Kerala
ആലപ്പുഴ: ചേർത്തലയിൽ സ്വകാര്യ ബസും ടോറസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഇന്ന് രാവലെ 11 ഓടെയാണ് അപകടമുണ്ടായത്.
ചേര്‍ത്തല-തണ്ണീര്‍മുക്കം റോഡിലാണ് അപകടം നടന്നത്. ചേര്‍ത്തലയില്‍ നിന്ന് കോട്ടയത്തേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റ ബസ് ഡ്രൈവര്‍ കോട്ടയം ചെങ്ങളം പ്രശാന്തിയില്‍ രൂപേഷ് (46), യാത്രക്കാരായ വയലാര്‍ തിരുനിലത്ത് ഷീബ (51), മരുത്തോര്‍വട്ടം കാര്‍ത്തികയില്‍ ഗിരിജ (66), കുമരകം തോട്ടത്തില്‍ സാബു (59), വെച്ചൂര്‍ വേലിച്ചിറ ആനന്ദവല്ലി (65), കുടവെച്ചൂര്‍ തെക്കേനെല്ലിപ്പള്ളി ചന്ദ്രശേഖരന് (56) എന്നിവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലയ്ക്കും കൈകള്‍ക്കും സാരമായി പരിക്കേറ്റ രൂപേഷിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കേളജിലേയ്ക്ക് മാറ്റി. നിസാര പരിക്കേറ്റ മറ്റു മൂന്നുപേര്‍ വിവിധ ആശുുപത്രികളില് ചികിത്സ തേടി.
Kerala
ചേര്‍ത്തല: ബൈക്ക് അപകടത്തിൽ ഡ്രൈവിംഗ് സ്കൂൾ ഉടമയ്ക്ക് ദാരുണാന്ത്യം. ചേര്‍ത്തല വാരനാട് കുപ്പക്കാട്ട് രേവതി ഡ്രൈവിംഗ് സ്കൂൾ ഉടമ കെ.കെ. സതീശന് (60) ആണ് മരിച്ചത്. കെഎസ്ഇബി റിട്ട. ഓവര്‍സിയറാണ്.
ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ചേര്‍ത്തല കാളികുളത്തു വച്ച് നിയന്ത്രണംവിട്ട ബൈക്ക് അപകടത്തിൽപെട്ട് സതീശന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് ചേര്‍ത്തല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ മരിച്ചു. ഭാര്യ: ഗീത, മക്കള്‍: അഭിരാമി, അനന്തനാരായണന്‍.
Kerala
കോട്ടയം: ചേർത്തല കെഎസ് ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ബേക്കറിയിൽ പാചകവാതക സിലണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തം.
ഇന്ന് രാവിലെ 10.30ഓടെ ഫൈവ്സ്റ്റാർ ബേക്കറിയിലാണ് സംഭവം. അപകടത്തിൽ ബേക്കറിയിലെ സാധനങ്ങൾ കത്തി നശിച്ചു. ഫയർഫോഴ്സെത്തിയാണ് തീ അണച്ചത്.
Kerala
ചേർത്തല: ചേർത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭൻ കൊലചെയ്യപ്പെട്ട കേസിൽ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ചേർത്തല ജുഡിഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
കേസിൽ പള്ളിപ്പുറം സ്വദേശിയും വസ്തു ഇടനിലക്കാരനുമായ സി.എം. സെബാസ്റ്റ്യനെ ഒന്നാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ഇതിനൊപ്പം സെബാസ്റ്റ്യനടക്കം 11 പേർ പ്രതിയായ വസ്തു തട്ടിപ്പും വ്യാജരേഖ ചമയ്ക്കലും അടക്കമുള്ള മൂന്നു കേസുകളും ചേർത്ത് കുറ്റപത്രം സമർപ്പിച്ചു.
