Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unity

ഐക്യം രാജ്യത്തിന്‍റെ കരുത്ത്: കനിമൊഴി

പാലാ: വൈവിധ്യമാണ് ഇന്ത്യയുടെ ആത്മാവെന്നും ജാതി, വര്‍ഗ, മത വ്യത്യാസമില്ലാത്ത ഐക്യമാണ് രാജ്യത്തിന്‍റെ കരുത്തെന്നും കനിമൊഴി എംപി. അല്‍ഫോന്‍സാ കോളജ് ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മൂന്നാമത് ഫാ. ഡോ. ജോസ് ജോസഫ് പുലവേലില്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു പാര്‍ലമെന്‍റ് അംഗവും കവിയും മാധ്യമപ്രവര്‍ത്തകയുമായ കനിമൊഴി കരുണാനിധി.

സാഹിത്യം, ഭാഷ, ജനാധിപത്യം: വാക്കിന്‍റെ ശക്തി എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. വ്യവസ്ഥിതിയിലെ കാര്‍ക്കശ്യങ്ങളെ ചോദ്യം ചെയ്യാന്‍ പൊതുസമൂഹത്തെ പ്രാപ്തമാക്കുന്നത് സാഹിത്യവും കലയുമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

എഴുത്തച്ഛനും കുഞ്ചന്‍ നമ്പ്യാരും തങ്ങളുടെ കവിതകളിലൂടെ നിര്‍വഹിച്ചത് സാഹിത്യത്തിന്‍റെ രാഷ്ട്രീയമായിരുന്നു. ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയയിലൂടെയും റീലുകളിലൂടെയും പുറത്തുവരുന്ന വാക്കുകളുടെ ശക്തി ഭരണകൂടങ്ങളെ ഭയപ്പെടുത്തുന്നുണ്ട്.

സമൂഹത്തെ മാറ്റിയെടുക്കാന്‍ കലയ്ക്ക് കഴിയും. എഴുതപ്പെട്ട വാക്കുകള്‍ മരിക്കില്ലെന്ന് വ്യക്തമാക്കിയ അവര്‍, ഇന്നത്തെ യുവതലമുറ നിശബ്ദതയെയും അവഗണനയെയും അംഗീകരിക്കില്ലെന്ന് കൂട്ടിച്ചേര്‍ത്തു.

പ്രഭാഷണത്തിനു ശേഷം വിദ്യാര്‍ഥികളുമായും അധ്യാപകരുമായും കനിമൊഴി സംവദിക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. അധ്യാപകനും ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവിയുമായിരുന്ന ഫാ. ഡോ. ജോസ് ജോസഫ് പുലവേലിലിന്‍റെ സ്മരണാര്‍ഥമാണ് പ്രഭാഷണപരമ്പര സംഘടിപ്പിച്ചുവരുന്നത്. കോളജ് മാനേജര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ അധ്യക്ഷത വഹിച്ചു.

കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു, വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. സിസ്റ്റര്‍ മഞ്ജു എലിസബത്ത് കുരുവിള, മഞ്ജു ജോസ്, കോളജ് ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളാച്ചാലില്‍, അസിസ്റ്റന്‍റ് ബര്‍സാര്‍ ഫാ. ഡോ. ജോബിന്‍ സെബാസ്റ്റ്യന്‍, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. സോണിയ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

District News

കർഷകരുടെ ഒരുമയും സംഘാടന നേതൃത്വവും; മികവ് പുലർത്തി ഇൻഫാം സമ്മേളനം

കാഞ്ഞിരപ്പള്ളി: കർഷകരുടെ ഒരുമ കൊണ്ടും സംഘാടന നേതൃത്വം കൊണ്ടും മികവുപുലർത്തി ഇൻഫാം സമ്മേളനം. ഒരുമാസം നീണ്ടനിന്ന ഇൻഫാം രജതജൂബിലി ആഘോഷങ്ങൾക്ക് ഇന്നലെ സമാപനമായി. അധ്വാന കർഷകരുടെ കരുത്ത് തെളിയിക്കുന്ന മഹാസമ്മേളനമായി മാറി ഇൻഫാം സമാപന സമ്മേളനം.

രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാവിലെ നടന്ന കൈക്കോട്ടും ചിലങ്കയും എന്ന കിസാൻ കാർണിവൽ കാണികൾക്ക് ദൃശൃമികവേകി. അരുണാചല്‍പ്രദേശ്, തമിഴ്‌നാട്, ഗോവ, ഗുജറാത്ത്, ആന്ധ്ര, കേരള സംസ്ഥാനങ്ങളില്‍നിന്നുള്ള ഇന്‍ഫാം കലാകാരന്മാർ കലാ-സാംസ്‌കാരിക പരിപാടികള്‍ നടത്തി.

