Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Settlement

വിസി നിയമനം: ഒത്തുതീർപ്പു കരാറിൽ ഒപ്പുവച്ച് ഗവർണറും സർക്കാരും

ന്യൂഡൽഹി: കേരളത്തിലെ സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണറും സംസ്ഥാനസർക്കാരും തമ്മിലുണ്ടായിരുന്ന തർക്കത്തിൽ ഒത്തുതീർപ്പ്. ചാൻസലറുടെയും സംസ്ഥാനസർക്കാരിന്‍റെയും പ്രതിനിധികൾ ഒപ്പുവച്ച ഒത്തുതീർപ്പ് കരാർ സുപ്രീംകോടതിക്കു കൈമാറിയതോടെ വിസി നിയമനവുമായി ബന്ധപ്പെട്ടു ചാൻസലർകൂടിയായ ഗവർണർ നൽകിയ ഹർജി സുപ്രീംകോടതി തീർപ്പാക്കി.

സുപ്രീംകോടതി സംഘടിപ്പിച്ച പ്രത്യേക ലോക് അദാലത്തിൽ ജസ്റ്റീസുമാരായ അരവിന്ദ് കുമാർ, വിപിൻ പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ചാണു ഹർജി തീർപ്പാക്കിയത്. തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറിയുടെ മധ്യസ്ഥതയിൽ കഴിഞ്ഞ 17നാണ് ചാൻസലറുടെയും സർക്കാരിന്‍റെയും പ്രതിനിധികൾ ഒത്തുതീർപ്പ് കരാറിൽ ഒപ്പുവച്ചത്.

ചാൻസലർക്കുവേണ്ടി ഗവർണറുടെ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറിയും സർക്കാരിനുവേണ്ടി ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ജോയിന്‍റ് സെക്രട്ടറിയുമാണ് കരാറിൽ ഒപ്പുവച്ചത്.

സാങ്കേതിക സർവകലാശാല വിസിയായി ഡോ. സിസ തോമസും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ. സജി ഗോപിനാഥും തുടരുമെന്ന് കരാറിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സർവകലാശാല നിയമങ്ങളിൽ യുജിസി ചട്ടങ്ങൾക്കനുസൃതമായി ആവശ്യമായ ഭേദഗതികൾ വരുത്താൻ സംസ്ഥാനസർക്കാരിനോട് നിർദേശിച്ചു. കേസിൽ ഇരുവിഭാഗവും ഉന്നയിച്ച നിയമപരമായ വിഷയങ്ങളും വാദങ്ങളും ഭാവിയിൽ തുടരുമെന്ന വ്യവസ്ഥയും കരാറിലുണ്ട്.

നേരത്തേ സുപ്രീംകോടതിയുടെ നിർദേശപ്രകാരം കഴിഞ്ഞ ഡിസംബറിൽ ഗവർണറും മുൻ മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടത്തിയ ചർച്ചയിലാണു നിയമന തർക്കത്തിൽ ധാരണയായത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഡോ. സിസ തോമസിനെയും ഡോ. സജി ഗോപിനാഥിനെയും വിസിമാരായി നിയമിച്ച് ചാൻസലർ നേരത്തേ വിജ്ഞാപനമിറക്കിയിരുന്നു.

ഒത്തുതീർപ്പ് വ്യവസ്ഥകൾ ചാൻസലറും സർക്കാരും അംഗീകരിക്കുന്നുവെന്ന് അറിയിച്ചതോടെയാണ് വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനു സുപ്രീംകോടതിയിൽ സമാപനമായത്.

Kerala

യുഎസിൽ പോലീസ് വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർഥിനി മരിച്ച സംഭവം; കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം

വാഷിംഗ്ടൺ ഡിസി: യുഎസിലെ സിയാറ്റിലിൽ പോലീസ് പട്രോൾ വാഹനമിടിച്ച് ഇന്ത്യൻ വംശജയായ 23 വയസുകാരി മരിച്ച സംഭവത്തിൽ 29 ദശലക്ഷം ഡോളർ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ തീരുമാനം.

നോർത്ത് ഈസ്റ്റേൺ സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായിരുന്ന ജാഹ്നവി കുണ്ഡലയാണ് 2023 ൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടത്തിപ്പെട്ട് മരിച്ചത്.

പോലീസ് ഉദ്യോഗസ്ഥനായ കെവിൻ ഡേവ് ഓടിച്ച വാഹനമിടിച്ചായിരുന്നു അപകടം. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസ് കൈകാര്യം ചെയ്യുന്നതിനായി അമിത വേഗത്തിൽ വാഹനം ഓടിച്ചു പോവുകയായിരുന്നു ഡേവ്.

സൈറണും എമർജൻസി ലൈറ്റുമടക്കം ഉപയോഗിച്ചായിരുന്നു അദ്ദേഹത്തിന്‍റെ യാത്ര. മണിക്കൂറിൽ 25 മൈൽ വേഗം നിശ്ചയിച്ചിട്ടുള്ള മേഖലയിൽ 74 മൈൽ വേഗത്തിലായിരുന്നു ഡേവ് വാഹനമോടിച്ചത്.

ജാഹ്നവിയുടെ മരണം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും ഈ നഷ്ടപരിഹാരം കുടുംബത്തിന് ആശ്വാസമാകുമെന്ന് കരുതുന്നുവെന്നും സിറ്റി അറ്റോർണി എറിക്ക ഇവാൻസ് പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം, ജാഹ്നവിയെ ഇടിക്കുന്ന സമയത്ത് പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഡേവ് മനപൂർവം സുരക്ഷാ ക്രമീകരണങ്ങൾ അവഗണിച്ചതായി കണ്ടെത്താൻ സാധിച്ചില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവിംഗ് ഓഫീസറെ പോലീസ് വകുപ്പിൽ നിന്ന് പുറത്താക്കും. കൂടാതെ 5000 രൂപ പിഴ അടക്കാൻ കിംഗ് കൌണ്ടി പ്രോസിക്യൂട്ടർമാർ ഉത്തരവിടുകയും ചെയ്തു.

നഷ്ടപരിഹാര തുകയായ 29 ദശലക്ഷം ഡോളറിൽ 20 ദശലക്ഷം ഡോളർ ഇൻഷുറൻസിലൂടെയാവും കണ്ടെത്തുക.

Latest News

Corehub Up