Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abroad

വിദേശപഠനം വാഗ്ദാനം ചെയ്ത് ആറു ലക്ഷം തട്ടിയെന്ന് പരാതി; കേസെടുത്ത് പോലീസ്

കൊച്ചി: യൂറോപ്പിൽ മെഡിക്കൽ പഠനത്തിന് സൗകര്യമൊരുക്കാമെന്നു വാഗ്ദാനം ചെയ്ത് വിദ്യാർഥിയിൽനിന്ന് ആറു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ എറണാകുളം സൗത്ത്‌ പോലീസ്‌ കേസെടുത്തു.

കടവന്ത്രയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട്‌ ഫോർ കരിയർ ഡെവലപ്‌മെന്‍റ് (ഐസിഡി) എന്ന സ്ഥാപനത്തിനെതിരേയാണ് ചതിക്കും വിശ്വാസവഞ്ചനയ്‌ക്കും കേസെടുത്തത്‌. സ്ഥാപന ഉടമ വിഷ്‌ണു പ്രസാദ്‌ (55), ജീവനക്കാരായ ശ്രീകാന്ത്‌ (50), കെസിയ (45), രേവതി (40) എന്നിവരാണ് ഒന്നുമുതൽ നാലുവരെയുള്ള പ്രതികൾ. കലൂർ കതൃക്കടവ്‌ സ്വദേശിനിയുടെ പരാതിയിലാണു നടപടി.

ജോർജിയയിലെ അക്കാക്കി സെറിടേലി സ്റ്റേറ്റ്‌ സർവകലാശാലയിൽ 21 ലക്ഷം രൂപയ്ക്ക് എംബിബിഎസ് പഠനം പൂർത്തിയാക്കാമെന്നായിരുന്നു വാഗ്ദാനമെന്ന്‌ പരാതിയിൽ പറയുന്നു. വീസ വന്നശേഷം കമ്പനി നൽകിയ യൂണിവേഴ്‌സിറ്റി കോ–ഓർഡിനേറ്ററുടെ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ കോഴ്സിന് 48 ലക്ഷം ചെലവാകുമെന്ന് അറിഞ്ഞു. കഴിഞ്ഞ ജൂലൈ മുതൽ നാലു തവണയായാണ് ആറു ലക്ഷത്തോളം രൂപ കൈമാറിയത്‌.

സൗത്ത്‌ സ്റ്റേഷനിൽ പരാതി നൽകിയിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെന്ന്‌ ചൂണ്ടിക്കാട്ടി സിറ്റി പോലീസ് കമ്മീഷണർക്കു കതൃക്കടവ്‌ സ്വദേശിനി പരാതി നൽകിയിരുന്നു.കതൃക്കടവ്‌ സ്വദേശിനിയടക്കം നാലുരക്ഷിതാക്കളാണു സൗത്ത്‌ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

NRI

ജര്‍മനിയില്‍ 45 വയസില്‍ താഴെയുള്ള പുരുഷന്മാര്‍ വിദേശയാത്രയ്ക്ക് സൈനികാനുമതി വാങ്ങണം

ബെര്‍ലിന്‍: ജര്‍മനിയില്‍ ഈ വര്‍ഷം ജനുവരി മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ സൈനിക സേവന പരിഷ്കരണ നിയമം പ്രവാസികള്‍ക്കും വിദേശയാത്ര നടത്തുന്നവര്‍ക്കും പുതിയ നിബന്ധനകള്‍ മുന്നോട്ട് വയ്ക്കുന്നു.

18നും 45 നും ഇടയില്‍ പ്രായമുള്ള ജര്‍മന്‍ പുരുഷന്മാര്‍ മൂന്ന് മാസത്തില്‍ കൂടുതല്‍ വിദേശത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇനി മുതല്‍ ജര്‍മന്‍ സൈന്യത്തിന്‍റെ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്.

