കീവിലുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ തകർന്ന വാഹനങ്ങൾ.
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലും സമീപ നഗങ്ങ ളിലും റഷ്യൻ വ്യോമാക്രമണം. ആറുപേർ കൊല്ലപ്പെട്ടു. 16 പേർക്കു പരിക്കേറ്റു.
ബാലിസ്റ്റിക് ഇനത്തിൽപ്പെട്ടതടക്കം 41 മിസൈലുകളും 125 ഡ്രോണുകളുമാണു റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ അറിയിച്ചു.
യുഎസ് നിർമിത വ്യോമപ്രതിരോധ സംവിധാനങ്ങളുടെ അപര്യാപ്തത നേരിടുന്ന യുക്രെയ്നെതിരേ റഷ്യൻ വ്യോമാക്രമണങ്ങൾ അടുത്തകാലത്ത് കൂടുതൽ ഫലപ്രദമാകുന്നുണ്ട്.
ശനിയാഴ്ച രാത്രിയിലെ റഷ്യൻ ആക്രമണത്തിൽ പാർപ്പിട്ട സമുച്ചയങ്ങൾ, ഗോഡൗണുകൾ, സൂപ്പർമാർക്കറ്റ്, ഡോർമിറ്ററി എന്നിവ നശിച്ചതായി യുക്രെയ്ൻ അധികൃതർ പറഞ്ഞു. കീവിലെ ഭൂഗർഭ മെട്രോ സ്റ്റേഷനിലേക്കുള്ള നടപ്പാത നശിച്ചു.
കഴിഞ്ഞദിവസം യുക്രെയ്ൻ സേന റഷ്യയിൽ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ എട്ടു പേർ കൊല്ലപ്പെടുകയും അറുപതിനു മുകളിൽ പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
Tags : Russia massive missile attack Kiev Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews