Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Care

Malappuram

പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ കാന്പയിന് ഇന്നു തുടക്കം

മഞ്ചേരി: 30 വര്‍ഷം മുന്‍പ് മഞ്ചേരിയില്‍ ആരംഭിച്ച പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനുമായി ഒരുമാസം നീണ്ടു നില്‍ക്കുന്ന കാന്പയിന്‍ ഇന്നു തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നഗരസഭയിലെ ഒന്‍പത് പാലിയേറ്റീവ് കേന്ദ്രങ്ങളുടെ കീഴിലാണ് കാന്പയിന്‍.

നഗരസഭാ പ്രദേശത്തുള്ള ആയിരത്തിലധികം കിടപ്പുരോഗികള്‍ക്ക് ആരോഗ്യ- സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെ വീടുകളിലെത്തി പരിചരണം നല്‍കാന്‍ 13 വാഹനങ്ങളും സേവന സന്നദ്ധരായ അംഗങ്ങളും സജ്ജമാണ്.

കൂടുതല്‍ ആളുകളിലേക്ക് സേവനം വ്യാപിപിച്ച് പ്രവര്‍ത്തനം കാര്യക്ഷമാക്കുന്നതിനുള്ള വിഭവ സമാഹരണമാണ് കാന്പയിന്‍റെ ലക്ഷ്യം.
സൗത്ത് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന്‍റെ കീഴില്‍ മുള്ളമ്പാറ കേന്ദ്രീകരിച്ച് സബ് സെന്‍റര്‍ തുടങ്ങുന്നതിനും പദ്ധതിയുണ്ട്.

കൂടാതെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി മഞ്ചേരി കാന്‍സര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ അസോസിയേഷന്‍റെ കീഴില്‍ പ്രൊഫഷണല്‍ ടീമിന്‍റെ പിന്തുണയോടെ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും പാലിയേറ്റീ വോളന്‍റിയര്‍മാര്‍ക്കും മികച്ച പരിചരണം നല്‍കുന്നതിനുള്ള പരിശീലനം നല്‍കും.

കൂടാതെ രോഗീപരിചരണം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പ്രയോജനപ്രദമായ കൈപുസ്തകവും പ്രസിദ്ധീകരിക്കും. പാലിയേറ്റീവ് വിവരങ്ങള്‍ ലഭ്യമാക്കാനായി വെബ്‌സൈറ്റും സജ്ജീകരിച്ചിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ പാലിയേറ്റീവ് വോളന്‍റിയര്‍മാരായ ശുഹൈബ് വളപ്പില്‍, അലി പയ്യനാട്, സഹീര്‍ കോര്‍മത്ത്, ഷഫീഖ് എന്നിവര്‍ പങ്കെടുത്തു.

Health

മൈഗ്രേൻ: ഓരോരുത്തർക്കും ഹാനികരമായ ട്രിഗറുകൾ വ്യത്യസ്തം

ഓരോരുത്തർക്കും ഹാനികരമായ ട്രിഗറുകൾ വ്യത്യസ്തം


മൈഗ്രേനുണ്ടാകുന്ന സമയത്ത് ബ്രെയിൻ സ്റ്റെമിലെ സവിശേഷഭാഗങ്ങൾ അസാധാരണമായി ഉത്തേജിപ്പിക്കപ്പെടുന്നു. തന്മൂലം ഓക്കാനവും ഛർദിയും ഉണ്ടാകുന്നു. ചിലർക്ക് ഛർദിക്കുശേഷം തലവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു.

പ്രത്യേകിച്ച് കുട്ടികളിൽ മ്രൈഗേൻ ശമിപ്പിക്കാനുള്ള ഒരു സഹായ ഘടകമായിട്ടാണ് ഛർദി ഉണ്ടാകുന്നത്.

പരിഹാരവും വ്യക്തിപരം


ഓരോരുത്തർക്കും ഹാനികരമായ ട്രിഗറുകൾ കണ്ടുപിടിച്ച് അവയെ ഒഴിവാക്കുന്നതാണ് മൈഗ്രേനുള്ള ആദ്യ ചികിത്സാ പദ്ധതി. ദിനചര്യകളുടെയും കഴിക്കുന്ന ഭക്ഷണങ്ങളുടെയും ലിസ്റ്റ് തയാറാക്കുക.

പിന്നീട് കൊടിഞ്ഞി ഉണ്ടായ ദിവസങ്ങളിൽ എന്തൊക്കെ ചെയ്തുവെന്ന് കണ്ടുപിടിക്കുക. അങ്ങനെ ഹാനികരമായ ഉത്തേജക ഘടങ്ങളെപ്പറ്റി മനസിലാക്കാനാവും. അവ കൃത്യമായി ഒഴിവാക്കാൻ ശ്രമിക്കുക.

