Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aiff

ഐഎസ്എല്‍ റിട്ടേണ്‍സ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്‌ബോള്‍ അനിശ്ചിതത്വങ്ങള്‍ നീങ്ങി. 2026-27 സീസണ്‍ പഴയപടി പൂര്‍ണതോതിലുള്ള ഹോം-എവേ മത്സരങ്ങളോടെ നടക്കുമെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) അറിയിച്ചു. 2026-27 സീസണ്‍ സെപ്റ്റംബര്‍ നാലിന് ആരംഭിക്കും.

ഐഎഫ്എഫ് ഭാരവാഹികളും ഐഎസ്എല്‍ ക്ലബ്ബുകളായ എഫ്സി ഗോവ, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, സ്പോര്‍ട്ടിംഗ് ക്ലബ് ഡല്‍ഹി എന്നിവയുടെ പ്രതിനിധികളും ചേര്‍ന്നാണ് വാര്‍ത്താസമ്മേളനം നടത്തിയത്.

പൂര്‍ണമായ സീസണിലേക്കുള്ള തിരിച്ചുവരവിനു പുറമെ ഐഎസ്എലിന്‍റെ വാണിജ്യാവകാശങ്ങള്‍ ക്ലബ്ബുകള്‍ക്കു കൈമാറി. ലീഗിന്‍റെ ദൈനംദിന നടത്തിപ്പ് അവകാശം ഇതോടെ ക്ലബ്ബുകള്‍ക്കായി. നാലു വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ടെങ്കിലും രണ്ടു വര്‍ഷത്തിനു ശേഷം പിന്മാറാനുള്ള സ്വാതന്ത്ര്യം ക്ലബ്ബുകള്‍ക്കുണ്ട്.

അതേസമയം, പുതിയ കരാര്‍ പ്രകാരം ലീഗിന്‍റെ ഭരണപരമായ ചുമതലകളും നിയന്ത്രണങ്ങളും എഐഎഫ്എഫിനായിരിക്കും. ലീഗില്‍ പങ്കെടുക്കുന്ന 14 ക്ലബ്ബുകളും 1.1 കോടി രൂപ വീതം രണ്ട് തവണകളായി എഐഎഫ്എഫിന് അഡ്മിനിസ്‌ട്രേറ്റീവ് ഫീസ് നല്‍കും.

Sports

ഐഎസ്എല്‍: കായിക മന്ത്രാലയം ഇടപെടുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2025-26 സീസണ്‍ ഫുട്‌ബോളിന്‍റെ അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ ഒടുവില്‍ കായിക മന്ത്രാലയം ഇടപെടുന്നു.

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്), ഐഎസ്എല്‍, ഐ-ലീഗ് ക്ലബ് പ്രതിനിധികള്‍, നിക്ഷേപകര്‍, ബ്രോഡ്കാസ്റ്റേഴ്‌സ് എന്നിവരെയെല്ലാം ഉള്‍ക്കൊള്ളിച്ചുള്ള അടിയന്തരയോഗമാണ് കേന്ദ്ര കായിക മന്ത്രാലയം വിളിച്ചിരിക്കുന്നത്. നാളെയാണ് യോഗം.

2025-26 സീസണ്‍ ആഭ്യന്തര ക്ലബ് പോരാട്ടം ഇതുവരെ ആരംഭിക്കാന്‍ എഐഎഫ്എഫിനു സാധിച്ചിട്ടില്ല. സംപ്രേഷണം, സ്‌പോണ്‍സര്‍ഷിപ്പ് തുടങ്ങിയ കാര്യങ്ങളില്‍ എഐഎഫ്എഫിന് ഇതുവരെ ഉത്തരമില്ലെന്നതാണ് പ്രശ്‌നം. ദൂരദര്‍ശൻ സംപ്രേഷണത്തിനായി എത്താനുള്ള സാധ്യതയാണിപ്പോഴുള്ളത്.

Sports

എഐഎഫ്എഫ് കലണ്ടറില്‍ ഐഎസ്എല്ലിന് ഇടമില്ല!

