Kerala
തിരുവല്ല: നഗരസഭാധ്യക്ഷയായി കേരള കോണ്‍ഗ്രസിലെ എസ്. ലേഖ തെരഞ്ഞെടുക്കപ്പെടും. വൈസ് ചെയര്‍മാനായി കോണ്‍ഗ്രസിലെ കെ.വി. വര്‍ഗീസിനെയാണ് നിര്‍ദേശിച്ചിരിക്കുന്നത്.
നഗരസഭ 21 ാം വാര്‍ഡിനെയാണ് ലേഖ പ്രതിനിധീകരിക്കുന്നത്. കെ.വി. വര്‍ഗീസ് നഗരസഭ മുന്‍ ചെയര്‍മാന്‍ കൂടിയാണ്. പത്താംവാര്‍ഡ് പ്രതിനിധിയാണ് കെ.വി. വര്‍ഗീസ്.
നാലുവര്‍ഷം ലേഖയ്ക്ക് ചെയര്‍മാന്‍ സ്ഥാനം ലഭിക്കും. പിന്നീട് മുസ് ലിംലീഗിലെ ജ്യോതി വിജയന്‍ അധ്യക്ഷയാകും. വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് രണ്ടാം ടേമില്‍ സാറാമ്മ ഫ്രാന്‍സിസ് എത്തും.
പന്തളത്ത് കൃഷ്ണകുമാരി
പന്തളം: പന്തളം നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് സിപിഎമ്മിലെ എം.ആര്‍. കൃഷ്ണകുമാരിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 34 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിന് 14 അംഗങ്ങളാണുള്ളത്.
11 അംഗങ്ങളുള്ള യുഡിഎഫ് സുനിത വേണുവിനെയാണ് മത്സരിപ്പിക്കുന്നത്. ഒമ്പതംഗങ്ങളുള്ള ബിജെപി മുന്‍ അധ്യക്ഷ സുശീല സന്തോഷിനെയും മത്സരിപ്പിക്കുന്നു.
Kerala
അടൂര്‍: യുഡിഎഫ് ഭരണത്തിലെത്തിയ അടൂര്‍ നഗരസഭയില്‍ കോണ്‍ഗ്രസിലെ റീന ശാമുവേല്‍ അധ്യക്ഷയാകും. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഡി. ശശികുമാറിനെയാണ് നിര്‍ദേശിച്ചിരിക്കുന്നത്.
തര്‍ക്കങ്ങള്‍ക്കൊടുവിലാണ് അടൂര്‍ നഗരസഭയിലെ വീതംവയ്പ് അവസാനം രമ്യതയിലെത്തിയത്. സീനിയര്‍ കൗണ്‍സിലറായ റീനാ ശാമുവേല്‍ അഞ്ചുവര്‍ഷവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് മൂന്നുവര്‍ഷമായി പരിമിതപ്പെടുത്തിയപ്പോള്‍ സ്ഥാനം രാജിവയ്ക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി.
ചര്‍ച്ചകള്‍ക്കൊടുവില്‍ റീനയ്ക്ക് ആദ്യ മൂന്നുവര്‍ഷവും പിന്നീടുള്ള ഓരോ വര്‍ഷം പ്രീതു ജഗത്, മുംതാസ് എന്നിവര്‍ക്കായി നല്‍കും. വൈസ് ചെയര്‍മാന്‍ സ്ഥാനം ആദ്യം ഡി. ശശികുമാറിനാണ്. പിന്നീട് ബിജു വര്‍ഗീസ് സ്ഥാനത്തെത്തും.
13 ാം വാര്‍ഡ് കൗണ്‍സിലറായ റീന ശാമുവേല്‍ ഇത് മൂന്നാംതവണയാണ് കൗണ്‍സിലറാകുന്നത്. 12 ാം വാര്‍ഡ് കൗണ്‍സിലറായ ശശികുമാറിന്‍റെ കൗണ്‍സിലര്‍ സ്ഥാനത്തെ നാലാം ടേമാണ്.
Kerala
ആലപ്പുഴ: ആലപ്പുഴ നഗരസഭാ ചെയർപെഴ്സൺ സ്ഥാനം പങ്കു വെക്കാൻ തീരുമാനം. ആദ്യ രണ്ടുവർഷം മോളി ജേക്കബ് ചെയർപേഴ്സണാകും. രണ്ടു വർഷം ഷോളി സിദ്ധകുമാറും ഒരു വർഷം മുസ്‌ലിം ലീഗും എന്ന രീതിയിലാണ് ധാരണ. സാമുദായിക സമവാക്യം മുൻനിറുത്തിയാണ് തീരുമാനം.
മംഗലംവാർഡിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച ജോസ് ചെല്ലപ്പൻ വൈസ് ചെയർമാനാകും. ഡിസിസി പ്രസിഡന്‍റ് ബി. ബാബുപ്രസാദ്, കെപിസിസി വൈസ് പ്രസിഡന്‍റുമാരായ എ.എ. ഷുക്കൂർ, എം. ലിജു, കെപിസിസി ജനറൽ സെക്രട്ടറി എം.ജെ. ജോബ് എന്നിവരുടെ സാന്നിധ്യത്തിൽ ഡിസിസിയിൽ നടന്ന കോൺഗ്രസ് കൗൺസിലർമാരുടെ യോഗത്തിലാണ് തീരുമാനം.
സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച ജോസ് ചെല്ലപ്പന്‍റെ പിന്തുണയോടു കൂടിയാണ് ഭൂരിപക്ഷം തികച്ച് കോൺഗ്രസ് നഗരസഭയിൽ അധികാരത്തിൽ എത്തിയത്.