Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Appointments

Wayanad

കുടുംബശ്രീ ഫാമിംഗ് ക്ലസ്റ്ററുകളില്‍ നിയമനം

കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്‍ ഇന്‍റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററുകളില്‍ ക്ലസ്റ്റര്‍ ലെവല്‍ ഐഎഫ്‌സി ആങ്കര്‍, സീനിയര്‍ സിആര്‍പി തസ്തികകളില്‍ നിയമനം നടത്തുന്നു.

40ല്‍ ചുവടെ പ്രായമുള്ള കുടുംബശ്രീ/ഓക്‌സിലറി/അംഗങ്ങളായ സ്ത്രീകള്‍ക്കാണ് അവസരം. ഐഎഫ്‌സി ആങ്കര്‍ തസ്തികയില്‍ ഡിഗ്രി/ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചര്‍/അലൈഡ് സയന്‍സസ്, കൃഷിയിലോ ഫാം ബേസ്ഡ് ലൈവ്‌ലി ഹുഡിലോ ഒരു വര്‍ഷം പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. എക്സ്റ്റന്‍ഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും അതത് തദ്ദേശഭരണ പ്രദേശത്തുള്ളവര്‍ക്കും മുന്‍ഗണ.

മേല്‍പറഞ്ഞ യോഗ്യതയുള്ളവരെ ലഭിക്കാത്തപക്ഷം പ്ലസ്ടു, വിഎച്ച്എസ്‌സി (അഗ്രി)ക്കാരെ പരിഗണിക്കും. ഇത്തരത്തിലുള്ളവര്‍ക്ക് കാര്‍ഷിക മേഖലയില്‍ രണ്ടുവര്‍ഷം പ്രവര്‍ത്തനപരിചയം ഉണ്ടാകണം. 8,750 രൂപയാണ് പ്രതിമാസ ഓണറേറിയം. സീനിയര്‍ സിആര്‍പി തസ്തികയില്‍ കൃഷിസഖി/പശുസഖി/അഗ്രി സിആര്‍പി എന്ന നിലയില്‍ രണ്ടുവര്‍ഷം പ്രവൃത്തി പരിചയമാണ് യോഗ്യത. സിആര്‍പി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണന. 10,000 രൂപയാണ് പ്രതിമാസ ഓണറേറിയം.

മുന്നുവര്‍ഷമാണ് ഐഎഫ്‌സി പദ്ധതി കാലാവധി. ഓരോ വര്‍ഷവും അപ്രൈസല്‍ നടത്തി മികച്ച പ്രവര്‍ത്തനം കാഴ്ചവയ്‌വക്കുന്നവര്‍ക്ക് തുടര്‍ നിയമനം നല്‍കും. നെന്‍മേനി, തരിയോട്, വെള്ളമുണ്ട, മുട്ടില്‍, നൂല്‍പ്പുഴ, പനമരം ക്ലസ്റ്ററുകളിലാണ് നിയമനം.അപേക്ഷകര്‍ അതത് ബ്ലോക്കില്‍ താമസക്കാരാകണം. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ/അനുഭവ പരിചയങ്ങള്‍, കുടുംബശ്രീ അംഗത്വം, ഐഡന്‍റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫിസില്‍ 10ന് മുമ്പ് സമര്‍പ്പിക്കണം. ഫോണ്‍: 04936 299370.

Kerala

ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ: താത്കാലിക നിയമനം ഒഴിവാക്കാൻ നിർദേശം

ആലുവ: ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് - 2 തസ്തികയിലെ ഒഴിവുകളിലേക്ക് പിഎസ്‌സി റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടത്താൻ വീണ്ടും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ നിർദേശം.

പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷനുകളിലെ ഒഴിവുകൾ പിഎസ്‌സിയിലേക്കു റിപ്പോർട്ട് ചെയ്യാതെ താത്കാലിക നിയമനം നടത്തുന്നുവെന്ന ഉദ്യോഗാർഥികളുടെ പരാതിയെത്തുടർന്നാണ് വീണ്ടും കത്തയച്ചിരിക്കുന്നത്.

ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് - 2 റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തുന്നതിനു പിഎസ്‌സിക്ക് അടിയന്തിരമായി റിപ്പോർട്ട് ചെയ്യണമെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ഡയറക്ടർ കഴിഞ്ഞ നവംബറിലാണ് അവസാന നിർദേശം നൽകിയത്. എന്നാൽ, തദ്ദേശ തെരെഞ്ഞെടുപ്പ് കാലമായതിനാൽ പലരും അപൂർണമായാണ് പ്രപ്പോസൽ നൽകിയത്. ഭരണസമിതി മാറിയതിനാൽ അതിനു സാധുതയും നഷ്ടമായി.

അതിനാൽ തസ്തിക രൂപവത്കരണ നിർദേശം വീണ്ടും അതാത് ജില്ലാ ജോയിന്‍റ് ഡയറക്ടർമാർക്കു സമർപ്പിക്കാനാണ് തദ്ദേശ വകുപ്പ് നിർദേശം. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 തസ്തികയുടെ നിയമനാധികാരി തദ്ദേശ സ്വയംഭരണ വകുപ്പിലെ അതത് ജില്ലാ ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയമാണ്.