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് (ഐഎസ്എല്‍) രാജ്യത്തെ ഫുട്‌ബോള്‍ വികസനത്തില്‍ ഇതുവരെ കാര്യമാത്ര പ്രസക്തമായ ഫലം പുറപ്പെടുവിക്കാന്‍ സാധിച്ചില്ലെന്നതു വാസ്തവം. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വിരമിച്ച സൂപ്പര്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രിയെ ദേശീയ ടീമിലേക്കു തിരിച്ചുകൊണ്ടുവന്നത്. ഇത്തരം പശ്ചാത്തലത്തിനിടെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്) 2025-26 കലണ്ടറിലും ഐഎസ്എല്‍ ഉള്‍പ്പെട്ടില്ല. പുരുഷ ക്ലബ് ഫുട്‌ബോളില്‍ ഇന്ത്യയിലെ ഒന്നാം ഡിവിഷനാണ് ഐഎസ്എല്‍. എന്നിട്ടും ഐഎസ്എല്ലിന് എഐഎഫ്എഫിന്റെ 2025-26 സീസണ്‍ കലണ്ടറില്‍ സ്ഥാനം ലഭിച്ചില്ല.

കരാര്‍ പുതുക്കിയില്ല

ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡാണ് (എഫ്എസ്ഡിഎല്‍) ഐഎസ്എല്‍ നടത്തുന്നത്. 2014ല്‍ ആരംഭിച്ച ഐഎസ്എല്‍ 2019ല്‍ ഇന്ത്യയിലെ ഒന്നാം ഡിവിഷനായി അവരോധിക്കപ്പെട്ടു. അതുവരെ ഐ ലീഗായിരുന്നു ഒന്നാം ഡിവിഷന്‍ ക്ലബ് പോരാട്ടം. ഐഎസ്എല്ലിന്റെ മാസ്റ്റര്‍ റൈറ്റ്‌സ് എഗ്രിമെന്റ് (എംആര്‍എ) ഈ വര്‍ഷം ഡിസംബറില്‍ അവസാനിക്കും. ഇതു പുതുക്കാത്തതാണ് ഐഎസ്എല്ലിനെ 2025-26 സീസണ്‍ കലണ്ടറില്‍നിന്ന് എഐഎഫ്എഫ് ഒഴിവാക്കാന്‍ കാരണം.
കരാര്‍ പുതുക്കാനും ചര്‍ച്ചകള്‍ക്കുമായി ഏപ്രിലില്‍ എഐഎഫ്എഫ് എട്ട് അംഗ സമിതി രൂപീകരിച്ചിരുന്നു. എന്നാല്‍, ചര്‍ച്ചകള്‍ എങ്ങും എത്തിയില്ല.

ക്ലബ്ബുകള്‍ ആശങ്കയില്‍

2025-26 സീസണിലേക്കുള്ള കളിക്കാരുടെ ട്രാന്‍സ്ഫര്‍ അടക്കമുള്ള ചര്‍ച്ചകളിലാണ് ഐഎസ്എല്‍ ക്ലബ്ബുകള്‍. ഐഎസ്എല്‍ എന്നു തുടങ്ങുമെന്ന കൃത്യത ഇല്ലാതായതോടെ ക്ലബ്ബുകളും കളിക്കാരും ആശങ്കയിലായിരിക്കുകയാണ്.
ഡ്യൂറന്‍ഡ് കപ്പ് (ജൂലൈ 7-ഓഗസ്റ്റ് 23), സൂപ്പര്‍ കപ്പ്/ഫെഡറേഷന്‍ കപ്പ് (സെപ്റ്റംബര്‍ 1-20), ഐ ലീഗ് (ഒക്ടോബര്‍ 10-ഏപ്രില്‍ 30), സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് (ജനുവരി 1-20) ടൂര്‍ണമെന്റുകളുടെ ഷെഡ്യൂള്‍ എഐഎഫ്എഫ് പ്രസിദ്ധപ്പെടുത്തി.

Latest News

Corehub Up