Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vacancies

മൂന്നാഴ്ചയ്ക്കുള്ളില്‍ ഒഴിവുകള്‍ പിഎസ്‌സിക്കു റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളിലുമുള്ള ഒഴിവുകള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ പിഎസ്‌സിക്കു റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം.

പൊതുമേഖല ഉള്‍പ്പെടെയുള്ള എല്ലാ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യുന്നതിനാണു വകുപ്പ് മേധാവിമാര്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇക്കാര്യത്തില്‍ വീഴ്ച വരുത്തരുതെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പ് സെക്രട്ടറിമാര്‍ കര്‍ശന നപടി സ്വീകരിക്കണമെന്നും ഭരണ പരിഷ്‌കാര വകുപ്പ് നല്‍കിയ കത്തില്‍ പറയുന്നു.

Kerala

ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ കെഎസ്എഫ്ഇ

ആലപ്പുഴ: കെഎസ്എഫ്ഇയിൽനിന്ന് 2024 മാർച്ചിനുശേഷം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ ഉദ്യോഗാർഥികൾ പ്രതിസന്ധിൽ. കെഎസ്എഫ്ഇ, കെഎസ്ഇബി തുടങ്ങിയ വിവിധ കമ്പനി, ബോർഡുകളിലെ അസിസ്റ്റന്‍റ് തസ്തികകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ച കാറ്റഗറി നമ്പർ 026/2022 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളാണ് ഇതുമൂലം വലയുന്നത്.

നിലവിൽ കേരളത്തിലെ ഏറ്റവും വലിയ റാങ്ക് ലിസ്റ്റാണിത്. മെയിൻ ലിസ്റ്റിൽ 3,800 പേരും സപ്ലിമെന്‍ററി ലിസ്റ്റിൽ 4,000 പേരും ഉൾപ്പെടെ 8,000 ഉദ്യോഗാർഥികളാണ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ ലിസ്റ്റിൽ ഒഴിവ് റിപ്പോർട്ട് ചെയ്യുന്നതിൽ 90 ശതമാനവും കെഎസ്എഫ്ഇയിൽനിന്നാണ്. എന്നാൽ, റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് മാസങ്ങൾക്കുള്ളിൽതന്നെ നിയമനം നിലച്ചുപോകുന്ന അവസ്ഥയിലാണ് ഈ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ.

2025 ജനുവരിയിൽ 132 ഒഴിവുകളും 2025 ഓഗസ്റ്റിൽ 188 ഒഴിവുകളും റിപ്പോർട്ട് ചെയ്തെങ്കിലും ഇവയെല്ലാം വിരമിക്കൽ ഒഴിവുകൾ മാത്രമായിരുന്നു. ഈ കാലയളവിലുണ്ടായ പ്രമോഷൻ, പുതിയ ബ്രാഞ്ചുകൾ, ബിസിനസ് വർധന, റിലീവിംഗ് ഒഴിവുകൾ എന്നിവ ഒന്നുംതന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.

കെഎസ്എഫ്ഇയുടെ ബിസിനസ് 84,000 കോടിയായിരുന്ന സമയത്ത് ഏകദേശം 8,300 ജീവനക്കാരാണുണ്ടായിരുന്നത്. ഇപ്പോൾ കെഎസ്എഫ്ഇയുടെ ബിസിനസ് 1,10,000 കോടി കടന്നിരിക്കുമ്പോൾ ജീവനക്കാരുടെ എണ്ണം 9,017 മാത്രമാണ്. ഏകദേശം 26,000 കോടി രൂപയുടെ ബിസിനസ് വർധന ഉണ്ടായിട്ടും അതനുസരിച്ച് നിയമനം നടക്കുന്നില്ലെന്ന് ഉദ്യോഗാർഥികൾ പറയുന്നു.


പ്രായപരിധി കഴിഞ്ഞ് ഇനി പിഎസ്‌സി പരീക്ഷയെഴുതാൻ കഴിയാത്ത അനേകം ഉദ്യോഗാർഥികളുടെ അവസാന പ്രതീക്ഷയാണ് ഒരു വർഷം മാത്രം കാലാവധി ശേഷിക്കുന്ന ഈ റാങ്ക് ലിസ്റ്റ്.