മൈഗ്രേനും കാഴ്ചയും


ഒഫ്താൽമോപ്ലോജിക് മൈഗ്രേൻ മൂലം നേത്രങ്ങളിൽ വേദനയും ഒപ്പം ഛർദിയുമുണ്ടാകുന്നു. കൊടിഞ്ഞി കൂടിയാൽ കണ്ണുകൾ തുറക്കാൻ പറ്റാത്തവിധം അടഞ്ഞുപോകും. കണ്ണുകൾക്കു ചുറ്റുമുള്ള പേശികൾക്ക് തളർച്ചയും വീക്കവുമുണ്ടാകുന്നു. ഒന്നോ രണ്ടോ ദിവസങ്ങൾ തലവേദന ദീർഘിക്കാം.

മൈഗ്രേൻ കണ്ണുകളെ ബാധിക്കുന്നതോടൊപ്പം വിവിധ നേത്രരോഗങ്ങളും കൊടിഞ്ഞിയുണ്ടാകുന്നതിന് കാരണമാകുന്നു. ഇഡിയോപതിക് ഇൻട്രാക്രേനിയൻ ഹൈപ്പർടെൻഷൻ എന്ന അവസ്ഥയിൽ കഠിനമായ കണ്ണുവേദനയുണ്ടാകാം. ഒപ്പം തലവേദനയും.

വിവരങ്ങൾ - ഡോ. ശുഭ ജോർജ് തയ്യിൽ MBBS, MIHS, MNHF(USA)
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.

Health

ആരോഗ‍്യ വിചാരം

കാൻസർ പ്രതിരോധം-2
സ്ക്രീനിംഗും പ്രതിരോധവും കുറയുമ്പോൾ


ഇന്ത്യയിൽ, ഒമ്പതിൽ ഒരാൾക്ക് ജീവിതകാലത്ത് കാൻസർ വരാൻ സാധ്യതയുണ്ട്. പുരുഷന്മാരിൽ ഏറ്റവും കൂടുതലായി കാണുന്നത് ശ്വാസകോശാർബുദവും സ്ത്രീകളിൽ സ്തനാർബുദവുമാണ്.

കുട്ടികളിലെ (0-14 വർഷം) അർബുദങ്ങളിൽ, ലിംഫോയ്ഡ് രക്താർബുദമാണ് (ആൺകുട്ടികൾ: 29.2%, പെൺകുട്ടികൾ: 24.2%) മുൻനിരയിൽ. 2020 നെ അപേക്ഷിച്ച് 2025 കഴിയുമ്പോഴേക്കും കാൻസർ കേസുകളുടെ എണ്ണം 12.8 ശതമാനം വർധിക്കുമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.

സ്‌ക്രീനിംഗിന്‍റെയും പ്രതിരോധ നടപടികളുടെയും കുറവുകൾ കാരണം സെർവിക്കൽ കാൻസറും സ്ത്രീകളിൽ വ്യാപകമാണ്. പ്രതിവർഷം ഏകദേശം 1.5 ദശലക്ഷം പുതിയ കേസുകൾ കണ്ടെത്തുന്നു.

ഈ ഭയാനകമായ സ്ഥിതിവിവരക്കണക്ക് വർധിച്ച ബോധവത്കരണത്തിന്‍റെയും കാൻസർ പരിചരണ സൗകര്യങ്ങളിലേക്കുള്ള പ്രവേശനത്തിന്‍റെയും അടിയന്തര ആവശ്യകത എടുത്തുകാണിക്കുന്നു.

ഇന്ത്യയിൽ കാൻസർ ബാധിതരുടെ എണ്ണം വർധിക്കുകയാണ്.നേരത്തേയുള്ള കണ്ടെത്തൽ, അപകടസാധ്യത കുറയ്ക്കൽ, മാനേജ്മെന്‍റ് എന്നിവയുടെ ഇടപെടലിലൂടെ കാൻസർ പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നതിന് പുതിയ കണക്കുകൾ സഹായകമാകും.

ഓരോ കാൻസറിന്‍റെയും രോഗാവസ്ഥയും മരണനിരക്കും കാൻസറിന്‍റെ തരത്തെയും ഘട്ടത്തെയും ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. സ്റ്റേജ് 1 പോലെയുള്ള പ്രാരംഭഘട്ട കാൻസറുകൾക്ക് പൊതുവെ മെച്ചപ്പെട്ട ഫലങ്ങളാണുള്ളത്.


അതിജീവിക്കാനുള്ള ഉയർന്ന സാധ്യതയും സങ്കീർണതകൾ കുറവുമാണ്.
എന്നാൽ, സ്റ്റേജ് 4 പോലെയുള്ള വികസിത-ഘട്ട കാൻസറുകൾ, കുറഞ്ഞ അതിജീവന നിരക്കും വർധിച്ച ചികിത്സാ വെല്ലുവിളികളുമായി ബന്ധപ്പെട്ടിരിക്കുന്നു.

