Kerala
കൊച്ചി: മോഡലിംഗിന്റെ പേരിൽ യുവതികളെ ദുബായിലെത്തിച്ച് ക്രൂരപീഡനത്തിനിരയാക്കിയെന്ന് പരാതി. പീഡനത്തിന് ഒത്താശ ചെയ്ത രണ്ട് യുവതികളെ മരട് പോലീസ് അറസ്റ്റ് ചെയ്തു. സിന്ധു, അലീന എന്നിവരാണ് അറസ്റ്റിലായത്.
നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അലീന. കൊച്ചിയിൽ നിന്നും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും യുവതികളെ മോഡലിംഗിന്റെ പേരിൽ ദുബായിലേക്കും മറ്റ് ജിസിസി രാജ്യങ്ങളിലേക്കും എത്തിക്കുന്നതിന്റെ പ്രധാന ബുദ്ധികേന്ദ്രം അലീനയും സിന്ധുവുമാണ്.
വിദേശത്ത് ഹോട്ടലിൽ എത്തിച്ച് ലഹരി മരുന്ന് നൽകി യുവതികളെ അബോധാവസ്ഥയിലാക്കി ഒന്നിലധികം ആളുകൾ പീഡനത്തിനിരയാക്കും. ഈ ദൃശ്യങ്ങൾ പകർത്തും. തുടർന്ന് പീഡന ദൃശ്യങ്ങൾ കാണിച്ച് വീണ്ടും ഇവരെ പീഡിപ്പിക്കും. ഭീഷണിക്ക് വഴങ്ങാത്ത യുവതികളുടെ ബന്ധുക്കൾക്ക് പീഡനദൃശ്യങ്ങൾ അയച്ചു നൽകും.
അഞ്ച്പേർ പീഡനത്തിനിരയായെന്നും ഇതിൽ മൂന്നുപേർ പരാതി നൽകിയെന്നും പോലീസ് പറയുന്നു. മൂന്നുപേരുടെ രഹസ്യമൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിലാണ് അലീന, സിന്ധു എന്നിവരിലേക്ക് അന്വേഷണം എത്തിയത്. സിന്ധുവിനെ മുംബൈയിലെത്തിയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കൊച്ചിയിലെത്തിക്കും.
സംഭവത്തിൽ നിരവധിയാളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. നേരത്തെ, ബാറിൽ അടിയുണ്ടാക്കിയതിന് അലീന അറസ്റ്റിലായിരുന്നു. ഗുണ്ടാസംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്നും പോലീസ് അറിയിച്ചു.
തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള യുവതികളും പീഡനത്തിനിരയായിട്ടുണ്ടന്ന് പോലീസ് അറിയിച്ചു.
Business
കോട്ടയം: റബര്‍ ഷീറ്റ് ആഭ്യന്തര വില റിക്കാര്‍ഡിലേക്ക്. ഇന്നലെ ഒരു കിലോ ഷീറ്റ് 248.50 രൂപയ്ക്കുവരെ ഡീലര്‍മാര്‍ കര്‍ഷകരില്‍നിന്നു വാങ്ങി. ഡീലര്‍മാര്‍ ടയര്‍കമ്പനികള്‍ക്ക് 250 രൂപയ്ക്ക് ചരക്ക് വിറ്റു.
റബര്‍ ബോര്‍ഡ് ആര്‍എസ്എസ് നാല് ഗ്രേഡിന് 243, ഗ്രേഡ് മൂന്നിന് 239 രൂപ നിരക്കിലാണ് ഇന്നലെ വില പ്രഖ്യാപിച്ചത്. മാര്‍ക്കറ്റില്‍ ഷീറ്റിന്റെ ലഭ്യതക്കുറവും ഡിമാന്‍ഡ് വര്ധനയുമുള്ളതിനാല് ബോര്‍ഡ് വിലയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ചരക്ക് വാങ്ങാന്‍ ഡീലര്‍മാര്‍ തയാറായി. വരുംദിവസങ്ങളിലും വിലക്കുതിപ്പ് തുടരുമെന്നാണ് സൂചന.
നടപ്പുവാരം ഷീറ്റ് വില 250 രൂപയിലെത്തി സര്‍വകാല റിക്കാര്ഡിലെത്തുന്ന സാഹചര്യമാണ്. വിദേശവില നിലവില്‍ 261 രൂപയിലേക്ക് ഉയര്‍ന്നതിനാല്‍ ആഭ്യന്തര വിലയില്‍ ഇടിവുണ്ടാകാനുള്ള സാഹചര്യമില്ല. ടയര്‍ കമ്പനികള്‍ക്ക് റബര്‍ കാര്യമായി സ്റ്റോക്കുമില്ല.
