Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congress Leaders

അയ്യപ്പ സംഗമ വിവാദം; കോൺഗ്രസ് നേതാക്കൾ പൊതുസമൂഹത്തോട് മാപ്പ് പറയേണ്ടി വരുമെന്ന് മന്ത്രി വി.എൻ. വാസവൻ

കോട്ടയം: അയ്യപ്പസംഗമത്തിന്‍റെ കണക്കുകള്‍ സംബന്ധിച്ച് തെറ്റായ ആരോപണങ്ങള്‍ നടത്തുന്ന കോൺഗ്രസ് നേതാക്കൾ പൊതുസമൂഹത്തോട് മാപ്പ് പറയേണ്ടി വരുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ.

നിയമസഭയില്‍ മൂന്ന് കോടി രൂപ തിരിച്ചടച്ചെന്ന് താന്‍ പറഞ്ഞ് രേഖയുടെ അടിസ്ഥാനത്തിലാണെന്നും അത് തെറ്റാണെന്ന് തെളിയിച്ചാല്‍ പ്രതിപക്ഷം പറയുന്ന പ്രായശ്ചിത്തത്തിന് തയാറാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ ആഗോള അയ്യപ്പസംഗമത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയതാണ് കെ.സി. വേണുഗോപാല്‍ ഉള്‍പ്പടെ കോണ്‍ഗ്രസ് നേതാക്കളെ വിഷമിപ്പിക്കുന്നത്. കെ.സി. വേണുഗോപാല്‍ ദേവസ്വം വകുപ്പ് മന്ത്രിയായപ്പോഴാണ് പോറ്റി ശബരിമലയില്‍ എത്തിയത്.

കോണ്‍ഗ്രസ് നേതാക്കളുടെ വിഷമം എല്ലാവര്‍ക്കും മനസിലാകും. അന്വേഷണം എത്തേണ്ടയിടത്ത് തന്നെ എത്തുന്നതോടെ അതും അവര്‍ക്ക് വിഷമമാകും. അന്വേഷണം ഭംഗിയായി നടക്കട്ടെ. നിയമസഭയില്‍ താന്‍ പറഞ്ഞ കാര്യം സംബന്ധിച്ച് തെറ്റായി പ്രസ്താവന നടത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ പൊതുസമൂഹത്തോട് മാപ്പുപറയണം.

നിയമസഭയില്‍ പറഞ്ഞത് കൃത്യമായ രേഖയുടെ അടിസ്ഥാനത്തിലാണ്. താന്‍ പറഞ്ഞ കാര്യം ശരിയല്ലെന്ന് ബോധ്യപ്പെടുത്തിയാല്‍ അവര്‍ പറയുന്ന പ്രായശ്ചിത്തം ചെയ്യും. ദേവസ്വം ബോര്‍ഡിന്‍റെ ഒരു ക്രയവിക്രിയത്തിലും സര്‍ക്കാര്‍ ഇടപെടുന്നില്ല. നിയമസഭയില്‍ അവര്‍ക്ക് പറയാന്‍ പറ്റാത്തതുകൊണ്ട് വകുപ്പ് മന്ത്രിയെ ഏല്‍പ്പിച്ചു. താന്‍ അക്കാര്യം സഭയില്‍ പറയുകയായിരുന്നു.

അയ്യപ്പസംഗമം വളരെ ഭംഗിയായി നടത്തുന്ന ഘട്ടത്തില്‍ അവാസാന സമയത്താണ് ഒരു പാളി കാണാനില്ലെന്ന് പോറ്റിയുടെ വെളുപ്പെടുത്തല്‍ ഉണ്ടായത്. അതിന് പിന്നാലെ രണ്ടാം ദിവസം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് പ്രതിപക്ഷ നേതാവ് നോട്ടീസ് നല്‍കി.

കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചു. പിന്നീട് വിജിലന്‍സ് അന്വേഷിച്ചപ്പോള്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്ന് കാണാതായ ആ പാളി കണ്ടെടുത്തു.

