District News
മാനന്തവാടി: തിരുനെല്ലി സർവീസ് സഹകരണ ബാങ്ക് തിരുനെല്ലി, തൃശിലേരി ദേവസ്വങ്ങളുടെ നിക്ഷേപതുക തിരിച്ച് നൽകിയതായി ബാങ്ക് ഭരണസമിതി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മലബാർ ദേവസ്വം കമ്മീഷണറുടെ സർക്കുലർ തെറ്റായി വ്യാഖ്യാനിച്ച് മുൻ എക്സിക്യുട്ടീവ് ഓഫീസർ തിരുനെല്ലി സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ഇടപാടുകൾ നിർത്തലാക്കുകയായിരുന്നു.
നൂറ് വർഷത്തോളമായി ദേവസ്വവും ബാങ്കും തമ്മിലുള്ള ബന്ധം ഇല്ലാതാക്കാനാണ് എക്സിക്യുട്ടീവ് ഓഫീസ് ഓഫീസർ ശ്രമിച്ചത്. 17 കോടി രൂപയുടെ ദേവസ്വം നിക്ഷേപത്തിൽ ഒന്‍പത് കോടിയോളം രൂപ നേരത്തെ തിരിച്ച് നൽകിയിരുന്നു. എന്നാൽ കോടതിയെ സമീപിച്ച് മുഴുവൻ തുകയും തിരിച്ച് നൽകാനുള്ള ഉത്തരവും വാങ്ങിയിരുന്നു.
ഇതിനിടയിൽ തിരുനെല്ലി സർവീസ് സഹകരണ ബാങ്ക് ദേവസ്വം നിക്ഷേപം തിരിച്ച് നൽകുന്നില്ലെന്ന തരത്തിൽ ചില മാധ്യമങ്ങളും തെറ്റായ വാർത്ത നൽകി. ഈ സാഹചര്യത്തിൽ ഈ മാസം ഒന്‍പതിന് മുൻപ് നിക്ഷേപം തിരിച്ച് നൽകാൻ ഹൈക്കോടതി സിറ്റിംഗിൽ ധാരണയായിരുന്നു.
എന്നാൽ കഴിഞ്ഞ ഡിസംബർ 31 മുൻപെ നിക്ഷേപ പണം തിരിച്ച് നൽകാൻ ബാങ്കിന് കഴിഞ്ഞു. നൂറ് വർഷത്തിലധികം പ്രവർത്തന പാരന്പര്യവും മുപ്പതിനായിരത്തിലധികം അംഗങ്ങളും ഉൾപ്പെടുന്ന ബാങ്ക് തിരുനെല്ലി പഞ്ചായത്തിൽ മികച്ച പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നത്.
തിരുനെല്ലി പഞ്ചായത്തിലെ ജനങ്ങളുടെ സാന്പത്തിക ആവശ്യത്തിന് ഉതകുന്ന പ്രവർത്തനങ്ങളുമായാണ് ബാങ്ക് മുന്നോട്ട്പോകുന്നതെന്നും ജനങ്ങളുടെ വിശ്വാസം എല്ലാ കാലത്തും കാത്ത് സൂക്ഷിക്കുമെന്നും ബാങ്ക് ഭരണസമിതി അംഗങ്ങൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് സി.കെ. ശങ്കരൻ, വൈസ് പ്രസിഡന്റ് സി.കെ. പുരുഷോത്തമൻ, ഡയറക്ടർമാരായ ഐ.എസ്. സ്റ്റീഫൻ, പി.എം. അബ്ദുൾ നാസർ, സെക്രട്ടറി പി.ആർ. ഷിബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
District News
പനങ്ങാട്: കളഞ്ഞു കിട്ടിയ സ്വർണമാല തിരികെ നൽകി മാതൃകയായി. കുമ്പളം സ്വദേശിയായ കണിശേരി വീട്ടിൽ സഹദേവനാണ് തനിക്ക് വഴിയിൽ കിടന്നു കിട്ടിയ സ്വർണ്ണമാല തിരികെ നൽകിയത്.
കുമ്പളം സെന്റ് ജോസഫ്സ് പള്ളിയിലെ കപ്യാരായ ഐക്യനാട്ടിൽ റാഫേലിന്റെ രണ്ടു പവനോളം തൂക്കംവരുന്ന സ്വർണമാലയാണ് തിങ്കളാഴ്ച്ച ഉച്ചയോടെ പള്ളിയിലേക്ക് വരുന്ന സമയം പള്ളിയുടെ മുൻവശത്തുള്ള ബേക്കറിക്ക് സമീപം കളഞ്ഞുപോയത്. അതുവഴി വന്ന റിട്ട. കെഎസ്ഇബി ജീവനക്കാരനായ സഹദേവൻ തനിക്ക് വഴിയിൽ കിടന്നുകിട്ടിയ മാല കെഎസ്ഇബി ഉദ്യോഗസ്ഥർക്കൊപ്പമെത്തി പനങ്ങാട് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.
തൊട്ടടുത്ത സമയം തന്നെ മാലയുടെ ഉടമസ്ഥനായ റാഫേൽ പോലീസ് സ്റ്റേഷനിലെത്തുകയും എസ്ഐ സേതുവിന്റെ സാന്നിധ്യത്തിൽ സഹദേവൻ മാല ഉടമസ്ഥന് കൈമാറുകയായിരുന്നു.
District News
മൂലേടം: കാണാതായ നായക്കുട്ടിയെ ഓട്ടോക്കാരനില്നിന്ന് ഉടമയ്ക്ക് തിരിച്ചുകിട്ടി. മൂലേടത്തു നിന്നു വഴിതെറ്റിപ്പോയ ഒന്നരവയസുള്ള സൈബീരിയന്‍ ഹസ്കി ഇനത്തില്‍പ്പട്ട നായ്ക്കുട്ടിയെ ആണ് തിരികെകിട്ടിയത്.
കഴിഞ്ഞദിവസമാണ് വീട്ടുമുറ്റത്തുനിന്നു തുറന്നുകിടന്ന ഗേറ്റിലൂടെ വഴിയില്‍ ഇറങ്ങിയ നായക്കുട്ടിയെ അതുവഴി വന്ന മാങ്ങാനം സ്വദേശി ഓട്ടോ ഡ്രൈവര്‍ കണ്ടതും തുടര്‍ന്ന് സമീപത്തെ വീട്ടിലെ ഗൃഹനാഥനില്‍നിന്നു കയര്‍ വാങ്ങി കെട്ടി ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയതും. സംശയം തോന്നിയ ഗൃഹനാഥൻ ഓട്ടോയുടെ നമ്പര്‍ കുറിച്ചെടുത്തതാണ് ഉടമയ്ക്ക് നായയെ തിരിച്ചുകിട്ടാന്‍ ഇടയാക്കിയത്.
തുടര്‍ന്ന് നായ്ക്കുട്ടിയുടെ ഉടമ ചിങ്ങവനം പോലീസില്‍ പരാതി നല്‍കുകയും പോലീസ് ഓട്ടോ ഡ്രൈവറുടെ നമ്പര്‍ കണ്ടെത്തി വിളിച്ചുവരുത്തുകയുമായിരുന്നു. വൈകുന്നേരത്തോടെ നായക്കുട്ടിയെ ഉടമയ്ക്ക് തിരികെ ലഭിച്ചു.