Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tribute

കാല്‍ നൂറ്റാണ്ടിന്‍റെ കാരുണ്യയാത്രയ്ക്ക് സ്‌നേഹാദരം

തിരുവനന്തപുരം: പട്ടം സെന്‍റ് മേരീസ് ഗ്രൗണ്ട് ആത്മീയനിറവില്‍ പ്രശോഭിച്ചു. കരുതലും കാരുണ‍്യവും അനുഭവിച്ചറിഞ്ഞ ആയിരങ്ങൾ സ്നേഹപൂർവം ജൂബിലി മംഗളങ്ങൾ നേർന്നു. മാർപാപ്പയുടെയും ഭാരതസഭയുടെയും പ്രതിനിധികളുടെ യും അന്ത്യോക്യായിലെ സുറിയാനി കത്തോലിക്കാ പാത്രിയാര്‍ക്കീസ് ഇഗ്‌നാത്തിയോസ് യൂസഫ് യൗനാന്‍ ബാവയുടെയും സാന്നിധ്യം ചടങ്ങിനെ ധന്യമാക്കി. രണ്ടു മുഖ‍്യമന്ത്രിമാരടക്കം നിരവധി രാഷ്‌ട്രീയനേതാക്കൾ ആശംസയർപ്പിക്കാൻ ഒത്തുചേര്‍ന്നു. മലങ്കര കത്തോലിക്കാ സഭാധ‍്യക്ഷൻ മേജർ ആർച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷസമാപനം പ്രൗഢോജ്വലമായി.

മെത്രാന്മാരും വൈദികരും കാതോലിക്കാബാവയെ വിശുദ്ധ ബലിപീഠത്തിലേക്ക് സ്വീകരിച്ച് ആനയിച്ചതോടെയാണ് രജതജൂബിലി ആഘോഷചടങ്ങിനു തുടക്കമായത്. നീതിമാന്മാരുടെ കൂടാരത്തില്‍ മഹത്വത്തിന്‍റെയും രക്ഷയുടെയും ശബ്ദം മുഴങ്ങിനില്‍ക്കുന്നുവെന്ന പ്രാര്‍ഥനാമന്ത്രം നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ അല്മായരും സന്യസ്തരും നാനാജാതി മതസ്ഥരും ഒരേ ഹൃദയത്തോടെ ഒന്നിച്ചുകൂടി. മെത്രാന്മാരും വൈദികരും പ്രദക്ഷിണമായി വേദിയിലേക്ക് എത്തിയതോടെ ചടങ്ങുകള്‍ക്കു തുടക്കമായി.

സെന്‍റ് മേരീസ് സ്‌കൂൾ അങ്കണത്തിൽ തയാറാക്കിയ പ്രത്യേക ബലിവേദിയില്‍ രാവിലെ 8.30ന് കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ സമൂഹബലി ആരംഭിച്ചു. വിശുദ്ധകുര്‍ബാനയ്ക്കു മുമ്പു കാതോലിക്കാ ബാവയെയും വിശ്വാസികളെയും മലങ്കര കത്തോലിക്ക എപ്പിസ്‌കോപ്പല്‍ സുനഹദോസ് സെക്രട്ടറി ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് സ്വാഗതം ചെയ്തു. തുടര്‍ന്ന് നിരവധി ബിഷപ്പുമാരും നാനൂറോളം വൈദികരും സഹകാര്‍മികത്വം വഹിച്ചുകൊണ്ടുള്ള സമൂഹബലിയില്‍ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വചനസന്ദേശം നല്‍കി. ദൈവം തെരഞ്ഞെടുത്ത ഏറ്റവും വിശ്വസ്തനായ ശിഷ്യനാണ് മാര്‍ ക്ലീമിസെന്ന് അദ്ദേഹം വചനസന്ദേശത്തില്‍ പറഞ്ഞു. സഭയ്ക്കുവേണ്ടി സമര്‍പ്പിച്ചു ദൈവരാജ്യം പ്രസംഗിക്കുന്ന വലിയ ഇടയനാണ് അദ്ദേഹമെന്നും കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ചൂണ്ടികാട്ടി. ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആശംസ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയത്തിലെ മോണ്‍. ആഡ്രീയ ഫ്രാന്‍സിയ വായിച്ചു.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ചേര്‍ന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. ഏശയ്യ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്നും വിശുദ്ധ പൗലോസിന്‍റെ ലേഖനത്തില്‍നിന്നും വചനങ്ങള്‍ പങ്കുവച്ച് സദസിന്‍റെ മനസില്‍ ഇടംതേടുന്ന പ്രസംഗമാണ് മുഖ്യമന്ത്രി നടത്തിയത്. കെസിബിസി പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്്മ മുഖ്യാതിഥിയായിരുന്നു.