തായ്ലാന്ഡ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലും ഉത്പാദനത്തില്‍ വലിയ കുറവുണ്ട്. കടുത്ത വേനല്‍ തുടരുന്നതിനാല്‍ ഒരു മാസം കൂടി ഉത്പാദനം നാമമാത്രമായിരിക്കും. വേനല്‍മഴ നന്നായി ലഭിക്കാതെ കര്‍ഷകര്‍ ടാപ്പിംഗ് പുനരാരംഭിക്കില്ല. ഷീറ്റിന്റെ തോതില്‍ ക്രംബിനും ഒട്ടുപാലിനും വില മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ ലാറ്റക്സിന് ഇന്നലെ നേരിയ വിലയിടവുണ്ടായി.
അതേസമയം, ഉത്പാദനം കുറഞ്ഞതും സ്റ്റോക്ക് ഷീറ്റുകള്‍ ഇല്ലാത്തതും കാരണം കര്‍ഷകര്‍ക്ക് നിലവിലെ റിക്കാര്‍ഡ് വിലവര്‍ധനവില്‍ യാതൊരു നേട്ടവും ലഭിക്കുന്നില്ല. കൃഷി ചെലവുകള്‍ ഉയരുകയും വരുമാനം അനിശ്ചിതമാവുകയും ചെയ്ത സാഹചര്യത്തില്‍ കര്‍ഷകര്‍ കൂടുതല്‍ ബാധ്യതയിലാവുകയാണ്.
അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനയും ആഭ്യന്തര ഉത്പാദനക്കുറവും കൊണ്ടാണ് നിലവിലെ വിലമെച്ചത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. നിലവിലെ വില മെച്ചത്തിന്റെ നേട്ടം കഴിഞ്ഞ ആഴ്ചകളില്‍ ഷീറ്റ് സ്റ്റോക്ക് ചെയ്ത് ഇപ്പോഴത്തെ ഉയര്‍ന്ന നിരക്കില്‍ വില്ക്കാന് സാധിക്കുന്ന ഡീലര്‍മാര്‍ക്കു മാത്രമാണ്.
NRI
ബെർലിൻ: ജർമനിയിലെ സൈനിക പ്രായത്തിലുള്ള പുരുഷന്മാർ വിദേശയാത്ര നടത്തുന്നതിന് സൈന്യത്തിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന നിയമത്തിൽ വ്യക്തത വരുത്തി പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ്.
17നും 45നും ഇടയിൽ പ്രായമുള്ള പുരുഷന്മാർ മൂന്ന് മാസത്തിൽ കൂടുതൽ വിദേശത്ത് താമസിക്കാൻ സൈന്യത്തിന്റെ അനുമതി തേടണമെന്ന തരത്തിൽ വന്ന റിപ്പോർട്ടുകൾ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഇതിനെത്തുടർന്നാണ് ഔദ്യോഗിക വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്. ജനുവരി ഒന്നിന് പ്രാബല്യത്തിൽ വന്ന പുതിയ സൈനിക സേവന നിയമത്തിലെ ഒരു നിബന്ധനയാണ് ആശയക്കുഴപ്പത്തിന് കാരണമായത്.
ജർമനിയിൽ സൈനിക സേവനം നിലവിൽ നിർബന്ധിതമല്ലാത്ത സാഹചര്യത്തിൽ, വിദേശയാത്രകൾക്ക് സൈന്യത്തിന്റെ അനുമതി തേടണമെന്ന വ്യവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചിരുന്നു.
പ്രതിരോധ മന്ത്രിയുടെ വിശദീകരണം:
17നും 45നും ഇടയിൽ പ്രായമുള്ള എല്ലാവർക്കും നിലവിൽ തടസങ്ങളില്ലാതെ യാത്ര ചെയ്യാവുന്നതാണ്. ഇതിനായി പ്രത്യേകം അനുമതിയുടെ ആവശ്യമില്ലെന്ന് പിസ്റ്റോറിയസ് വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ നീക്കുന്നതിനായി പുതിയ ഭരണപരമായ ചട്ടങ്ങൾ ഈ ആഴ്ച തന്നെ പുറപ്പെടുവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
NRI
ബെര്‍ലിന്‍: ജര്‍മനിയില്‍ ഈ വര്‍ഷം ജനുവരി മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ സൈനിക സേവന പരിഷ്കരണ നിയമം പ്രവാസികള്‍ക്കും വിദേശയാത്ര നടത്തുന്നവര്‍ക്കും പുതിയ നിബന്ധനകള്‍ മുന്നോട്ട് വയ്ക്കുന്നു.
