International
റോം: അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് വ്യോമതാവളം നിഷേധിച്ച് ഇറ്റലി. സിസിലിയിലെ സിഗോനെല്ല വ്യോമതാവളം ഉപയോഗിക്കാനുള്ള അമേരിക്കയുടെ അഭ്യർഥനയാണ് ഇറ്റലി നിരസിച്ചത്.
യുഎസ് യുദ്ധവിമാനങ്ങൾക്ക് പ്രതിരോധ മന്ത്രി ഗുയ്ഡോ ക്രൊസെത്തോ അനുമതി നിഷേധിച്ചതായി ഇറ്റാലിയൻ ദിനപത്രം റിപ്പോർട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് ഇറ്റാലിയൻ സർക്കാർ പരസ്യമായി പ്രതികരിച്ചിട്ടില്ല.
പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇടപെടുന്നത് ഒഴിവാക്കാൻ ഇറ്റലിയിലെ യുഎസ് താവളങ്ങൾ ഉപയോഗിക്കുന്നത് തടയണമെന്ന് പ്രതിപക്ഷ പാർട്ടികൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
യുഎസ് ഇത്തരം ആവശ്യമുന്നയിച്ചാൽ പാർലമെന്റിന്റെ അനുമതി തേടുമെന്ന് പ്രധാനമന്ത്രി ജോർജിയ മെലോണി അറിയിക്കുകയും ചെയ്തു.
സൈനിക സാമഗ്രികളുമായി ഇസ്രയേലിലേക്കുപോകുന്ന വിമാനങ്ങൾക്ക് ഫ്രാൻസിന്റെ ആകാശം നിഷേധിച്ചതും അമേരിക്കയ്ക്കു തിരിച്ചടിയായി.
ഫ്രാൻസിനെ വളരെ നിസഹായർ എന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചു.
Business
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സിഎസ്ഐആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും. ലോകത്തിലാദ്യമായി ബയോമെഡിക്കല്‍ മാലിന്യങ്ങളെ കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉതകുന്ന മണ്ണിനു പകരമുള്ള വസ്തുവാക്കി മാറ്റുന്നതിനുള്ള പേറ്റന്റ് ലഭിച്ച സാങ്കേതികവിദ്യ കൈമാറുന്ന ചടങ്ങിനു തിരുവനന്തപുരം പാപ്പനംകോട്ടുള്ള സിഎസ്ഐആര്‍-നിസ്റ്റ് കാമ്പസ് വേദിയായി.
ഡിഎസ്ഐആര്‍ സെക്രട്ടറിയും സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറലുമായ ഡോ.എന്‍. കലൈസെല്‍വി, ബയോ വസ്തും സൊല്യൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ജോഷി വര്‍ക്കിക്ക് സാങ്കേതികവിദ്യ കൈമാറ്റ കരാര്‍ ഔദ്യോഗികമായി നല്കി. തിരുവനന്തപുരം നിസ്റ്റ് ഡയറക്ടര്‍ ഡോ.സി. ആനന്ദരാമകൃഷ്ണന്, സിഎസ്ഐആര്‍ ബിസിനസ് ഡെവലപ്മെന്റ് വിഭാഗം മേധാവി ഡോ. നിഷി, ഇന്നൊവേഷന് സെന്റര്‍ മേധാവി ഡോ. ശ്രീജിത്ത് ശങ്കര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
വെറും പതിനഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ ഒരു കിലോ മെഡിക്കല്‍ മാലിന്യത്തെ കൃഷിക്ക് അനുയോജ്യമായ സോയില്‍ അഡിറ്റീവായി മാറ്റാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയാണിത്. മാലിന്യസംസ്കരണത്തിലെ പ്രധാന വെല്ലുവിളിയായ ദുര്‍ഗന്ധം ഒഴിവാക്കാന്‍ അണുവിമുക്തമാക്കുന്നതിനൊപ്പം സുഗന്ധലേപനങ്ങള്‍ ചേര്‍ക്കുന്ന സവിശേഷമായ രീതിയും ഇതില്‍ അവലംബിക്കുന്നുണ്ട്. തുടര്‍ന്ന് നടക്കുന്ന മൂന്നുഘട്ടങ്ങളായുള്ള പ്രക്രിയകള്‍ക്കൊടുവിലാണ് ഇവ പൂര്‍ണമായും മണ്ണാക്കി മാറ്റപ്പെടുന്നത്.
പ്ലാസ്റ്റിക്, മെറ്റല്‍, ഗ്ലാസ് തുടങ്ങിയ മാലിന്യങ്ങളെയും അണുവിമുക്തമാക്കി പൊടിച്ച് പുനരുപയോഗിക്കാവുന്ന രൂപത്തിലേക്ക് മാറ്റാന്‍ ഇതിലൂടെ സാധിക്കും. ആശുപത്രികള്‍ക്കും ആരോഗ്യവകുപ്പിനും ഏറെ തലവേദന സൃഷ്ടിക്കുന്ന മാലിന്യസംസ്കരണ പ്രശ്നങ്ങള്‍ക്ക് ഈ സാങ്കേതികവിദ്യയിലൂടെ ശാശ്വത പരിഹാരമാകുമെന്ന് ബയോ വസ്തും സൊല്യൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ജോഷി വര്‍ക്കി പറഞ്ഞു.
കുറഞ്ഞ ചെലവില്‍ ആശുപത്രികളില്‍ തന്നെ മാലിന്യം സുരക്ഷിതമായി സംസ്കരിക്കാന്‍ പുതിയ സാങ്കേതികവിദ്യ അവസരമൊരുക്കും. ഈ സാങ്കേതിക വിദ്യയില്‍ ഉപയോഗിക്കുന്ന രാസപ്രക്രിയയ്ക്ക് 27 പേറ്റന്റുകളും മെഷീനറി പാര്‍ട്സിന് ഏഴു പേറ്റന്റും ലഭിച്ചിട്ടുണ്ട്.