ഗോവ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ, മാർത്തോമ്മ സഭാ അധ്യക്ഷൻ ഡോ. തെയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, മന്ത്രി കെ. മുരളീധരന്‍, ഇന്‍റര്‍ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി ബിഷപ് ജോസഫ് മാര്‍ ദിവന്നാസിയോസ്, ശശി തരൂര്‍ എംപി, കെ.എന്‍. ബാലഗോപാല്‍ എംഎല്‍എ, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

‘സ്നേഹപൂർവം’ പദ്ധതികൾ

ജൂബിലിയുടെ ഭാഗമായി മലങ്കര കത്തോലിക്കസഭ നിര്‍മിച്ചുനല്‍കുന്ന ‘സ്നേഹപൂർവം’നാല്പതു ഭവനങ്ങളിൽ ഒരു വീടിന്‍റെ താക്കോല്‍ദാനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിര്‍വഹിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ജേതാവായ മാര്‍ ഈവാനിയോസ് കോളജ് വിദ്യാര്‍ഥി മുഹമ്മദ് ബാസിലിനെ മുഖ്യമന്ത്രി ആദരിച്ചു.
സ്‌നേഹപൂര്‍വം വിദ്യാജ്യോതിയുടെ ഉദ്ഘാടനം മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ നിര്‍വഹിച്ചു. എം.എ. യൂസഫലി സ്‌നേഹപൂര്‍വം വിദ്യാജ്യോതിക്കുവേണ്ടി ഒരു കോടി രൂപ സദസിൽവച്ചു പ്രഖ്യാപിച്ചു.

 

National

ജീവനൊടുക്കിയ നീറ്റ് വിദ്യാർഥികൾക്ക് ആദരാഞ്ജലിയർപ്പിച്ച് സിജെപി

‌ന്യൂഡൽഹി: നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികൾക്ക് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ആദരാഞ്ജലിയർപ്പിച്ചു.

ഡൽഹി ജന്തർ മന്തറിൽ പുരോഗമിക്കുന്ന പ്രതിഷേധത്തിന്‍റെ മൂന്നാം ദിനത്തിൽ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ ഫോട്ടോയ്ക്കു മുന്നിൽ മെഴുകുതിരി കത്തിച്ചായിരുന്നു പ്രവർത്തകർ ആദരാഞ്ജലിയർപ്പിച്ചത്.

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിനു കർഷകർ പിന്തുണ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. ഉത്തർപ്രദേശ് ആസ്ഥാനമായിട്ടുള്ള ഭാരതീയ കിസാൻ യൂണിയൻ നിലവിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടുതൽ പിന്തുണയ്ക്കായി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ മറ്റു കർഷക യൂണിയനുകളുമായി ചർച്ച നടത്തുന്നുണ്ടെന്നാണ് സൂചന.

Kerala

സലിംകുമാറിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

പറവൂർ: തങ്ങളുടെ പ്രിയ നടൻ സലിംകുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് ആയിരങ്ങൾ. മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ , സിനിമാരംഗത്തെ പ്രമുഖർ, വിവിധ രാഷ്‌‌ട്രീയപാർട്ടി നേതാക്കൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങി വിവിധ തുറകളിൽപ്പെട്ടവർ അവസാനമായി ഒരുനോക്കു കാണാൻ മൃതദേഹം പൊതുദർശനത്തിനു വച്ച പറവൂർ മുനിസിപ്പൽ ടൗൺഹാളിൽ എത്തി.

ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങൾക്കു ജീവൻ നൽകി പ്രേക്ഷകമനസുകളിൽ ഇടം നേടിയ, സ്വന്തം നിലപാടുകളുള്ള കലാകാരനും രാഷ്‌ട്രീയ പ്രവർത്തകനുമായിരുന്നു സലിംകുമാർ. മികച്ച നടനുള്ള സംസ്ഥാന- ദേശീയ പുരസ്കാരങ്ങൾ നേടിയപ്പോഴും ആ തനി നാട്ടുംപുറത്തുകാരന് ഭാവഭേദങ്ങൾ ഉണ്ടായില്ല. സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതിന്‍റെ നേർക്കാഴ്ചയാണ് ഇന്നലെ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ കാണാനായത്.

