Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RankList

റാങ്ക് പട്ടികയുണ്ട്, നിയമനമില്ല! കെഎഎസ് ഉദ്യോഗാർഥികൾ ആശങ്കയിൽ

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്‍റെ (കെഎഎസ്) രണ്ടാം ബാച്ചിലേക്കുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പട്ടികയിൽനിന്നും ഒരു നിയമനം പോലും നടത്തിയില്ല. ഇതോടെ പട്ടികയിൽ ഇടംപിടിച്ചവർ ആശങ്കയിലാണ്. ഒരു വർഷം മാത്രം കാലാവധിയുള്ള റാങ്ക് പട്ടിക കഴിഞ്ഞ ജനുവരിയിലാണ് പ്രസിദ്ധീകരിച്ചത്.

ഓപ്പണ്‍ കാറ്റഗറി-11, സർക്കാർ ജീവനക്കാരിൽ നിന്ന് 10, സർക്കാർ ഗസറ്റഡ് ഓഫീസേഴ്സ് വിഭാഗത്തിൽ 10 എന്നിങ്ങനെ 31 ഓഴിവുകളിലേക്കാണ് നിയമനം നടത്തേണ്ടതെന്ന രീതിയിലായിരുന്നു പരീക്ഷയും അഭിമുഖവും നടത്തിയത്.

2026 ജനുവരി 30നാണ് കേരള പബ്ലിക് സർവീസ് കമ്മിഷൻ മൂന്ന് സ്ട്രീമുകളിലായി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. പരീക്ഷയും അഭിമുഖവും ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കി റാങ്ക് പട്ടികയിൽ ഇടം നേടിയ ഉദ്യോഗാർഥികളാണ് ഇപ്പോൾ നിയമനത്തിനായി കാത്തിരിക്കുന്നത്.

ഒഴിവുകൾ സംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി പിഎസ്‌സിക്ക് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിക്കുകയും പരീക്ഷ നടത്തുകയും ചെയ്തത്. ഇതു സംബന്ധിച്ചുള്ള രേഖകൾ വിവരാവകാശ നിയമപ്രകാരം തങ്ങൾക്ക് ലഭ്യമായിട്ടുള്ളതായി റാങ്ക് പട്ടികയിൽ ഇടംപിടിച്ചവർ വ്യക്തമാക്കി.

ഡെപ്യൂട്ടേഷൻ റിസർവ് ഉൾപ്പെടെയുള്ള ഒഴിവുകളുടെ അന്തിമ കണക്കും സ്വഭാവവും സംബന്ധിച്ച നടപടികളാണ് നിയമനത്തിന് തടസമായതെന്നാണ് സൂചന. എന്നാൽ ഇത്തരത്തിലുള്ള കുരുക്ക് ഒരു വിഭാഗം ഉദ്യോഗസ്ഥർതന്നെ സൃഷ്ടിടിച്ചതാണെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് റാങ്ക് പട്ടികയിൽ ഇടം നേടിയവർ നിയമനത്തിലെ മെല്ലെപ്പോക്കിനെക്കുറിച്ച് പരാതികൾ ഉന്നയിച്ചിട്ടുണ്ട്.

Kerala

നിയമന നിഷേധം: യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്ക് നേടിയവര്‍ക്കുപോലും നിയമനം നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പിഎസ്‌സി ആസ്ഥാനത്തേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

ഇന്നലെ രാവിലെ ജില്ലാ പഞ്ചായത്ത് ഓഫീസിനുമുന്നില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് പിഎസ്‌സി ആസ്ഥാന മന്ദിരത്തിലെ കവാടത്തിനുമുന്നില്‍ പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു.

തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ബാരിക്കേഡിനു മുകളില്‍ കയറി പ്രവര്‍ത്തകര്‍ കവാടത്തിനുമുന്നിലായി തൂക്കുകയറുകള്‍ സ്ഥാപിച്ചു. തുടർന്ന് പിഎസ്‌സിയുടെ ഔദ്യോഗിക ചിഹ്നത്തിനു മുകളില്‍ റീത്ത്വച്ചും പ്രതിഷേധിച്ചു. ബാരിക്കേഡ് തകര്‍ത്തു കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരേ പോലീസ് അഞ്ചുതവണ ജലപീരങ്കി പ്രയോഗിച്ചു.

ജില്ലാ പ്രസിഡന്‍റ് നേമം ഷജീര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ അനീഷ് ചെമ്പഴന്തി, ആര്‍.എസ് വിപിന്‍, അഫ്‌സല്‍ ബാലരാമപുരം തുടങ്ങിയവർ നേതൃത്വം നൽകി.

Latest News

Corehub Up