Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NABARD

Palakkad

കുളപ്പുള്ളി ജലസേചന കനാൽ നബാർഡ് ഫണ്ടിൽ പുനരുദ്ധരിക്കണം: മനുഷ്യാവകാശ കമ്മീഷൻ

പാലക്കാട്: കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ ഭാഗമായ കുളപ്പുള്ളി കനാൽ നബാർഡ് ഫണ്ട് ഉപയോഗിച്ച് പുനരുദ്ധരിക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

കെഐപി കാഞ്ഞിരപ്പുഴ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്കാണ് കമ്മീഷൻ നിർദേശം നൽകിയത്.

കമ്മീഷൻ ഉത്തരവിന്‍റെ പകർപ്പ് നബാർഡിന് അയക്കണമെന്നും ഉത്തരവിൽ പറയുന്നു. നബാർഡിൽനിന്നും ഭരണാനുമതി ലഭ്യമായാൽ സമയബന്ധിതമായി കാലതാമസം കൂടാതെ പണികൾ പൂർത്തിയാക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
കാലപ്പഴക്കം കാരണം കനാൽ നിലവിൽ ശോചനീയാവസ്ഥയിലാണെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. ഡിസംബറിൽ കൃഷിക്കും മാർച്ചിൽ കുടിവെള്ളത്തിനുമായി കുളപ്പുള്ളി കനാലിലൂടെ വെള്ളം തുറന്നുവിട്ടപ്പോൾ വെള്ളം ചോരുന്നതായി മനസിലാക്കിയതായി റിപ്പോർട്ടിൽ പറഞ്ഞു. എന്നാൽ വലിയതോതിലുള്ള അപകടങ്ങൾ ഉണ്ടാകാത്തതിനാൽ ജലവിതരണം തുടർന്നു. നബാർഡിൽനിന്നും സാന്പത്തികാനുമതിയും ഭരണാനുമതിയും ലഭ്യമായാലുടൻ നിർമാണം നടപ്പാക്കാമെന്നും റിപ്പോർട്ടിൽ പറഞ്ഞു.

ചളവറ പടിക്കലാത്ര വീട്ടിൽ രാമകൃഷ്ണന്‍റെ പരാതിയിലാണ് നടപടി. പരാതിക്കാരന്‍റെ വീട് നിൽക്കുന്ന സ്ഥലത്ത് കനാലിലെ ദ്വാരങ്ങളിലൂടെ വെള്ളം ചോർന്ന് വീടുകൾക്ക് ബലക്ഷയം സംഭവിക്കുകയാണെന്നു പരാതിയിൽ പറയുന്നു.

CAREER DEEPIKA

നബാർഡിൽ 44 യംഗ് പ്രൊഫഷണൽ

നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്‍റിൽ (നബാർഡ്), യംഗ് പ്രൊഫഷണലുകളെ നിയമിക്കുന്നു. 44 ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാണ് നിയമനം. തുടക്കത്തിൽ ഒരുവർഷ ത്തേക്കാണ് നിയമനം. പരമാവധി മൂന്നുവർഷംവരെ ദീർഘിപ്പിക്കാം.

നിയമനസ്ഥലങ്ങൾ: ചെന്നൈ, മംഗളൂരു, മുംബൈ, കൊൽക്കത്ത, ന്യൂഡൽഹി, ലക്നൗ, ഷിംല, റാഞ്ചി, ദെഹ്റാദൂൺ, ഗുവാഹത്തി, ഐസോൾ.

വിഷയങ്ങളും ഒഴിവും: ക്ലൈമറ്റ് ആക്ഷൻ സസ്റ്റെയ്‌നെബിലിറ്റി-3, ഇക്കണോമിക്‌സ്‌-3, ഡേറ്റാ സയൻസ്-4, സൈബർ സെക്യൂരിറ്റി-1, അക്കാദമിക് അഡ്‌മിനിസ്ട്രേഷൻ-2, ഗ്രാഫിക് ഡിസൈനിംഗ് -1, പിആർ/ഔട്ട്റീച്ച് ആൻഡ് ഡോക്യുമെന്‍റേഷൻ-2, ഐടി-12, ജിയോഇൻഫർമാറ്റിക്സ്-1, ഡെവലപ്മെന്‍റ് മാനേജ്മെന്‍റ്-3, പ്രോജക്ട് മോണിറ്ററിംഗ്-4, ഫിനാൻസ്-6, യുഐ/യുഎക്സ് ഡിസൈനിംഗ്-1, സോ‌ഫ്റ്റ്‌വേർ ടെസ്റ്റിംഗ്-1.