കനത്ത മഴ വകവയ്ക്കാതെ സഹപ്രവർത്തകരും നേതാക്കളും ആരാധകരും ഒഴുകിയെത്തിയതോടെ ടൗൺഹാളും പരിസരവും നിറഞ്ഞു. അന്ത്യാഞ്ജലി അർപ്പിക്കാനുള്ള ക്യൂ ടൗൺഹാളിനുപുറത്ത് റോഡിൽ അര കിലോമീറ്ററിലധികം നീണ്ടു. ടൗൺഹാളിൽ ജനങ്ങളെയും റോഡിൽ വാഹനങ്ങളും നിയന്ത്രിക്കാൻ പോലീസ് പാടുപെട്ടു.

ടൗൺഹാളിലെ പൊതുദർശനത്തിനുശേഷം ഭൗതികദേഹം ചിറ്റാറ്റുകരയിലെ അദ്ദേഹത്തിന്‍റെ വീടായ ലാഫിംഗ് വില്ലയിൽ എത്തിച്ചു. രാവിലെ മുതൽതന്നെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ കാത്തുനിൽപ്പുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കൾ സലിംകുമാറുമായുള്ള സ്വകാര്യനിമിഷങ്ങൾ അയവിറക്കി.

സിനിമാലോകത്തെ ഉറ്റചങ്ങാതിമാർ വീട്ടിലെത്തി ഭാര്യ സുനിത, മക്കളായ ചന്തു, ആരോമൽ എന്നിവരെ ആശ്വസിപ്പിച്ചു. സലിംകുമാറിന്‍റെ ആഗ്രഹപ്രകാരം മതചടങ്ങുകൾ ഇല്ലാതെ ഔദ്യോഗിക ബഹുമതികളോടെയാണ് വീട്ടുവളപ്പിൽ സംസ്‌കാരം നടത്തിയത്.

District News

എസ്പിബിയുടെ ജന്മദിനാചരണത്തില്‌ ഗായകരുടെ സ്മരണാഞ്ജലി

പാലക്കാട്: ഗായകൻ എസ്.പി. ബാലസുബ്രണ്യത്തിന്‍റെ എണ്‍പതാം ജന്മദിനത്തിൽ പാലക്കാട് വി.ടി. ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയത്തിൽ മലയാള ചലച്ചിത്രഗായകരുടെ സംഘടനയായ സമം സ്ഥാപിച്ച പ്രതിമയിൽ സമം ഭാരവാഹികളും സ്വരലയ ഭാരവാഹികളും സംഗീതപ്രേമികളും പുഷ്പാർച്ചന നടത്തി.
തുടർന്നുനടന്ന അനുസ്മരണയോഗം സ്വരലയ സെക്രട്ടറി ടി.ആർ. അജയൻ ഉദ്ഘാടനം ചെയ്തു.

സമം പ്രസിഡന്‍റ് സുദീപ്കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗായകരായ അഫ്സൽ, കെ.കെ. നിഷാദ്, അൻവർ സാദത്ത്, സന്നിധാനന്ദൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സ്വരലയ ജോയിന്‍റ് സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ, നിർവാഹകസമിതി അംഗം സി. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സമം സെക്രട്ടറി രവിശങ്കർ സ്വാഗതവും നിർവാഹകസമിതി അംഗം മഞ്ജു മേനോൻ നന്ദിയും പറഞ്ഞു. എസ്പിബിയുടെ ഗാനങ്ങൾപാടി ഗാനാഞ്ജലിയും അർപ്പിച്ചു.

NRI

തോമസ് തോമസിന്‍റെ മാതാവ് ഏലിയാമ്മ തോമസിന് ആദരാഞ്ജലികൾ നേർന്ന് ഫൊക്കാന

ന്യൂയോർക്ക്: ഫൊക്കാനയുടെ ആദ്യത്തെ ട്രഷററും ഇപ്പോഴത്തെ ട്രസ്റ്റീ ബോർഡ് മെമ്പറുമായ തോമസ് തോമസിന്‍റെ (പാലത്ര) മാതാവ് ഏലിയാമ്മ തോമസിന്‍റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി .

