Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pond

Kottayam

ഹോംസ്റ്റേയുടെ കുളത്തിൽ മൃതദേഹം കണ്ടെത്തി

മണിമല: കരിക്കാട്ടൂരിന് സമീപം ഹോം സ്റ്റേയിലെ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തി. മുണ്ടക്കയം പുലിക്കുന്ന് സ്വദേശി ശ്രീദേവി ഭവനിൽ വി. സന്തോഷ് കുമാർ (49) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഹോംസ്റ്റേയിൽ നടന്നൊരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇദ്ദേഹം. തിങ്കളാഴ്ച രാവിലെ ഹോം സ്റ്റേ ഉടമയ്ക്ക് കുളത്തിന്‍റെ പരിസരത്തുനിന്നും ഒരു മൊബൈൽ ഫോൺ ലഭിച്ചു. ഫോൺ സന്തോഷിന്‍റേതാണെന്ന് തിരിച്ചറിഞ്ഞതോടെ മണിമല പോലീസിൽ വിവരമറിയിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കുളത്തിൽനിന്ന് കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. രാത്രി കാൽവഴുതി കുളത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നട‌പടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

District News

സ്വകാര്യ കൃഷിയിടത്തിലെ കുളത്തിൽ കർഷകൻ മരിച്ച നിലയിൽ

പുൽപ്പള്ളി: റിട്ട. വനംവകുപ്പ് ഉദ്യോഗസ്ഥൻ സ്വകാര്യ കൃഷിയിടത്തിലെ കുളത്തിൽ വീണുമരിച്ചു. ബത്തേരി മാനിക്കുനി സ്വദേശി പാണാലിക്കൽ ബേബി (69) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

വടാനക്കവലയിലെ കൃഷിയിടത്തിൽ തേങ്ങയിടീക്കുന്നതിനായി എത്തിയതായിരുന്നു ബേബി. ഏറെ നേരമായിട്ടും ബേബിയെ കാണാത്തതിനെ തുടർന്ന് തൊഴിലാളികൾ നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: മേരി. മക്കൾ: ജോബിഷ് (സിആർപിഎഫ്), ഫാ. ജിതേഷ്, ആൽബിൻ (കാത്തലിക് സിറിയൻ ബാങ്ക്, ബംഗളൂരു). മരുമക്കൾ: സജന, ടിൻസി.

District News

പടുതാക്കുളത്തിൽ വീണ് യുവാവ് മരിച്ചു

ചെറുതോണി: പടുതാക്കുളത്തിൽ വീണ് യുവാവ് മരിച്ചു. കാമാക്ഷി പഞ്ചായത്തിലെ പുഷ്പഗിരി മേലേകുപ്പച്ചാംപടി കല്ലംമാക്കൽ നോബിൾ തോമസാണ് ( 38) മരിച്ചത്.

സ്വന്തം ഏലത്തോട്ടത്തിലെ പടുതാക്കുളത്തിലെ കരിയിലകൾ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതിവീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ രാവിലെ പറമ്പിലേക്കു പോയ നോബിളിനെ ഉച്ചയായിട്ടും കാണാതെവന്നതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങിയപ്പോൾ പടുതാക്കുളത്തിന്‍റെ കരയിൽ മൊബൈൽ ഫോണും ചെരിപ്പും കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെയും ഇടുക്കി ഫയർഫോഴ്സിന്‍റെയും നേതൃത്വത്തിൽ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.


15 അടിയോളം ആഴമുണ്ട് പടുതാക്കുളത്തിന്. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം പിന്നീട് സ്നേഹഗിരി സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: സുബി .മക്കൾ: അയോണ, ദിയ

District News

കോളജ് വിദ്യാർഥിനികൾ കുളം ശുചീകരിച്ചു

മഞ്ചേരി: പായലും മാലിന്യവും അടിഞ്ഞ പട്ടർകുളത്തെ പുത്രോട്ടു കുളം മഞ്ചേരി യൂണിറ്റി വുമണ്‍സ് കോളജിലെ വിദ്യാർഥിനികൾ ശുചീകരിച്ചു.
കോളജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ സപ്തദിന സഹവാസ ക്യാന്പിനോടനുബന്ധിച്ച് അൽഹുദ ഇംഗ്ലീഷ് സ്കൂളിൽ നടന്നു വരുന്ന ക്യാന്പിൽ പങ്കെടുത്തവരാണ് കുളം നവീകരിച്ചത്.

