Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cancer Patients

കാൻസർ രോഗികൾക്കുള്ള മെഡിക്കൽ സഹായം വിതരണം ചെയ്ത് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ

പത്തനംതിട്ട: നിർധനകുടുംബങ്ങളിലെ കാൻസർരോഗികൾക്ക് അവശ്യമരുന്നുകൾ ലഭ്യമാക്കുന്ന മെഡിക്കൽ സഹായ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ ജോയ് ആലുക്കാസ് ഫൗണ്ടേഷൻ 150 രോഗികൾക്കുള്ള മെഡിക്കൽ സഹായം നൽകി. വിതരണം നഗരസഭ ചെയർപേഴ്സണ്‍ സിന്ധു അനിൽ ഉദ്ഘാടനം ചെയ്തു.

‌ഡിഎംഒ അനിത കുമാരി, മാർ ഗ്രിഗോറിയസ് ശാന്തിനിലയം കൗണ്‍സലിംഗ് സെന്‍റർ ഡയറക്ടർ ഫാ. ബ്രിൻസ് അലക്സ്, കൗണ്‍സിലർ സി.കെ. അർജുനൻ, ജോയ് ആലുക്കാസ് റീജണൽ മാനേജർ ടി.എസ്. ജയ്സണ്‍, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ പ്രതിനിധി റിബിൻ പോൾ, ജോയ് ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി. റാഫേൽ, ഷിബിൻ കെ. പോൾ തുടങ്ങിയവർ സംബന്ധിച്ചു.

സംസ്ഥാനത്തുടനീളമുള്ള 1500 കാൻസർരോഗികൾക്കാണു പദ്ധതിയിലൂടെ മെഡിക്കൽ സഹായമെത്തിക്കുന്നത്. ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍റെ സാമൂഹികപ്രതിബദ്ധതാപ്രവർത്തനങ്ങളുടെ ഭാഗമായി ഏകദേശം മൂന്നു കോടി രൂപ ചെലവിലാണു പദ്ധതി നടപ്പാക്കുന്നത്.

Kerala

കെഎസ്ആർടിസിയിൽ കാൻസർ രോഗികൾക്ക് സൗജന്യയാത്ര, കുട്ടികൾക്ക് സമ്മാനപ്പൊതി; പ്രഖ്യാപനവുമായി ഗതാഗത മന്ത്രി

തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്ക് സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കീമോതെറാപ്പി, റേഡിയേഷന്‍ ചികിത്സാവശ്യങ്ങള്‍ക്കായി കെഎസ്ആര്‍ടിസി ഓര്‍ഡിനറി മുതല്‍ സൂപ്പര്‍ ഫാസ്റ്റ് വരെയുള്ള എല്ലാ ബസുകളിലും സൗജന്യ യാത്ര അനുവദിച്ച് ഉത്തരവിറക്കിയതായി മന്ത്രി കെ.ബി. ഗണേഷ് കുമാര്‍.

യാത്രാക്കാര്‍ഡിന്‍റെ വിതരണവും മന്ത്രി നിര്‍വഹിച്ചു. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ഉയര്‍ന്ന ക്ലാസുകളിലുള്ള ബസുകളില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് ഗിഫ്റ്റ് ബോക്സ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത ആറ് മാസത്തേക്കാണ് യാത്രക്കാരായ കുട്ടികള്‍ക്ക് സമ്മാനപ്പൊതി നല്‍കുകയെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

കുട്ടികള്‍ക്ക് കളര്‍ ചെയ്യാനുള്ള ഒരു ബുക്ക്, ഒരു ബോക്സ് കളര്‍ പെന്‍സില്‍, ഊതി വീര്‍പ്പിച്ചാല്‍ ഐ ലൗ കെഎസ്ആര്‍ടിസി എന്ന് തെളിയുന്ന ബലൂണ്‍, ടിഷ്യു പേപ്പര്‍, അഞ്ച് മിഠായി എന്നിവയാണ് സമ്മാനപ്പൊതിയില്‍ ഉണ്ടാകകുക.

