x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജര്‍മനിയില്‍ 45 വയസില്‍ താഴെയുള്ള പുരുഷന്മാര്‍ വിദേശയാത്രയ്ക്ക് സൈനികാനുമതി വാങ്ങണം

ജോസ് കുമ്പിളുവേലില്‍
Published: April 7, 2026 03:51 PM IST | Updated: April 7, 2026 03:51 PM IST

ബെര്‍ലിന്‍: ജര്‍മനിയില്‍ ഈ വര്‍ഷം ജനുവരി മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ സൈനിക സേവന പരിഷ്കരണ നിയമം പ്രവാസികള്‍ക്കും വിദേശയാത്ര നടത്തുന്നവര്‍ക്കും പുതിയ നിബന്ധനകള്‍ മുന്നോട്ട് വയ്ക്കുന്നു.

18നും 45 നും ഇടയില്‍ പ്രായമുള്ള ജര്‍മന്‍ പുരുഷന്മാര്‍ മൂന്ന് മാസത്തില്‍ കൂടുതല്‍ വിദേശത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇനി മുതല്‍ ജര്‍മന്‍ സൈന്യത്തിന്‍റെ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്.

ആര്‍ക്കൊക്കെ ബാധകം: 18 മുതല്‍ 45 വയസുവരെയുള്ള എല്ലാ ജര്‍മ്മന്‍ പുരുഷന്മാര്‍ക്കും ഈ നിയമം ബാധകമാണ്. പഠനാവശ്യത്തിനോ ജോലിക്കായോ ലോകം ചുറ്റിക്കാണാനോ പോകുന്നവര്‍ മൂന്ന് മാസത്തില്‍ കൂടുതല്‍ വിദേശത്ത് തങ്ങുന്നുണ്ടെങ്കില്‍ ബുണ്ടസ്വര്‍ കരിയര്‍ സെന്‍ററില്‍ നിന്ന് അനുമതി പത്രം വാങ്ങണം.

എന്തുകൊണ്ട് ഈ നിയമം: ഒരു യുദ്ധമുണ്ടാകുന്ന സാഹചര്യത്തില്‍ എത്ര പുരുഷന്മാര്‍ രാജ്യത്തിന് പുറത്തുണ്ടെന്ന കൃത്യമായ കണക്ക് സൈന്യത്തിന് ലഭ്യമാക്കാനാണ് ഈ നീക്കം. ശീതയുദ്ധകാലത്ത് നിലവിലുണ്ടായിരുന്ന ഈ നിയമം ഇപ്പോള്‍ വീണ്ടും കര്‍ശനമാക്കുകയാണ്.

അനുമതി ലഭിക്കുമോ: നിലവില്‍ സൈനിക സേവനം നിര്‍ബന്ധമല്ലാത്തതിനാല്‍, അപേക്ഷിക്കുന്നവര്‍ക്കെല്ലാം അനുമതി നല്‍കാന്‍ കരിയര്‍ സെന്‍ററുകള്‍ ബാധ്യസ്ഥരാണ്. പ്രത്യേക സൈനിക ഡ്യൂട്ടി ഇല്ലാത്ത സമയമാണെങ്കില്‍ അനുമതി നിഷേധിക്കില്ലെന്ന് സൈനിക വക്താവ് വ്യക്തമാക്കി.

ശിക്ഷാ നടപടികള്‍: അനുമതി വാങ്ങാതെ പോകുന്നവര്‍ക്ക് നിലവില്‍ പ്രത്യേക പിഴയോ ശിക്ഷയോ നിശ്ചയിച്ചിട്ടില്ല. എങ്കിലും നിയമം പാലിച്ച് പോകുന്നതാണ് ഉചിതമെന്ന് അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.

സൈനിക ശാക്തീകരണം ലക്ഷ്യം: റഷ്യ - യുക്രെയ്ന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ യൂറോപ്പിന്‍റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ചാൻസലർ ഫ്രീഡ്രിഷ് മെർസിന്‍റെ സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നത്.

സൈനികരുടെ എണ്ണം വര്‍ധിപ്പിക്കുക: നിലവിലുള്ള 1,80,000 സൈനികരുടെ എണ്ണം 2035 ഓടെ 2,60,000 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം.

നിര്‍ബന്ധിത വിവരശേഖരണം: ഈ വര്‍ഷം മുതല്‍ 18 വയസ് തികയുന്ന എല്ലാ പുരുഷന്മാരും തങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, സൈന്യത്തില്‍ ചേരാനുള്ള താത്പര്യം എന്നിവ വ്യക്തമാക്കുന്ന ഫോം പൂരിപ്പിച്ചു നല്‍കണം. സ്ത്രീകള്‍ക്ക് ഇത് നിര്‍ബന്ധമല്ല.

ഫിറ്റ്നസ് ടെസ്റ്റ്: 2027 പകുതിയോടെ 18 വയസുകാര്‍ക്ക് സൈനിക സേവനത്തിന് യോഗ്യരാണോ എന്നറിയാനുള്ള ഫിറ്റ്നസ് ടെസ്റ്റും നിര്‍ബന്ധമാക്കും.

കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലും രാജ്യത്തിന്‍റെ സുരക്ഷാ ക്രമീകരണങ്ങള്‍ ആധുനികവത്കരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

Tags : Germany Abroad Military Permit Age 17 to 45

Recent News

Corehub Up