Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vaibhav Suryavanshi

കളി ഇനി സീനിയർ ടീമിൽ; വൈഭവിന് ജേഴ്‌സി കൈമാറി

മുംബൈ: ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിലേക്ക് വിളിയെത്തിയ കൗമാരതാരം വൈഭവ് സൂര്യവംശിക്ക് ബിസിസിഐ ടീം ജേഴ്‌സി കൈമാറി. താരം ആദ്യമായി തനിക്ക് ലഭിച്ച സീനിയർ ടീം ജേഴ്‌സി ധരിക്കുന്ന വീഡിയോ ബിസിസിഐ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

ടീമിന്‍റെ ത്രോഡൗൺ സ്പെഷ്യലിസ്റ്റായ രഘുവാണ് വൈഭവിന് മൂന്നാം നമ്പർ ജേഴ്‌സി കൈമാറിയത്. തന്‍റെ പതിനഞ്ചാം വയസിലാണ് വൈഭവ് ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള പ്രവേശനം സാധ്യമാക്കിയിരിക്കുന്നത്. സീനിയർ ടീമിലേക്ക് യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് സൂര്യവംശി.

ഇന്ത്യൻ പ്രീമിയർ ലീഗിൽ വൈഭവ് നടത്തിയ തകർപ്പൻ പ്രകടനമാണ് താരത്തെ ടീമിലേക്കെത്തിച്ചത്. ഇന്ത്യ - ഇംഗ്ലണ്ട്, ഇന്ത്യ - അയർലണ്ട് പര്യടങ്ങൾക്കുള്ള ടീമിലേക്കാണ് താരത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.

Sports

വൈഭവിനു റിക്കാര്‍ഡ്

ബെനോനി (ദക്ഷിണാഫ്രിക്ക): അണ്ടര്‍ 19 യൂത്ത് ഏകദിനത്തിലെ വേഗത്തിലുള്ള അര്‍ധസെഞ്ചുറി എന്ന റിക്കാര്‍ഡും ഇന്ത്യയുടെ കൗമാര സൂപ്പര്‍ താരം വൈഭവ് സൂര്യവംശി തകര്‍ത്തു.

ഇന്നലെ ദക്ഷിണാഫ്രിക്ക അണ്ടര്‍ 19ന് എതിരായ രണ്ടാം ഏകദിനത്തില്‍ 15 പന്തില്‍ അര്‍ധസെഞ്ചുറി പിന്നിട്ടാണ് വൈഭവ് റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്.

2016 അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഋഷഭ് പന്ത് 18 പന്തില്‍ നേടിയ റിക്കാര്‍ഡ് ഇതോടെ പിന്തള്ളപ്പെട്ടു. അതിവേഗ സെഞ്ചുറി റിക്കാര്‍ഡും വൈഭവ് സൂര്യവംശിയുടെ (കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിന് എതിരേ 52 പന്തില്‍) പേരിലാണ്.

വെടിക്കെട്ട് ഇന്നിംഗ്‌സ് കാഴ്ചവച്ച വൈഭവ് സൂര്യവംശി, 24 പന്തില്‍ 10 സിക്‌സും ഒരു ഫോറും അടക്കം 68 റണ്‍സ് അടിച്ചുകൂട്ടി.

Sports

വൈഭവിന് ബാല പുരസ്‌കാരം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ കൗമാര വിസ്മയമായ വൈഭവ് സൂര്യവംശിക്ക് പ്രധാനമന്ത്രി രാഷ്‌ട്രീയ ബാല പുരസ്‌കാരം.

ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റായ വിജയ് ഹസാരെ ട്രോഫിയില്‍ ബിഹാറിനായി ആദ്യ മത്സരത്തില്‍ 84 പന്തില്‍ 190 റണ്‍സ് നേടിയ 14കാരനായ സൂര്യവംശി, ഇന്നലെ ടീമിന്‍റെ രണ്ടാം പോരാട്ടത്തില്‍ ഇറങ്ങിയില്ല.