ആര്‍ക്കൊക്കെ ബാധകം: 18 മുതല്‍ 45 വയസുവരെയുള്ള എല്ലാ ജര്‍മ്മന്‍ പുരുഷന്മാര്‍ക്കും ഈ നിയമം ബാധകമാണ്. പഠനാവശ്യത്തിനോ ജോലിക്കായോ ലോകം ചുറ്റിക്കാണാനോ പോകുന്നവര്‍ മൂന്ന് മാസത്തില്‍ കൂടുതല്‍ വിദേശത്ത് തങ്ങുന്നുണ്ടെങ്കില്‍ ബുണ്ടസ്വര്‍ കരിയര്‍ സെന്‍ററില്‍ നിന്ന് അനുമതി പത്രം വാങ്ങണം.

എന്തുകൊണ്ട് ഈ നിയമം: ഒരു യുദ്ധമുണ്ടാകുന്ന സാഹചര്യത്തില്‍ എത്ര പുരുഷന്മാര്‍ രാജ്യത്തിന് പുറത്തുണ്ടെന്ന കൃത്യമായ കണക്ക് സൈന്യത്തിന് ലഭ്യമാക്കാനാണ് ഈ നീക്കം. ശീതയുദ്ധകാലത്ത് നിലവിലുണ്ടായിരുന്ന ഈ നിയമം ഇപ്പോള്‍ വീണ്ടും കര്‍ശനമാക്കുകയാണ്.

അനുമതി ലഭിക്കുമോ: നിലവില്‍ സൈനിക സേവനം നിര്‍ബന്ധമല്ലാത്തതിനാല്‍, അപേക്ഷിക്കുന്നവര്‍ക്കെല്ലാം അനുമതി നല്‍കാന്‍ കരിയര്‍ സെന്‍ററുകള്‍ ബാധ്യസ്ഥരാണ്. പ്രത്യേക സൈനിക ഡ്യൂട്ടി ഇല്ലാത്ത സമയമാണെങ്കില്‍ അനുമതി നിഷേധിക്കില്ലെന്ന് സൈനിക വക്താവ് വ്യക്തമാക്കി.

ശിക്ഷാ നടപടികള്‍: അനുമതി വാങ്ങാതെ പോകുന്നവര്‍ക്ക് നിലവില്‍ പ്രത്യേക പിഴയോ ശിക്ഷയോ നിശ്ചയിച്ചിട്ടില്ല. എങ്കിലും നിയമം പാലിച്ച് പോകുന്നതാണ് ഉചിതമെന്ന് അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.

സൈനിക ശാക്തീകരണം ലക്ഷ്യം: റഷ്യ - യുക്രെയ്ന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ യൂറോപ്പിന്‍റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ചാൻസലർ ഫ്രീഡ്രിഷ് മെർസിന്‍റെ സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നത്.

സൈനികരുടെ എണ്ണം വര്‍ധിപ്പിക്കുക: നിലവിലുള്ള 1,80,000 സൈനികരുടെ എണ്ണം 2035 ഓടെ 2,60,000 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം.

നിര്‍ബന്ധിത വിവരശേഖരണം: ഈ വര്‍ഷം മുതല്‍ 18 വയസ് തികയുന്ന എല്ലാ പുരുഷന്മാരും തങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, സൈന്യത്തില്‍ ചേരാനുള്ള താത്പര്യം എന്നിവ വ്യക്തമാക്കുന്ന ഫോം പൂരിപ്പിച്ചു നല്‍കണം. സ്ത്രീകള്‍ക്ക് ഇത് നിര്‍ബന്ധമല്ല.

ഫിറ്റ്നസ് ടെസ്റ്റ്: 2027 പകുതിയോടെ 18 വയസുകാര്‍ക്ക് സൈനിക സേവനത്തിന് യോഗ്യരാണോ എന്നറിയാനുള്ള ഫിറ്റ്നസ് ടെസ്റ്റും നിര്‍ബന്ധമാക്കും.

കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലും രാജ്യത്തിന്‍റെ സുരക്ഷാ ക്രമീകരണങ്ങള്‍ ആധുനികവത്കരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

Education

പ്ലസ്ടുവിന് ശേഷം വിദേശ ഉപരിപഠനം; സാന്‍റാമോണിക്ക സൗജന്യ വെബിനാർ+ ചോദ്യോത്തര സെഷൻ ഇന്നു രാത്രി എട്ടിന്

കണ്ണൂർ: സാന്‍റാ മോണിക്ക സ്റ്റഡി എബ്രോഡ് സംഘടിപ്പിക്കുന്ന സൗജന്യ വെബിനാർ + ചോദ്യോത്തര സെഷൻ ഇന്ന് രാത്രി എട്ടിന് നടക്കും.