ഫൊക്കാന കുടുംബത്തിൽ ഉണ്ടായ ഈ വേർപാടിൽ ഫൊക്കാന കുടുംബം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തുകയും തോമസ് തോമറിന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഫൊക്കാന പ്രസിഡന്‍റ് സജിമോൻ ആന്‍റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചാക്കപ്പൻ എന്നിവർ അറിയിച്ചു.

ഫൊക്കാന ട്രസ്റ്റീ ബോർഡ് മെമ്പറും സന്തത സഹചാരിയുമായ തോമസ് തോമസിന്‍റെ മാതാവ് ഏലിയാമ്മ തോമസിന്‍റെ നിര്യണത്തിൽ ഫൊക്കാനയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ്, ട്രസ്റ്റീ ബോർഡ് വൈസ് ചെയർ സതീശൻ നായർ, ട്രസ്റ്റീ ബോർഡ് വൈസ് ചെയർ ബിജു ജോൺ എന്നിവർ അറിയിച്ചു. .

മക്കള്‍: ലീലാമ്മ, തോമസ്, ചെറിയാന്‍, ഗ്രേസമ്മ,പുഷ്പമ്മ, ജോസഫ്, ജോജോ, ഷേര്‍ളി, സണ്ണി, റാണി, ജോണ്‍സണ്‍ (പരേതന്‍). മരുമക്കള്‍ : ഫെലിക്‌സ് (പരേതന്‍), ഡെയ്‌സി, വത്സ, ബേബിച്ചന്‍ (പരേതന്‍), സിബി, മേഴ്സി, മഞ്ജു, ജോര്‍ജ്, താര, പയസ്.

ചൊവ്വാഴ്ച രാവിലെ 10 മുതല്‍ രണ്ട് വരെ പള്ളുരുത്തി പാലത്ര വീട്ടില്‍ പൊതുദര്‍ശനവും തുടര്‍ന്ന് തേവര കൊന്തുരുത്തി സെന്‍റ് ജോണ്‍സ് നെപുസ്തിയന്‍സ് പള്ളിയില്‍ സംസ്‌കാര കര്‍മങ്ങളും നടത്തുന്നു.

ഫൊക്കാനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി, നാഷണൽ കമ്മിറ്റി, ട്രസ്റ്റീ ബോർഡ് എന്നിവരും അനുശോചനം രേഖപ്പെടുത്തി.

NRI

സാറാമ്മ വർഗീസിന്‍റെ നിര്യാണത്തിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ അനുശോചിച്ചു

ന്യൂയോർക്ക്: സാറാമ്മ വർഗീസിന്‍റെ (88) നിര്യാണത്തിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അനുശോചനം അറിയിച്ചു.

പരേതയുടെ ഇളയ മകൻ റെജി വർഗീസ് മലയാളി വെൽഫെയർ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗമാണ്.

ഡാളസിൽ ചാമുണ്ഡ ഓട്ടോ ബോഡി ഷോപ്പ് ഉടമയായ റജി വർഗീസിനോടൊപ്പം താമസിച്ചു വരികെ ബുധനാഴ്ച രാവിലെ ആണ് അന്ത്യം സംഭവിച്ചത്.

നാട്ടുകാരും പ്രവാസികളും ഒരുപോലെ സ്നേഹിച്ച ഒരു വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു പരേതയായ സാറാമ്മ വർഗീസ്.

ദുഃഖിതരായിരിക്കുന്ന കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ദൈവം ആശ്വാസം പകരട്ടെ എന്ന് കേന്ദ്ര കമ്മിറ്റി ആശംസിച്ചു.

Kerala

മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നതിന് ഉപരാഷ്ട്രപതിക്ക് അനുമതി നിഷേധിച്ച് എൻഎസ്എസ്

കോട്ടയം: മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് അനുമതി നിഷേധിച്ച് എന്‍എസ്എസ്. ‌

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തുള്ള സന്ദർശനം മറ്റ് വിവാദങ്ങൾക്ക് ഇടയാക്കുമെന്നും ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന് കർശന സുരക്ഷയൊരുക്കേണ്ടതിനാൽ, മന്നം സമാധിയിൽ പരിശോധനയ്ക്ക് അനുമതി നൽകാൻ സാധിക്കില്ലെന്നും എൻഎസ്എസ് അറിയിച്ചു.

