Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pregnant

America

ഒരേ ആശുപത്രിയിലെ പ്രസവവിഭാഗത്തിലെ 17 നഴ്‌സുമാർ ഗർഭിണികൾ; അപൂർവ "ബേബി ബൂം' ശ്രദ്ധേയമായി

ഡേട്ടൺ (ഒഹായോ): അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തെ മിയാമി വാലി ഹോസ്പിറ്റലിൽ അപൂർവ "ബേബി ബൂം'. ആശുപത്രിയിലെ ലേബർ ആൻഡ് ഡെലിവറി വിഭാഗത്തിൽ ജോലി ചെയ്യുന്ന 17 നഴ്‌സുമാർ ഒരേ സമയത്ത് ഗർഭിണികളായതോടെയാണ് ഈ അപൂർവ സംഭവം ശ്രദ്ധേയമായത്.

ഇതോടെ 2019-ൽ ഒരേസമയം 11 നഴ്‌സുമാർ ഗർഭിണികളായിരുന്ന ആശുപത്രിയുടെ മുൻ റിക്കാർഡും മറികടന്നു. ഗർഭിണികളായ നഴ്‌സുമാരിൽ ചിലർ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നവരാണ്. മറ്റുചിലർ രണ്ടാമത്തെയോ അതിലധികമോ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണ്.

പരസ്പരം അനുഭവങ്ങൾ പങ്കുവച്ചും ഗർഭകാലവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ കൈമാറിയും എല്ലാവരും ഈ പ്രത്യേക ഘട്ടം ഒരുമിച്ച് ആഘോഷിക്കുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

പ്രത്യേകതയെന്നാൽ, ചില നഴ്‌സുമാർക്ക് സ്വന്തം സഹപ്രവർത്തകരുടെ സാന്നിധ്യത്തിലും പരിചരണത്തിലുമാകും പ്രസവം നടക്കുക. ഒരേസമയം ഇത്രയും ജീവനക്കാർ പ്രസവാവധിയിലേക്ക് പോകുന്നത് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

ലേബർ ആൻഡ് ഡെലിവറി വിഭാഗത്തിൽ ഉൾപ്പെടെ ഏകദേശം 200 നഴ്‌സുമാരും സപ്പോർട്ട് സ്റ്റാഫും പ്രവർത്തിക്കുന്നതിനാൽ ആവശ്യമായ ക്രമീകരണങ്ങൾ മുൻകൂട്ടി ഒരുക്കിയിട്ടുണ്ടെന്നും ആശുപത്രി അറിയിച്ചു.

അസാധാരണമായ ഈ "ബേബി ബൂം' ആശുപത്രിയിലും സാമൂഹിക മാധ്യമങ്ങളിലും വലിയ ശ്രദ്ധ നേടുകയാണ്.

Kerala

പോലീസിന് മുന്നിൽ ഉടന്‍ നേരിട്ട് ഹാജരാകാനാകില്ല; കുംഭമേളയിലെ വൈറൽ പെൺകുട്ടി ഗര്‍ഭിണിയെന്ന് ഭര്‍ത്താവ് ഫർമാൻ

കൊച്ചി: കുംഭമേളയിലെ വൈറൽ പെൺകുട്ടി ഗര്‍ഭിണിയെന്ന് ഭര്‍ത്താവ് ഫർമാൻ. അതിനാൽ പോലീസിന് മുന്നിൽ ഉടന്‍ നേരിട്ട് ഹാജരാകാനാകില്ലെന്നു ഫർമാൻ അറിയിച്ചു. പ്രായപൂർത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കൾ ഭർത്താവിനെതിരെ മധ്യപ്രദേശിലെ മണ്ഡലേശ്വർ ഡിഎസ്പിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ നേരിട്ടു ഹാജരാകണമെന്ന് പോലീസ് നിർദേശം നൽകിയിരുന്നു.

ഇതിനു പിന്നാലെയാണ് ഭാര്യ ഗർഭിണിയാണെന്നും യാത്ര ചെയ്യാൻ കഴിയില്ലെന്നും ഭർത്താവ് അറിയിച്ചത്. മധ്യപ്രദേശ് ഖർഗോണിലെ വനിത എസ്ഐയെയാണ് വിവരം അറിയിച്ചത്. കേസില്‍ പെണ്‍കുട്ടിയെയും ഭര്‍ത്താവ് ഫര്‍മാനെയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി മേയ് 20 വരെ തടഞ്ഞിട്ടുണ്ട്. മാർച്ച് 11നാണ് പെൺകുട്ടി തമ്പാനൂർ പോലീസിനെ സമീപിക്കുന്നത്. പിതാവ് തന്നെ ബലം പ്രയോഗിച്ച് നാട്ടിലേക്ക് കൊണ്ടുപോയി മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നു എന്നായിരുന്നു പരാതി.

കാമുകനൊപ്പം പോകണമെന്ന നിലപാടിലായിരുന്നു പെൺകുട്ടി. 18 വയസും മൂന്ന് മാസവുമാണ് പ്രായമെന്ന് ബോധ്യപ്പെട്ടതോടെ പെൺകുട്ടിയുടെ താല്‍പ്പര്യപ്രകാരം വിട്ടയച്ചു. മധ്യപ്രദേശ് സർക്കാർ നൽകിയ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി മാര്‍ച്ച് 11ന് തിരുവനന്തപുരത്തെ പൂവാര്‍ പഞ്ചായത്തില്‍ കല്യാണം രജിസ്റ്റര്‍ ചെയ്തു.

