തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ ജീവനും ജീവനോപാധിയും നഷ്ടമാകുന്നതിനു നിലവിൽ നൽകിവരുന്ന നഷ്ടപരിഹാരം 50 ശതമാനം വർധിപ്പിക്കും.
വനാതിർത്തി പങ്കിടുന്ന തദ്ദേശസ്ഥാപന പ്രതിനിധികളുടെ യോഗത്തിൽ വനം മന്ത്രി ഷിബു ബേബി ജോണ് ആണ് ഇക്കാര്യം അറിയിച്ചത്. വന്യജീവി ഭീഷണി ലഘൂകരിക്കാൻ കർമപദ്ധതി ആസൂത്രണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
വനാതിർത്തി പ്രദേശത്തെ കർഷകരുടെ ഭൂമിയുമായി ബന്ധപ്പെട്ട എൻഒസി നൽകുന്നതിലെ കാലതാമസം ഒഴിവാക്കും. എൻഒസി നൽകിയിരിക്കണമെന്നും മനഃപൂർവം കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.