Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pineapple

വനമേഖലയിലെ പൈനാപ്പിള്‍ കൃഷി: മുന്‍കൂര്‍ അനുമതി വേണമെന്ന് കേന്ദ്രസര്‍ക്കാര്‍

കൊച്ചി: വനമേഖലയിലെ പൈനാപ്പിള്‍ കൃഷിക്ക് മുന്‍കൂര്‍ അനുമതി വേണമെന്നു കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. സംസ്ഥാന സര്‍ക്കാരിനാണ് വനഭൂമിയുടെ നിയന്ത്രണമെങ്കിലും വനേതര പ്രവര്‍ത്തനങ്ങള്‍ക്ക് വനഭൂമി ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി വേണം.

പൈനാപ്പിള്‍ പോലുള്ള തോട്ടകൃഷി വനേതര പ്രവര്‍ത്തനമാണ്. അതിനാല്‍, അതിരപ്പിള്ളി, കല്ലാല്‍ ഭാഗത്തും പൈനാപ്പിള്‍ കൃഷിക്ക് അനുമതി ആവശ്യമാണെന്ന് വനം- പരിസ്ഥിതി മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍ വനമേഖലയില്‍ നടത്തുന്ന പൈനാപ്പിള്‍ കൃഷിക്കെതിരേ പെരുമ്പാവൂര്‍ സ്വദേശി ഏഞ്ചല്‍സ് നായര്‍ നല്‍കിയ ഹര്‍ജിയിലാണു വിശദീകരണം.

റബര്‍, എണ്ണപ്പന കൃഷിക്കായി 1970 ല്‍ 50 വര്‍ഷത്തേക്ക് പാട്ടത്തിനു കൊടുത്ത 600 ഹെക്ടറോളം വരുന്ന വനഭൂമിയിലാണ് കോര്‍പറേഷന്‍ പൈനാപ്പിള്‍ കൃഷി നടത്തുന്നത്. പാട്ടക്കാലാവധി 2020 ല്‍ പൂര്‍ത്തിയായതാണ്. ഇതിനായി മുന്‍കൂര്‍ അനുമതി തേടി അപേക്ഷയൊന്നും ലഭിച്ചിട്ടില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

സര്‍വേയിലൂടെയും രേഖ പരിശോധനയിലൂടെയും വനമേഖലയിലാണോ ഭൂമി എന്നത് സംസ്ഥാന സര്‍ക്കാരാണു നിര്‍ണയിക്കേണ്ടതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

District News

കടൽ കടന്ന് കൂത്താട്ടുകുളം പൈനാപ്പിൾ

തിരുമാറാടി: കൂത്താട്ടുകുളം പൈനാപ്പിൾ ദുബായിലേക്ക്. മണ്ണത്തൂരിലെ കൃഷിയിടങ്ങളിൽനിന്നു നേരിട്ടു പച്ച പൈനാപ്പിൾ സംഭരിച്ചാണ് കേന്ദ്ര കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ ദുബായിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയിൽനിന്ന് ആദ്യമായാണു കപ്പലിൽ പൈനാപ്പിൾ കയറ്റുമതി ചെയ്യുന്നത്.

ആദ്യലോഡ് മണ്ണത്തൂരിൽനിന്നു കേന്ദ്ര കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി വകുപ്പിന്‍റെ കീഴിൽ വരുന്ന അഗ്രികൾച്ചറൽ ആൻഡ് പ്രോസസിംഗ് ഫുഡ് പ്രോഡക്ട് എക്സ്പോർട്ട് ഡെവലപ്മെന്‍റ് അഥോറിറ്റിയുടെ നേതൃത്വത്തിൽ പുറപ്പെട്ടു. 20 ടണ്ണാണ് ആദ്യഘട്ടത്തിൽ കയറ്റിവിട്ടത്.

വിമാനത്തിൽ പൈനാപ്പിൾ കയറ്റുമതി ചെയ്യുന്നതിന് വലിയ ചെലവാണ്. തന്നെയുമല്ല അധികം അളവിൽ കൊണ്ടുപോകാനും സാധിക്കില്ല. കപ്പലുകളിൽ കൂറ്റൻ കണ്ടെയ്നറുകളിൽ കൊണ്ടുപോകാനാകും.

ദീർഘസമയം യാത്രയുള്ളതിനാൽ 125 ദിവസമെത്തിയ പച്ച പൈനാപ്പിളാണു കയറ്റുമതി ചെയ്യുന്നത്. തൂക്കം നോക്കി പ്രത്യേകരീതിയിൽ പായ്ക്കു ചെയ്ത് കട്ടിക്കൂടുകളിൽ പ്രത്യേകം അറയ്ക്കുള്ളിലാക്കിയാണു കയറ്റുമതി ചെയ്തത്.

Latest News

Corehub Up