പ്ലസ്ടു ഫൈനൽ റിസൾട്ടിനായി കാത്തിരിക്കാതെ തന്നെ പ്രഡിക്ടഡ് സ്കോർ ഉപയോഗിച്ച് അഡ്മിഷൻ, സ്റ്റുഡന്‍റ് വീസ എങ്ങനെ നേടാം എന്നതുൾപ്പെടെ ഈ വെബിനാറിൽ വിശദീകരിക്കും.

പാർട്ട് ടൈം തൊഴിൽ, പഠനാനന്തരമുള്ള പിആർ സാധ്യതകൾ തുടങ്ങിയ വയെക്കുറിച്ചുള്ള വിവരണവും വെബിനാറിന് അവസാനം ചോദ്യോത്തര വേളയും ഉണ്ടായിരിക്കും. രക്ഷിതാക്കൾക്കും വെബിനാറിൽ പങ്കെടുക്കാം.

വെബിനാറിൽ പങ്കെടുക്കാൻ www.santamonicaedu.in എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 0484 4150999, 9645222999.

Kerala

യുവതലമുറയില്ല, പത്തനംതിട്ടയിൽ കലാലയങ്ങൾ അടച്ചുപൂട്ടലിന്‍റെ വക്കിൽ

പത്തനംതിട്ട: ഉന്നത വിദ്യാഭ്യാസവും തൊഴിലും തേടി യുവതലമുറ നാടുവിട്ടപ്പോൾ പത്തനംതിട്ടയിലെ കലാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. പതിറ്റാണ്ടുകളുടെ പാരന്പര്യമുള്ള ജില്ലയിലെ കോളജുകളിൽ പോലും പല കോഴ്സുകൾക്കും കുട്ടികളെ ലഭിക്കുന്നില്ല. ബിരുദ കോഴ്സുകളിൽ വിരലിലെണ്ണാവുന്ന കുട്ടികളാണ് പലയിടത്തുമുള്ളത്. സ്വാശ്രയ മേഖലയിൽ തുടങ്ങിയ ആർട്സ് ആൻഡ് സയൻസ് കോളജുകൾക്കു പിടിച്ചു നിൽക്കാനാകുന്നില്ല. എൻജിനിയറിംഗ് കോളജുകളിലും കുട്ടികളുടെ കുറവുണ്ട്. ജില്ലയിൽ രണ്ട് എൻജിനിയറിംഗ് കോളജുകൾ കുട്ടികൾ ഇല്ലാത്തതു കാരണം അടച്ചു.

പ്രാഥമിക വിദ്യാഭ്യാസ മേഖലയിലും സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കുട്ടികളുടെ കുറവ് സാരമായുണ്ട്. കഴിഞ്ഞ സെൻസസിൽ ജനസംഖ്യ നിരക്ക് മൈനസായിരുന്ന സ്ഥലമാണ് പത്തനംതിട്ട. ജനസംഖ്യയിലെ കുറവിനൊപ്പം ആളുകൾ വിദേശരാജ്യങ്ങളിലേക്കു മാറാൻ ഇഷ്ടപ്പെടുന്ന പ്രവണതയും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനില്പിനെ ബാധിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് ആവശ്യമായ തൊഴിൽ മേഖലകൾ ഒരുക്കിക്കൊടുക്കാൻ ജില്ലയ്ക്കു കഴിയാത്തതിനാൽത്തന്നെ കൂടുതൽ കുട്ടികളും മറ്റ് സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തക്കു പോകാൻ മറ്റൊരു കാരണം. പലരും പിന്നീട് വിദേശരാജ്യങ്ങളിൽ സ്ഥിരതാമസമാകുകയും ചെയ്യുന്നു. നാലു മെഡിക്കൽ കോളജുകളാണ് ജില്ലയിൽ ഉള്ളത്. ഇതിനൊപ്പം തൊഴിലധിഷ്ഠിത കോഴ്സുകളുമായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പ്രസക്തി ഏറിയിട്ടുമുണ്ട്.

 

Latest News

Corehub Up