മഞ്ചേരി നഗരസഭ അധ്യക്ഷൻ വല്ലാഞ്ചിറ അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലർ ഷാകിറാ ലത്തീഫ്, ഷാനിബ ഫൈസൽ, പ്രോഗ്രാം ഓഫീസർമാരായ ഡോ. ഹാരിസ് ഉമ്മത്ത്, ഡോ. പി. ഫസീല, കണ്ണിയൻ മുഹമ്മദലി, ആദം താനാരി, എൻഎസ്എസ് സെക്രട്ടറിമാരായ ഹസ്ന, ഫിദാഹ, ഷഹല, ഫഹമ, വിവിധ ക്ലബുകളുടെ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

Kerala

കണ്ണീരായി സുഹാൻ; ചിറ്റൂരില്‍ കാണാതായ ആറ് വയസുകാരന്‍റെ മൃതദേഹം കുളത്തിൽ

പാലക്കാട്: ചിറ്റൂരില്‍ കാണാതായ ആറ് വയസുകാരൻ സുഹാന്‍റെ മൃതദേഹം കണ്ടെത്തി. 21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ വീടിന് സമീപത്തെ കുളത്തിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതലാണ് കുട്ടിയെ കാണാതായത്.

അമ്പാട്ടുപാളയം എരുമൻകോട് മുഹമ്മദ് അനസ്– തൗഹിത ദമ്പതികളുടെ ഇളയമകനാണ് സുഹാൻ. കളിക്കുന്നതിനിടെ സഹോദരനോട് പിണങ്ങിയാണ് സുഹാൻ വീട്ടിൽ നിന്നും ഇറങ്ങിയത്.

സാധാരണ കുട്ടികൾ തമ്മിൽ ഉണ്ടാകാറുള്ള പിണക്കം മാത്രമായിരുന്നു അത്. എന്നാൽ കുറച്ചു സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതോടെയാണ് തിരച്ചിൽ നടത്തിയത്. സുഹാന്‍റെ അമ്മ നീലഗിരി പബ്ലിക് സ്കൂൾ അധ്യാപികയാണ്. കുട്ടിയെ കാണാതാകുമ്പോൾ അമ്മ സ്കൂളിലെ ആവശ്യത്തിനായി പോയതായിരുന്നു.

സുഹാനുവേണ്ടി നാട്ടുകാരുടെയും ഫയർഫോഴ്സിന്‍റെയും പോലീസിന്‍റെയും നേതൃത്വത്തിലാണ് തിരച്ചിൽ നടന്നത്. ഡോഗ് സ്‌ക്വാഡിലെ നായ വന്നു നിന്ന കുളത്തെ കേന്ദ്രീകരിച്ചായിരുന്നു കൂടുതൽ അന്വേഷണം. മൊബൈൽ ടവർ കേന്ദ്രീകരിച്ചും പോലീസ് പരിശോധന നടത്തിയിരുന്നു.

ചിറ്റൂര്‍, അമ്പാട്ടുപാളയം മേഖലകളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.

ശനിയാഴ്ച രാത്രിവരെ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. ഞായറാഴ്ച രാവിലെ തിരച്ചിൽ പുനഃരാരംഭിച്ചിരുന്നു. തുടർന്ന് 8.30 ഓടെയാണ് കുട്ടിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തിയത്.

Kerala

തൃശൂരിൽ ഗൃഹനാഥനെ വീട്ട് പറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: എടത്തിരുത്തിയിൽ ഗൃഹനാഥനെ വീട്ട് പറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടത്തിരുത്തി കുമ്പള പറമ്പ് സ്വദേശി തേക്കാനത്ത് വീട്ടിൽ മാത്യൂസ് (55) ആണ് മരിച്ചത്.

ഇന്ന് രാവിലെ ആറരയോടെയാണ് മാത്യൂസ് കുളത്തിൽ വീണ് കിടക്കുന്നത് വീട്ടുകാർ കണ്ടത്. ഉടൻ തന്നെ കരാഞ്ചിറ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണംസംഭവിച്ചിരുന്നു.

കൈ രണ്ടും തുണി കൊണ്ട് കൂട്ടി കെട്ടിയ നിലയിലായിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

National

വോട്ടർ അധികാർ യാത്രയും വോട്ട് ചോരിയും ചീറ്റി; കുളത്തിൽ ചാടിയിട്ട് ഗുണവും കിട്ടിയില്ല; അപ്രസക്തനായി രാഹുൽ

പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവരുമ്പോൾ തകർന്നടിഞ്ഞിരിക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ തവണ 19 സീറ്റുകളിൽ വിജയിച്ച കോൺഗ്രസിന് നാല് സീറ്റിൽ മാത്രമാണ് മുന്നേറാനാകുന്നത്.

