Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ViralPost

Viral

റോഡ് കാണാൻ കണ്ണെന്തിനാ, ദാ ഇതുപോലെ ഒരു ചങ്കില്ലേ?

സോഷ്യൽ മീഡിയയിൽ എപ്പോഴും അമ്പരപ്പിക്കുന്ന തരത്തിലുള്ള വിചിത്ര ദൃശ്യങ്ങൾ വൈറലാകാറുണ്ട്. അത്തരത്തിൽ, ഒരേസമയം ചിരിയും അതിശയവും ഉണർത്തുന്ന ഒരു പിക്കപ്പ് വാഹനത്തിന്‍റെ വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ചർച്ചയാകുന്നത്.

വണ്ടിയിൽ കൊള്ളുന്നതിലും അപ്പുറം സാധനങ്ങൾ കയറ്റുന്നത് പതിവാണെങ്കിലും, ഈ ഡ്രൈവർ കാണിച്ച സാഹസം കണ്ട് തലയിൽ കൈ വെക്കുകയാണ് സോഷ്യൽ മീഡിയ.

പിക്കപ്പിന്‍റെ ബോണറ്റിന് മുകളിൽ വരെ വലിയ ചാക്കുകൾ അടുക്കിവെച്ചിരിക്കുകയാണ്. ഇതിനാൽ മുന്നിലെ റോഡ് ഒട്ടും കാണാൻ പറ്റാത്ത അവസ്ഥയിലാണ് ഡ്രൈവർ. എന്നാൽ വണ്ടി നിർത്താൻ ഇവർ തയ്യാറായില്ല.

പകരം, വശത്തെ വാതിലിൽ തൂങ്ങിക്കിടന്നുകൊണ്ട് മറ്റൊരു യുവാവ് നൽകുന്ന നിർദേശങ്ങൾ അനുസരിച്ചാണ് ഡ്രൈവർ വണ്ടി മുന്നോട്ട് എടുക്കുന്നത്. സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയും പണയപ്പെടുത്തിയുള്ള ഈ അഭ്യാസപ്രകടനം വലിയ മണ്ടത്തരമാണെന്ന് വീഡിയോ കാണുമ്പോൾ വ്യക്തമാകും.

ഈ വീഡിയോ ഇതിനോടകം തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. സുഹൃത്തുക്കൾ തമ്മിലുള്ള വിശ്വാസം വേറെ ലെവൽ ആണെന്നും, ഇതൊരു 'ഹെവി ഡ്രൈവിംഗ്' ആയിപ്പോയെന്നും പറഞ്ഞ് വലിയൊരു വിഭാഗം ആളുകൾ ഇതിനെ തമാശയായി കാണുമ്പോൾ, ഇതിനെതിരെ കടുത്ത വിമർശനങ്ങളും ഉയരുന്നുണ്ട്.

ട്രാഫിക് നിയമങ്ങൾ പൂർണമായി ലംഘിച്ചുള്ള ഇത്തരം അപകടകരമായ യാത്രകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് എത്രയും പെട്ടെന്ന് കർശന നടപടിയെടുക്കണമെന്നാണ് ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നത്.

Viral

ഭയ്യാ, നിങ്ങൾ സിംഗിൾ ആണോ?; റാപ്പിഡോ റൈഡറെ കണ്ട് അന്തംവിട്ട് യുവതി

സാധാരണഗതിയിൽ ഒരു റാപ്പിഡോ ബുക്ക് ചെയ്താൽ നമ്മൾ പ്രതീക്ഷിക്കുന്നത് ഒരു സാധാരണ സ്കൂട്ടറോ അല്ലെങ്കിൽ ബൈക്കോ ആയിരിക്കും. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിൽ കഥയാകെ മാറുകയാണ്.