Education

കേന്ദ്രസര്‍വകലാശാലയില്‍ അധ്യാപക ഒഴിവുകള്‍

കാസര്‍ഗോഡ്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ എസ്‌സി, എസ്ടി, ഒബിസി, പിഡബ്ല്യുബിഡി ബാക്ക്‌ലോഗ് വേക്കന്‍സികളില്‍ അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ടൂറിസം സ്റ്റഡീസ് (എസ്‌സി), ജിയോളജി (എസ്‌സി), സോഷ്യല്‍ വര്‍ക്ക് (എസ്ടി), കന്നഡ (ഒബിസി), പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് പോളിസി സ്റ്റഡീസ് (ഒബിസി), ഇംഗ്ലീഷ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ (പിഡബ്ല്യുബിഡി) എന്നീ വകുപ്പുകളില്‍ പ്രഫസര്‍ തസ്തികയിലും ടൂറിസം സ്റ്റഡീസ് (എസ്‌സി), പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് കമ്യൂണിറ്റി മെഡിസിന്‍ (എസ്ടി), കന്നഡ (എസ്ടി, പിഡബ്ല്യുബിഡി), ഹിന്ദി (പിഡബ്ല്യുബിഡി) എന്നീ വകുപ്പുകളില്‍ അസോസിയേറ്റ് പ്രഫസര്‍ തസ്‌തികയിലും കൊമേഴ്സ് ആന്‍ഡ് ഇന്‍റര്‍നാഷണല്‍ ബിസിനസ് (പിഡബ്ല്യുബിഡി) വകുപ്പില്‍ അസി. പ്രഫസര്‍ തസ്തികയിലുമാണ് ഒഴിവുകള്‍.

സര്‍വകലാശാല വെബ്സൈറ്റ് www.cukerala.ac.in സന്ദര്‍ശിച്ച് ഫെബ്രുവരി രണ്ടു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 16നു വൈകുന്നേരം അഞ്ചിനുള്ളില്‍ പോസ്റ്റല്‍ അപേക്ഷ ലഭിക്കണം. ഇ-മെയില്‍: recruitmentcell<\@>cukerala.ac.in. ഫോണ്‍: 0467 2309499.

National

രാജ്യസഭയിൽ ഈ വർഷം 72 ഒഴിവുകൾ; നേട്ടം കൊയ്യാൻ എൻഡിഎ; ഇന്ത്യ സഖ്യം ശോഷിക്കും

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ഉപരിസഭയിൽ സ്വാധീനമുറപ്പിക്കാനൊരുങ്ങി എൻഡിഎ. ഈ വർഷം 22 സംസ്ഥാനങ്ങളിലെ 72 രാജ്യസഭ എംപിമാരാണ് കാലാവധി പൂർത്തിയാക്കി സീറ്റുകൾ ഒഴിയാനൊരുങ്ങുന്നത്.

എംഎൽഎമാരുടെ ഭൂരിപക്ഷത്തിനനുസരിച്ചാണ് അതത് സംസ്ഥാനങ്ങളിലെ രാജ്യസഭാ എംപിയെ തെരഞ്ഞെടുക്കുന്നത് എന്നതിനാൽ മിക്ക സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കിയ ഭരണമുന്നണിയായ എൻഡിഎ ഈ സീറ്റുകളിൽ നേട്ടം കൊയ്യും.

ഈ വർഷം ഒഴിവ് വരുന്ന 72 സീറ്റുകളിൽ 40 എണ്ണം എൻഡിഎയുടേതാണ്. 25 എണ്ണം ഇന്ത്യാ സഖ്യത്തിന്‍റേതും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എംഎൽഎമാരുടെ എണ്ണം വർധിച്ചതിനാൽ ഇതിൽ 50 സീറ്റെങ്കിലും എൻഡിഎയ്ക്കു ലഭിക്കും. ഇന്ത്യാ സഖ്യത്തിനാകട്ടെ ഇതിൽ അഞ്ചു സീറ്റെങ്കിലും നഷ്‌ടപ്പെടുമെന്നും കരുതപ്പെടുന്നു.

നിയമസഭയിലെ അംഗബലം കണക്കിലെടുക്കുന്പോൾ ബിജെപി 37 അല്ലെങ്കിൽ 38 സീറ്റുകൾ വിജയിക്കാനാണു സാധ്യത. കോണ്‍ഗ്രസാകട്ടെ ഈ സീറ്റുകളിൽ നിലവിലുള്ള എംപിമാരുടെ എണ്ണം എട്ടിൽനിന്ന് ഒന്പതായി വർധിപ്പിച്ചേക്കും.

പശ്ചിമ ബംഗാളിൽനിന്നുള്ള പാർട്ടിയുടെ ഒരേയൊരു എംപിയായ ബികാഷ് രഞ്ജൻ ഭട്ടാചാര്യ ഈ വർഷം വിരമിക്കുന്നതിനാൽ സിപിഎമ്മിന്‍റെ രാജ്യസഭാ പ്രാതിനിധ്യം നാലിൽനിന്ന് മൂന്നായി കുറഞ്ഞ് കേരളത്തിലേക്കു മാത്രമായി ഒതുങ്ങും. 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കോണ്‍ഗ്രസിന് പ്രാതിനിധ്യമില്ലാതാകുന്പോൾ എൻസിപിയുടെ ശരദ് പവാർ വിഭാഗം സ്വന്തമാക്കിയിരിക്കുന്ന രണ്ട് രാജ്യസഭാ സീറ്റുകളും അവർക്കു നഷ്‌ടമായേക്കാം.

രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായണ്‍ സിംഗ്, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, കേന്ദ്രമന്ത്രിമാരായ ഹർദീപ് സിംഗ് പുരി, ബി.എൽ. വർമ, ജോർജ് കുര്യൻ, രവ്നീത് സിംഗ് ബിട്ടു, എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാർ, കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് തുടങ്ങിയവർ ഈ വർഷം സ്ഥാനമൊഴിയുന്ന 72 എംപിമാരിൽ ഉൾപ്പെടുന്നു. ഇവർക്കു പുറമെ രാജ്യസഭയിലേക്കു നാമനിർദേശം ചെയ്യപ്പെട്ട സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയും ഈ വർഷം കാലാവധി പൂർത്തിയാക്കും.

എൻഡിഎ-135, ഇന്ത്യാ സഖ്യം-80, മറ്റുള്ളവർ-29, ഒഴിഞ്ഞുകിടക്കുന്നത്- 29 എന്നിങ്ങനെയാണ് രാജ്യസഭയിലെ ഇപ്പോഴത്തെ കക്ഷിനില. പുതിയ തെരഞ്ഞെടുപ്പുകൾക്കുശേഷം എൻഡിഎയുടെ അംഗബലം 145 ആയി ഉയർന്നേക്കും. ഇന്ത്യാ സഖ്യത്തിന്‍റേത് 75 ആയും മറ്റുള്ളവരുടേത് 25 ആയും മാറുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

Education

കേന്ദ്രസര്‍വകലാശാലയില്‍ രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍, ലൈബ്രേറിയന്‍ ഒഴിവുകള്‍

കാസര്‍ഗോഡ്: കേരള കേന്ദ്രസര്‍വകലാശാലയില്‍ രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍, ലൈബ്രേറിയന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പോസ്റ്റല്‍ അപേക്ഷ ഫെബ്രുവരി ആറിനു വൈകുന്നേരം അഞ്ചിനുള്ളില്‍ സര്‍വകലാശാലയില്‍ ലഭിക്കണം.

രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍: 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദം. ഇതിനു പുറമേ താഴെ പറയുന്നതില്‍ എതെങ്കിലും യോഗ്യതയും ഉണ്ടായിരിക്കണം.
അസി. പ്രഫസര്‍ തസ്തികയില്‍ അക്കാദമിക് ലെവല്‍ 11ഓ അതിന് മുകളിലോ കുറഞ്ഞത് 15 വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ അസോസിയേറ്റ് പ്രഫസര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ അക്കാദമിക് ലെവല്‍ 12ഓ അതിനു മുകളിലോ എട്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. ഇതിനൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭരണനിര്‍വഹണത്തിലെ പരിചയവും വേണം. ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലോ ഗവേഷണസ്ഥാപനങ്ങളിലോ സമാനമായ പ്രവൃത്തിപരിചയം. എട്ടുവര്‍ഷം ഡെപ്യൂട്ടി രജിസ്ട്രാര്‍/ സമാനമായ തസ്തിക ഉള്‍പ്പെടെ 15 വര്‍ഷത്തെ ഭരണനിര്‍വഹണത്തിലെ പരിചയം.

ലൈബ്രേറിയന്‍ തസ്തികയില്‍ ലൈബ്രറി സയന്‍സ്/ഇന്‍ഫര്‍മേഷന്‍ സയന്‍സ്/ഡോക്യുമെന്‍റേഷന്‍ സയന്‍സ് എന്നിവയില്‍ ഏതിലെങ്കിലും 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദം. സര്‍വകലാശാലകളില്‍ ഏതെങ്കിലും തലത്തില്‍ ലൈബ്രേറിയന്‍, അല്ലെങ്കില്‍ ലൈബ്രറി സയന്‍സില്‍ അസി./അസോസിയേറ്റ് പ്രഫസര്‍, അല്ലെങ്കില്‍ കോളജ് ലൈബ്രേറിയന്‍ എന്നിവയില്‍ ഏതിലെങ്കിലും പത്തു വര്‍ഷത്തെ പ്രവൃത്തിപരിചയം, ലൈബ്രറിയില്‍ ഐസിടിയുടെ സംയോജനം ഉള്‍പ്പെടെയുള്ള നൂതന ലൈബ്രറി സേവനങ്ങള്‍ നടപ്പാക്കിയതിലുള്ള പരിചയം, ലൈബ്രറി സയന്‍സ്/ഇന്‍ഫര്‍മേഷന്‍ സയന്‍സ്/ഡോക്യുമെന്‍റേഷന്‍/ആര്‍ക്കൈവ്സ് ആന്‍ഡ് മാനുസ്‌ക്രിപ്റ്റ് എന്നിവയില്‍ ഏതിലെങ്കിലും പിഎച്ച്ഡി. വെബ്സൈറ്റ്: www.cukerala.ac.in. ഫോണ്‍: 0467 2309499. ഇ-മെയില്‍: recru- [email protected]

Latest News

Corehub Up