കോൺഗ്രസിന്‍റെ വീഴ്ചയിൽ രാഷട്രീയ ലോകം പഴിക്കുന്നത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയാണ്. ആർജെഡിയുമായി സഖ്യത്തിലാണ് മത്സരിച്ചതെങ്കിലും ഒവൈസിയുടെ പാർട്ടിയേക്കാൾ കുറവ് സീറ്റുകളിലാണ് കോൺഗ്രസിന് മുന്നേറാനാകുന്നത്.

എസ്ഐആറിനെതിരെ ബിഹാറിൽ വോട്ടർ അധികാർ യാത്രയും ദേശീയ തലത്തിൽ തന്നെ വോട്ട് ചോരി അടക്കമുള്ള വിഷയങ്ങൾ ഉന്ന‍യിച്ചെങ്കിലും രാഹുലിന് ബിഹാറിൽ ഒരു സ്വാധീനവും ചെലുത്തനായിട്ടില്ല. ജനം രാഹുലിന്‍റെ വാദങ്ങൾ എല്ലാം തള്ളുന്ന കാഴ്ചയാണ് ബിഹാറിൽ കണ്ടത്.ന്യൂനപക്ഷ വോട്ടുകൾ കൂടുതൽ ഉള്ള മേഖലകളിൽ പോലും കോൺഗ്രസിന് മുന്നേറാൻ സാധിച്ചിട്ടില്ല.

സീമാഞ്ചൽ മേഖലയിലടക്കം കോൺഗ്രസിന് കനത്ത തിരിച്ചടിയാണ്. ഇവിടെയെല്ലാം ഒവൈസിയുടെ പാർട്ടിക്കാണ് മുന്നേറാൻ സാധിച്ചത്. രാഹുലിനെ ന്യൂനപക്ഷങ്ങൾ പോലും തള്ളുന്നത് ദേശീയ രാഷ്ട്രീയത്തിൽ അദ്ദേഹത്തെ അപ്രസക്തനാക്കുന്നുണ്ട്.

ഇനി നടക്കാനിരിക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളെയും ഈ ഫലം സ്വാധീനിക്കാനാണ് സാധ്യത. രാഹുൽ പ്രവർത്തന ശൈലി മാറ്റിയില്ലെങ്കിൽ ഇനിയും തിരിച്ചടികൾ തുടരുമെന്ന കാര്യം ഉറപ്പാണ്. കുളത്തിൽ ചാടുന്നതടക്കമുള്ളതല്ല യഥാർഥ പ്രചാരണ രീതി എന്നതും ബിഹാറിലെ ജനങ്ങൾ ഓർമിപ്പിക്കുന്നു.

വോട്ടെണ്ണൽ ആറ് മണിക്കൂർ പിന്നിടുന്നോൾ എൻഡിഎ കുതിക്കുകയാണ്. 200 സീറ്റുകളിലാണ് എൻഡിഎ മുന്നേറുന്നത്. വെറും 37 സീറ്റിൽ മാത്രമാണ് മഹാസഖ്യം മുന്നിലുള്ളത്.

 

 

Kerala

ചുറ്റൂരിൽ കുളത്തിൽ കാണാതായ ഇരട്ടസഹോദരന്മാരിൽ രണ്ടാമത്തെയാളുടെയും മൃതദേഹം കണ്ടെത്തി

പാലക്കാട്: ചിറ്റൂരിൽ കുളത്തിൽ കാണാതായ ഇരട്ടസഹോദരന്മാരിൽ രണ്ടാമത്തെയാളുടെയും മൃതദേഹം കണ്ടെത്തി. രാമന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ ലക്ഷ്മണന്‍റെ മൃതദേഹം കണ്ടെത്തിയിരുന്നു.

ശനിയാഴ്ച വൈകിട്ട് കുളത്തിന് അടുത്തുള്ള ലങ്കേശ്വരം ശിവക്ഷേത്രത്തിൽ ഇരുവരും പോയിരുന്നു. ഇതിന് ശേഷം ഇവരെ കാണാതാകുകയായിരുന്നു. ഇന്നലെ മുതൽ കുളത്തിലും പരിസരത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഞായറാഴ്ച പുലർച്ചെ കുളിക്കാനെത്തിയവരാണ് ലക്ഷ്മണന്‍റെ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഫയർഫോഴ്സും പോലീസുമെത്തി മൃതദേഹം പുറത്തെടുത്തു. നീന്തൽ അറിയാത്ത ഇരുവരും മീൻ പിടിക്കാൻ കുളത്തിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാണെന്നാണ് സൂചന.

Latest News

Corehub Up