റോഡരികിൽ തന്‍റെ റൈഡിനായി കാത്തുനിന്ന യുവതിക്ക് മുന്നിലേക്ക് ഇരച്ചുപാഞ്ഞെത്തിയത് ലക്ഷങ്ങൾ വിലമതിക്കുന്ന ഒരു ബിഎംഡബ്ല്യു സൂപ്പർ ബൈക്കായിരുന്നു.

സ്റ്റൈലിഷ് ലുക്കിൽ ഗ്രേ ടിഷർട്ടും ബ്ലാക്ക് പാന്‍റും ധരിച്ചെത്തിയ യുവാവിനെ കണ്ടതും യുവതി അക്ഷരാർഥത്തിൽ അമ്പരന്നുപോയി. ഈ അപൂർവ നിമിഷം അവർ തന്‍റെ മൊബൈൽ ക്യാമറയിൽ പകർത്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെയാണ് സംഭവം വാർത്തകളിൽ നിറഞ്ഞത്.

റാപ്പിഡോയെ ടാഗ് ചെയ്തുകൊണ്ട് ഈ യുവാവിന്‍റെ നമ്പർ ഒന്ന് തരുമോ എന്ന് തമാശരൂപേണ ചോദിച്ചുകൊണ്ടാണ് യുവതി വീഡിയോ പോസ്റ്റ് ചെയ്തത്.

താൻ ബുക്ക് ചെയ്ത റൈഡ് തന്നെയാണോ ഇതെന്ന് ഉറപ്പുവരുത്തിയ യുവാവ്, വളരെ മാന്യമായി പെരുമാറുകയും ബൈക്കിന്‍റെ ഫുട്‌റെസ്റ്റ് പോലും അവർക്കായി സൗകര്യപ്പെടുത്തി കൊടുക്കുകയും ചെയ്തു.

ഇതിനിടയിൽ "ഭയ്യാ, നിങ്ങൾ സിംഗിൾ ആണോ?" എന്ന് യുവതി ചോദിക്കുന്നതും വീഡിയോയിൽ കേൾക്കാം. ഈ വീഡിയോ പുറത്തുവന്നതോടെ രസകരമായ കമന്‍റുകളുടെ പെരുമഴയായിരുന്നു സോഷ്യൽ മീഡിയയിൽ.

റാപ്പിഡോ പ്രീമിയം എന്നൊരു പുതിയ ഫീച്ചർ ഡൽഹിയിൽ വന്നോ എന്നും, ഇനി പങ്കാളിയെ കണ്ടെത്താൻ മാട്രിമോണിയൽ സൈറ്റുകൾക്ക് പകരം റാപ്പിഡോ മതിയല്ലോ എന്നും പലരും പരിഹാസരൂപേണ കുറിച്ചു.

എന്നാൽ ഈ വൈറൽ വീഡിയോയ്ക്ക് പിന്നിൽ മറ്റൊരു രസകരമായ വസ്തുത കൂടിയുണ്ട്. വീഡിയോയിൽ കണ്ട ബൈക്ക് റൈഡർ യഥാർഥത്തിൽ യുവതിയുടെ സുഹൃത്താണ്.

ഒരു ബോഡി ട്രാൻസ്ഫോർമേഷൻ കോച്ചായ അദ്ദേഹം വെറും വിനോദത്തിന് വേണ്ടിയാണ് ഇത്തരമൊരു വീഡിയോ ചിത്രീകരിച്ചത്. തന്‍റെ "സൈഡ് ബിസിനസ്" സുഹൃത്ത് പരസ്യമാക്കിയല്ലോ എന്ന് അദ്ദേഹം തന്നെ വീഡിയോയ്ക്ക് താഴെ കമന്‍റ് ചെയ്തിട്ടുണ്ട്.

ഇതിനുമുൻപും സമാനമായ രീതിയിൽ ഇവർ വീഡിയോകൾ ചെയ്തിട്ടുണ്ട്. അന്ന് ബിഎംഡബ്ല്യുവിന് പകരം തീ തുപ്പുന്ന ചുവന്ന ഡ്യുക്കാറ്റി സൂപ്പർ ബൈക്കിലായിരുന്നു യുവാവിന്‍റെ വരവ്.

