Movies
നടൻ ദിലീപുമായി പുതിയ സിനിമ ചെയ്യുന്നുവെന്ന വാർത്ത നിഷേധിച്ച് സംവിധായകൻ ചിദംബരം. താൻ ഒരു സർവൈവൽ സ്പെഷലിസ്റ്റ് അല്ലെന്നും ചവറ് വാർത്തകൾ പങ്കുവയ്ക്കുന്നതിനു മുമ്പ് ശരിയാണോ എന്നു ഉറപ്പു വരുത്തണമെന്നും സംവിധായകൻ പ്രതികരിച്ചു.
ദിലീപും മഞ്ഞുമ്മല്‍ ബോയ്സ് സംവിധായകന് ചിദംബരവും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നുവെന്നും ഇതൊരു സര്‍വൈര്‍ ത്രില്ലര്‍ ആയിരിക്കും എന്നുമായിരുന്നു വാര്‍ത്ത. ഈ വാര്‍ത്ത പങ്കുവച്ചു കൊണ്ടാണ് ഇതിൽ സത്യമില്ലെന്ന് ചിദംബരം അറിയിച്ചത്.
‘‘ചവറ് പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ദയവ് ചെയ്ത് ശരിയാണോ എന്ന് പരിശോധിക്കുക. പിന്നെ, ഞാനൊരു സര്‍വൈവല്‍ ത്രില്ലര്‍ സ്പെഷലിസ്റ്റല്ല’’ ചിദംബരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു. ഇതോടെ ദിലീപുമായി ചിത്രം ചെയ്യില്ലെന്ന് ഉറപ്പായിരിക്കുകയാണ്.
ബാലന് ആണ് ചിദംബരത്തിന്റെ പുതിയ ചിത്രം. ആവേശം സംവിധായകന് ജിത്തു മാധവന് ആണ് സിനിമയുടെ രചന.
National
ന്യൂഡല്‍ഹി: ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ദീര്‍ഘകാല തടവിന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. 2020ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ സുപ്രീംകോടതി ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഒവൈസിയുടെ പ്രതികരണം.
പി. ചിദംബരം കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് യുഎപിഎ നിയമം ഭേദഗതി ചെയ്ത് കൂടുതല്‍ കര്‍ശനമാക്കി. ഇതാണ് ഇപ്പോള്‍ ജാമ്യം നിഷേധിക്കാന്‍ കാരണമാകുന്നതെന്നാണ് ഒവൈസി ആരോപിക്കുന്നത്. യുഎപിഎയിലെ സെക്ഷന്‍ 15(എ)ല്‍ 'ഏത് മാര്‍ഗത്തിലൂടെയും' എന്ന വ്യക്തമല്ലാത്ത നിര്‍വചനം ചേര്‍ത്തത് കോണ്‍ഗ്രസാണ്. ഇത് വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്കും എഴുത്തുകള്‍ക്കും പോലും അറസ്റ്റിന് കാരണമാകുമെന്ന് 2007-2008-ല്‍ ലോക്സഭയില്‍ താന്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഒവൈസി പറഞ്ഞു.
ഇപ്പോള്‍ അതേ അടിസ്ഥാനത്തിലാണ് ഈ രണ്ട് യുവാക്കളുടെ ജാമ്യം നിഷേധിച്ചിരിക്കുന്നത്. അഞ്ചര വര്‍ഷമായി ജയിലിലുള്ള ഈ രണ്ട് യുവാക്കളുടെ തടവിന് കാരണം കോണ്‍ഗ്രസ് നിര്‍മിച്ച നിയമമാണെന്നും ഒവൈസി കുറ്റുപ്പെടുത്തി. 2020 ഫെബ്രുവരിയിലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ യുഎപിഎ ചുമത്തിയാണ് ഉമര്‍ ഖാലിദ് ഷര്‍ജീല്‍ ഇമാം എന്നിവരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ അതേ കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്ക് (ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ഷിഫ ഉര് റഹ്മാന്, മുഹമ്മദ് സലീം ഖാന്, ഷദാബ് അഹമ്മദ്) കോടതി ജാമ്യം അനുവദിച്ചു.
Movies
തൃശൂർ: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി മമ്മൂട്ടിയും(ഭ്രമയുഗം) മികച്ച നടിയായി ഷംല ഹംസയും(ഫെമിനിച്ചി ഫാത്തിമ) തെരഞ്ഞെടുക്കപ്പെട്ടു. ഇത് എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്. പ്രത്യേക ജൂറി പരമാർശത്തിന് ടൊവീനോയും ആസിഫ് അലിയും അർഹനായി. മികച്ച സംവിധായകനായി ചിദംബരം പുരസ്കാരത്തിനർഹനായി.
മികച്ച ചിത്രം മഞ്ഞുമ്മൽ ബോയ്സ്. പ്രത്യേക ജൂറി പരാമർശം നടി ജ്യോതിർമയിക്കും ദർശനയ്ക്കും ലഭിച്ചു. ബോഗൈൻവില്ലയിലെ അഭിനയത്തിനാണ് ജ്യോതിർമയിക്ക് പുരസ്കാരം.