കുട്ടികളുടെ മികവിനെ അംഗീകരിക്കാന്‍ കേന്ദ്രം ഏര്‍പ്പെടുത്തിയ പുരസ്‌കാരം രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവില്‍നിന്ന് സ്വീകരിക്കാനായി ഡല്‍ഹിയിലെത്തിയതിനാല്‍ ഇന്നലെ ബിഹാറിന്‍റെ രണ്ടാം മത്സരത്തില്‍നിന്ന് വൈഭവ് സൂര്യവംശി വിട്ടുനിന്നു. ഡിസംബര്‍ 25നാണ് വിര്‍ ബാല ദിവസമായി കേന്ദ്രം ആചരിച്ചത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്‍റി-20 ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്നതടക്കമുള്ള നിരവധി റിക്കാര്‍ഡുകള്‍ വൈഭവ് ഈ വര്‍ഷം നേടി.

Sports

ലിസ്റ്റ്-എ ക്രിക്കറ്റിൽ ബിഹാറിന് ലോക റിക്കാർഡ്; റാഞ്ചിയിൽ പടുത്തുയർത്തിയത് ഏറ്റവും ഉയർന്ന ടീം ടോട്ടൽ

റാഞ്ചി: ലിസ്റ്റ്-എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ എന്ന ലോക റിക്കാർഡ് സ്വന്തമാക്കി ബിഹാർ. വിജയ് ഹസാരെ ട്രോഫിയിലെ അരുണാചൽ പ്രദേശിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബിഹാർ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 574 റൺസാണ് എടുത്തത്.

2022-ൽ അരുണാചൽ പ്രദേശിനെതിരെ തമിഴ്നാട് കുറിച്ച 506/2 എന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. 84 പന്തിൽ 190 റൺസ് നേടിയ വൈഭവ് സൂര്യവംശിയുടെയും 56 പന്തിൽ 116 റൺസെടുത്ത ആയുഷ് ലോഹരുക്കയും 40 പന്തിൽ 128 റൺസ് വാരിക്കൂട്ടിയ ക്യാപ്റ്റൻ എസ്. ഗാനിയുടെയും മികവിലാണ് ബിഹാർ കൂറ്റർ സ്കോർ പടുത്തുയർത്തിയത് .

320 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ക്യാപ്റ്റൻ ഗാനിയുടെ ബാറ്റിംഗ് പ്രകടനം. 32 പന്തിൽ സെഞ്ച്വറി നേടി ഗനി ലിസ്റ്റ് എയിൽ ഒരു ഇന്ത്യക്കാരന്‍റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടി. ഓവറിൽ ശരാശരി 11.48 റൺസ് എന്ന നിലയിലായിരുന്നു ബിഹാറിന്റെ കുതിപ്പ്.

Sports

അണ്ടര്‍ 19 ഏഷ്യാ കപ്പ്: വൈഭവ് സൂര്യവൻഷിക്ക് സെഞ്ചുറി; ഇന്ത്യയ്ക്ക് കൂറ്റൻ ജയം

ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് കൂറ്റൻ ജയം. ദുബായിയിൽ നടന്ന മത്സരത്തിൽ യുഎഇയെ 234 റൺസിന് തകർത്തു. ഇന്ത്യ ഉയർത്തിയ 434 റൺസ് റൺസ് പിന്തുടർന്ന യുഎഇയ്ക്ക് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്.

യുഎഇയ്ക്ക് വേണ്ടി ഉദ്ദിഷ് സുരിയും പൃഥ്വി മധുവും അർധ സെഞ്ചുറി നേടിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. 78 റൺ‌സെടുത്ത ഉദ്ദിഷ് ആണ് ടീമിന്‍റെ ടോപ്സ്കോറർ. പൃഥ്വി 50 റൺസെടുത്തു.

ഇന്ത്യയ്ക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രൻ രണ്ട് വിക്കറ്റ് എടുത്തു. കിഷൻ കുമാർ സിംഗ്, ഹെനിൽ പട്ടേൽ, ഖിലാൻ പട്ടേൽ, വിഹാൻ മൽഹോത്ര എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 433 റൺസെടുത്തത്. വൈഭവ് സൂര്യവൻഷിയുടെ വെടിക്കെട്ട് സെഞ്ചുറിയുടെയും ആരോൺ ജോർജിന്‍റെയും വിഹാൻ മൽഹോത്രയുടെയും അർധ സെഞ്ചുറികളുടെയും മികവിലാണ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.

