Kerala
തിരുവനന്തപുരം: അതിദാരിദ്ര്യ നിർമാജനം ചരിത്രപരമായി പൂർത്തിയാക്കിയ സാഹചര്യത്തിൽ ഇനി ദാരിദ്ര്യ നിർമാർജനത്തിനാകും സർക്കാരിന്റെ ഉന്നമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
അതിദാരിദ്ര്യം അനുഭവിക്കുന്ന ഒരാളെങ്കിലും ഉണ്ടെന്നു പ്രതിപക്ഷമോ വിമർശനം ഉന്നയിച്ച ചിന്തകരോ കണ്ടെത്തിയാൽ അവരേയും അതിദാരിദ്ര്യമുക്തരാക്കാൻ നടപടി സ്വീകരിക്കും. യുഡിഎഫും കോണ്‍ഗ്രസും ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപനം നടത്തിയിരുന്നു. കഴിഞ്ഞ നാലര വർഷമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളും അതിദാരിദ്ര്യമുക്തമായിട്ടും പ്രതിപക്ഷ നേതാവും പ്രതിപക്ഷവും എന്തുകൊണ്ട് ഇതുവരെ ഇതൊന്നും കണ്ടില്ല.
അമേരിക്കൻ പ്രസിഡന്റ് ട്രംപ് 2020ൽ ഗുജറാത്ത് സന്ദർശിച്ചപ്പോൾ ചേരികൾ കാണാതിരിക്കാൻ വൻമതിൽ കെട്ടി വേർതിരിച്ചവരാണ് അവിടുത്തെ ബിജെപി ഭരണകൂടം. ഇവിടെ അത്തരം നടപടികളൊന്നും നടന്നിട്ടില്ല. എല്ലാം സുതാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം പിണറായി സർക്കാർ ക്ഷേമപെൻഷൻ 1000 രൂപയായി ഉയർത്തുമെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാൽ, അതിനു മുകളിൽ തുക ഉയർത്തി. കേരളത്തിനുള്ള സാന്പത്തിക ഉപരോധം കേന്ദ്രം അവസാനിപ്പിച്ച് തുക നൽകിയാൽ പ്രഖ്യാപിച്ച 2500 മാത്രമല്ല അതിനു മുകളിൽ 3,000 രൂപ വീതം പെൻഷൻ നൽകുമെന്നും ഗോവിന്ദൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: കുടിശിക അടക്കം സാമൂഹിക സുരക്ഷാ- ക്ഷേമ പെൻഷൻ ഇനത്തിൽ 3600 രൂപ ഈ മാസം ലഭിക്കും.
സർക്കാർ ജീവനക്കാരുടെ ഡിഎ വർധനയും ഈ മാസം മുതൽ നടപ്പാക്കാൻ സർക്കാർ ഉത്തരവിറക്കി. നാലു ശതമാനം ഡിഎയാണ് ജീവനക്കാർക്ക് അധികമായി ലഭിക്കുക. പെൻഷൻകാർക്ക് ക്ഷാമാശ്വാസം ഇനത്തിലും നാലു ശതമാനം അധികമായി ലഭിക്കും.
സാമൂഹികക്ഷേമ പെൻഷൻ വിതരണത്തിനായി 1864 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. വർധിപ്പിച്ച 2000 രൂപ പെൻഷൻ ഈ മാസം തന്നെ വിതരണം തുടങ്ങും. അതിനൊപ്പം നേരത്തെ ഉണ്ടായിരുന്ന പെൻഷൻ കുടിശികയിൽ ഉൾപ്പെടുന്ന 1600 രൂപയും നൽകും.
Kerala
തിരുവനന്തപുരം: ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ തിങ്കളാഴ്ച വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്.
26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്.
ഇതിനാവശ്യമായ 24.21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടത്.
Kerala
തിരുവനന്തപുരം: ഒക്ടോബറിലെ സാമൂഹ്യസുരക്ഷ ക്ഷേമനിധി പെന്‍ഷനുകള്‍ 27 മുതല്‍ വിതരണം ചെയ്യും. ഇതിനായി 812 കോടി അനുവദിച്ചതായും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.
62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ക്ഷേമ പെന്ഷന് ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്ഷന് കൈമാറും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്ഷന് പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടതെന്നും ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടത്. ഈ സര്‍ക്കാര്‍ ഇതുവരെ 43,653 കോടി രൂപയാണ് ക്ഷേമ പെന്ഷന് വിതരണത്തിനായി ചെലവിട്ടതെന്നും മന്ത്രി അറിയിച്ചു.