Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Public Representatives

Thrissur

ജനപ്രതിനിധികള്‍ നിസ്വാര്‍ഥതയുടെ ആള്‍രൂപങ്ങളായി മാറണം: ബിഷപ്

ഇരിങ്ങാലക്കുട: ജനപ്രതിനിധികള്‍ ജാതി-മത-വര്‍ണ-വര്‍ഗ-രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ കാണുന്ന, ഏവര്‍ക്കും സ്വീകാര്യരായ, എല്ലാവര്‍ക്കും നന്മകള്‍മാത്രം ചെയ്തുകൊടുക്കുന്ന നിസ്വാര്‍ഥതയുടെ ആള്‍രൂപങ്ങളായി മാറണമെന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. രൂപതയിലെ വിവിധ ഇടവകകളില്‍നിന്നു തദ്ദേശതെരഞ്ഞെടുപ്പില്‍ വിജയികളായവരുടെ സംഗമം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.

ജനപ്രതിനിധികളായി നിയോഗിക്കപ്പെട്ടവര്‍ നാടിന്‍റെ ഉന്നമനത്തിനും യുവജനക്ഷേമത്തിനും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ പക്ഷംചേരലിനും മുന്‍കൈ എടുക്കണമെന്നും തൊഴില്‍സാധ്യതകളെ മുന്നില്‍ക്കണ്ട് നൂതനപദ്ധതികള്‍ വിഭാവനം ചെയ്യണമെന്നും മതന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനായി സ്വരമുയര്‍ത്തണമെന്നും ബിഷപ് നിർദേശിച്ചു.

ഇരിങ്ങാലക്കുട രൂപതാഭവനത്തില്‍ നടന്ന സ്‌നേഹസംഗമത്തില്‍ വികാരി ജനറാള്‍ മോണ്‍. ആന്‍റുആലപ്പാടന്‍ ഒരു നല്ല നേതാവിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളെപ്പറ്റി ക്ലാസ് നയിച്ചു. രൂപതയുടെ മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടവരെയും വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാരെയും വൈസ് പ്രസിഡന്‍റുമാരെയും ആദരിച്ചു. വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ, ക്രിസ്ത്യന്‍ മൈനോരിറ്റി റൈറ്റ്‌സ് ഫോറം ഡയറക്ടര്‍ റവ.ഡോ. ജിജോ വാകപ്പറമ്പില്‍, അസോ. ഡയറക്ടര്‍ ഫാ. ജിബിന്‍ നായത്തോടന്‍ എന്നിവര്‍ പ്രസംഗിച്ചു.നൂറ്റമ്പതില്‍പരം ജനപ്രതിനിധികള്‍ പങ്കുചേര്‍ന്ന സംഗമം സ്നേഹവിരുന്നോടെ സമാപിച്ചു.

District News

കോട്ടയം അതിരൂപതാംഗങ്ങളായ ജനപ്രതിനിധികള്‍ക്ക് സ്വീകരണം ഇന്ന്

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോട്ടയം അതിരൂപതാംഗങ്ങളായ ജനപ്രതിനിധികള്‍ക്കു കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ ഇന്നു സ്വീകരണം നല്കും. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ രാവിലെ 10നു നടക്കുന്ന അനുമോദനയോഗത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ജനപ്രതിനിധികളെ ആദരിക്കും. സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, കെസിസി പ്രസിഡന്‍റ് ബാബു പറമ്പടത്തുമലയില്‍, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

കെ സ്മാര്‍ട്ട് സ്റ്റേറ്റ് റിസോഴ്സ് പേഴ്സണും ഞീഴൂര്‍ പഞ്ചായത്ത് സെക്രട്ടറിയുമായ പ്രതീഷ്മോന്‍ ജോയി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് മെമ്പര്‍മാരുടെ ഉത്തരവാദിത്വങ്ങളും കടമകളും പ്രവര്‍ത്തനമേഖലകളും സാധ്യതകളും എന്ന വിഷയത്തില്‍ ക്ലാസ് നയിക്കും. അതിരൂപതാംഗങ്ങളായ 81 പേരാണ് വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ പഞ്ചായത്തു പ്രസിഡന്‍റ്, പഞ്ചായത്തു പ്രസിഡന്‍റ് തലങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്.

അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍, പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍, ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ്, ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ സഹകരണത്തോടെയാണ് അനുമോദനയോഗം സംഘടിപ്പിച്ചിരിക്കുന്നത്.

District News

നിലന്പൂർ ഇനി സുന്ദരനഗരമാകും; ജനപ്രതിനിധികളും സന്നദ്ധപ്രവർത്തകരും രംഗത്ത്

നിലന്പൂർ: ശുചിത്വ സുന്ദര നഗരസഭയായി മാറാനൊരുങ്ങി നിലന്പൂർ. ഇതിനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. കനോലി പ്ലോട്ടിന് സമീപം വടപുറം നഗരസഭാ കവാടത്തിലാണ് ശുചീകരണ പ്രവൃത്തിക്ക് ആദ്യഘട്ടത്തിൽ തുടക്കമായത്.

കെഎൻജി റോഡിന്‍റെ വടപുറം മുതൽ കരിന്പുഴ വരെയും പക്കോട്ടുംപാടം റോഡിൽ ചന്തക്കുന്ന് മുതൽ റെയിൽവേ സ്റ്റേഷൻ വരെയും ശുചീകരിക്കാനാണ് തീരുമാനം. നഗരസഭയെ മാലിന്യ മുക്തമാക്കാനും സൗന്ദര്യവത്കരിക്കാനും കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുമെന്ന് ചെയർപേഴ്സണ്‍ പദ്മിനി ഗോപിനാഥ് പറഞ്ഞു.

നഗരസഭ വളപ്പിലെ മാലിന്യ സംസ്കരണ കേന്ദ്രം മാറ്റും. ഇതിനായി വേറെ സ്ഥലം കണ്ടെത്തി. രണ്ട് ദിവസങ്ങളിലായി നിലന്പൂരിൽ നടക്കുന്ന ടൂറിസം കോണ്‍ക്ലേവിന്‍റെ ഭാഗമായാണ് അടിയന്തര നടപടി.

 വൈസ് ചെയർമാൻ കൂമഞ്ചേരി നാണിക്കുട്ടി, കൗണ്‍സിലർമാരായ ഫ്രാൻസിസ് അന്പലത്തിങ്ങൽ, മിനി സ്കറിയ, മുസ്തഫ കളത്തുംപടിക്കൽ, അടുക്കത്ത് ഇസഹാഖ്, ഷഫീഖ് മണലോടി, പി.ടി.നാണി, ശ്രീജാചന്ദ്രൻ, ഹരിത സേനാംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ മാലിന്യങ്ങൾ നീക്കുന്നതിന് നേതൃത്വം നൽകി.

Latest News

Corehub Up