എന്നാൽ, പിഎസ്‌സിയെ അറിയിക്കാതെ താത്കാലിക തസ്തിക എന്ന പേരിൽ ഇഷ്ടക്കാർക്കു കാലാവധി നീട്ടി നൽകുകയാണെന്നാണ് ആരോപണം.

Kerala

എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്ക് അംഗീകാരം നൽകണം: മാനേജേഴ്സ് അസോസിയേഷൻ

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ അധിക തസ്തികകൾക്ക് അംഗീകാരം നൽകണമെന്നു മാനേജേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. 2021 മുതൽ അധിക തസ്തികകളിലും ഒരു വർഷത്തിൽ അധികമുള്ള അവധി ഒഴിവുകളിലും നിയമിതരായവർക്ക് അംഗീകാരം നൽകണമെന്ന് കേരള എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് റവ. ഡോ. വർക്കി ആറ്റുപുറത്ത്, സെക്രട്ടറി ഫാ. സിജോ ഇളംകുന്നപ്പുഴ എന്നിവർ ആവശ്യപ്പെട്ടു.

അധിക തസ്തികകളിൽ 1:1 എന്ന ക്രമത്തിലുള്ള തസ്തികയും ഒരു വർഷത്തിൽ കൂടുതലായുള്ള അവധി ഒഴിവും വേണ്ടത്ര എണ്ണം കുട്ടികളില്ലാത്ത സ്കൂളുകളിലെ ഒഴിവുകളും പുതിയ സ്കൂളുകളിൽ ഉണ്ടാകുന്ന ഒഴിവുകളിൽ ഒന്ന് എന്നിങ്ങനെ ഇവയെല്ലാം സംരക്ഷിതാധ്യാപകരെ നിയമിക്കുന്നതിനായി മാനേജ്മെന്‍റുകൾ സർക്കാരിന് വിട്ടുനൽകണമെന്നാണ് 2016ലെ കെഇആർ ഭേദഗതിയിലൂടെ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് 2021 ഫെബ്രുവരി ആറിന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അധിക തസ്തികകളിൽ 2016 മുതൽ ഉത്തരവ് തീയതിവരെ നിയമിതരായവർക്ക് അംഗീകാരം നൽകുന്നതിന് തിരുമാനമായി. എന്നാൽ 2021 ഫെബ്രുവരി ഏഴു മുതൽ ഉണ്ടാകുന്ന അധിക തസ്തികകളിൽ നിയമിതരാകുന്നവരുടെ അംഗീകാരത്തെക്കുറിച്ച് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.

2021 ഫെബ്രുവരിയിൽ ഇറക്കിയ ഉത്തരവ് പ്രകാരം ലഭിച്ച ഇളവ് തുടർന്നും നൽകിയെങ്കിൽ മാത്രമേ 2021 മുതൽ നിയമിതരായവർക്ക് അംഗീകാരം ലഭിക്കുകയുള്ളൂ. തസ്തിക നിർണയത്തിലൂടെ സർക്കാർ അനുവദിച്ച അധിക തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് വർഷങ്ങളായി അംഗീകാരവും ശന്പളവുമില്ലാത്ത സ്ഥിതിയാണ്. അധിക തസ്തികകൾക്ക് അംഗീകാരം നല്കിയാൽ സർക്കാരിന് അധിക സാന്പത്തിക ബാധ്യതയുണ്ടാകുമെന്നാണ് തടസവാദം.

എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളിലായി സർക്കാർ, എയ്ഡഡ് മേഖലകളിൽ കുട്ടികളുടെ കുറവ് ആയിരക്കണക്കിന് അധ്യാപക തസ്തികകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് പുതിയ തസ്തികകൾ ഉണ്ടാകുന്നതിനേക്കാൾ കൂടുതൽ നിലവിലിരിക്കുന്ന തസ്തികകൾ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. സംരക്ഷിതാധ്യാപകർക്കു വേണ്ടി മാറ്റിവച്ചിരിക്കുന്ന തസ്തികകളിൽ നിയമിക്കുന്നതിന് ആവശ്യത്തിന് സംരക്ഷിതാധ്യാപകർ ഇല്ലായെന്നതും പ്രതിസന്ധിയാണ്.