നിലവിൽ ബിന്ദുപത്മനാഭൻ ഉൾപ്പെടെ മൂന്നു കൊലപാതക കേസുകളും വ്യാജരേഖ ചമച്ചുള്ള സാമ്പത്തിക തട്ടിപ്പുമുൾപ്പെടെ രജിസ്റ്റർ ചെയ്ത കേസിൽ സെബാസ്റ്റ്യൻ വിയൂർ ജയിലിലാണ്. 2017 ൽ ബിന്ദു പത്മനാഭനെ കാണാതായതായി സഹോദരൻ പ്രവീൺകുമാർ സംസ്ഥാന ആഭ്യന്തര വകുപ്പിന് നൽകിയ പരാതിയിൽ പട്ടണക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
2018-ൽ തന്നെ ബിന്ദു പത്മനാഭന്റെ സ്വത്ത് വ്യാജരേഖകൾ ചമച്ചു തട്ടിയെടുത്തതായ കേസുകളെടുത്തിരുന്നു. എന്നാല്‍ മൂന്നു മാസം മുമ്പാണ് ബിന്ദു കൊലചെയ്യപെട്ടന്നു കണ്ടെത്തി കേസെടുത്തത്.
ഇതോടെയാണ് വ്യാജരേഖ ചമച്ചുള്ള സ്വത്ത് തട്ടിപ്പ് ഉൾപ്പെടെയുള്ള മൂന്നു കേസുകളും കൊലപാതകവും ഉൾപ്പെടെ നാലു കേസുകളും ചേര്‍ത്ത് സംസ്ഥാന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മനോജിന്റെ നേതൃത്വത്തിൽ കുറ്റപത്രം സമർപ്പിച്ചത്. ക്രൈംബ്രാഞ്ച് സി.ഐ ഹേമന്ത്കുമാർ, എസ് ഐ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. 2006 മേയ് ആറിന് സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ വച്ച് ബിന്ദുവിനെ കൊലചെയ്ത തായാണ് അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
Kerala
ചേർത്തല: ആലപ്പുഴ ചേർത്തലയിൽ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. സമീപത്തെ വീട്ടിൽ കളിക്കുന്നതിനിടയിലാണ് അപകടം. ചേർത്തല തെക്ക് പൊന്നാട്ട് സുഭാഷിന്റെയും സുബിയുടെയും മകൻ ആര്യൻ (5) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ആയിരുന്നു അപകടം. ട്രാക്കിലൂടെ തള്ളിമാറ്റുന്ന ഗേറ്റിൽ കളിക്കുന്നതിനിടെ ട്രാക്കിൽ നിന്ന് തെന്നിമാറിയ ഇരുമ്പ് ഗേറ്റ് ആര്യന്റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു.
ഗേറ്റിനടിയിൽപ്പെട്ട ആര്യനെ സമീപത്തുണ്ടായിരുന്നവരാണ് പുറത്തെടുത്തത്. ഉടൻ തന്നെ അർത്തുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായിരുന്നതിനാൽ തുടർന്ന് കുട്ടിയെ ചേർത്തലയിലെ സ്വകാര്യ ആശുപ്രതിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
ആലപ്പുഴ: ചേർത്തലയിൽ സീരിയൽ കില്ലറെന്ന് പോലീസ് സംശയിക്കുന്ന സെബാസ്റ്റ്യന്റെ വീട്ടുവളപ്പിലെ കുളം വറ്റിച്ച് നടത്തിയ പരിശോധന വിഫലം. മുൻ പഞ്ചായത്ത് ജീവനക്കാരി ഹയറുമ്മ (ഐഷ 62) യുടെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.
കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭൻ, ഏറ്റുമാനൂർ സ്വദേശിനി ജയ്നമ്മ എന്നിവരുടെ കൊലപാതക കേസിൽ സെബാസ്റ്റ്യൻ നിലവിൽ വിയൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. ഇതിനിടെയാണ് ഹയറുമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ തെളിവെടുപ്പ് നടത്തിയത്.
ജയ്നമ്മയുടെ തിരോധാനം അന്വേഷിച്ച കോട്ടയം ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയതായി സെബാസ്റ്റ്യൻ മൊഴി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വീട്ടിൽ നിന്നും അസ്ഥിക്കഷണങ്ങൾ കണ്ടെത്തിയിരുന്നു.