ഡൽഹിയിലെ റാപ്പിഡോ യാത്രകൾ ഇങ്ങനെയൊക്കെയാണ് എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ ദൃശ്യങ്ങൾ പ്ലാൻ ചെയ്ത് ചിത്രീകരിച്ചതാണെങ്കിലും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്.

Viral

കച്ചവടത്തിലെ 'സൈക്കോളജിക്കൽ മൂവ്'; സ്ത്രീകളെ പുകഴ്ത്തി വിലപേശൽ തടയാൻ കടയുടമയുടെ തന്ത്രം

വിലപേശൽ കലയിൽ അസാമാന്യ പ്രാവീണ്യമുള്ള ഇന്ത്യൻ സ്ത്രീകളെ തടയാൻ കൗശലപൂർവ്വം ഒരു വഴി കണ്ടെത്തിയ ഒരു കടയുടമയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൗതുകം നിറയ്ക്കുന്നത്.

സാധാരണയായി കടകളിൽ സാധനങ്ങൾ വാങ്ങാനെത്തുമ്പോൾ വില കുറയ്ക്കാനായി നടത്തുന്ന തർക്കങ്ങളും വാദപ്രതിവാദങ്ങളും ഒഴിവാക്കാൻ ഈ കടയുടമ പ്രയോഗിച്ചത് തികച്ചും വ്യത്യസ്തമായ ഒരു 'സൈക്കോളജിക്കൽ' തന്ത്രമായിരുന്നു.

ഒരു വസ്ത്ര-ആഭരണ ശാലയ്ക്ക് മുന്നിൽ അദ്ദേഹം സ്ഥാപിച്ച ബോർഡിലെ വാക്കുകൾ സ്ത്രീകളെ പുകഴ്ത്തുന്നതോടൊപ്പം തന്നെ അവരുടെ വിലപേശൽ കഴിവിനെ തളച്ചിടാൻ ലക്ഷ്യമിട്ടുള്ളതുമായിരുന്നു.

"ഉപഭോക്താവ് രാജ്ഞിയാണ്, ഒരു രാജ്ഞി ഒരിക്കലും വിലപേശില്ല" എന്നായിരുന്നു ആ കടയുടെ മുന്നിൽ സ്ഥാപിച്ച ബോർഡിലെ കുറിപ്പ്.

സ്ത്രീകളെ ബഹുമാനപൂർവ്വം രാജ്ഞിയോട് ഉപമിക്കുന്നതിലൂടെ, ഡിസ്കൗണ്ടിനായി നിർബന്ധിക്കുന്നത് തങ്ങളുടെ പദവിക്ക് ചേർന്നതല്ലെന്ന് അവരെ ബോധ്യപ്പെടുത്താനായിരുന്നു അദ്ദേഹത്തിന്‍റെ ശ്രമം.

ഇൻസ്റ്റാഗ്രാമിൽ ഈ ചിത്രം വൈറലായതോടെ കടയുടമയുടെ ബുദ്ധിയെയും നർമ്മബോധത്തെയും പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി. ഇന്ത്യയിലെ വിപണികൾ വെറുമൊരു കച്ചവട കേന്ദ്രമല്ലെന്നും മറിച്ച് ബുദ്ധിയും വാക്ചാതുരിയും പരീക്ഷിക്കപ്പെടുന്ന ഇടമാണെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നു.

എന്നാൽ കടയുടമയുടെ ഈ പുകഴ്ത്തൽ തന്ത്രത്തിന് മുന്നിൽ കീഴടങ്ങാൻ ഇന്ത്യൻ സ്ത്രീകൾ തയ്യാറായിരുന്നില്ല എന്നതാണ് രസകരമായ വസ്തുത. സോഷ്യൽ മീഡിയയിലെ കമന്‍റ് ബോക്സുകളിൽ ഇതിനെതിരെ ശക്തമായ വാദങ്ങളാണ് ഉയർന്നുവന്നത്.