എസ്ബി കോളജിന്‍റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഉപരാഷ്ട്രപതി ഫെബ്രുവരി 28ന് ചങ്ങനാശേരിയിലെത്തുന്നത്. വൈകിട്ട് 3.30നാണ് കോളജിലെ കാവുകാട്ട് ഹാളിലാണ് ചടങ്ങ്.

ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം നെടുമ്പാശേരിയില്‍ ഇറങ്ങുന്ന ഉപരാഷ്ട്രപതി ഹെലികോപ്റ്ററില്‍ ചങ്ങനാശേരിയിലെത്തും. പെരുന്ന എന്‍എസ്എസ് കോളജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറങ്ങുക. ഇതിന് ശേഷം മന്നം സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്താനാണ് തീരുമാനിച്ചത്.

നേരത്തെ ഇക്കാര്യം ഷെഡ്യൂളിലുണ്ടായിരുന്നില്ല. മന്നം സമാധിയിലെ പുഷ്പാര്‍ച്ചന ഇന്ന് രാവിലെയാണ് തീരുമാനിച്ചത്. 

International

റാൻ ഗാവിലിന് ആദരമർപ്പിച്ച് നെതന്യാഹു

ടെൽ അവീവ്: ഗാസയിൽനിന്നും കണ്ടെടുത്ത അവസാന ഇസ്രയേൽ ബന്ദിയുടെ മൃതദേഹവും സംസ്കരിച്ചു. പോലീസുകാരനായിരുന്ന റാൻ ഗാവിലിന്‍റെ (24) സംസ്കാര ചട‌ങ്ങിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പങ്കെടുത്തു.

ഗാവിലിന്‍റെ ജന്മനാടായ തെക്കൻ ഇസ്രയേലിലെ മെയ്താറിലാണ് സംസ്കാരച്ചടങ്ങുകൾ നടന്നത്. ക്യാമ്പ് ഷൂറയിൽനിന്ന് വിലാപയാത്രയായാണു മൃതദേഹം മെയ്താറിൽ എത്തിച്ചത്.

ഹമാസിനെ പൂർണമായും ഇല്ലാതാക്കുകയെന്ന യുദ്ധ ലക്ഷ്യം കൈവരിക്കാനും അതുവഴി ഗാവിലിന്‍റെ രക്തസാക്ഷിത്വത്തെ ബഹുമാനിക്കാനും ഇസ്രയേൽ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് അനുസ്മരണചടങ്ങിൽ നെതന്യാഹു പറഞ്ഞു.

NRI

ഇ.പി. കമറുദ്ദീൻ സാഹിബിന്‍റെ വിയോഗത്തിൽ കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റി അനുശോചിച്ചു

കുവൈറ്റ് സിറ്റി: മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും തൃശൂർ ജില്ലാ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന ഇ.പി. കമറുദ്ദീൻ സാഹിബിന്‍റെ വിയോഗത്തിൽ കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

തൃശൂർ ജില്ലയിൽ പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ നേതാവായിരുന്നു അദ്ദേഹമെന്ന് ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. സൗമ്യമായ പെരുമാറ്റവും ഉറച്ച നിലപാടുകളും കൊണ്ട് രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും ആദരവ് പിടിച്ചുപറ്റാൻ അദ്ദേഹത്തിന് സാധിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ ദീർഘകാലത്തെ സേവനം പാർട്ടി പ്രവർത്തകർക്ക് എന്നും ആവേശം പകരുന്നതാണ്. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം, കെഎംസിസിയുടെ പ്രവാസ ലോകത്തെ കാരുണ്യ പ്രവർത്തനങ്ങൾക്കും എന്നും വലിയ പിന്തുണയും മാർഗനിർദ്ദേശവും നൽകിയിരുന്നു.

അദ്ദേഹത്തിന്‍റെ വിയോഗം മുസ്‌ലിം ലീഗിനും തൃശൂർ ജില്ലയിലെ പൊതുസമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് ഭാരവാഹികൾ പറഞ്ഞു.

