കോൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഓഫിസും സിപിഎം നിർമിച്ച രക്തസാക്ഷി സ്മാരകവും മുൻ എംഎൽഎയുടെ വീടും അക്രമികൾ നശിപ്പിച്ചു. കോൽക്കത്തയിലെ ജാദവ്പുരിലാണു സംഭവം.
ആക്രമണത്തിനു പിന്നിൽ ബിജെപിയാണെന്നു തൃണമൂൽ കോൺഗ്രസും സിപിഎമ്മും ആരോപിച്ചു.മുൻ ജാദവ്പുർ എംഎൽഎ ദേബബ്രത മജുംദാറിന്റെ വീട് നൂറ്റന്പോളം പേരുള്ള സംഘമാണ് ആക്രമിച്ചത്.
മുൻ തൃണമൂൽ കൗൺസിലർ ബസുന്ധ ഗോസ്വാമിയുടെ വീടും അക്രമികൾ തകർത്തു. ബിജെപി പതാകയേന്തിയവരാണ് വീട് ആക്രമിച്ചതെന്ന് ബസുന്ധര ആരോപിച്ചു.
അതേസമയം, തൃണമൂൽ കോൺഗ്രസിലെ ഭിന്നതയാണ് ആക്രമണത്തിനു പിന്നിലെന്ന് ജാദവ്പുരിലെ ബിജെപി എംഎൽഎ സർബരി മുഖർജി പറഞ്ഞു.