വിവരങ്ങൾ: ഡോ. ദീപ്തി ടി. ആർ.

പ്രിവന്‍റീവ് ഓങ്കോളജി സ്‌പെഷലിസ്റ്റ്, ഓൺക്യൂർ ഇന്‍റഗ്രേറ്റഡ് ഹെൽത്ത്‌
സ്ക്രീനിംഗ് സെന്‍റർ താണ, കണ്ണൂർ.

ഫോൺ: 6238265965

District News

പാലിയേറ്റീവ് ദിനാചരണം: ജില്ലാതല ഉദ്ഘാടനം

പത്തനംതിട്ട: ജില്ലയിലെ പാലിയേറ്റീവ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യം, ആരോഗ്യ കേരളം പത്തനംതിട്ട, കാതോലിക്കേറ്റ് കോളജ് നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.

പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മാര്‍ ക്ലീമിസ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എൽ. അനിതാ കുമാരി ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിന്ധു ജോണ്‍സ് അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ എസ്. ശ്രീകുമാര്‍ പാലിയേറ്റീവ് ദിനാചരണ സന്ദേശം നല്‍കി.

പാലിയേറ്റീവ് പരിചരണം അയല്‍പക്ക കൂട്ടായ്മകളിലൂടെ എന്നതാണ് ഈ വര്‍ഷത്തെ പാലിയേറ്റീവ് ദിനാചരണ വിഷയം. ഡെപ്യൂട്ടി ഡിഎംഒ ഡോ. ഐപ്പ് ജോസഫ്, കാതോലിക്കേറ്റ് കോളജ് നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍ ഡോ. തോമസ് ഏബ്രഹാം, ജില്ലാ പാലിയേറ്റീവ് കോഓർഡിനേറ്റര്‍ ഐശ്വര്യ എൻ. രാജ് എന്നിവര്‍ പങ്കെടുത്തു. സിഗ്‌നേച്ചര്‍ കാമ്പയിൻ, ഫ്ളാഷ് മോബ് എന്നിവയും സംഘടിപ്പിച്ചു

Health

ആരോഗ‍്യ വിചാരം

ഹൃദയാരോഗ്യം-1
സന്തോഷം കണ്ടെത്താം,ഹൃദയത്തിനു കാവലാകാം

വർഷം തോറും 18.6 ദശലക്ഷം ആളുകളുടെ ജീവനപഹരിച്ച് നമ്പര്‍ വൺ നിശബ്ദ കൊലയാളിയായി ഹൃദ്രോഗം തുടരുന്നു. ഇതില്‍ 80 ശതമാനത്തിലേറെയും തടയാനാകും എന്നതാണു വസ്തുത. പുകവലി ഉപേക്ഷിക്കുകയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും ചെയ്താൽ നല്ലൊരു പരിധി വരെ ഹൃദ്രോഗം തടയാം.


ആരോഗ്യകരമായ ജീവിതശൈലി


ആരോഗ്യകരമായ ജീവിതശൈലി എന്നാല്‍ പ്രധാനമായും ആരോഗ്യകരമായ ഭക്ഷണ രീതി, കൃത്യമായ വ്യായാമം, മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനായി യോഗ, ധ്യാനം, വിനോദം തുടങ്ങിയവ സ്വീകരിക്കുക എന്നതാണ്.

ആരോഗ്യകരമായ ഭക്ഷണരീതി

പച്ചക്കറി, പഴങ്ങള്‍ എന്നിവ ധാരാളമായി കഴിക്കുക.
ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കുക.
പൂരിത കൊഴുപ്പ് കുറയ്ക്കുക, കൃത്രിമ കൊഴുപ്പ്, ജങ്ക് ഫുഡ് എന്നിവയുടെ ഉപയോഗം ഒഴിവാക്കുക.

വ്യായാമം

ജീവിതം ചലനാത്മകമാവട്ടെ... ഒറ്റയ്ക്കോ സുഹൃത്തുക്കള്‍ക്കൊപ്പമോ ആയിക്കോട്ടെ - ഓട്ടമോ, നടത്തമോ, കളികളോ ആവാം. അവനവനായി സമയം കണ്ടെത്തുക. മനസിന് സന്തോഷം തരുന്ന കാര്യത്തില്‍ ദിവസത്തില്‍ കുറച്ചു സമയമെങ്കിലും ഏര്‍പ്പെടുക. മാനസിക സമ്മര്‍ദം കുറയട്ടെ.


വിവരങ്ങൾ: ഡോ. രാജലക്ഷ്മി എസ്.
MD DM FACC FESC FICC
സീനിയർ കൺസൾട്ടന്‍റ്, കാർഡിയോളജിസ്റ്റ്, എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

Latest News

Corehub Up