മഞ്ചേരി: കേര കർഷകർക്ക് ന്യായവും ലാഭകരവും ശാശ്വതവുമായ വരുമാനം ഉറപ്പുവരുത്തുവാൻ നാളികേരത്തിന് താങ്ങുവില നിശ്ചയിക്കണമെന്നും മതിയായ സംഭരണ കേന്ദ്രങ്ങൾ തുടങ്ങണമെന്നും സ്വതന്ത്ര കർഷകസംഘം നിയോജക മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
മുൻ സർക്കാർ ബാക്കിയാക്കിയ നെല്ലിന്റെ വില പൂർണമായും കൊടുത്ത് തീർത്തും റബറിന് ന്യായമായ താങ്ങുവില നിശ്ചയിച്ചും കർഷകരെ ചേർത്തു പിടിച്ച സംസ്ഥാന സർക്കാരിനെ യോഗം അഭിനന്ദിച്ചു. യോഗത്തിൽ മെഹ്ബൂബ് കുരിക്കൾ അധ്യക്ഷത വഹിച്ചു. എലന്പ്ര ബാപ്പുട്ടി, എം.പി.എ. ഇബ്രാഹിം കുരിക്കൾ, വി. മുഹമ്മദ്, അബ്ദുറഹിമാൻ മാന്പള്ളി, ടി.പി. ഇല്യാസ്, കെ.പി. ഷൗക്കത്തലി, ശ്രീദേവി പ്രാക്കുന്ന്, വി. ആയിഷമ്മു, പി. ഷജ് ല, പി.പി. സൈത്, സി.ടി. ഇബ്രാഹിം, അബ്ദുൾ കരീം, ടി. അബ്ദുഹാജി, ഉമ്മർ അന്പാട്ട്, എം.എ. റഫീക്ക് കുരിക്കൾ എന്നിവർ പ്രസംഗിച്ചു.