Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crashed

ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട ടോറസ് ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി വൻ തീപിടിത്തം

തിരുവനന്തപുരം: ആറ്റിങ്ങൽ മൂന്നുമുക്കിൽ നിയന്ത്രണം വിട്ട ടോറസ് ലോറി ഹോട്ടലിലേക്ക് പാഞ്ഞുകയറി വൻ തീപിടിത്തം. പുലർച്ചെ രണ്ടോടെ ദേശീയപാതയിലായിരുന്നു അപകടം. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഹോട്ടലും ലോറിയുടെ ഡ്രൈവർ ക്യാബിനും പൂർണ്ണമായി കത്തിനശിച്ചു.

കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ വാഹനം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വീണ്ടെടുക്കാൻ ശ്രമിച്ച ഡ്രൈവർ വാഹനം പെട്ടെന്ന് വെട്ടിച്ചതാണ് റോഡരികിലുണ്ടായിരുന്ന 'സുന്ദർ' എന്ന ഹോട്ടലിലേക്ക് ലോറി ഇടിച്ചുകയറാൻ കാരണം.

ഇടിയുടെ ആഘാതത്തിൽ ഉഗ്രശബ്ദത്തോടെ തീ ആളിപ്പടരുകയായിരുന്നു. എന്നാൽ, അപകടസമയത്ത് ഹോട്ടലിലുണ്ടായിരുന്നവരും ലോറി ഡ്രൈവറും പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായി അണച്ചത്.

District News

പിക്ക് അപ് വാനിടിച്ച് വൈദ്യുത പോസ്റ്റ് തകർന്നു

ആലുവ: വേഗതയിലെത്തിയ പിക്ക്അപ് വാനിടിച്ച് വൈദ്യുത പോസ്റ്റ് തകർന്നു. ആലുവ പവർഹൗസ് റോഡിൽ ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. ആർക്കും പരിക്കില്ല.

പവർഹൗസ് റോഡിൽ ഐഎംഎ ജംഗ്ഷന് സമീപമാണ് വാഹനം വൈദ്യുത പോസ്റ്റിൽ ഇടിച്ചത്. പവർ ഹൗസ് ജംഗ്ഷനെയും ഐഎംഎ ജംഗ്ഷനെയും ബന്ധിപ്പിക്കുന്ന റോഡാണിത്.

ഇടിയുടെ ആഘാതത്തിൽ വൈദ്യുത പോസ്റ്റ് ഒടിഞ്ഞെങ്കിലും കേബിളുകൾ മുകളിലൂടെ കടന്ന് പോകുന്നതിനാൽ തൂങ്ങിക്കിടന്നു.അപകടത്തെത്തുടർന്ന് ഈ മേഖലയിലെ വൈദ്യുത വിതരണം തകരാറിലായി. ഇന്‍റർനെറ്റ്, കേബിൾ ടിവി പ്രവർത്തനവും നിലച്ചു. വൈകിട്ടോടെ പോസ്റ്റ് മാറ്റിസ്ഥാപിച്ചു.

District News

സ്വകാര്യ ബസ് മതില്‍ തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചു കയറി

കോഴിക്കോട്: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതില്‍ തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചുകയറി. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബാംഗങ്ങള്‍ രക്ഷപെട്ടത് ഭാഗ്യത്തിന്. വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഇന്നലെ രാവിലെ കോഴിക്കോട് അഴിഞ്ഞിലം കരുമകന്‍കാവിനു സമീപത്താണ് സംഭവം. മേത്തില്‍തൊടി പ്രദീപന്‍റെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത്.

ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ക്ക് പരിക്കേറ്റു. കരാടിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്നതിനായി പുറപ്പെട്ട സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. അഴിഞ്ഞിലത്ത് ഇറക്കവും വളവും കഴിഞ്ഞ് വന്ന ബസ് അമിത വേഗതയില്‍ നിയന്ത്രണം വിട്ട് വീടിന്‍റെ മതില്‍ ഇടിച്ചു തകര്‍ത്ത് ഉള്ളിലേക്കു കുതിച്ചുവരുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ സമയം കുടുംബാംഗങ്ങള്‍ വീട്ടിനുള്ളില്‍ ഉണ്ടായിരുന്നു.

