Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Piravom

ജനങ്ങൾ മുന്നോട്ടുവച്ച എല്ലാ കാര്യത്തിനും പരിഹാരം; ഉറപ്പു നൽകി അനൂപ് ജേക്കബ്, പിറവത്ത് സ്വീകരണം

കൊച്ചി: മന്ത്രിയായി അധികാരമേറ്റതിനു ശേഷം പിറവം മണ്ഡലത്തിൽ തിരിച്ചെത്തിയ അനൂപ് ജേക്കബിന് ഗംഭീര സ്വീകരണം നൽകി കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും. നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകരും നേതാക്കളും മന്ത്രിയെ സ്വീകരിക്കാൻ എത്തി. പിതാവ് ടി.എം. ജേക്കബിന്‍റെ കല്ലറയിൽ പുഷ്പാർച്ചനയും പ്രാർഥനയും നടത്തിയ ശേഷമാണ് മന്ത്രി തിരുമാറാടിയിലെ വീട്ടിലെത്തിയത്.

തുടർന്ന് യാക്കോബായ പള്ളിയിലും ഓർത്തഡോക്സ് പള്ളിയിലും എത്തി പ്രാർഥന നടത്തി. വീട്ടിലെത്തിയ മന്ത്രിക്ക് കൂത്താട്ടുകുളം പോലീസ് ഗാർഡ് ഓഫ് ഓണറും നൽകി. ജനങ്ങൾ മുന്നോട്ടുവെച്ച എല്ലാ കാര്യങ്ങൾക്കും പരിഹാരം യുഡിഎഫ് സർക്കാർ ഉണ്ടാക്കുമെന്ന് അനൂപ് ജേക്കബ് ഉറപ്പു നൽകി.

ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഓരോ കാര്യങ്ങളെയും സംബോധന ചെയ്തു കൊണ്ടായിരിക്കും ഈ സർക്കാർ മുന്നോട്ടു പോവുക. ഞങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ജനമധ്യത്തിൽ മുന്നോട്ടുവെച്ച എല്ലാ വിഷയങ്ങളും സംബോധന ചെയ്യും. എല്ലാ കാര്യങ്ങളിലും ഒരു പരിഹാരം യുഡിഎഫ് സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകും. അതിൽ ജനങ്ങളുടെയും സഹകരണം ഉണ്ടാകണം എന്നാണ് അഭ്യർഥിക്കാനുള്ളത്.

ഇവിടെ വികസനം നടക്കുന്നില്ല എന്ന വ്യാജ, നുണ പ്രചാരണങ്ങൾ ആയിരുന്നു അന്നത്തെ ഇടതുപക്ഷ സ്ഥാനാർത്ഥി നടത്തിക്കൊണ്ടിരുന്നത്. എന്നാൽ വസ്തുത എന്താണെന്ന് ജനങ്ങളോട് പറയാനുള്ള അവസരം ഉണ്ടായി. അത് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്നത് ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നുണ്ട് എന്നും അനൂപ് ജേക്കബ് പറഞ്ഞു.

District News

വിദ്യാർഥികൾ മാതൃഭാഷയും, പൈതൃകവും കൈവിടരുതെന്ന് സ്വാമി സ്വരൂപാനന്ദ സരസ്വതി

പിറവം: മാതൃഭാഷയും ഭാരതത്തിന്‍റെ സാസ്ക്കാരിക പൈതൃകവും കൈവിടാതെ വേണം പുതിയ തലമുറ വളർന്നുവരേണ്ടതെന്ന് ചിന്മയമിഷൻ ആഗോള അധ്യക്ഷനും ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവകലാശാല ചാൻസലറുമായ സ്വാമി സ്വരൂപാനന്ദ സരസ്വതി.

പിറവത്തിനടുത്ത് വെളിയനാട് ആദിശങ്കര നിലയത്തിൽ ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവകലാശാലയിലെ വിദ്യാർഥികളും അധ്യാപകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തിന്‍റെ പാരമ്പര്യ വിഞ്ജാന ശാഖയെ ലോകം ഉറ്റു നോക്കുന്നകയാണെന്നും ഇത് പുതുതലമുറയ്ക്ക് കൂടുതൽ അവസരങ്ങൾ നൽകുമെന്നും വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം ചുണ്ടിക്കാട്ടി. സർവകലാശാല ആക്ടിംഗ് വൈസ് ചാൻസലർ ഡോ. ടി. അശോകൻ, ഡീൻ സുനീത ഗ്രാന്ധി , ട്രസ്റ്റി സുരേഷ് വാദ്വാനി, ട്രസ്റ്റ് ജോയിന്‍റ് സെക്രട്ടറി ബി.ഭവേഷ് എന്നിവർ പ്രസംഗിച്ചു.

District News

പിറവത്ത് ഗ്രീൻഹിൽ പാർക്ക് ഉദ്ഘാടനം ചെയ്തു

പിറവം: കണ്ണിറ്റുമലയിൽ നഗരസഭയുടെ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ ഗ്രീൻ ഹിൽ പാർക്ക് തുറന്നു. ഇവിടുത്തെ മാലിന്യ സംസ്കരണ പ്ലാന്‍റിന്‍റെയും, പൊതു ശ്മശാനത്തിന്‍റെയും അടുത്താണ് അനുബന്ധ പണികൾ പൂർത്തിയാക്കി 1.42 കോടി രൂപ ചിലവഴിച്ച് പാർക്ക് പൂർത്തിയാക്കിയത്.

ഇതിനൊപ്പം ശ്മശാനത്തിന്‍റെ തകര്‍ന്ന് കിടന്ന സംരക്ഷണ ഭിത്തി നിര്‍മിക്കുകയും സംസ്കരണ പ്ലാന്‍റിന്‍റെ പുകക്കുഴല്‍ മാറ്റി സ്ഥാപിക്കുകയും, പുതിയ ടോയ്ലറ്റ് ബ്ലോക്കിന്‍റെ നിര്‍മാണവും നടത്തി. ഇതിനടുത്ത് തന്നെ ഒരേക്കറോളം സ്ഥലം വാങ്ങിയാണ് പാർക്ക് പൂർത്തിയാക്കിയത്. പാർക്കിന്‍റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ജൂലി സാബു നിർവഹിച്ചു.
ഉപാധ്യക്ഷന്‍ കെ.പി. സലിം അധ്യക്ഷത വഹിച്ചു.

Latest News

Corehub Up