Sports
കൊച്ചി: സ്റ്റേഡിയം വാടക തർക്കത്തെ തുടർന്ന് അനിശ്ചിതത്വം സസൃഷ്ടിച്ച ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ മത്സരത്തിൽ മാറ്റമില്ല.
കളിക്കുമുന്പേയുണ്ടായ കല്ലുകടി മത്സരം നടക്കാൻ മണിക്കൂറുകൾ ബാക്കിനൽക്കേ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും ജിഡിസിഎയും തമ്മിൽ ചർച്ചയിലൂടെ ധാരണ.
മത്സരത്തിന് മാറ്റമുണ്ടാകില്ലെന്ന് ചർച്ചയ്ക്ക് ശേഷം ബ്ലാസ്റ്റേഴ്സ് അധികൃതർ വ്യക്തമാക്കി.
ഇതോടെ ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിന് ഇന്നിറങ്ങും. ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്പോൾ ജയം തുടരുകയാണ് എതിരാളികളായ മുംബൈ സിറ്റി എഫ്സിയുടെ ലക്ഷ്യം. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.
ഹെഡ് കോച്ച് ഡേവിഡ് കറ്റാലയുടെ കീഴിൽ 4-3-3 ഫോർമേഷനിൽ ആദ്യ മത്സരത്തിനിറങ്ങിയ ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനോട് രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. ആദ്യ ഇലവനിൽ രണ്ട് വിദേശ താരങ്ങളെ മാത്രം ഉൾപ്പെടുത്തി യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകിയായിരുന്നു കറ്റാലയുടെ നീക്കം.
മുംബൈ സിറ്റി എഫ്സി ആദ്യ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ചെന്നൈയ്ൻ എഫ്സിയെയാണ് പരാജയപ്പെടുത്തിയത്. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ബംഗളൂരു എഫ്സി- നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ നേരിടും. വൈകിട്ട് അഞ്ചിനാണ് മത്സരം.
Sports
പനാജി: എഐഎഫ്എഫ് സൂപ്പർ കപ്പ് ഫുട്ബോളിൽ സെമി ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങും. രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക.
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ബ്ലാസ്റ്റേഴ്സ് മികച്ച ഫോമിലാണ്. നിലവിൽ ആറ് പോയിന്റുള്ള ബ്ലാസ്റ്റ്ഴേസ് ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്താണ്. ഇന്ന് വിജയിച്ചാൽ സെമി ഉറപ്പിക്കാം. സമനില ആയാലും ബ്ലാസ്റ്റേഴ്സിന് സെമിയിലേക്ക് മുന്നേറാം. പരാജയപ്പെട്ടാൽ മറ്റ് ടീമുകളുടെ മത്സരഫലം അനുസരിച്ചായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രവേശനം.
ആദ്യ മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിൽ സ്പോർടിംഗ് എസ്സി ഡൽഹിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.
ആദ്യ മത്സരത്തിൽ സ്പോർടിംഗ് എസ്സി ഡൽഹിയെ പരാജയപ്പെടുത്തിയ മുംബൈ സിറ്റി രണ്ടാം മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡിനോട് പരാജയപ്പെട്ടിരുന്നു. നിലവിൽ മൂന്ന് പോയിന്റുള്ള മുംബൈയ്ക്ക് സെമിയിലേയ്ക്ക് മുന്നേറണമെങ്കിൽ ജയം അനിവാര്യമാണ്.