18നും 45 നും ഇടയില്‍ പ്രായമുള്ള ജര്‍മന്‍ പുരുഷന്മാര് മൂന്ന് മാസത്തില്‍ കൂടുതല്‍ വിദേശത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇനി മുതല്‍ ജര്‍മന്‍ സൈന്യത്തിന്റെ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്.
ആര്‍ക്കൊക്കെ ബാധകം: 18 മുതല്‍ 45 വയസുവരെയുള്ള എല്ലാ ജര്‍മ്മന്‍ പുരുഷന്മാര്ക്കും ഈ നിയമം ബാധകമാണ്. പഠനാവശ്യത്തിനോ ജോലിക്കായോ ലോകം ചുറ്റിക്കാണാനോ പോകുന്നവര്‍ മൂന്ന് മാസത്തില്‍ കൂടുതല്‍ വിദേശത്ത് തങ്ങുന്നുണ്ടെങ്കില്‍ ബുണ്ടസ്വര് കരിയര്‍ സെന്ററില്‍ നിന്ന് അനുമതി പത്രം വാങ്ങണം.
എന്തുകൊണ്ട് ഈ നിയമം: ഒരു യുദ്ധമുണ്ടാകുന്ന സാഹചര്യത്തില്‍ എത്ര പുരുഷന്മാര് രാജ്യത്തിന് പുറത്തുണ്ടെന്ന കൃത്യമായ കണക്ക് സൈന്യത്തിന് ലഭ്യമാക്കാനാണ് ഈ നീക്കം. ശീതയുദ്ധകാലത്ത് നിലവിലുണ്ടായിരുന്ന ഈ നിയമം ഇപ്പോള്‍ വീണ്ടും കര്‍ശനമാക്കുകയാണ്.
അനുമതി ലഭിക്കുമോ: നിലവില്‍ സൈനിക സേവനം നിര്‍ബന്ധമല്ലാത്തതിനാല്‍, അപേക്ഷിക്കുന്നവര്‍ക്കെല്ലാം അനുമതി നല്കാന് കരിയര്‍ സെന്ററുകള്‍ ബാധ്യസ്ഥരാണ്. പ്രത്യേക സൈനിക ഡ്യൂട്ടി ഇല്ലാത്ത സമയമാണെങ്കില്‍ അനുമതി നിഷേധിക്കില്ലെന്ന് സൈനിക വക്താവ് വ്യക്തമാക്കി.
ശിക്ഷാ നടപടികള്‍: അനുമതി വാങ്ങാതെ പോകുന്നവര്‍ക്ക് നിലവില്‍ പ്രത്യേക പിഴയോ ശിക്ഷയോ നിശ്ചയിച്ചിട്ടില്ല. എങ്കിലും നിയമം പാലിച്ച് പോകുന്നതാണ് ഉചിതമെന്ന് അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.
സൈനിക ശാക്തീകരണം ലക്ഷ്യം: റഷ്യ - യുക്രെയ്ന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ചാൻസലർ ഫ്രീഡ്രിഷ് മെർസിന്റെ സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നത്.
സൈനികരുടെ എണ്ണം വര്‍ധിപ്പിക്കുക: നിലവിലുള്ള 1,80,000 സൈനികരുടെ എണ്ണം 2035 ഓടെ 2,60,000 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം.
നിര്‍ബന്ധിത വിവരശേഖരണം: ഈ വര്‍ഷം മുതല്‍ 18 വയസ് തികയുന്ന എല്ലാ പുരുഷന്മാരും തങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, സൈന്യത്തില്‍ ചേരാനുള്ള താത്പര്യം എന്നിവ വ്യക്തമാക്കുന്ന ഫോം പൂരിപ്പിച്ചു നല്‍കണം. സ്ത്രീകള്‍ക്ക് ഇത് നിര്‍ബന്ധമല്ല.