ഭിന്നശേഷി സംവരണ വിഷയത്തിൽ എൻഎസ്എസിന് ലഭിച്ച ആനുകൂല്യം എല്ലാ മാനേജ്മെന്‍റുകൾക്കും ബാധകമാണെന്നിരിക്കേ, കോടതിയെ മറയാക്കി സർക്കാർ അനാവശ്യമായ കാലതാമസം വരുത്തുകയാണ്. 2025 സെപ്റ്റംബർ ഒന്നിലെ സുപ്രീംകോടതി വിധി പ്രകാരം കെ- ടെറ്റ് ഇല്ലാതെ ജോലിയിൽ തുടരുന്ന ആയിരക്കണക്കിന് അധ്യാപകരുടെ ജോലി നഷ്ടപ്പെടും. സംസ്ഥാന സർക്കാർ അനുവദിച്ച ഇളവിലൂടെ ജോലിയിൽ പ്രവേശിച്ച ആയിരക്കണക്കിന് അധ്യാപകർക്ക് ജോലിയിൽ തുടരണമെങ്കിൽ സർക്കാർ സുപ്രീംകോടതിയിലും സർക്കാർ തലത്തിലും ശക്തമായ ഇടപെടലുകൾ നടത്തേണ്ടതുണ്ടന്ന് അസോസിയേഷൻ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

Kerala

സംസ്കൃത സർവകലാശാല- അധ്യാപക നിയമനങ്ങൾ ഗവർണർ തടഞ്ഞു

തിരുവനന്തപുരം : സംസ്കൃത സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾ തടഞ്ഞ് ഗവർണർ രാജേന്ദ്ര ആർലേക്കർ. തിരക്കിട്ട് നിയമനം നടത്തുവാനുള്ള തീരുമാനം മരവിപ്പിക്കാൻ സർവകലാശാലയുടെ താൽക്കാലിക വിസി ഡോ. ഗീതാകുമാരിക്ക് ഗവർണർ നിർദേശം നൽകി.

ഈ സർക്കാരിന്‍റെ കാലാവധിയ്‌ക്കുള്ളിൽ നിയമനം നടത്താനുള്ള ഇടതുപക്ഷ നീക്കത്തിന് ഇതോടെ തിരിച്ചടിയേറ്റു. 2021 ൽ വിജ്ഞാപനം ചെയ്തിരുന്ന തസ്തികകളിലായിരുന്നു നിയമനശ്രമം ഉണ്ടായത്. സംസ്കൃത സർവകലാശാലയിൽ അധ്യാപകരുടെ എണ്ണം കൂടുതലാണെന്ന ഓഡിറ്റ് റിപ്പോർട്ട് മറച്ച് വച്ചായിരുന്നു നിയമനനീക്കം.

പ്രൊഫസർമാരുടെയും ഗസ്റ്റ് അധ്യാപകരുടെയും എണ്ണം വിദ്യാർത്ഥി-അധ്യാപക അനുപാതത്തേക്കാൾ വളരെ കൂടുതലാണെന്നും, വിദ്യാർഥികൾ കുറഞ്ഞ യൂണിവേഴ്സിറ്റിയുടെ പ്രാദേശിക സെന്‍ററുകൾ അടച്ചുപൂട്ടണമെന്നുമുള്ള അക്കൗണ്ടന്‍റ് ജനറലിന്‍റെ കഴിഞ്ഞ വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് മറച്ചുവച്ചായിരുന്നു അധ്യാപകരെ നിയമിക്കാൻ ശ്രമിച്ചത്.

2021ൽ വിജ്ഞാപനം ചെയ്ത അധ്യാപക തസ്തികകളിൽ സ്ഥിരം നിയമനങ്ങൾ നടത്താൻ വിസിയും സിപിഎം സിൻഡിക്കേറ്റ് അംഗങ്ങളും നടത്തുന്ന നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റിയും സിൻഡിക്കേറ്റിലെ ബിജെപി അംഗങ്ങളും ഗവർണർക്ക് നിവേദനം നൽകിയിരുന്നത് പരിഗണിച്ചാണ് ഗവർണർ നിയമന നടപടികൾ നിർത്തി വയ്ക്കാൻ വിസിക്ക് നിർദേശം നൽകിയത്.

 

Kerala

ഗുരുവായൂര്‍ ദേവസ്വത്തിലെ നിയമനം; ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡിന്‍റെ അധികാരം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങളിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്‍റെ അധികാരം ഹൈക്കോടതി റദ്ദാക്കി. നിയമനത്തിനുള്ള അധികാരം ദേവസ്വം മാനേജ്മെന്‍റ് കമ്മിറ്റിക്ക് നൽകി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റേതാണ് നിര്‍ണായക നടപടി.

നിയമനത്തിനായി നിലവിൽ പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ റദ്ദാക്കി. നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ മൂന്നംഗ മേൽനോട്ടസമിതിയെ ഹൈക്കോടതി നിയോഗിച്ചു.

വിരമിച്ച ജസ്റ്റിസ് പി.എൻ.രവീന്ദ്രൻ അധ്യക്ഷനായ സമിതിയിൽ അഭിഭാഷകനായ കെ.ആനന്ദ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എന്നിവർ അംഗങ്ങളായിരിക്കും. അതേസമയം, റിക്രൂട്ട്‌മെന്റ് ബോർഡ് വഴി നടന്ന നിയമനങ്ങളെ ഈ വിധി ബാധിക്കില്ലെന്നും, അവർക്ക് ജോലിയിൽ തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Latest News

Corehub Up