Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bond

ബന്ധുനിയമനത്തിൽ വിമർശനം; നിലപാട് വിശദീകരിച്ച് സണ്ണി ജോസഫ്

തിരുവനന്തപുരം: ബന്ധുനിയമനത്തെ വീണ്ടും ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്. ബന്ധുവെന്ന നിലയിലല്ല അദ്ദേഹത്തിന്‍റെ നിയമനമെന്നും വൈദ്യുതി മന്ത്രി എന്നനിലയിലുള്ള തന്‍റെ പ്രവർത്തനം കുറ്റമറ്റതാകാൻ സഹായിക്കുന്ന രാഷ്‌ട്രീയവിശ്വാസ്യതയുള്ള ഒരാളായതുകൊണ്ടാണ് ബെന്നി തോമസിനെ നിയമിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു.

കെപിസിസി പ്രസിഡന്‍റും വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫ് തന്‍റെ അളിയനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ച നടപടിയിൽ കെപിസിസി ഭാരവാഹി യോഗത്തിൽ വിമർശനം ഉയർന്നിരുന്നു.

കരുതലോടുകൂടി വേണമായിരുന്നു ഇക്കാര്യത്തിൽ നീങ്ങേണ്ടിയിരുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് വലിയ വിമർശനത്തിനും വിവാദത്തിനും ഇടയാക്കുന്ന സമീപനങ്ങൾ സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്നും ഭാരവാഹി യോഗത്തിൽ പേരെടുത്തു പറയാതെ കെപിസിസി മുൻ പ്രസിഡന്‍റ് എം.എം. ഹസൻ വിമർശിച്ചു.

തന്‍റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്‍റായി പ്രവർത്തിച്ച നല്ല സ്വഭാവശുദ്ധിയുള്ള, രാഷ്‌ട്രീയ പ്രവർത്തനത്തിൽ നല്ല ട്രാക്ക് റിക്കാർഡുള്ള, വിവാദങ്ങൾക്കൊന്നും വഴികൊടുക്കാത്ത കഴിവും ബുദ്ധിയുമുള്ള, തനിക്കുകൂടി സ്വീകാര്യനായ ആളെയാണു പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതെന്നായിരുന്നു സണ്ണി ജോസഫിന്‍റെ മറുപടി.

പേഴ്സണൽ സ്റ്റാഫിൽ ആരെ നിയമിക്കണമെന്നു മന്ത്രിയാണ് തീരുമാനിക്കുന്നത്. പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ പ്രത്യേക യോഗ്യതാ മാനദണ്ഡമോ അയോഗ്യതാ മാനദണ്ഡമോ നിയമപരമായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല.

പകുതിയിൽ കൂടുതൽ പേർ സർക്കാരിൽനിന്നു ഡെപ്യൂട്ടേഷനിലായിരിക്കണമെന്ന നിബന്ധനയാണുള്ളത്. അപേക്ഷ ക്ഷണിച്ച് ടെസ്റ്റും ഇന്‍റർവ്യൂവും നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു നടത്തുന്ന നിയമനമല്ലിത്. അതത് മന്ത്രിമാരുടെ ഓഫീസ് പ്രവർത്തനങ്ങൾക്കു സഹായിക്കുന്ന വ്യക്തിയെയാണ് സ്റ്റാഫായി നിയമിക്കുന്നത്.

ഇതേപ്പറ്റി നിയമസഭയിൽ ആരും ചർച്ച ചെയ്തില്ല. കെപിസിസിയിൽ ഒരു വിമർശനവും നടക്കാത്ത വിഷയത്തിൽ വിമർശനമെന്ന് ചില മാധ്യമങ്ങൾ വാർത്ത കൊടുത്തു. നിയമനകാര്യത്തിൽ പ്രതിപക്ഷനേതാവ് ഒന്നും പറഞ്ഞിട്ടില്ല.

