Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Belgium

Europe

ബെൽജിയം - ജർമൻ അതിർത്തിയിൽ കാട്ടുതീ; മഴയിൽ നേരിയ ആശ്വാസം, കൊളോണിലും വുപ്പർറ്റാലിലും പുക മുന്നറിയിപ്പ്

ബ്രസൽസ്: ബെൽജിയം - ജർമൻ അതിർത്തിയിലെ ഹോഹെസ് വെൻ പ്രകൃതിസംരക്ഷണ മേഖലയിൽ പടർന്ന വൻ കാട്ടുതീയിൽ നേരിയ ആശ്വാസമായി മഴ. ഏകദേശം 3,000 ഹെക്ടർ വനഭൂമി ഇതിനകം കത്തിനശിച്ചതായാണ് റിപ്പോർട്ട്.

മഴയും അന്തരീക്ഷത്തിലെ തണുപ്പും തീയുടെ വ്യാപനം കുറച്ചെങ്കിലും ശക്തമായ കാറ്റ് അഗ്നിശമന പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായി തുടരുകയാണ്. തീ പൂർണമായി നിയന്ത്രണവിധേയമാക്കുന്നതിനായി നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങൾ പ്രവർത്തനം തുടരുന്നു.

തീയുടെ വടക്ക്, കിഴക്ക് മേഖലകളെ ബന്ധിപ്പിച്ച് പ്രതിരോധ വലയം തീർക്കാൻ ഇനി ഒന്നോ രണ്ടോ കിലോമീറ്റർ മാത്രം ബാക്കിയുണ്ടെന്നാണ് അധികൃതർ അറിയിച്ചത്. ജർമൻ അതിർത്തിക്ക് സമീപം തീ തുടരുന്നതിനാൽ മോൺഷൗ മേഖലയിൽ അതീവ ജാഗ്രത തുടരുകയാണ്.

കാറ്റിന്റെ ദിശ ജർമ്മൻ അതിർത്തിയിലേക്ക് ആയതിനാൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ഫയർഫോഴ്സ് ഉദ്യോഗസ്ഥരെയും അഗ്നിശമന ഉപകരണങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്. കാട്ടുതീയിൽ നിന്നുള്ള കനത്ത പുക കൊളോൺ, വുപ്പർറ്റാൽ തുടങ്ങിയ നഗരങ്ങളിലേക്കും വ്യാപിച്ചു.

വായുമലിനീകരണ സാധ്യത കണക്കിലെടുത്ത് ജനങ്ങൾ വീടുകളുടെ വാതിലുകളും ജനലുകളും അടച്ചിടണമെന്ന് വുപ്പർറ്റാൽ ഫയർ ഡിപ്പാർട്ട്മെന്‍റ് നിർദേശിച്ചു. രക്ഷാപ്രവർത്തനത്തിൽ കർഷകരുടെ ട്രാക്ടറുകളും മറ്റ് ഉപകരണങ്ങളും നിർണായക സഹായമായി.

തീയുടെ ഭീഷണി കുറഞ്ഞതോടെ ഒഴിപ്പിച്ച ചില ഗ്രാമങ്ങളിലെ താമസക്കാർ തിരിച്ചെത്തിത്തുടങ്ങിയെങ്കിലും തീ പൂർണമായി അണയ്ക്കാനും മണ്ണിനടിയിലെ കനലുകൾ ഇല്ലാതാക്കാനും ആഴ്ചകൾ വേണ്ടിവരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

Sports

ബെൽജിയത്തെ ഞെട്ടിച്ച് ഇമാം അഷോർ; ഈജിപ്റ്റ് ഒരു ഗോളിന് മുന്നിൽ

സീറ്റിൽ: ഫിഫ ലോകകപ്പിലെ ആവേശകരമായ ഗ്രൂപ്പ് ജി മത്സരത്തിൽ യൂറോപ്യൻ കരുത്തരായ ബെൽജിയത്തെ ഞെട്ടിച്ച് ഈജിപ്റ്റ് മുന്നിൽ. സൂപ്പർ താരം മുഹമ്മദ് സലായുടെ കൃത്യതയാർന്ന അസിസ്റ്റിൽ നിന്ന് ഇമാം അഷോർ ആണ് ഈജിപ്റ്റിനായി വലകുലുക്കിയത്.

സീറ്റിൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നിലവിൽ ഈജിപ്റ്റ് 1-0 ന് മുന്നിലാണ്. ബെൽജിയത്തിന്‍റെ ശക്തമായ പ്രതിരോധ നിരയെ ഭേദിച്ചുകൊണ്ട് മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ ലീഡെടുക്കാൻ ഈജിപ്റ്റിന് സാധിച്ചു. സൂപ്പർ താരം റോമേലു ലുകാകു നിലവിൽ ബെൽജിയത്തിന്‍റെ പകരക്കാരുടെ നിരയിലാണ്. 

NRI

ബെൽജിയത്തിൽ ട്രെയിനും സ്കൂൾ ബസും കൂട്ടിയിടിച്ചു: രണ്ട് കുട്ടികളടക്കം നാല് മരണം

ബ്രസൽസ്: ബെൽജിയത്തിലെ ബുഗൻഹൗട്ടിൽ ചൊവ്വാഴ്ച രാവിലെ ലെവൽ ക്രോസ് മുറിച്ചുകടന്ന സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിച്ചുകയറി രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചു.

ലെവൽ ക്രോസ്സിലെ സിഗ്നൽ ചുവപ്പായിരുന്നിട്ടും ഗേറ്റ് അടച്ചിട്ടിരുന്നിട്ടും സ്കൂൾ ബസ് മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണമായതെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

ബസ് ഡ്രൈവർ, സഹായി, രണ്ട് സ്കൂൾ കുട്ടികൾ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഒരു സ്പെഷ്യൽ സ്കൂളിലെ ഹൈസ്കൂൾ വിദ്യാർഥികളായ ഏഴ് കുട്ടികളും ഡ്രൈവറും സഹായിയുമാണ് ബസിലുണ്ടായിരുന്നത്.

അപകടസമയത്ത് ട്രെയിനിൽ ഉണ്ടായിരുന്ന നൂറോളം യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. ട്രെയിൻ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ഇട്ടെങ്കിലും അപകടം ഒഴിവാക്കാനായില്ല.

അപകടത്തിൽ ബെൽജിയം ആഭ്യന്തര മന്ത്രി ബെർണാഡ് ക്വിന്‍റീൻ ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Sports

അന്താരാഷ്ട്ര സൗഹൃദ മത്സരം: ബെൽജിയത്തിന് തകർപ്പൻ ജയം

അറ്റ്ലാന്‍റ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബെൽജിയത്തിന് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ യുഎസ്എയെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തു.

ബെൽജിയത്തിന് വേണ്ടി ഡോഡി ലുക്കെബാക്കിയോ രണ്ട് ഗോളുകൾ നേടി. സെനോ ഡെബാസ്റ്റ്, അമാഡൗ ഒനാനയും ചാൾസ് ഡി. കെറ്റെലയേരെ എന്നിവർ ഓരോ ഗോൾ വീതം സ്കോർ ചെയ്തു. ‌

വെസ്റ്റൺ മക്‌കെനിയും പാട്രിക്ക് അഗ്യെമാംഗും ആണ് ബെൽജിയത്തിന് വേണ്ടി ഗോളുകൾ നേടിയത്. മറ്റൊരു മത്സരത്തിൽ മെക്സിക്കോ പോർച്ചുഗലിനെ സമനിലയിൽ‌ തളച്ചു.

Latest News

Corehub Up