Kerala
കാസര്‍ഗോഡ്: പീഡന കേസില്‍ ഒളിവിലായിരുന്ന യുവാവിനെ 11 വര്‍ഷത്തിന് ശേഷം വിമാനത്താവളത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു.
ചെമ്മനാട്ടെ അബ്ദുള്‍ ഷഹിലിനെയാണ് (38) വിദ്യാനഗര്‍ പോലീസ് ലക്നോവില്‍ പിടികൂടിയത്. തിരിച്ചറിയല്‍ കാര്‍ഡും മറ്റും തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ഫ്ളാറ്റില്‍ എത്തിച്ച് പെൺകുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതിയാണ് ഷഹിൽ.
2014ല്‍ ആലംപാടിയിലെ ഫ്ളാറ്റിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 11 വര്‍ഷത്തോളം ഇയാൾ ഗള്‍ഫിലായിരുന്നു. വിചാരണവേളയില്‍ കോടതിയില്‍ ഹാജരായില്ല.
പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ വിമാനത്താവളത്തില്‍ വച്ച് പോലീസ് പിടികൂടിയത്.
വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ കെ.പി. ഷൈനിന്റെ നേതൃത്വത്തില്‍ വിദ്യാനഗര്‍ എസ്ഐ സഫുവാന്‍, പ്രജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
District News
തിരുവനന്തപുരം: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു കൊടുംകുറ്റവാളി ഗോവിന്ദച്ചാ മി ജയിൽചാടിയ സംഭവം അതീവ ഗൗരവമുള്ളതാണെന്നും മണിക്കൂറുകൾക്കുള്ളി ൽ അയാളെ പിടികൂടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറ ഞ്ഞു. ജയിലിലെ വൈദ്യുതവേലി പ്രവർത്തനക്ഷമമല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിച്ചു. അന്വേഷണത്തിന് സമിതിയെ നി യമിച്ചു.
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവും സുരക്ഷാവീഴ്ചയും സംബന്ധിച്ച് പ്രതിപക്ഷ ത്തിന്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
National
ന്യൂഡൽഹി: കോൽക്കത്ത ലോ കോളജ് പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. ജൂൺ 25ന് സൗത്ത് കോൽക്കത്ത ലോ കോളജിൽ നടന്ന ബലാത്സംഗ കേസിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
മുഖ്യപ്രതി മനോജിത് മിശ്ര, വിദ്യാർഥിനിയുടെ ഒന്നിലധികം വിഡിയോകൾ ചിത്രീകരിച്ചെന്നും അതുപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നെന്നും 650 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു.
പെൺകുട്ടിയുടെ വൈദ്യപരിശോധനയിൽ പീഡനം സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രതിയുടെ ഡിഎൻഎ, ഫൊറൻസിക് സാംപിളുകളുമായി പൊരുത്തപ്പെടുന്നുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഒന്നാം വർഷ വിദ്യാർഥിനിയായ പെൺകുട്ടിയെ കോളജിലെ പൂർവ വിദ്യാർഥികളായ മനോജിത് മിശ്ര, സൈബ് അഹമ്മദ്, പ്രമിത് മുഖർജി എന്നിവർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തെന്നാണ് കേസ്.
കേസിൽ നാല് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പൂർവ വിദ്യാർഥികളായ മൂന്നു പേർക്ക് പുറമെ സുരക്ഷാ ജീവനക്കാരനും കേസിൽ പ്രതിയാണ്. പ്രതികൾ ചേർന്നു പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യം അന്വേഷണത്തിനിടെ പോലീസ് കണ്ടെടുത്തിരുന്നു. പ്രതികൾ പെൺകുട്ടിയെ ബന്ദിയാക്കി വലിച്ചിഴയ്ക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
പ്രതികളുടെ മൊബൈൽ ഫോണുകളിൽനിന്ന് ഇരയെ ലൈംഗീക പീഡനത്തിന് ഇരയാക്കുന്ന വിഡിയോകൾ കണ്ടെടുത്തിരുന്നു. ചുമരിൽ സ്ഥാപിച്ചിരുന്ന എക്സ്ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തിലൂടെയാണ് പ്രതികൾ ഈ വിഡിയോകൾ ചിത്രീകരിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.
വീഡിയോയിലുള്ള ശബ്ദവും പ്രതികളുടെ ശബ്ദവും ഒന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് പ്രതിയുടെ മൊബൈൽ ലൊക്കേഷൻ കണ്ടെത്തിയിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.
പ്രതികളുടെ മൊബൈൽ ഫോണുകളിൽനിന്ന് ഇരയെ ലൈംഗീക പീഡനത്തിന് ഇരയാക്കുന്ന വിഡിയോകൾ കണ്ടെടുത്തിരുന്നു. ചുമരിൽ സ്ഥാപിച്ചിരുന്ന എക്സ്ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തിലൂടെയാണ് പ്രതികൾ ഈ വിഡിയോകൾ ചിത്രീകരിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.
വീഡിയോയിലുള്ള ശബ്ദവും പ്രതികളുടെ ശബ്ദവും ഒന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് പ്രതിയുടെ മൊബൈൽ ലൊക്കേഷൻ കണ്ടെത്തിയിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.