Sports
ദുബായി: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. പേസര്‍ ജസ്പ്രിത് ബുംറയ്ക്കും, ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്കും വിശ്രമം അനുവദിച്ചു.
ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ തിരിച്ചെത്തി. ഒരു മാറ്റവുമായിട്ടാണ് ലങ്ക ഇറങ്ങുന്നത്. ചാമിക കുരണാരത്നെയ്ക്ക് പകരമായി ജനിത് ലിയാനഗെ ടീമിലെത്തി. ഫൈനൽ മോഹങ്ങൾ നേരത്തേ അവസാനിച്ച ശ്രീലങ്ക ആശ്വാസ വിജയം തേടിയാണ് ഇന്ന് ഇറങ്ങുന്നത്.
ടീം ഇന്ത്യ: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി.
ശ്രീലങ്ക: പതും നിസ്സങ്ക, കുസല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കുശാല്‍ പെരേര, ചരിത് അസലങ്ക (ക്യാപ്റ്റന്‍), കാമിന്ദു മെന്‍ഡിസ്, ദസുന്‍ ഷനക, വാനിന്ദു ഹസരംഗ, ജനിത് ലിയാനഗെ, ദുഷ്മന്ത ചമീര, മഹീഷ് തീക്ഷണ, നുവാന്‍ തുഷാര.
Sports
അബുദാബി: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബൗളിംഗ് തെരഞ്ഞെടുത്തു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ശ്രീലങ്ക 82/6 എന്ന നലയിൽ പതറുകയാണ്.
പാക്കിസ്ഥാനായി ഷഹീന് അഫ്രീദിയും ഹുസൈൻ തലാത്തും രണ്ടു വിക്കറ്റുകൾ വീതം വീഴത്തി. ഈ മത്സരത്തില്‍ പരാജയപ്പെടുന്നവര്‍ ഏറെക്കുറെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവും. ഇന്ത്യക്കെതിരെ കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് പാക്കിസ്ഥാന് ഇറങ്ങിയത്.
ടീം ശ്രീലങ്ക: പതും നിസ്സാങ്ക, കുസല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കുസല്‍ പെരേര, ചരിത് അസലങ്ക (ക്യാപ്റ്റന്‍), ദസുന്‍ ഷനക, കമിന്ദു മെന്‍ഡിസ്, ചാമിക കരുണരത്നെ, വനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര, നുവാന്‍ തുഷാര.
പാക്കിസ്ഥാന്: സയിം അയൂബ്, സാഹിബ്സാദ ഫര്ഹാന്, ഫഖര്‍ സമാന്, സല്മാന് ആഘ (ക്യാപ്റ്റന്‍), ഹുസൈന് തലാത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീന് അഫ്രീദി, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്.
Sports
ദുബായി: ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 172 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 171 റൺസെടുത്തത്.
45 പന്തില്‍ 58 റണ്‍സെടുത്ത ഫര്‍ഹാനാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. സയ്യിം അയൂബ് (21), ഫഹീം അഷ്റഫ് (20), ക്യപ്റ്റൻ സല്മാൻ ആഘ (17) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.
ഇന്ത്യക്ക് വേണ്ടി ശിവം ദുബെ രണ്ട് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപും ഹാര്‍ദ്ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നാലോവര്‍ എറിഞ്ഞ ബുംറ 45 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.
Sports
ദുബായി: ഏഷ്യ കപ്പ് സൂപ്പർ ഫോര്‍ പോരാട്ടത്തിന് മുമ്പ് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം പാക്കിസ്ഥാന് ടീം റദ്ദാക്കി. ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് ടീമിന്റെ ആത്മവിശ്വാസമുയര്‍ത്താന്‍ മോട്ടിവേഷണല്‍ സ്പീക്കറെയും പാക് ടീമിൽ ഉൾപ്പെടുത്തി.
ഡോ. റഹീലാണ് മോട്ടിവേഷണല്‍ സ്പീക്കറായി പാക് ടീമിനൊപ്പം ചേര്‍ന്നത്. ഇന്ത്യക്കെതിരായ ഗ്രൂപ്പ് മത്സരത്തിലെ തോല്‍വിയോടെ പാക്കിസ്ഥാന് മാനസികമായി തകര്‍ന്ന അവസ്ഥയിലാണെന്നാണ് റിപ്പോർട്ട്.
നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്കെതിരായ തോല്‍വിക്കുശേഷം യുഎഇയെ നേരിടാനിറങ്ങും മുമ്പും പാക്കിസ്ഥാന് അവസാന നിമിഷം വാര്‍ത്താ സമ്മേളനം റദ്ദാക്കിയിരുന്നു. അതിനിടെ ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന് മത്സരത്തിനും ആന്‍ഡി പൈക്രോഫ്റ്റ് തന്നെയായിരിക്കും മാച്ച് റഫറിയെന്ന് ഐസിസി വ്യക്തമാക്കി.
പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതിഷേധം തള്ളിയാണ് ഐസിസി പൈക്രോഫ്റ്റിനെ മാച്ച് റഫറിയായി നിലനിര്‍ത്തിയത്.