Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vegetable

Alappuzha

പച്ചക്കറിത്തോട്ടം പദ്ധതിയുമായി ജില്ലയിലെ പെയിന്‍റ് വ്യാപാരികൾ

ആലപ്പുഴ: ജില്ലയിലെ പെയിന്‍റ് വ്യാപാരികളുടെയും തൊഴിലാളികളുടെയും വീടുകളിൽ പെയിന്‍റ് പ്ലസ് പച്ചക്കറിത്തോട്ടം പദ്ധതിക്കു തുടക്കം. കേരള പെയിന്‍റ് ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് കെ.ഐ. നജാഹ് അബിൻ കുമാറിനും പ്രിയദർശിനിക്കും മഞ്ഞൾ തൈ നൽകി ഉദ്ഘാടനം ചെയ്തു.

വ്യാപാരികളുടെ വീടുകളിലേക്കാവശ്യമായ പച്ചക്കറി സ്വന്തമായി ഉത്പാദിപ്പിക്കുകയും പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി വിജയിച്ചാൽ സംസ്ഥാനമെമ്പാടും പെയിനന്‍റ് പ്ലസ് പച്ചക്കറിത്തോട്ടം നടപ്പിലാക്കും.

ജില്ലാ പ്രസിഡന്‍റ് എ. അമൽ അധ്യക്ഷത വഹിച്ചു. ബെന്നിച്ചൻ കുട്ടൻചിറ, ബി. നൈസാം, സജീവ് തോപ്പിൽ, ഡി. തമ്പാൻ, നൈനാൻ തോമസ്, മായിൻ സിയാദ്, സുരേഷ് ജാനൂസ്, പ്രദീപ്, ബെനഡിക്ട് എഴുനൂറ്റിൽ, ജെ.എച്ച്. ഹാരീസ് തുടങ്ങിയവർ പ്രസംഗിച്ചു.

District News

സ്ഥാപന പച്ചക്കറി കൃഷി നടീൽ ഉദ്ഘാടനം

ചെറുപുഴ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സമഗ്രപച്ചക്കറി ഉത്പാദന യഞ്ജം 2025-26 പദ്ധതിയുടെ ഭാഗമായി സ്ഥാപന പച്ചക്കറി കൃഷി ആരംഭിച്ചു.


നടീൽ ഉദ്ഘാടനം ഇടവരമ്പ് ഗവ. എൽപി സ്കൂളിൽകൃഷി ഓഫിസർ പി. അഞ്ജു നിർവഹിച്ചു. സ്കൂൾ മുഖ്യാധ്യാപിക സി.കെ. ബീന അധ്യക്ഷ ത വഹിച്ചു.
കൃഷി അസിസ്റ്റന്‍റ് സുരേഷ് കുറ്റൂർ, സുനിൽ മാടത്താനി, ബിജു കുര്യൻ, റീജ എന്നിവർ പ്രസംഗിച്ചു. ചെറുപുഴ കൃഷിഭവൻ വഴി സമർപ്പിച്ച പദ്ധതി അധിഷ്ഠിത സ്ഥാപന പച്ചക്കറി കൃഷിയിൽ 54,500 രൂപയാണ് കൃഷി വകുപ്പ് കൃഷിക്കായി അനുവദിച്ചത്.50 സെന്‍റ് സ്ഥലത്ത് കൃത്യതാ കൃഷിയിലൂടെ 13 ഇനം പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.

District News

പൂച്ചട്ടിയിൽ ജൈവ പച്ചക്കറി കൃഷി തുടങ്ങി കുരുന്നുകൾ

കൊല്ലം: അമൃതുകുളങ്ങര മുണ്ടയ്ക്കൽ ഈസ്റ്റ് ഗവ.എൽപി സ്കൂളിൽ ജൈവ പച്ചക്കറി കൃഷി തുടങ്ങി. ‘കൂട്ടുകൂടാം ഹരിത ചങ്ങാതിക്കൊപ്പം’എന്ന പരിപാടിയിൽ കുട്ടികൾ 50 പൂച്ചട്ടികളിൽ പച്ചക്കറി തൈകൾ നട്ടു.

വഴുതന, പച്ചമുളക്, വെണ്ട, തക്കാളി തുടങ്ങി സ്കൂൾ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികളാണ് നട്ടത്. തൈകളുടെ വളർച്ചാഘട്ടങ്ങൾ കുട്ടികൾ ജൈവ ഡയറിയിൽ രേഖപ്പെടുത്തും. ജൈവ കൃഷിയുടെ ബാലപാഠങ്ങൾ കുട്ടികളിൽ എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

അമൃതലയ പ്രസിഡന്‍റ് കെ.പ്രസന്നകുമാറും പ്രധാനാധ്യാപിക എസ്.ലളിതാഭായിയും ചേർന്ന് ആദ്യ പച്ചക്കറിത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഡി.ഡിക്‌സൺ, എസ്.സുമിന, ഗ്രേസ് മൈക്കിൾ എന്നിവർ നേതൃത്വം നൽകി.

 

Latest News

Corehub Up