സമ്മേളനത്തിന്‍റെ ഭാഗമായി വേദിയുടെ മുന്പിൽ വിവിധ സംസ്ഥാനങ്ങളിലെ തനത് കാർഷികവിളകൾ വള്ളങ്ങളിൽ പ്രദർശിപ്പിച്ചിരുന്നത് കൗതുകമായി. പതിനായിരത്തോളം ആളുകൾ പങ്കെടുത്ത പരിപാടിയിൽ പ്രധാന ഓഡിറ്റോറിയത്തിനു പുറമേ പുറത്ത് ക്രമീകരിച്ച പന്തലുകളിൽ ഒരുക്കിയ വലിയ സ്ക്രീനുകളിലൂടെ കർഷകർ സമ്മേളനത്തിൽ പങ്കെടുത്തു.

Kerala

എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യത്തില്‍ ലീഗിന് ആശങ്കയില്ല: സാദിഖലി ശിഹാബ് തങ്ങള്‍

കണ്ണൂര്‍: എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യത്തില്‍ ലീഗിന് ആശങ്കയില്ലെന്നു മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കണ്ണൂരിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. കേരളീയ മനസ് വര്‍ഗീയതയ്ക്കും വിഭാഗീയതയ്ക്കും എതിരാണ്.

അതുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആര്‍ക്കുമാകില്ല. എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം ലക്ഷ്യമിടുന്നത് ലീഗിനെയാണോ എന്ന ചോദ്യത്തിന്, ലക്ഷ്യത്തിലേക്ക് അവര്‍ എത്താന്‍ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ലീഗ് ഒഴികെ എല്ലാ സമുദായ സംഘടനകളുമായും ചര്‍ച്ച നടത്തുമെന്ന വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിന് ലീഗിനെ മാറ്റിനിര്‍ത്താന്‍ ആര്‍ക്കുമാകില്ലെന്ന് സാദിഖലി തങ്ങള്‍ മറുപടി പറഞ്ഞു. സമുദായസൗഹാര്‍ദമാണു ലീഗിന്‍റെ ലക്ഷ്യമെന്നും അതില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഗൗരവത്തിലുള്ള ആലോചനകള്‍ നടന്നിട്ടില്ല.

അടുത്ത ദിവസംതന്നെ ചര്‍ച്ച നടക്കും. യുഡിഎഫിനെ അധികാരത്തിലെത്തിക്കുകയാണു പ്രധാനം. അതിനനുസരിച്ച് സീറ്റ് വച്ചുമാറണമോയെന്നും മറ്റും ചര്‍ച്ചയില്‍ ആലോചിക്കും. വിജയസാധ്യതയ്ക്കാണു മുന്‍ഗണന നല്‍കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വെല്‍ഫെയർ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയിട്ടില്ല. നീക്കുപോക്കാണ് ഉണ്ടാക്കിയത്.

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അത് അവസാനിച്ചു. നാലു വോട്ടിനുവേണ്ടി മതേതരത്വത്തിന് എതിരായ നിലപാട് ലീഗ് സ്വീകരിക്കില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

Kerala

നായർ-ഈഴവ ഐക്യം അനിവാര്യമാണ്; ജനം അത് ആഗ്രഹിക്കുന്നു: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ഹിന്ദു വിഭാഗങ്ങൾ ഭിന്നിച്ച് നിൽക്കുന്നത് ഈ കാലഘട്ടത്തിൽ അനുയോജ്യമല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നായർ-ഈഴവ ഐക്യം അനിവാര്യമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ അത് ആഗ്രഹിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

"താൻ മുസ്ലീം വിരോധിയല്ല. എന്നാൽ ലീഗിന് എതിരാണ്. ലീഗാണ് ഇവിടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. എൻ‌എസ്എസിനെയും എസ്എൻ‌ഡിപിയെയും തമ്മിൽ തല്ലിച്ചത് പോലും മുസ്ലീം ലീഗാണ്.'- വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

നായാടി മുതൽ നസ്രാണി വരെയുള്ള ഐക്യത്തിനായി പ്രവർത്തിക്കും. ഈ കാലഘട്ടത്തിൽ അത് ആവശ്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്ലീം സമുദായത്തെ പേടിച്ചാണ് ഈ വിഭാഗങ്ങൾ കഴിയുന്നതെന്നും വെള്ളപ്പള്ളി പറഞ്ഞു.

Latest News

Corehub Up