Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Yogi Adityanath

രാജ്യത്തിനും സമൂഹത്തിനും ഭീഷണിയാകുന്നവർക്കെതിരെ ബലപ്രയോഗം അത്യാവശ്യം: യോഗി ആദിത്യനാഥ്

ലക്നോ: മനുഷ്യജീവിതത്തിന്‍റെ അടിസ്ഥാന തത്വം അഹിംസ ആയിരിക്കണമെന്നും എന്നാൽ രാജ്യത്തിനും സമൂഹത്തിനും ഭീഷണിയാകുന്നവർക്കെതിരെ ബലപ്രയോഗം അത്യാവശ്യമാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ലക്നോവിൽ നൗസേന ശൗര്യ വാടിക ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി. സുരക്ഷിതമായ അന്തരീക്ഷത്തിൽ മാത്രമേ വികസനം സാധ്യമാകൂ എന്നും ദേശീയ സുരക്ഷയ്ക്കും സായുധ സേനയോടുള്ള ആദരവിനും നാം വലിയ പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം സുരക്ഷിതമായിരിക്കുമ്പോൾ മാത്രമേ വികസന പ്രവർത്തനങ്ങൾ പൂർണതോതിൽ നടപ്പിലാക്കാൻ സാധിക്കൂ. രാജ്യത്തിന്‍റെ അതിർത്തികൾ കാക്കുന്ന സൈനികരെയും അവരുടെ ത്യാഗത്തെയും ബഹുമാനിക്കേണ്ടത് ഓരോ പൗരന്‍റെയും കടമയാണ്.

"മനുഷ്യരാശിയുടെ യഥാർഥ മതം അഹിംസ ആയിരിക്കണം. എന്നാൽ ആരെങ്കിലും രാജ്യത്തിനും സമൂഹത്തിനും ഭീഷണിയായാൽ അവിടെ അഹിംസ കൊണ്ട് കാര്യമില്ല. അത്തരം സാഹചര്യങ്ങളിൽ ബലപ്രയോഗം അനിവാര്യമായി മാറും," മുഖ്യമന്ത്രി പറഞ്ഞു.

അഹിംസയാണ് പരമമായ ധർമം, എന്നാൽ ധർമസംരക്ഷണത്തിനായുള്ള ഹിംസയും അതുപോലെതന്നെ ധർമമാണ് എന്ന പ്രശസ്തമായ സംസ്കൃത ശ്ലോകം ഉദ്ധരിച്ചാണ് യോഗി ആദിത്യനാഥ് തന്‍റെ നിലപാട് വ്യക്തമാക്കിയത്. അഹിംസ ഉത്തമമായ ഗുണമാണെങ്കിലും, നീതിയുടെയും ദേശീയ സുരക്ഷയുടെയും സംരക്ഷണത്തിനായി ശക്തി ഉപയോഗിക്കുന്നത് പൂർണമായും ന്യായമാണെന്ന് അദ്ദേഹം വിശദീകരിച്ചു.

National

2027ലും ഉത്തർപ്രദേശിൽ ബിജെപി തന്നെ വിജയിക്കും: യോഗി ആദിത്യനാഥ്

ലക്നോ: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഉത്തർപ്രദേശിൽ ബിജെപി തന്നെ വിജയിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും തുടരേണ്ടതുണ്ടെന്നും യോഗി പറഞ്ഞു.

"2017ലും 2022ലും സംസ്ഥാനത്തെ ജനങ്ങൾ ബിജെപിക്കൊപ്പം നിന്നു. 2027ലും അത് തന്നെ ആവർത്തിക്കും. വൻ ഭൂരിപക്ഷത്തിലുള്ള വിജയത്തിനായി ഞങ്ങൾ പ്രവർത്തനങ്ങൾ തുടങ്ങി.'-യോഗി പറഞ്ഞു.

"സംസ്ഥാനത്തെ ജനങ്ങൾ ബിജെപിയിൽ മാത്രമാണ് ഇപ്പോൾ വിശ്വിസിക്കുന്നത്. സമാജ്‌വാദി പാർട്ടിയെയും ബിഎസ്പിയേയും അവർക്ക് മടുത്തു കഴിഞ്ഞു. ഇനി ഇരു കൂട്ടരെയും ജനങ്ങൾ വിജയിപ്പിക്കില്ല. സമാജ്‌വാദി പാർട്ടിയുടെ കാലത്തെ ഭയാനകമായ അന്തരീക്ഷം തിരിച്ചുവരാനായി അവർ ആഗ്രഹിക്കുന്നില്ല.'-യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.

 

'

 

Latest News

Corehub Up