Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TravelNews

Special

ഇനി ആരും ടോയ്‌ലറ്റിൽ ഫോൺ നോക്കി ഇരിക്കില്ല; ഫ്ലഷ് ചെയ്തപ്പോൾ തല പൊക്കി 'അതിഥി'

ഫിലിപ്പീൻസിലെ സൽവദോർ ബെനഡിക്റ്റോയിലുള്ള ഒരു പ്രശസ്തമായ റിസോർട്ടിൽ വിനോദയാത്രയ്ക്കെത്തിയ സഞ്ചാരികൾക്ക് നേരിടേണ്ടി വന്നത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു അനുഭവമാണ്.

പ്രകൃതിഭംഗി ആസ്വദിക്കാനെത്തിയ അഞ്ചംഗ സുഹൃത്തുക്കളുടെ സംഘം താമസിച്ചിരുന്ന മുറിയിലെ ക്ലോസറ്റിൽ നിന്നാണ് അപ്രതീക്ഷിതമായി ഒരു പാമ്പ് പുറത്തേക്ക് വന്നത്.

വനമേഖലയോട് ചേർന്നുള്ള ഈ റിസോർട്ടിൽ സാധാരണ പോലെ ഒരു ദിവസം ശുചിമുറിയിൽ കയറിയ യുവാവാണ് ടോയ്‌ലറ്റ് ബൗളിനുള്ളിൽ അസാധാരണമായി എന്തോ ശ്രദ്ധിച്ചത്.

ആദ്യം അത് ശരിയായി ഫ്ലഷ് ചെയ്യാത്തതാണെന്ന് കരുതി അദ്ദേഹം വീണ്ടും ഫ്ലഷ് ചെയ്തെങ്കിലും തൊട്ടടുത്ത നിമിഷം പൈപ്പിലൂടെ ഒരു പാമ്പ് മുകളിലേക്ക് വരികയായിരുന്നു.

ഭയന്നുപോയ യുവാവ് ഉടൻ തന്നെ സുഹൃത്തുക്കളെ വിവരമറിയിച്ചു. ആദ്യം ഇതൊരു തമാശയായി തള്ളിക്കളഞ്ഞെങ്കിലും നേരിട്ട് കണ്ട് ബോധ്യപ്പെട്ടതോടെ എല്ലാവരും ഞെട്ടിപ്പോയി.

തുടർന്ന് റിസോർട്ട് ജീവനക്കാരെ വിവരമറിയിക്കുകയും അവർ സുരക്ഷിതമായി പാമ്പിനെ അവിടെനിന്ന് മാറ്റുകയും ചെയ്തു. ഈ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്.

കണ്ടത് ഒരു സാധാരണ നീർക്കോലിയാണെന്ന് സഞ്ചാരികൾ കരുതിയെങ്കിലും, ദൃശ്യങ്ങൾ കണ്ട പലരും ഇത് ലോകത്തിലെ ഏറ്റവും വിഷമേറിയ രാജവെമ്പാലയോട് സാദൃശ്യമുള്ളതാണെന്ന് അഭിപ്രായപ്പെട്ടതോടെ പൊതുജനങ്ങളുടെ ആശങ്ക ഇരട്ടിച്ചു.

കാടുകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ നോർത്തേൺ നെഗ്രോസ് നാച്ചുറൽ പാർക്കിന് സമീപമുള്ള പ്രദേശമായതിനാൽ ഇവിടെ മുൻപും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പ്രാദേശിക അധികൃതർ വ്യക്തമാക്കുന്നുണ്ട്.

മഴക്കാലത്തോ മറ്റോ സുരക്ഷിതമായ ഇടം തേടിയോ, ഇരപിടിക്കാനോ അല്ലെങ്കിൽ തണുപ്പുള്ള അന്തരീക്ഷം നോക്കിയോ വന്യജീവികൾ ഡ്രെയിനേജ് പൈപ്പുകൾ വഴി ജനവാസ മേഖലകളിലേക്ക് കടക്കാറുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.

റിസോർട്ടിലെ പ്ലംബിംഗ് സംവിധാനത്തിലൂടെ പാമ്പ് എങ്ങനെ അകത്തുകയറി എന്നതിനെക്കുറിച്ചും ഭാവിയിൽ ഇത്തരം കാര്യങ്ങൾ തടയുന്നതിനുള്ള മുൻകരുതലുകളെക്കുറിച്ചും അധികൃതർ അന്വേഷണം തുടങ്ങി.

ഈ വാർത്ത പുറത്തുവന്നതോടെ സഞ്ചാരികൾക്കിടയിൽ വലിയ രീതിയിലുള്ള യാത്രാ ആശങ്കയും, ഒപ്പം സോഷ്യൽ മീഡിയയിൽ നിരവധി രസകരമായ കമന്‍റുകളും നിറയുന്നുണ്ട്.

Latest News

Corehub Up