Kerala
ആലപ്പുഴ: ചേർത്തലയിൽ ടോറസ് ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിത്തോട് പുന്നയ്ക്കൽ ബെൻസൺ ജോസഫിന്റെ മകൻ അമൽ പി ബെൻ (33) ആണ് മരിച്ചത്.
ചേർത്തല ഇസാഫ് ബാങ്കിലെ മാനേജരാണ് അമൽ. കഞ്ഞിക്കുഴി ഭാഗത്തുനിന്നും ചേർത്തല ഭാഗത്തേക്ക് വരുന്നതിനിടെ കെവിഎം ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. റോഡിന്റെ വശങ്ങളിലൂടെ കടന്നുപോവുകയായിരുന്ന അമലിന്റെ സ്കൂട്ടർ റോഡിന്റെ വശങ്ങളിൽ കയറി ടോറസ് ലോറിയുടെ അടിയിൽപ്പെടുകയായിരുന്നുവെന്ന് ചേർത്തല പൊലീസ് പറഞ്ഞു.
ലോറിയുടെ പിൻചക്രങ്ങൾ അമലിന്റെ ദേഹത്തുകൂടി കയറിയിറങ്ങി. ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തി കേസെടുത്തു. പരേതയായ മാഗി ബെൻസൺ ആണ് മാതാവ്. ഭാര്യ: അലീന അലോഷ്യസ് (രാജഗിരി പബ്ലിക് സ്കൂൾ). മകൾ: അമിയ മരിയ.
Kerala
ചേര്‍ത്തല: ചേര്‍ത്തല സ്വദേശിനി ഹയറുമ്മ (ഐഷ-62) കൊലപാതക കേസില്‍ പ്രതിയായ സെബാസ്റ്റ്യന്റെ ഭാര്യ ഷേര്‍ളിയെ ഇന്നലെ പോലീസ് ചോദ്യം ചെയ്തു.
രണ്ടു ദിവസമായി സെബാസ്റ്റ്യനെ ചോദ്യം ചെയ്തതില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ന് സെബാസ്റ്റ്യനെ പള്ളിപ്പുറത്തെ വീട്ടിലെത്തിച്ചു തെളിവെടുക്കുമെന്നാണ് പോലീസ് നല്കുന്ന സൂചന. തന്നില്‍നിന്നു തന്ത്രപരമായി കൈപ്പറ്റിയ പണവും സ്വര്‍ണവും മടക്കി ചോദിച്ചതിലുള്ള വിരോധം മൂലം ഐഷയെ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം.
അതേസമയം ഏറ്റുമാനൂര്‍ സ്വദേശിനി ജയ്നമ്മയുടെയും കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെയും കൊലപാതകക്കേസുകളിലും സെബാസ്റ്റ്യന്‍ പ്രതിയാണ്. ഐഷയെ പള്ളിപ്പുറത്തെ വീട്ടില്‍ വച്ച് 13 വര്‍ഷങ്ങള്‍ക്കുമുമ്പു കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തിയത്. കൊലക്കുറ്റത്തിനു കേസെടുത്ത സാഹചര്യത്തില്‍ സെബാസ്റ്റ്യനെ തെളിവെടുപ്പിനായി 28 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. തുടര്‍ച്ചയായി ഇയാളെ ചോദ്യം ചെയ്യുന്നുണ്ട്.
കാര്യമായ സഹകരണമില്ലെങ്കിലും ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ഇന്നലെ സെബാസ്റ്റ്യന്റെ ഭാര്യ ഷേര്‍ളിയെ പോലീസ് രണ്ടുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
ഇന്നലെ രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സെബാസ്റ്റ്യനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനയില്‍ മറ്റ് ശാരീരിക ബുദ്ധിമുട്ടുകള്‍ കണ്ടെത്താതിരുന്നതിനാല്‍ പോലീസ് സ്റ്റേഷനിലേക്കു തിരികെകൊണ്ടുപോയി.