സഹനടിയായി ലിജോമോളും സഹനടനായി സിദ്ധാർഥ് ഭരതനും സൗബിനും പുരസ്കാരം പങ്കിട്ടു. മികച്ച രണ്ടാമത്തെ ചിത്രം ഫെമിനിച്ചി ഫാത്തിമ.
മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജും വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ എന്നിവരും ഒപ്പമുണ്ട്.
മികച്ച ചലച്ചിത്ര ഗ്രന്ഥമായി പെൺപാട്ട് താരകൾ തെരഞ്ഞെടുത്തു. ഗ്രന്ഥകർത്താവ് -സി.എസ്. മീനാക്ഷി. മികച്ച ചലച്ചിത്ര ലേഖനം: ഡോ. വത്സൻ വാതുശേരി.
മികച്ച ജനപ്രിയ ചിത്രം- പ്രേമലു. മികച്ച ചലച്ചിത്ര ഗ്രന്ഥം - പെൺപാട്ട് താരകൾ. ഗ്രന്ഥകർത്താവ് -സി.എസ്. മീനാക്ഷി. മികച്ച ചലച്ചിത്ര ലേഖനം: ഡോ. വത്സൻ വാതുശേരി.മികച്ച വിഷ്വൽ എഫക്ട്: അജയന്റെ രണ്ടാം മോഷണം.
നവാഗത സംവിധായകന്: ഫാസിൽ മുഹമ്മദ്(ഫെമിനിച്ചി ഫാത്തിമ), മികച്ച നൃത്തസംവിധാനം: സുമേഷ് സുന്ദർ(ബൊഗെയ്ൻ വില്ല), മികച്ച ഡബ്ബിംഗ് ആർടിസ്റ്റ്- സയനോര ഫിലിപ്പ്. വസ്ത്രാലങ്കാരം- സമീറ സനീഷ് (ബോഗൈൻവില്ല, രേഖാചിത്രം)
മികച്ച മേക്കപ്പ് ആർടിസ്റ്റ് - റോണക്സ് സേവ്യർ, മികച്ച പിന്നണി ഗായിക- സെബാ ടോമി, സംഗീതസംവിധായകൻ-സുഷിൻ ശ്യാം (മഞ്ഞുമ്മൽ ബോയ്സ്).
ഗായകൻ-കെ.എസ്. ഹരിശങ്കർ(എആർഎം), മികച്ച പശ്ചാത്തല സംഗീതസംവിധായകൻ ക്രിസ്റ്റോ സേവ്യർ(ഭ്രമയുഗം), മികച്ച ഗാനരചിതാവ്- വേടൻ(മഞ്ഞുമ്മൽ ബോയ്സ്).
കലാസംവിധായകൻ; അജയൻ ചാലിശേരി( മഞ്ഞുമ്മൽ ബോയ്സ്), മികച്ച ചിത്രസംയോജകൻ: സൂരജ് ഇ. എസ്(കിഷ്കിന്ധാകാണ്ഡം), മികച്ച തിരക്കഥാകൃത്ത്- ചിദംബരം(മഞ്ഞുമ്മൽ ബോയ്സ്), ഛായഗ്രാഹകൻ ഷൈജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്സ്).
Movies
വെങ്കട് കെ. നാരായണ നേതൃത്വം നൽകുന്ന കെവിഎൻ പ്രൊഡക്ഷൻസ്, ഷൈലജ ദേശായി ഫെൻ നേതൃത്വം നൽകുന്ന തെസ്പിയൻ ഫിലിംസ് എന്നിവർ ഒരു മലയാളം ചിത്രത്തിനായി ഒരുമിക്കുന്നു. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ചിദംബരം ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് ഈ ബാനറുകൾ ഒന്നിക്കുന്നത്.
രോമാഞ്ചം, ആവേശം എന്നീ വമ്പൻ ഹിറ്റുകളൊരുക്കി ശ്രദ്ധ നേടിയ സംവിധായകൻ ജിത്തു മാധവൻ രചന നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കോവളത്ത് വെച്ച് നടന്നു. ബാലൻ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും താരങ്ങളും ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. പൂർണമായും പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കുന്നത്.
തമിഴിലെ വമ്പൻ ചിത്രമായ ദളപതി വിജയ്യുടെ ജനനായകൻ, ഗീതു മോഹൻദാസ്-യാഷ് ടീമിന്റെ ബ്രഹ്മാണ്ഡ കന്നഡ ചിത്രമായ ടോക്സിക് എന്നിവ നിർമ്മിക്കുന്ന കെവിഎൻ പ്രൊഡക്ഷൻസ് മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് ഈ ചിദംബരം പ്രൊജക്റ്റ്. ഓഡിഷനിലൂടെയാണ് ചിത്രത്തിലെ അഭിനേതാക്കളെ കണ്ടെത്തിയത്.
മഞ്ഞുമ്മൽ ബോയ്സിന് വേണ്ടി അമ്പരപ്പിക്കുന്ന സെറ്റുകൾ നിർമിച്ച അജയൻ ചാലിശേരിയാണ് ഈ ചിത്രത്തിന്റെയും പ്രൊഡക്ഷൻ ഡിസൈനർ. സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് ഷൈജു ഖാലിദ്. എഡിറ്റിംഗ് - വിവേക് ഹർഷൻ, പിആർഒ - വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.