Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Three Injured

Kozhikode

മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി: കടലില്‍ മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് അപകടം. മൂന്നു പേര്‍ക്ക് പരിക്കേറ്റു.

തട്ടാങ്കണ്ടി അബൂബക്കര്‍, ഹുസൈന്‍, സുബൈര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ 4.30നാണ് അപകടം സംഭവിച്ചത്.

കടലൂര്‍ വളയില്‍ ബീച്ചില്‍ നിന്നാണ് മൂന്നംഗ സംഘം മത്സ്യബന്ധനത്തിന് പോയത്. ശക്തമായ തിരമാലയില്‍പ്പെട്ട് തോണി മറിയുകയായിരുന്നു. പരിക്കേറ്റവരെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പിന്നീട് മാറ്റി.

District News

ഓട്ടോറിക്ഷയും മിനിവാനും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്

ചേര്‍ത്തല: താലൂക്ക് ആശുപത്രി ജംഗ്ഷനില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു. തിരക്കേറിയ ജംഗ്ഷനില്‍ നിത്യേന നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. ചൊവാഴ്ച രാവിലെ എട്ടോടെ ഒട്ടോറിക്ഷയും മിനിവാനും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന മൂന്നു യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.


താലൂക്ക് ആശുപത്രിയില്‍നിന്നും യാത്രക്കാരെയും കൊണ്ടുപോയ ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. അപകടങ്ങള്‍ പതിവായതോടെ ജംഗ്ഷനില്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനുള്ള ഡിവൈഡറുകള്‍ റോഡുകളില്‍ സ്ഥാപിക്കണമെന്നാവശ്യം ശക്തമാണ്.

District News

വഴിയാത്രികയെ ഇടിച്ച് സ്കൂട്ടർ മറിഞ്ഞു; മൂന്നുപേർക്ക് പരിക്ക്

കരിന്തളം: കൊല്ലംപാറയിൽ വഴിയാത്രികയെ ഇടിച്ച് സ്കൂട്ടർ മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു.


റോഡ് മുറിച്ചുകടക്കുകയായിരുന്ന ലോട്ടറി വില്പനക്കാരി കരിന്തളം തോളേനിയിലെ രമണി (50), സ്കൂട്ടർ യാത്രക്കാരായ കരിന്തളത്തെ വിമുക്തഭടൻ നാരായണൻ, റിട്ട. പോസ്റ്റുമാൻ ചിമ്മത്തോട്ടിലെ കുഞ്ഞിക്കണ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ രമണിയെ മംഗളൂരുവിലെയും മറ്റു രണ്ടുപേരെയും കാഞ്ഞങ്ങാട്ടെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

National

അസമിൽ സംഘർഷം; മൂന്ന് പേർക്ക് പരിക്ക്, ബിജെപി നേതാവിന്‍റെ കുടുംബ വീടിന് തീയിട്ടു

ന്യൂഡൽഹി: അസമിൽ വെസ്റ്റ് കർബി ജില്ലയിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ബിജെപി നേതാവിന്‍റെ കുടുംബ വീടിന് തീയിട്ടു. കർബി ആംഗ്ലോംഗ് ഓട്ടോണമസ് കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് അംഗവും ബിജെപി നേതാവുമായ തുലിറാം റോങ്ഹാംഗിന്‍റെ കുടുംബ വീടിനാണ് തീയിട്ടത്.

ഗോത്ര വിഭാഗത്തിൽപ്പെട്ടവർക്ക് സ്വയംഭരണ അവകാശമുള്ള പ്രദേശമാണിത്. ഇവിടെ കുടിയേറിയ മറ്റു വിഭാഗങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതിനായി നിരാഹാരം അനുഷ്ഠിച്ചവരെ നീക്കിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്.

District News

ശാസ്‌താംകോട്ടയിൽ തെരുവുനായ ആക്രമണം; മൂന്നുപേർക്ക് പരിക്ക്

ശാസ്താംകോട്ട: തെരുവുനായ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയവർക്ക് നേരെയും നായ പാഞ്ഞടു ത്തെങ്കിലും ഇവർ സമീപത്തെ വീട്ടിലേക്ക് ഓടി കയറി ഗേറ്റ് അടച്ചതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു.
ശാസ്താംകോട്ട മനക്കര അനുഭവനത്തിൽ രാധാമണി( 60 )യെ ആണ് ആദ്യം തെരുവുനായ ആക്രമിച്ചത്.


വീട്ടിൽ നിന്നും തൊട്ടടുത്ത അയൽ വീട്ടിലേക്ക് കയറിയ സമയം നായ കുരച്ചുകൊണ്ട് ദേഹത്തേക്ക് ചാടി വീഴുകയായിരുന്നു. മറിഞ്ഞുവീണ രാധാമണിയുടെ വലത് കാലിന്‍റെ പാദത്തിലും ഇടതുകാലിലും നായയുടെ കടിയേറ്റ് ആഴത്തിലുള്ള മുറിവ് ഉണ്ടായി.


വീഴ്ചയിൽ കാലിന് ക്ഷതവും സംഭവിച്ചിട്ടുണ്ട്.തുടർന്ന് മനക്കര കുഴിയിൽ കിഴക്കതിൽ ഉദയ ഭവനത്തിൽ ഷീബ, ബിഎസ്‌സി നഴ്സിംഗ് വിദ്യാർഥി മഠത്തിൽ പടിഞ്ഞാറ്റതിൽ നസീന സുൽത്താന എന്നിവർക്കും കടിയേറ്റു.

 

Latest News

Corehub Up