കമറുദ്ദീൻ സാഹിബിന്‍റെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും വേദനയിൽ പങ്കുചേരുന്നതായും, പരേതന്‍റെ പരലോക മോക്ഷത്തിനായി പ്രാർഥിക്കുന്നതായും ജില്ലാ പ്രസിഡന്‍റ് ഹബീബുള്ള മുറ്റിച്ചൂർ, ജനറൽ സെക്രട്ടറി പി.കെ. മുഹമ്മദലി എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

Kerala

വിഎസിനു വിട

സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരള രാഷ്‌ട്രീയത്തിൽ പോരാട്ടത്തിന്‍റെ മറുപേരായിരുന്ന ’വിഎസ്’ എന്ന രണ്ടക്ഷരം ഇനി ജനഹൃദയങ്ങളിലെ ജ്വലിക്കുന്ന ഓർമ. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ നൂറ്റിയൊന്നാം വയസിലാണ് മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ വിടവാങ്ങിയത്.
ഇന്നലെ ഉച്ചകഴിഞ്ഞു 3.20ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നു രാവിലെ ഒന്പതു മുതൽ ദർബാർ ഹാളിൽ പൊതുദർശനം നടക്കും. ഉച്ചകഴിഞ്ഞ് ഭൗതികശരീരം വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. തുടർന്ന് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലും ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനമുണ്ടാകും. നാളെ ഉച്ചകഴിഞ്ഞ് ആലപ്പുഴയിലെ വലിയചുടുകാട്ടിൽ സംസ്കാരം നടക്കും. ഭാര്യ: വസുമതി. മക്കൾ: ഡോ. ആശ, അരുൺകുമാർ.


പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളായി തിരുവനന്തപുരത്തെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്ന വിഎസിനെ ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ജൂണ്‍ 23 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
1923 ഒക്ടോബർ 20ന് വേലിക്കകത്തു വീട്ടിൽ ശങ്കരൻ-അക്കാമ്മ ദന്പതികളുടെ മകനായി ജനിച്ച വി.എസ്. അച്യുതാനന്ദന്‍റെ ജീവചരിത്രം കേരളത്തിന്‍റെ രാഷ്‌ട്രീയചരിത്രം കൂടിയാണ്. നാലാം വയസിൽ അമ്മയെയും പതിനൊന്നാം വയസിൽ അച്ഛനെയും നഷ്ടമായ ബാല്യം.
അച്ഛന്‍റെ മരണത്തോടെ ഏഴാം ക്ലാസിൽ പഠിപ്പു നിർത്തി സഹോദരന്‍റെ തയ്യൽക്കടയിൽ സഹായിയായി. പിന്നീട് കയർ തൊഴിലാളിയായി. 16-ാം വയസിൽ കയർ തൊഴിലാളികളെയും കർഷകത്തൊഴിലാളികളെയും സംഘടിപ്പിച്ച് രാഷ്‌ട്രീയത്തിലേക്കു ചുവടുവച്ച വിഎസ്, 96-ാം വയസിൽ വിശ്രമജീവിതത്തിലേക്കു മടങ്ങും വരെ കേരള രാ‌‌ഷ‌്ട്രീയത്തിന്‍റെ കണ്ണും കരളുമായി നിലകൊണ്ടു.


രാ‌‌ഷ‌്ട്രീയത്തിലും ജീവിതത്തിലും എന്നും പ്രതികൂല സാഹചര്യങ്ങളോടു പടവെട്ടിയ വിഎസ് എല്ലായ്പോഴും വേറിട്ട സമരപാതയിലൂടെ ഒറ്റയാനായി നടന്നു.
കേരളം കണ്ട ഏറ്റവും വലിയ രാഷ്‌ട്രീയ സമരപോരാളികളിൽ ഒരാളായി ജനഹൃദയങ്ങളിലിടം നേടി. പാർട്ടി സെക്രട്ടറിയായിരിക്കുന്പോഴും പ്രതിപക്ഷ നേതാവായിരിക്കുന്പോഴും മുഖ്യമന്ത്രിയായിരിക്കുന്പോഴും ജനകീയ കമ്യൂണിസ്റ്റ് എന്നു വാഴ്ത്തപ്പെട്ടപ്പോഴും കേരള രാ‌‌ഷ‌്ട്രീയത്തിലെ ആ വേറിട്ട മാതൃകയെ മലയാളി നേരിട്ടറിഞ്ഞു.

Latest News

Corehub Up