Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Condition

കട്ടപ്പുറത്താകാൻ വയ്യ ; സർക്കാരിന് മുന്നിൽ ഉപാധികളുമായി സ്വകാര്യ ബസുടമകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഉടമകൾ രംഗത്ത്. സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര നൽകിയതോടെ തങ്ങളുടെ കളക്ഷനിൽ വൻ ഇടിവ് സംഭവിച്ചു. അതിനാൽ സ്വകാര്യ ബസ് സർവീസുകൾ സർക്കാർ ഭാഗികമായി ഏറ്റെടുക്കണമെന്ന് ഉടമകൾ പറഞ്ഞു.

സ്വകാര്യ ബസുകളുടെ പ്രതിദിന കളക്ഷൻ മുഴുവൻ സർക്കാരിന് കൈമാറാൻ തയാറാണ്. പകരമായി ഓടുന്ന ഓരോ കിലോമീറ്ററിനും 55 രൂപ വീതം സർക്കാർ നൽകണം. ഡ്രൈവറെ സ്വകാര്യ ബസുടമ നിയമിക്കും. കണ്ടക്ടറെ സർക്കാർ നിയമിക്കണം.

റോഡ് നികുതി, ഇൻഷുറൻസ്, അറ്റകുറ്റപ്പണി തുടങ്ങിയവ ഉടമ വഹിക്കും. സ്ത്രീകൾക്ക് സൗജന്യമായി സർവീസ് നൽകാം, നഷ്ടപരിഹാരം സർക്കാർ നൽകണമെന്നും ബസ് ഉടമകളുടെ സംഘടനകൾ ആവശ്യപ്പെട്ടു.

Movies

ഇനി വേണ്ടത് പ്രിയപ്പെട്ടവരുടെ പ്രാർഥന; നടൻ രാജേഷ് കേശവിന്‍റെ നില ഗുരുതരമെന്ന് റിപ്പോർട്ട്

നടനും അവതാരകനുമായ രാജേഷ് കേശവ് ജീവിതത്തിലേയ്ക്ക് തിരിച്ചുവരണമെങ്കിൽ പ്രിയപ്പെട്ടവരുടെ പ്രർഥനകൾ ആവശ്യമാണെന്ന് സുഹൃത്തുക്കൾ. ഞായറാഴ്ച രാത്രി കുഴഞ്ഞുവീണതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച രാജേഷ് നിലവിൽ വെന്‍റിലേറ്ററിൽ തുടരുകയാണ്.

ഞായറാഴ്ച ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയ്ക്ക് ശേഷം തളർന്ന വീണ രാജേഷിനെ ഉടൻ തന്നെ കൊച്ചി ലേക്ഷോർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. കാർഡിയാക് അറസ്റ്റ് എന്നാണ് നിഗമനം. തുടർന്ന് ആൻജിയോപ്ലാസ്റ്റി ചെയ്തെങ്കിലും ശരീരം ഇതുവരെയും പ്രതികരിച്ചിട്ടില്ല.

രാജേഷിന്‍റെ സുഹൃത്ത് ഫേസ്ബുക്കിൽ പങ്കുവച്ച് കുറിപ്പ്

നമ്മുടെ പ്രിയ കൂട്ടുകാരൻ രാജേഷ് കേശവിന് ഇപ്പോൾ വേണ്ടത് നിങ്ങളുടെ പ്രാർഥനയാണ്. ഞായറാഴ്ച്ച രാത്രി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയുടെ അവസാനമാണ് അവൻ തളർന്നു വീണത്.

ഏകദേശം 15-20 മിനിറ്റിനുള്ളിൽ രാജേഷിനെ കൊച്ചി ലേക് ഷോർ ഹോസ്പിറ്റലിൽ കൊണ്ട് വന്നു. പക്ഷെ വീണപ്പോൾ തന്നെ Cardiac arrest ഉണ്ടായതായി ഡോക്ടർമാർ പറയുന്നു. തുടർന്ന് Angioplastyl ചെയ്തു.

അപ്പോൾ മുതൽ വെന്‍റിലേറ്റർ സഹായത്തോടെ ജീവിക്കുന്ന അവൻ ഇത് വരെയും പ്രതികരിച്ചിട്ടില്ല (ഇടയ്ക്ക് ചെറിയ അനക്കങ്ങൾ കണ്ടതൊഴിച്ചാൽ). തലച്ചോറിനെയും ചെറിയ രീതിയിൽ ഈ അവസ്ഥ ബാധിച്ചതായി ഡോക്ടമാർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

ജീവിതത്തിലേക്ക് അവനു തിരിച്ചു വരാൻ ഇനി വേണ്ടത് സ്നേഹമുള്ളവരുടെ പ്രാർഥന കൂടി ആണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. സ്റ്റേജിൽ തകർത്തു പെർഫോമൻസ് ചെയ്യുന്ന അവന് ഇങ്ങിനെ വെന്‍റിലേറ്റർ ബലത്തിൽ കിടക്കാൻ കഴിയില്ല..

നമ്മളൊക്കെ ഒത്തു പിടിച്ചാൽ അവൻ എണീറ്റു വരും.. പഴയ പോലെ സ്റ്റേജിൽ നിറഞ്ഞാടുന്ന… നമ്മുടെ സുഹൃത്തിനു വേണ്ടി ശക്തമായ പ്രാർത്ഥനയും സ്നേഹവും ഉണ്ടാവണം.. കൂടുതലൊന്നും പറയാൻ ഇപ്പോൾ പറ്റുന്നില്ല… അവൻ തിരിച്ചു വരും.. വന്നേ പറ്റൂ….

Latest News

Corehub Up