വൈഭവ് സൂര്യവൻഷി 171 റൺസാണ് എടുത്തത്. 95 പന്തിൽ ഒമ്പത് ബൗണ്ടറിയും 14 സിക്സും അടങ്ങുന്നതായിരുന്നു വൈഭവിന്‍റെ ഇന്നിംഗ്സ്. ആരോണും വിഹാനും 69 റൺസ് വീതം എടുത്തു.

യുഎഇയ്ക്ക് വേണ്ടി യുഗ് ശർമയും ഉദ്ദീഷ് സുരിയും രണ്ട് വിക്കറ്റ് വീതമെടുത്തു. ഷാലോം ഡിസൂസയും യായിൻ റായ്‌യും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

 

Sports

ബിഹാറിനായി വൈഭവ് സൂര്യവൻഷിയുടെ വെടിക്കെട്ട് സെഞ്ചുറി; മത്സരം സ്വന്തമാക്കി മഹാരാഷ്ട്ര

കോൽക്കത്ത: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിൽ‌ ബിഹാറിനെതിരെ മഹാരാഷ്ട്രയ്ക്ക് ജയം. കോല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് മഹാരാഷ്ട്ര വിജയിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബിഹാർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് എടുത്തത്. വെടിക്കെട്ട് സെഞ്ചുറി നേടിയ യുവതാരം വൈഭവ് സൂര്യവൻഷിയുടെ മികവിലാണ് ബിഹാർ മികച്ച സ്കോർ പടുത്തുയർത്തിയത്. വൈഭവ് 61 പന്തില്‍ പുറത്താവാതെ 108 റണ്‍സാണ് നേടിയത്.

മുഷ്താഖ് അലിയില്‍ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ താരമാണ് വൈഭവ്. 14 കാരന്‍റെ ഇന്നിംഗ്‌സില്‍ ഏഴ് വീതം സിക്‌സും ഫോറുമുണ്ടായിരുന്നു. മുഷ്താഖ് അലി ട്രോഫിയില്‍ വൈഭവിന്‍റെ ആദ്യ സെഞ്ചുറിയാണിത്. കളിക്കുന്ന അഞ്ചാം മത്സരത്തില്‍ തന്നെ വൈഭവിന് സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സാധിച്ചു.

അടുത്തിടെ അവസാനിച്ച റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു വൈഭവ്. നാല് മത്സരം മാത്രം കളിച്ച താരം റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു. 239 റണ്‍സാണ് വൈഭവ് നേടിയത്. 22 സിക്‌സുകളും 20 ഫോറുകളും വൈഭവിന്‍റെ ബാറ്റില്‍ നിന്ന് പറന്നു. ഒരു സെഞ്ചുറിയും വൈഭവ് നേടിയിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ മഹാരാഷ്ട്ര അഞ്ച് പന്ത് ബാക്കി നിൽക്കെ വിജയലക്ഷ്യം മറികടന്നു. നായകൻ പൃഥ്വി ഷായുടെ അർധ സെഞ്ചുറിയുടെയും നിരജ് ജോഷിയുടെയും രഞ്ജീത്ത് നിക്കാമിന്‍റെയും നിഖിൽ നായക്കിന്‍റെയും മികച്ച ഇന്നിംഗ്സുകളുടെയും മികവിലാണ് ബിഹാർ വിജയലക്ഷ്യം മറികടന്നത്.

പൃഥ്വി ഷാ 66 റൺസാണ് എടുത്തത്. നിരജ് 30 റൺസും രഞ്ജീത്ത് 27 റൺസും നിഖിൽ 22 റൺസുമാണ് സ്കോർ ചെയ്തത്. ബിഹാറിന് വേണ്ടി സക്കിബുൾ ഗനിയും മുഹമ്മദ് സലാഹുദിൻ ഇസാറും രണ്ട് വിക്കറ്റ് വീതവും സക്കീബ് ഹസൻ, സൂരജ് കശ്യപ്, ഖാലിദ് അലാം എന്നിവർ ഓരോ വിക്കറ്റ് വീതവും എടുത്തു.

Latest News

Corehub Up