ഒരു യഥാർഥ രാജ്ഞിക്ക് ഓരോ പൈസയുടെയും മൂല്യം കൃത്യമായി അറിയാമെന്നും, സാധനങ്ങൾക്ക് അമിതവില ഈടാക്കാൻ ശ്രമിച്ചാൽ അത് ചോദ്യം ചെയ്യുന്നത് രാജ്ഞിയുടെ അന്തസിനെ ബാധിക്കുന്ന കാര്യമല്ലെന്നും പലരും കുറിച്ചു.

ശരിയായ മൂല്യം നൽകി സാധനങ്ങൾ വാങ്ങുന്നതും അനാവശ്യ ലാഭം വ്യാപാരികൾക്ക് നൽകാതിരിക്കുന്നതും ഒരു രാജ്ഞിയുടെ കടമയാണെന്നായിരുന്നു സ്ത്രീകളുടെ പക്ഷം.

വിലപേശൽ എന്നത് ഇന്ത്യൻ സംസ്കാരത്തിന്‍റെ ഭാഗമാണെന്നും അത് ചെയ്യാത്തവർക്ക് ഒരു നല്ല ഭരണാധികാരിയാകാൻ കഴിയില്ലെന്നും പോലും ചിലർ തമാശരൂപേണ അഭിപ്രായപ്പെട്ടു.

തങ്ങളുടെ ലാഭം സംരക്ഷിക്കാൻ വ്യാപാരികൾ പുതിയ വിദ്യകൾ പ്രയോഗിക്കുമ്പോൾ, അതിനെ ബുദ്ധിപരമായി പ്രതിരോധിക്കാനും തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനും ഉപഭോക്താക്കളും തയ്യാറാണെന്ന് ഈ സോഷ്യൽ മീഡിയ ചർച്ചകൾ തെളിയിക്കുന്നു.

ചുരുക്കത്തിൽ, കടയുടമയുടെ കൗശലവും സ്ത്രീകളുടെ പ്രായോഗിക ബുദ്ധിയും തമ്മിലുള്ള ഒരു രസകരമായ പോരാട്ടമായി ഈ സംഭവം മാറി.

Viral

ഇത് തൊലിക്കട്ടിയല്ല, കോൺക്രീറ്റാണ്: വടക്കാഞ്ചേരിയെ അമ്പരപ്പിച്ച് യുവാക്കളുടെ വൈറൽ പ്രകടനം

വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ അപ്രതീക്ഷിതമായി എത്തിയ 'മഞ്ജു വാര്യരെ' കണ്ടു അക്ഷരാർഥത്തിൽ അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ.

നീല സാരിയുടുത്ത്, കൂളിംഗ് ഗ്ലാസും ഷൂസും ധരിച്ച് സ്റ്റാൻഡിലൂടെ ഓടിനടന്ന് നൃത്തം ചെയ്യുന്ന യുവാവിന്‍റെ വീഡിയോ വെറും മൂന്ന് ദിവസം കൊണ്ട് 28 മില്യണിലധികം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്.

യെദുകൃഷ്ണ, ജിസ്മോൻ സജി, ജിത്തു സജി, കിരൺ റാഫേൽ എന്നിവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെ പുറത്തുവന്ന ഈ ദൃശ്യങ്ങൾ ഇതിനോടകം തന്നെ ഇന്‍റർനെറ്റിൽ തരംഗമായി മാറിക്കഴിഞ്ഞു.

കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിലെ 'കൈതപ്പുവിൻ' എന്ന ഹിറ്റ് ഗാനത്തിനൊപ്പമാണ് യുവാക്കളുടെ ഈ രസകരമായ പ്രകടനം.