എസ്-ക്രോസ് എന്ന കമ്പനിയില്‍ നിന്നുള്ള സ്പോണ്‍സര്‍ഷിപ്പോടെയാണ് ഈ സമ്മാന പദ്ധതി കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ചികിത്സാവശ്യങ്ങള്‍ക്കായി സൗജന്യ യാത്രയ്ക്കായി അപേക്ഷിക്കാനുള്ള നിര്‍ദേശങ്ങള്‍

https://keralartcit.com/ എന്ന ഔദ്യോഗിക പോര്‍ട്ടലിലൂടെ മാത്രം അപേക്ഷകള്‍ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡിന്‍റെ കോപ്പി, നിലവിലെ മേല്‍വിലാസം തെളിയിക്കുന്ന രേഖ (ആധാര്‍ കാര്‍ഡിലെ മേല്‍വിലാസവുമായി വ്യത്യാസമുള്ള പക്ഷം), ഓങ്കോളജിസ്റ്റ് നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയില്‍) എന്നിവ (ജെപിജി/പിഎൻജി/പിഡിഎഫ് ഫോര്‍മാറ്റില്‍) അപ്ലോഡ് ചെയ്യണം.

സമര്‍പ്പിക്കുന്ന എല്ലാ രേഖകളും വ്യക്തവും സാധുതയുള്ളതും നിര്‍ദിഷ്ട ഫയല്‍ ഫോര്‍മാറ്റിലുമായിരിക്കണം. അപേക്ഷകന്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്നു പിന്നീട് ബോധ്യപ്പെടുന്ന പക്ഷം കാര്‍ഡ് റദ്ദ് ചെയ്യുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

അപേക്ഷ പരിശോധിച്ച് അംഗീകാരം ലഭ്യമാക്കി, ചീഫ് ഓഫീസില്‍ നിന്നും ആർഎഫ്ഐഡി കാര്‍ഡ് ബന്ധപ്പെട്ട യൂണിറ്റ് ഓഫീസര്‍ മുഖേന അപേക്ഷകന്‍റെ വീടുകളില്‍ എത്തിക്കും. കാര്‍ഡ് അപേക്ഷകന് നല്‍കിയെന്നും, അപേക്ഷകന്‍റെ കൈപറ്റ് രസീത് വാങ്ങി ചീഫ് ഓഫീസില്‍ എത്തിച്ചുവെന്നും യൂണിറ്റ് അധികാരി ഉറപ്പുവരുത്തണം.

Kerala

കെഎസ്ആർടിസിയിൽ ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്ര

തിരുവനന്തപുരം: ക്യാൻസർ രോഗികൾക്ക് കെഎസ്ആ‌ർടിസി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. നിയമസഭയിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.

സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ കെഎസ്ആ‌ർടിസി ബസുകളിലും ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് എത്തുന്നവർക്കും യാത്ര സൗജന്യമായിരിക്കും.

കെഎസ്ആർടിസി ഡയറക്ടർ ബോർഡ് ഇന്ന് തന്നെ തീരുമാനം എടുത്തു പ്രഖ്യാപനം നടത്തുമെന്നും മന്ത്രി വിവരിച്ചു.

സഭയിലെ പ്രഖ്യാപനത്തിനിടെ ബഹളമുണ്ടാക്കിയ പ്രതിപക്ഷത്തെയും മന്ത്രി രൂക്ഷമായി വിമർശിച്ചു. പ്രതിപക്ഷത്തിന് ഇത് വലിയ കാര്യമായിരിക്കില്ല. പ്രഖ്യാപനം നടത്തിയപ്പോൾ പ്രതിപക്ഷം പറയുന്നത് ഷെയിം ഷെയിം എന്നാണ്. പ്രതിപക്ഷത്തിന് ഇത് ഷെയിം ആയിരിക്കും. പക്ഷേ രോഗികളെ സംബന്ധിച്ചടുത്തോളം വലിയ കാര്യമാണെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

Latest News

Corehub Up