കൊച്ചി: ഗർഭിണിയുടെ മുഖത്തടിച്ച സംഭവത്തിൽ എറണാകുളം നോർത്ത് സ്‌റ്റേഷനിലെ സിഐ പ്രതാപചന്ദ്രനെതിരെ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽ കാണാനൊരുങ്ങി പരാതിക്കാർ. പ്രതാപചന്ദ്രനെ സസ്പെൻഡ് ചെയ്തെങ്കിലും മറ്റൊരു നടപടിയും ഇതുവരെ ഉ ണ്ടായിട്ടില്ല. ഇതോടെയാണ് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽ കണ്ട് പരാതി നൽകാൻ ബെൻജോയും ഷൈമോളും ഒരുങ്ങുന്നത്.
സസ്പെൻഷൻ കിട്ടുന്നത് പോലീസുകാർക്ക് വെക്കേഷൻ പോലെയാണെന്ന് പ്രതാപചന്ദ്രൻ തങ്ങളോട് പറഞ്ഞതായും ബെൻജോ ദീപിക ഓൺലൈനിനോട് പ്രതികരിച്ചു. അടുത്തയാഴ്‌ച മുഖ്യന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽ കാണാൻ ഇരിക്കുകയാണ്. സത്യസന്ധമാ യി ഞങ്ങളുടെ കേസ് പുനരന്വേഷണം നടത്തണം എന്നാണ് ആവശ്യം.
പ്രതാപചന്ദ്രനെതിരെ കേസ് എടുക്കാനായി ചീഫ് സെക്രട്ടറിക്ക് ഞങ്ങൾ ആപ്ലിക്കേഷൻ കൊടുത്തിട്ടുണ്ട്. നിയമപരമായി എല്ലാ സ്റ്റെപ്പുകളും നമ്മളെ കൊണ്ട് ചെയ്യിപ്പിച്ച് കേസ് വൈകിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നിയമപരമായി പോരാടാൻ തന്നെയാണ് ഞങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പക്ഷെ കേസ് വൈകിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ഞങ്ങൾക്ക് നീതി കിട്ടുന്നില്ല. രണ്ടു മാസം മുമ്പ് അന്വേഷണം എന്ന് പറഞ്ഞ് കമ്മിഷണറുടെ ഓഫീസിൽ നിന്നും വിളിപ്പിച്ചിരുന്നു. വീണ്ടും ഞങ്ങളെ പ്രതികളെ പോലെ ചോദ്യം ചെയ്യുകയായിരുന്നു. ഞങ്ങൾ അന്വേഷണത്തോട് സഹകരിച്ചു. സസ്പെൻഷൻ ഒക്കെ ഞങ്ങൾക്കൊരു വെക്കേഷൻ പോലെയാണ്, നിങ്ങൾ എന്താ വിചാരിച്ചിരുന്നേ എന്നാണ് സിഐ പ്രതാപചന്ദ്രൻ ഞങ്ങളോട് അന്ന് പറഞ്ഞത്.
അതൊക്കെ കേൾക്കുമ്പോൾ ഞങ്ങൾക്ക് സങ്കടം വരികയാണ്. ഇത്രയും സോളിഡ് ആയ പ്രൂഫ് ഈ ലോകത്തിന് മൊത്തം കാണിച്ചു കൊടു ത്തിട്ട് പോലും ഞങ്ങൾക്ക് നീതി കിട്ടുന്നില്ല എന്ന വിഷമമാണ്. വക്കീലാണ് പരാതി തയാറാക്കുന്നത്. പരാതിയുമായി നേരിട്ട് ഞാനോ ഭാര്യയോ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കാണും എന്ന് ബെൻജോ പറഞ്ഞു.
2024 ജൂൺ 20ന് നോർത്ത് പോലീസ് സ്റ്റേഷനിൽ വച്ച് കൊച്ചി സ്വദേശിനിയായ ഷൈമോൾ എന്ന യുവതിയെ സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന പ്രതാപചന്ദ്രൻ മർദിച്ച ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഭർത്താവ് ബെൻജോയെ പോലീസുകാർ പിടിച്ചു കൊണ്ടു പോയതിനെ തുടർന്നാണ് ഷൈമോൾ കൈക്കുഞ്ഞുങ്ങളുമായി പോലീസ് സ്റ്റേഷനിൽ എത്തിയത്.
Tags : Pregnant woman slapped Pregnant face CI Prathapachandran Chief Minister vacation