മഞ്ജു വാര്യരുടെ വേഷപ്പകർച്ചയിലെത്തിയ യുവാവിനൊപ്പം മോഹൻലാലിന്‍റെ ലുക്കിൽ മറ്റൊരു യുവാവും ചേർന്നതോടെ വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് ഒരു സിനിമാ സെറ്റായി മാറി. സ്കൂൾ കുട്ടികളും യാത്രക്കാരും നിറഞ്ഞുനിൽക്കുന്ന പൊതുമധ്യത്തിൽ യാതൊരു മടിയുമില്ലാതെയാണ് ഇവർ ചുവടുവെച്ചത്.

പെട്ടെന്നുണ്ടായ ഈ കാഴ്ച കണ്ടു പലരും അമ്പരന്നെങ്കിലും, ചിരിയോടെയും കൗതുകത്തോടെയുമാണ് അവിടെയുണ്ടായിരുന്നവർ ഈ പ്രകടനത്തെ വരവേറ്റത്. 'മഞ്ജു വാര്യരെ പോലെ തോന്നിയോ, എങ്കിൽ അല്ല.

വടക്കാഞ്ചേരിക്കാർ മടിച്ചു നിൽക്കാതെ കടന്നുവരൂ' എന്ന കുറിപ്പോടെ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി രസകരമായ കമന്‍റുകളാണ് നിറയുന്നത്.

ഇത്രയും ആളുകൾക്കിടയിൽ ഇത്തരമൊരു പ്രകടനം കാഴ്ചവെക്കാൻ കാണിച്ച ആത്മധൈര്യത്തെ പലരും വാനോളം പുകഴ്ത്തുന്നുണ്ട്. ഇത് വെറും തൊലിക്കട്ടിയല്ല, കോൺക്രീറ്റ് കരുത്തുള്ള ആത്മവിശ്വാസമാണെന്നാണ് ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നത്.

ജീവിതത്തിലെ പലവിധ പ്രയാസങ്ങൾക്കിടയിൽ യാത്ര ചെയ്യുന്നവർക്ക് ഒരു നിമിഷത്തെ ചിരി നൽകാൻ ഈ യുവാക്കൾക്ക് സാധിച്ചു എന്നതും അഭിനന്ദനാർഹമാണ്.

ഇതിനിടയിൽ, സാരിയുമുടുത്ത് ബസ് സ്റ്റാൻഡിലൂടെയുള്ള യുവാവിന്‍റെ ഓട്ടത്തെ പട്ടി ഓടിച്ചതാണെന്ന് കരുതിപ്പോയി എന്ന് തമാശ രൂപേണ കുറിച്ചവരുമുണ്ട്.

മുൻപും സമാനമായ രീതിയിലുള്ള പബ്ലിക് റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഈ സുഹൃത്ത് സംഘം, പുതിയ വീഡിയോയിലൂടെ തങ്ങളുടെ പ്രശസ്തി പുതിയ തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്.

Viral

ഈ ക്രൂരത വെറുമൊരു അസൂയയല്ല, വലിയൊരു മാനസിക വൈകൃതമാണ്: സോഷ്യൽ മീഡിയയിൽ രോഷം പുകയുന്നു

മറ്റൊരാളുടെ വളർച്ചയിലോ നേട്ടങ്ങളിലോ തോന്നുന്ന അസൂയ ഒരു മനുഷ്യനെ എത്രത്തോളം തരംതാഴ്ന്ന പ്രവൃത്തികളിലേക്ക് നയിക്കാം എന്നതിന്‍റെ ഞെട്ടിക്കുന്ന ഉദാഹരണമായി മാറിയിരിക്കുകയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോ.

തിരിച്ചറിയാൻ പോലും കഴിയാത്ത വിധം ആഴത്തിലുള്ള പോറലുകൾ വീഴ്ത്തി ഒരു കാർ പൂർണമായും നശിപ്പിക്കപ്പെട്ട ദൃശ്യങ്ങൾ വലിയ തോതിലുള്ള ജനരോഷത്തിനാണ് വഴിതെളിച്ചിരിക്കുന്നത്.