പോറ്റിയെ ഉപയോഗിച്ച് അയ്യപ്പസംഗമം പൊളിക്കാന്‍ ഗൂഢാലോചന നടത്തിയത് അവര്‍ക്കെതിരെ തന്നെ തിരിച്ചുവരികയാണ്. അയ്യപ്പസംഗമം നടത്തിയതിൽ തങ്ങള്‍ക്കുള്ള സന്തോഷം സ്വര്‍ണക്കൊള്ള വെളിയില്‍ വരാന്‍ സഹായകമായെന്നാതാണ്. ഇല്ലെങ്കില്‍ ഗോവര്‍ധനും പോറ്റിയും ഇപ്പോഴും ശബരിമലയില്‍ വിരാജിക്കുമായിരുന്നെന്നും വാസവന്‍ പറഞ്ഞു.

District News

ജനറൽ സ്റ്റാൻഡിംഗ് കമ്മിറ്റി വേണമെന്ന് കുഞ്ഞാലിക്കുട്ടിയോട് കോണ്‍ഗ്രസ് നേതാക്കൾ

മഞ്ചേരി: മഞ്ചേരി നഗരസഭയിലെ ജനറൽ സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ ഒന്ന് കോണ്‍ഗ്രസിന് നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നിയമസഭ കക്ഷി ഉപനേതാവും മുസ്‌ലിം ലീഗിന്‍റെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയെ നേരിൽ കണ്ട് മഞ്ചേരിയിലെ കോണ്‍ഗ്രസ് നേതാക്കൾ.

അഞ്ച് സ്ഥിരംസമിതികളിൽ രണ്ടെണ്ണം വനിതാ സംവരണമാണ്. ഇതിൽ ഒരു വനിതാ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിന് നൽകാമെന്നാണ് മുസ്‌ലിം ലീഗ് നേതൃത്വം അറിയിച്ചത്. എന്നാൽ മുൻ വൈസ് ചെയർമാൻ വി.പി. ഫിറോസിനായി ജനറൽ സ്റ്റാൻഡിംഗ് കമ്മിറ്റി നൽകണമെന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യം.

ഇത് പ്രാദേശിക ലീഗ് നേതൃത്വം നിരാകരിച്ചതോടെയാണ് മഞ്ചേരി കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി ഭാരവാഹികളായ കെപിസിസി മെംബർ റഷീദ് പറന്പൻ, ഡിസിസി ഭാരവാഹികളായ അസീസ് ചീരാന്തൊടി, വലാഞ്ചിറ ഷൗക്കത്തലി, അഡ്വ. ബീനാ ജോസഫ്, ഐഎൻടിയുസി ജില്ലാ പ്രസിഡന്‍റ് വി.പി. ഫിറോസ്, യുഡിഎഫ് ചെയർമാൻ ഹനീഫ മേച്ചേരി, മണ്ഡലം പ്രസിഡന്‍റ് സുബൈർ വീന്പൂർ എന്നിവർ പി.കെ. കുഞ്ഞാലിക്കുട്ടിയെ സന്ദർശിച്ച് ആവശ്യം അറിയിച്ചത്.

Kerala

സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുത്; രാഹുലിനെതിരെ കടുത്ത നടപടിയെടുക്കണം: സജന ബി. സാജന്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാര്‍ട്ടി കടുത്ത നടപടി എടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി. സാജന്‍. സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുതെന്നും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും സജന പറഞ്ഞു. ഇനിയും വൈകിയാല്‍ പാര്‍ട്ടി കനത്ത വില നല്‍കേണ്ടിവരുമെന്നും ഇതൊരു സൂചനയായി മാത്രം നേതൃത്വം കാണുക എന്നും സജന കൂട്ടിച്ചേർത്തു.

ഫേസ്ബുക്കിലൂടെയാണ് സജനയുടെ പ്രതികരണം. രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി .വേണുഗോപാല്‍, സണ്ണി ജോസഫ്, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ. മുരളീധരന്‍ തുടങ്ങിയ നേതാക്കളെ ടാഗ് ചെയ്താണ് സജനയുടെ ഫേസ്ബുക്ക് പോസ്റ്റ്.

നിരന്തരം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി ഉയർന്ന പശ്ചാത്തലത്തിൽ പാർട്ടി അദ്ദേഹത്തെ പുറത്താക്കുമെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.മുരളീധരനും രമേശ് ചെന്നിത്തലയും രാഹുലിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കണമെന്ന നിലപാട് ശക്തമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. പാർട്ടിക്കുള്ളില്‍ രാഹുലിനെതിരെ അതൃപ്തി പുകയുകയാണ്.

Latest News

Corehub Up