ഫിറ്റ്നസ് ടെസ്റ്റ്: 2027 പകുതിയോടെ 18 വയസുകാര്‍ക്ക് സൈനിക സേവനത്തിന് യോഗ്യരാണോ എന്നറിയാനുള്ള ഫിറ്റ്നസ് ടെസ്റ്റും നിര്‍ബന്ധമാക്കും.
കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലും രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
Education
കണ്ണൂർ: സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് സംഘടിപ്പിക്കുന്ന സൗജന്യ വെബിനാർ + ചോദ്യോത്തര സെഷൻ ഇന്ന് രാത്രി എട്ടിന് നടക്കും.
പ്ലസ്ടു ഫൈനൽ റിസൾട്ടിനായി കാത്തിരിക്കാതെ തന്നെ പ്രഡിക്ടഡ് സ്കോർ ഉപയോഗിച്ച് അഡ്മിഷൻ, സ്റ്റുഡന്റ് വീസ എങ്ങനെ നേടാം എന്നതുൾപ്പെടെ ഈ വെബിനാറിൽ വിശദീകരിക്കും.
പാർട്ട് ടൈം തൊഴിൽ, പഠനാനന്തരമുള്ള പിആർ സാധ്യതകൾ തുടങ്ങിയ വയെക്കുറിച്ചുള്ള വിവരണവും വെബിനാറിന് അവസാനം ചോദ്യോത്തര വേളയും ഉണ്ടായിരിക്കും. രക്ഷിതാക്കൾക്കും വെബിനാറിൽ പങ്കെടുക്കാം.
വെബിനാറിൽ പങ്കെടുക്കാൻ www.santamonicaedu.in എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 0484 4150999, 9645222999.
Kerala
പത്തനംതിട്ട: ഉന്നത വിദ്യാഭ്യാസവും തൊഴിലും തേടി യുവതലമുറ നാടുവിട്ടപ്പോൾ പത്തനംതിട്ടയിലെ കലാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. പതിറ്റാണ്ടുകളുടെ പാരന്പര്യമുള്ള ജില്ലയിലെ കോളജുകളിൽ പോലും പല കോഴ്സുകൾക്കും കുട്ടികളെ ലഭിക്കുന്നില്ല. ബിരുദ കോഴ്സുകളിൽ വിരലിലെണ്ണാവുന്ന കുട്ടികളാണ് പലയിടത്തുമുള്ളത്. സ്വാശ്രയ മേഖലയിൽ തുടങ്ങിയ ആർട്സ് ആൻഡ് സയൻസ് കോളജുകൾക്കു പിടിച്ചു നിൽക്കാനാകുന്നില്ല. എൻജിനിയറിംഗ് കോളജുകളിലും കുട്ടികളുടെ കുറവുണ്ട്. ജില്ലയിൽ രണ്ട് എൻജിനിയറിംഗ് കോളജുകൾ കുട്ടികൾ ഇല്ലാത്തതു കാരണം അടച്ചു.
പ്രാഥമിക വിദ്യാഭ്യാസ മേഖലയിലും സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കുട്ടികളുടെ കുറവ് സാരമായുണ്ട്. കഴിഞ്ഞ സെൻസസിൽ ജനസംഖ്യ നിരക്ക് മൈനസായിരുന്ന സ്ഥലമാണ് പത്തനംതിട്ട. ജനസംഖ്യയിലെ കുറവിനൊപ്പം ആളുകൾ വിദേശരാജ്യങ്ങളിലേക്കു മാറാൻ ഇഷ്ടപ്പെടുന്ന പ്രവണതയും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനില്പിനെ ബാധിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് ആവശ്യമായ തൊഴിൽ മേഖലകൾ ഒരുക്കിക്കൊടുക്കാൻ ജില്ലയ്ക്കു കഴിയാത്തതിനാൽത്തന്നെ കൂടുതൽ കുട്ടികളും മറ്റ് സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തക്കു പോകാൻ മറ്റൊരു കാരണം. പലരും പിന്നീട് വിദേശരാജ്യങ്ങളിൽ സ്ഥിരതാമസമാകുകയും ചെയ്യുന്നു. നാലു മെഡിക്കൽ കോളജുകളാണ് ജില്ലയിൽ ഉള്ളത്. ഇതിനൊപ്പം തൊഴിലധിഷ്ഠിത കോഴ്സുകളുമായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പ്രസക്തി ഏറിയിട്ടുമുണ്ട്.