സ്റ്റെപ്പെൻഡ്: 70,000 രൂപ. യോഗ്യത: ബിരുദാനന്തരബിരുദം/എൻജിനിയറിംഗ് ബിരുദം, ഒരുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 21-30 വയസ്.

അപേക്ഷാഫീസ്: 150 രൂപയും ജിഎസ്ടിയും. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജനുവരി 12.

വിശദവിവരങ്ങൾക്ക് WEBSITE:www.nabard.org

District News

നബാർഡ് പുലിക്കാട് നീരുറവ അടിസ്ഥാനമാക്കിയുള്ള നീർത്തട വികസന പദ്ധതിക്ക് തുടക്കം

മാനന്തവാടി: നബാർഡിന്‍റെ സാന്പത്തിക സഹായത്തോടെ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നടപ്പാക്കുന്ന പുലിക്കാട് നീരുറവ അടിസ്ഥാനമാക്കിയുള്ള നീർത്തട വികസന പദ്ധതിക്ക് തുടക്കമായി.

പുലിക്കാട് നീർത്തട പ്രദേശത്ത് നടന്ന ഉദ്ഘാടനം നബാർഡ് തിരുവനന്തപുരം റീജണൽ ഓഫീസിലെ അസിസ്റ്റന്‍റ് ജനറൽ മാനേജർ വി. കിരണ്‍ നിർവഹിച്ചു. എടവക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് അഹമ്മദ് കുട്ടി ബ്രാൻ അധ്യക്ഷത വഹിച്ചു. നബാർഡ് ജില്ലാ മാനേജർ ആർ. ആനന്ദ് പദ്ധതി വിശദീകരണം നടത്തി.

വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് അംഗങ്ങളായ ഷിൽസണ്‍ മാത്യു, എം.പി. വത്സൻ, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, ഗ്രാമ നീർത്തട സമിതി പ്രസിഡന്‍റ് വർഗീസ് കിഴക്കേപറന്പിൽ, സെക്രട്ടറി സിനോജ് ജോസ് എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ രണ്ടാമത്തെ ജിയോ സ്പെഷൽ അധിഷ്ഠിത പദ്ധതിയാണിത്. പുലിക്കാട് നീർത്തട പ്രദേശത്തിലെ 268 ഹെക്ടറിലാണ് പദ്ധതി നടപ്പാക്കുന്നത്.

92.22 ലക്ഷം രൂപയുടെ പദ്ധതി പ്രവർത്തനങ്ങളാണ് മൂന്നുവർഷങ്ങളിലായി നടപ്പാക്കുക. ഇതിൽ 75 ലക്ഷം രൂപ നബാർഡ് ഗ്രാന്‍റ് ആയും 17.22 ലക്ഷം രൂപ ഗുണഭോക്തൃ വിഹിതവും ആണ്. നീരുറവകളിലെ ജല ലഭ്യത കൂട്ടുകയും ഗുണനിലവാരം മെച്ചപ്പെടുത്തുകയുമാണ് പ്രധാന ലക്ഷ്യം.

ഇതിനായി ശാസ്ത്രീയ മണ്ണ്, ജല സംരക്ഷണ പ്രവൃത്തികൾ നടപ്പാക്കും. ജലസംരക്ഷണത്തിനുള്ള വിവിധ സാങ്കേതിക ജൈവിക മുറകൾ, വനിതാ വികസനം, മനുഷ്യ വിഭവശേഷി വികസനം എന്നീ ഇനങ്ങളിലാണ് പദ്ധതി ഫണ്ട് വിനിയോഗിക്കുന്നത്. പദ്ധതി പ്രവർത്തനങ്ങൾക്ക് ഗ്രാമ നീർത്തട സമിതി മേൽനോട്ടം വഹിക്കും.

Latest News

Corehub Up