Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Silverline

Kottayam

സില്‍വര്‍ലൈന്‍ പദ്ധതി: സമരനേതാക്കള്‍ക്കെതിരേ സമന്‍സ് നടപടികള്‍ തുടരുന്നു

ചങ്ങനാശേരി: സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിച്ചതിനും കേസുകള്‍ പിന്‍വലിക്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപനത്തിനും സില്‍വര്‍ലൈന്‍ പ്രതിഷേധക്കാര്‍ക്ക് കേസുമായി ബന്ധപ്പെട്ടു പുതിയ സമന്‍സ് വരുന്ന വിഷയം ചൂണ്ടിക്കാട്ടി സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി രക്ഷാധികാരി ജോസഫ് എം. പുതുശേരി, കോട്ടയം ജില്ലാ ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ എന്നിവര്‍ മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം സമര്‍പ്പിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് നിവേദനം കൈമാറിയത്.

മെട്രോമാന്‍ ഇ. ശ്രീധരന്‍ സമര്‍പ്പിച്ച അതിവേഗ റെയില്‍വേ പദ്ധതി നടപ്പാക്കിയാല്‍ സംഭവിക്കുന്ന ഭവിഷ്യത്തുകളും നിവേദനത്തിലൂടെ ചൂണ്ടിക്കാട്ടി. അതിവേഗ റെയില്‍വേ പദ്ധതിയെക്കുറിച്ച് പഠിക്കാനുള്ള അഞ്ചംഗ സമിതിക്ക് നിര്‍ദേശം കൈമാറുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ജോസഫ് എം. പുതുശേരി, ബാബു കുട്ടന്‍ചിറ എന്നിവര്‍ പറഞ്ഞു. കേസുകള്‍ പിന്‍വലിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Kerala

കെ-റെയില്‍, സില്‍വര്‍ലൈന്‍ പദ്ധതി; പ്രതിഷേധങ്ങള്‍ കടുപ്പിച്ച് സില്‍വര്‍ലൈന്‍ വിരുദ്ധ സമരസമിതി

ചങ്ങനാശേരി: കെ-റെയിലിന്‍റെ സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെയും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍റെയും പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ സമരസമിതി ഉണരാന്‍ തയാറെടുക്കുന്നു.

പ്രതിഷേധങ്ങൾ കടുപ്പിക്കാനാണ് സില്‍വര്‍ലൈന്‍ വിരുദ്ധസമരസമിതിയുടെ തീരുമാനം. പദ്ധതിയില്‍ ഇനി പ്രതീക്ഷ വച്ചിട്ടു കാര്യമില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി പദ്ധതി ആകെ ഉപേക്ഷിക്കുന്നുവെന്ന് അര്‍ഥമില്ലെന്നും ചൂണ്ടിക്കാട്ടി. കണ്ണൂര്‍ പ്രസ് ക്ലബ്ബിലെ മീറ്റ് ദ പ്രസ് പരിപാടിയിലാണ് മുഖ്യമന്ത്രി ഇങ്ങെനെ പറഞ്ഞത്. 

അതിവേഗ റെയില്‍യാത്രാ പദ്ധതിയായ സില്‍വര്‍ലൈനുമായി മുമ്പോട്ടു പോകാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ പ്രതികരിച്ചത്.

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരേയുള്ള 530 കിലോമീറ്റര്‍ പാതയ്ക്ക് 63,941കോടി രൂപയുടെ പദ്ധതിയാണ് കേരളസര്‍ക്കാര്‍ വിഭാവനം ചെയ്തത്. പദ്ധതി പ്രഖ്യാപിച്ചതുമുതല്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരേ കേരളത്തിലെ വിവിധ ജില്ലകളില്‍ ഒട്ടേറെ സമരങ്ങളാണ് നടന്നത്.

ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ചങ്ങനാശേരി മാടപ്പള്ളിയിൽ 1320 ദിവസമായി നടന്നുവരുന്ന സമരപരമ്പരയാണ്. 2022 ഏപ്രില്‍ ഇരുപതിനാണ് മാടപ്പള്ളിയില്‍ സമരം തുടങ്ങിയത്. കോഴിക്കോട് കാട്ടിള പീടികയിലെ സില്‍വര്‍ലൈന്‍ സമരം 2021 ഒക്ടോബര്‍ രണ്ടിനാണ് ആരംഭിച്ചത്.

Latest News

Corehub Up