ഇ.പി. ജയരാജന്‍റെയും കെ.ടി. ജലീലിന്‍റെയും ബന്ധുനിയമനം ഇതുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല. മെറിറ്റ് മാനദണ്ഡങ്ങൾ മറികടന്നുള്ള നിയമനമായതിനാലാണ് അതു തെറ്റായത്. അവർ മന്ത്രിമാരായിരിക്കുന്ന വകുപ്പുകൾക്കു കീഴിലുള്ള കോർപറേഷനുകളിലായിരുന്നു അത്തരം നിയമനം നടന്നത്. അതുകൊണ്ടാണ് അതു വിമർശിക്കപ്പെട്ടത്.

പി.കെ. ശ്രീമതിയുടെ ബന്ധുനിയമനം രാഷ്‌ട്രീയയോഗ്യത നോക്കാതെയുള്ളതായിരുന്നു. അവരുടെ പാർട്ടിക്കാർ തന്നെയാണ് അതു പിൻവലിച്ചതെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച മന്ത്രി ബിന്ദു കൃഷ്ണയുടെ നടപടിക്കെതിരേയും വിമർശനമുയർന്നു. ഇത്തരക്കാരെ കാണാൻ പോയശേഷം തിരിച്ച് ഡിസിസിയെക്കൂടി ഇക്കാര്യം അറിയിച്ചാൽ നല്ലതായിരുന്നുവെന്ന് മന്ത്രിയുടെ പേരെടുത്തു പറയാതെ ചിലർ ചൂണ്ടിക്കാട്ടി.

Business

കാനറ ബാങ്ക് 3500 കോടിയുടെ ഇഷ്യു ആരംഭിച്ചു

കൊച്ചി: രാജ്യത്തെ മുൻനിര പൊതുമേഖലാബാങ്കായ കാനറ ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷം അഡീഷണല്‍ ടയര്‍ 1 (എടി1) ബോണ്ട് മാര്‍ക്കറ്റ് ഉപയോഗപ്പെടുത്തി മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിനും ഭാവി വളര്‍ച്ചാപദ്ധതികളെ പിന്തുണയ്ക്കുന്നതിനുമായി 3500 കോടി രൂപയുടെ ഇഷ്യു ആരംഭിച്ചു.

നവംബര്‍ 28ന് എന്‍എസ്ഇയുടെ ഇലക്‌ട്രോണിക് ബിഡ്ഡിംഗ് പ്ലാറ്റ്‌ഫോമിലാണ് ഇഷ്യു ആരംഭിച്ചത്. നിക്ഷേപകരുടെ നിരന്തര ആവശ്യം നിറവേറ്റുന്നതിനായി 1000 കോടി രൂപയുടെ അടിസ്ഥാനഘടകവും 2500 കോടി രൂപയുടെ ഗ്രീന്‍ ഷൂ ഓപ്ഷനും അടിസ്ഥാനമാക്കിയുള്ള കാനറ ബാങ്ക് ബേസല്‍ III കംപ്ലയിന്‍റ് എടി1 ബോണ്ടുകള്‍ വഴി 3500 കോടി രൂപ വരെ സമാഹരിക്കുന്നതായി ബാങ്ക് അറിയിച്ചു.

നടപ്പ് സാമ്പത്തികവര്‍ഷം ആഭ്യന്തരവിപണിയില്‍ ആദ്യമായാണ് ഒരു ബാങ്ക് എടി1 ഇഷ്യു നടത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റെഗുലേറ്ററി മൂലധന അനുപാതങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ടയര്‍ 1, ടയര്‍ 2 ഇന്‍സ്ട്രുമെന്‍റുകള്‍ സംയോജിപ്പിച്ച് പ്രസ്തുത വര്‍ഷത്തേക്ക് 9500 കോടി രൂപയുടെ വിശാലമായ മൂലധന സമാഹരണ പരിപാടിയുടെ ഭാഗമാണിതെന്നും ബാങ്ക് അറിയിച്ചു.

Latest News

Corehub Up