ഇതൊരു യാദൃശ്ചികമായ അപകടമോ അല്ലെങ്കിൽ ചെറിയ തർക്കത്തിന്‍റെ ഭാഗമായുണ്ടായതോ അല്ലെന്ന് വീഡിയോ കാണുന്ന ആർക്കും ബോധ്യപ്പെടും. വളരെ ബോധപൂർവ്വം, കൃത്യമായ സമയമെടുത്ത് ചെയ്ത ഒരു പ്രതികാര നടപടിയായാണ് ഇതിനെ കാണുന്നത്.

'അസൂയ ഉപദ്രവമായി മാറുമ്പോൾ സംഭവിക്കുന്നത്' എന്ന കുറിപ്പോടെ ഉടമ പങ്കുവെച്ച ഈ ദൃശ്യങ്ങൾ നമ്മുടെ ഇടയിൽ വളരുന്ന അസഹിഷ്ണുതയുടെയും മാനസിക വൈകൃതങ്ങളുടെയും നേർചിത്രമാണ് നൽകുന്നത്.

ഈ സംഭവത്തോട് വൈകാരികമായാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരിക്കുന്നത്. പൊതുമുതലിനോ സ്വകാര്യ സ്വത്തിനോ യാതൊരു വിലയും നൽകാത്ത ഒരു വിഭാഗം ആളുകൾക്കിടയിൽ പൗരബോധം എന്നത് വെറും വാക്കുകളിൽ മാത്രമായി ഒതുങ്ങുകയാണെന്ന് പലരും അഭിപ്രായപ്പെടുന്നു.

നിയമങ്ങൾ എത്ര കർക്കശമാക്കിയാലും മറ്റുള്ളവരുടെ അധ്വാനത്തെ ബഹുമാനിക്കാനുള്ള മാനസികാവസ്ഥ ജനങ്ങളിൽ ഉണ്ടാകാത്തിടത്തോളം കാലം ഇത്തരം ക്രൂരതകൾ ആവർത്തിക്കപ്പെടുമെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും ഭാവിയിൽ മറ്റൊരാളും ഇത്തരമൊരു പ്രവൃത്തിക്ക് മുതിരാത്ത വിധം വലിയ തുക പിഴയായി ഈടാക്കണമെന്നുമുള്ള ആവശ്യങ്ങൾ ശക്തമാണ്.

വെറുമൊരു വാഹനത്തിന് ഏറ്റ കേടുപാടുകൾ എന്നതിലുപരി, ആധുനിക നഗരജീവിതത്തിലെ മത്സരബുദ്ധിയും വ്യക്തിപരമായ വിദ്വേഷങ്ങളും മനുഷ്യനെ എത്രത്തോളം അന്ധനാക്കുന്നു എന്ന ഗൗരവകരമായ ചർച്ചയ്ക്കാണ് ഈ വീഡിയോ തുടക്കമിട്ടിരിക്കുന്നത്.

സാമ്പത്തികമായ ഉന്നതി കൈവരിക്കുമ്പോഴും സാംസ്കാരികമായി നാം എത്രത്തോളം പിന്നിലാണെന്ന് ഇത്തരം സംഭവങ്ങൾ ഓർമ്മിപ്പിക്കുന്നു.

വീഡിയോ കാലക്രമേണ വിസ്മരിക്കപ്പെട്ടേക്കാം, എങ്കിലും അത് ഉയർത്തുന്ന ചോദ്യങ്ങൾക്കും ജനങ്ങളുടെ പ്രതിഷേധത്തിനും വരുംദിവസങ്ങളിൽ വലിയ പ്രാധാന്യമുണ്ടാകും.

Latest News

Corehub Up