എന്നാല്‍ കല്യാണം വിവാദമായതിന് പിന്നാലെ മധ്യപ്രദേശ് സര്‍ക്കാര്‍ ജനന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. കല്യാണത്തിന് പ്രായമായില്ലെന്നു പറഞ്ഞ് വിവാഹം കഴിച്ചയാള്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.

National

ടിസിഎസിലെ മതപരിവർത്തന-പീഡന പരാതി, നിദ ഖാൻ ഗർഭിണിയെന്ന് കുടുംബം

മുംബൈ: നാസിക് ടിസിഎസിൽ നിര്‍ബന്ധിത മതപരിവര്‍ത്തനവും ലൈംഗീക പീഡനവും നടത്തിയെന്ന ആരോപണം നേരിടുന്ന നിദ ഖാന്‍ നിലവില്‍ മുംബൈയിലുണ്ടെന്നും യുവതി ആദ്യത്തെ കഞ്ഞിനായി കാത്തിരിക്കുകയാണെന്നും കുടുംബം.

നിലവില്‍ ഒളിവില്‍ കഴിയുന്ന നിദ ഖാന്‍, മുന്‍കൂര്‍ ജാമ്യത്തിനായി നാസിക്കിലെ കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോഗ്യ നില മോശമാണെന്ന് കാണിച്ചാണ് ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്.

അതേസമയം, കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം നിദ ഖാനെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 25 കാരിയായ ഖാന്‍ 2021ലാണ് നാസിക്കിലെ ടിസിഎസിന്‍റെ ബിപിഒ യൂണിറ്റില്‍ ജോലിയില്‍ പ്രവേശിച്ചത്.

നാസിക്കിലെ ടിസിഎസ് ഓഫീസില്‍ നടന്ന ലൈംഗീക പീഡനവുമായും നിര്‍ബന്ധിത മതപരിവര്‍ത്തനവുമായും ബന്ധപ്പെട്ട ഒന്‍പത് പരാതികളില്‍ പോലീസ് അന്വേഷണം നടക്കുകയാണ്.

എട്ട് വനിതാ ജീവനക്കാർ നൽകിയ പരാതികൾ അന്വേഷിക്കാൻ പോലീസ് കഴിഞ്ഞ ആഴ്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചു. മുതിർന്ന സഹപ്രവർത്തകർ മാനസികമായും ലൈംഗീകമായും പീഡിപ്പിച്ചുവെന്നാണ് പരാതി. എന്നാൽ എച്ച്ആർ വകുപ്പ് പരാതികൾ അവഗണിച്ചുവെന്നും പരാതിയുണ്ട്. 2022 ഫെബ്രുവരി മുതൽ 2026 മാർച്ച് വരെയാണ് ഈ സംഭവങ്ങൾ നടന്നത്.

National

ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ തല്ലിക്കൊന്നു; യുവാവ് അറസ്റ്റിൽ

അഹമ്മദാബാദ്: ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ തല്ലിക്കൊന്ന യുവാവ് അറസ്റ്റിൽ. രാഹുൽ ദൻതാനി(21)യെയാണ് വഡാജ് പോലീസ് അറസ്റ്റ് ചെയ്തത്.

പൂച്ചയെ കൊല്ലുന്ന ദൃശ്യം സമൂഹമാധ്യമത്തിൽ പ്രചരിച്ചതിനു പിന്നാലെയാണ് യുവാവിനെതിരെ പോലീസ് നടപടി സ്വീകരിച്ചത്.

പൂച്ചയ്ക്കു പാൽ കൊടുക്കുന്നതിനിടെ യുവതി പാത്രം നീക്കിയതോടെ കൈയിൽ കടിക്കുകയായിരുന്നു. ആറ് മാസം ഗർഭിണിയായ യുവതിക്ക് ഇതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ യുവാവ് പൂച്ചയെ തല്ലിക്കൊല്ലുകയായിരുന്നു.

വീട്ടിൽ തിരിച്ചെത്തിയ രാഹുൽ ദൻതാനി സുഹൃത്തുക്കളുടെ സഹായത്തോടെ പൂച്ചയെ ചാക്കിലാക്കി. അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനു സമീപമുള്ള അപാർട്‌മെന്‍റിന് പരിസരത്ത് വച്ച് രാഹുൽ പൂച്ചയെ കൊല്ലുകയായിരുന്നു.

ആദ്യം ചാക്കോടെ പൂച്ചയെ നിലത്തടിച്ചു. പിന്നീട് പൂച്ചയെ പുറത്തിട്ടു വടികൊണ്ട് തല്ലുകയും കഴുത്തിൽ ചവിട്ടിപ്പിടിച്ച് കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു.

കെട്ടിടത്തിലുണ്ടായിരുന്ന ചിലർ ഈ ദൃശ്യം ഫോണിൽ പകർത്തുകയും സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തതോടെ മൃഗസംരക്ഷണ സമിതി പ്രവർത്തകർ പരാതി നൽകുകയായിരുന്നു. ദൃശ്യം പരിശോധിച്ചതിനു പിന്നാലെ പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു.

 

Latest News

Corehub Up