Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Screening

ഐഡിഎസ്എഫ്എഫ്കെ: 31 ചിത്രങ്ങൾക്ക് പ്രദർശനാനുമതിയില്ല; കേന്ദ്രനടപടി പുനഃപരിശോധിക്കണമെന്ന് കേരളം

തിരുവനന്തപുരം: 18-ാമത് രാജ്യാന്തര ഡോക്യുമെന്‍ററി-ഹ്രസ്വചിത്രമേളയിൽ പ്രദർശിപ്പിക്കാനിരുന്ന 31 ചിത്രങ്ങൾക്ക് കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചതിൽ വ്യാപക പ്രതിഷേധം.

തീരുമാനത്തിനെതിരേ ചലച്ചിത്ര പ്രവർത്തകർ രംഗത്തെത്തി. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലത്തിന് കത്തു നൽകി.

ചലച്ചിത്ര അക്കാദമി സെപ്റ്റംബർ 25 മുതൽ 30 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മേളയിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട 18 ചിത്രങ്ങൾ, ഇന്‍റർനാഷണൽ നോണ്‍ ഫിക്‌ഷൻ വിഭാഗത്തിലെ ഒൻപത് ചിത്രങ്ങൾ, ഫെസ്റ്റിവൽ വിന്നേഴ്സ് വിഭാഗത്തിലെ മൂന്ന് ചിത്രങ്ങൾ, നേപ്പാൾ പാക്കേജിലെ ഒരു ചിത്രം എന്നിങ്ങനെ 31 ചിത്രങ്ങൾക്കാണ് പ്രദർശനാനുമതി കിട്ടാതെ പോയത്. ‘ഗ്ളോബ് ’ എന്ന മലയാള ചിത്രവും ഇതിൽ ഉൾപ്പെടുന്നു.

സെൻസർ സർട്ടിഫിക്കറ്റ് ഇല്ലാതെ മേളകളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് കേന്ദ്രത്തിൽനിന്ന് പ്രത്യേക ഇളവ് ആവശ്യമാണ്. ഇതിന്‍റെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 347 ചിത്രങ്ങളുടെ പട്ടിക കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു.

ചിത്രങ്ങളുടെ പ്രമേയങ്ങളുടെ സംക്ഷിപ്ത വിവരങ്ങളും നൽകിയിരുന്നു. തുടർന്ന് മന്ത്രാലയം ആവശ്യപ്പെട്ടതിനെത്തുടർന്ന് 40 ചിത്രങ്ങളുടെ വിശദമായ സിനോപ്സിസും പരിശോധനയ്ക്കായി സമർപ്പിച്ചു. ഇതിനു ശേഷമാണ് 31 ചിത്രങ്ങൾക്ക് കേന്ദ്രം അനുമതി നിഷേധിച്ചത്. കേന്ദ്ര നടപടിയെ സാംസ്കാരിക സിനിമ മന്ത്രി പി.സി. വിഷ്ണുനാഥ് ശക്തമായി വിമർശിച്ചു. നടപടി പുനഃപരിശോധിക്കണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

വിദഗ്ധ സമിതിയാണ് മേളയിലേക്ക് ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതെന്നും ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിക്കുന്നത് മേളകളുടെ ക്യൂറേറ്റോറിയൽ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതാണെന്നും മന്ത്രി പ്രതികരിച്ചു.

പ്രേക്ഷകർക്ക് ചിത്രങ്ങൾ കണ്ട് സ്വതന്ത്രമായി വിലയിരുത്താനും വിമർശിക്കാനും അവസരം ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ചതിന്‍റെ പ്രത്യേക കാരണങ്ങൾ കേന്ദ്ര മന്ത്രാലയം പരസ്യപ്പെടുത്തിയിട്ടില്ലെന്നതാണ് നിലവിലെ പ്രധാന വിവരം. 2025ലെ ഐഎഫ്എഫ്കെയിലും സമാനമായ സാഹചര്യം ഉണ്ടായിരുന്നു. അന്ന് പ്രദർശനാനുമതി നിഷേധിക്കപ്പെട്ട 19 ചിത്രങ്ങളിൽ 13 എണ്ണത്തിന് പിന്നീട് അനുമതി ലഭിച്ചിരുന്നു.

Movies

കൊടുമൺ പോറ്റി ഇനി ഇന്‍റർനാഷണൽ ലെവൽ; ഭ്രമയുഗം ഓസ്കർ അക്കാദമിയിൽ പ്രദർശിപ്പിക്കും

സംസ്ഥാനപുരസ്കാരത്തിന്‍റെ നേട്ടത്തിന് പിന്നാലെ മറ്റൊരു പൊൻതൂവൽ കൂടി സ്വന്തമാക്കി ഭ്രമയുഗം. ലോസാഞ്ചൽസിലെ പ്രശസ്തമായ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ സിനിമ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്.

അക്കാദമി മ്യൂസിയത്തിന്‍റെ Where the Forest Meets the Sea എന്ന ചലച്ചിത്ര വിഭാഗത്തിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക.

ഈ വിഭാഗത്തിലേക്ക് പ്രവേശനം ലഭിച്ച ഏക ഇന്ത്യൻ സിനിമ എന്ന ഖ്യാതിയും ഇതോടൊപ്പം ഭ്രമയുഗത്തിന് സ്വന്തമാണ്.

നാല് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ഭ്രമയുഗം ടീമിന്‍റെ ഒരു വമ്പൻ അപ്ഡേറ്റ് ഇന്ന് രാത്രി എത്തുമെന്ന് നിർമാതാവ് ചക്രവർത്തി രാമചന്ദ്രൻ പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

പിന്നാലെ സംവിധായകൻ രാഹുല്‍ സദാശിവം അതിന് മറുപടിയുമായി എത്തി. ഇത് ചതിയാണെന്നും രാത്രി 10.30-ന് പുറത്തുവിടാൻ ഇരുന്ന കാര്യമല്ലേ സർ എന്നും പറഞ്ഞു. തനിക്ക് അതുവരെ കാത്തിരിക്കാനുള്ള ക്ഷമ ലഭിച്ചില്ലെന്നാണ് നിർമാതാവ് ചക്രവർത്തി പറഞ്ഞത്.

ഇരുവരുടേയും എക്സ് തര്‍ക്കത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും ഊഹാപോഹങ്ങള്‍ പടര്‍ന്നു. ചിത്രം കളര്‍ പ്രിന്‍റില്‍ പ്രദര്‍ശിപ്പിക്കുമെന്നും രണ്ടാം ഭാഗത്തിന്‍റെ അപ്ഡേറ്റായിരിക്കാം വരാന്‍ പോകുന്നതെന്നുമൊക്കെ സമൂഹമാധ്യമങ്ങളില്‍ പലരും കുറിച്ചു.

ഒടുവില്‍ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ സിനിമ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണെന്ന അപ്ഡേറ്റ് പുറത്തുവിടുകയായിരുന്നു.

Latest News

Corehub Up