മതിലില്‍ ഇടിച്ച് ബസിന്‍റെ വേഗത കുറഞ്ഞതിനാല്‍ വീടിന്‍റെ ചുമരില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ബസില്‍ മറ്റ് ആളുകളും ഇല്ലായിരുന്നു. തന്‍മൂലം വലിയ അപകടം ഒഴിവായി. വീടിന്‍റെ ബെഡ്‌റൂമിനോട് ചേര്‍ന്നാണ് ബസ് ഇടിച്ചുനിന്നത്. വീടിന്‍റെ ഗ്ലാസുകളും എസിയടക്കമുള്ള ഉപകരണങ്ങളും തകര്‍ന്നു. ഒച്ചപ്പാട് കേട്ട് വീട്ടുകാര്‍ ഓടി പുറത്തെത്തിയപ്പോഴേക്കും ഡ്രൈവര്‍ അവിടെ നിന്നു സ്ഥലം വിട്ടിരുന്നു. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.

 

Kerala

ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നുവീണു

ദോഹ: ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നുവീണു. ഹെലികോപ്റ്ററിനായുള്ള തെരച്ചിൽ നടക്കുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സാങ്കേതിക കാരണമാണ് അപകടകാരണമെന്നും വിശദീകരിച്ചു.

ഖത്തറിലെ പ്രതിരോധമന്ത്രാലയവും ആഭ്യന്തര മന്ത്രാലയവുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിവിധ സംഘങ്ങൾ തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.

അൽപസമയം മുമ്പാണ് അറിയിപ്പ് ലഭിച്ചത്. സാധാരണ ഡ്യൂട്ടിക്കിടെ ഉണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം.

National

എയർ ആംബുലൻസ് തകർന്നുവീണ് രോഗി ഉൾപ്പെടെ ഏഴുപേർ മരിച്ചു

റാഞ്ചി: ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽനിന്നു പുറപ്പെട്ട എയർ ആംബുലൻസ് തകർന്നുവീണ് ഏഴുപേർ മരിച്ചു.

എയർ ആംബുലൻസിലുണ്ടായിരുന്ന രോഗി സഞ്ജയ്കുമാർ, നഴ്സുമാരായ അർച്ചനാദേവി, ധുരു കുമാർ, പരിചരിച്ച ഡോക്‌ടർ വികാസ് കുമാർ, പാരാമെഡിക്കൽ ജീവനക്കാരൻ സച്ചിൻകുമാർ മിശ്ര, പൈലറ്റ് ഇൻ കമാൻഡ് ക്യാപ്റ്റൻ വിവേക് വികാസ് ഭഗത്, സഹപൈലറ്റ് ക്യാപ്റ്റൻ സാവ്രജ്‌ദീപ് സിംഗ് എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി 7.34 ഓടെ ജാർഖണ്ഡിലെ ഛാത്ര ജില്ലയിലെ സിമാരിയയ്ക്കു സമീപം ബാരിയാതുവിലായിരുന്നു സംഭവം. റെഡ്ബേർഡ് എയർവേസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബീച്ച്ക്രാഫ്റ്റ് കിംഗ് എയർ ബെൽ 9എൽ വിടി-എജെവി വിമാനമാണു അപകടത്തിൽപ്പെട്ടത്.

രാത്രി 7.11ന് റാഞ്ചിയിൽനിന്നു പുറപ്പെട്ട എയർ ആംബുലൻസിന് 7.34 ഓടെ കൊൽക്കത്ത വിമാനത്താവളുമായുള്ള റഡാർ ബന്ധം നഷ്‌ടമായെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) അറിയിച്ചു.

ഗുരുതരമായി പൊള്ളലേറ്റ സഞ്ജയ്കുമാറിനെ വിദഗ്ധചികിത്സയ്ക്കായി ഡൽഹിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്പോഴായിരുന്നു അപകടം.

Kerala

വടക്കാഞ്ചേരിയിൽ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുകയറി അപകടം; ഒരാള്‍ക്ക് പരിക്ക്

തൃശൂര്‍: വടക്കാഞ്ചേരിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുകയറി അപകടം. കുന്നംകുളം ഭാഗത്തു നിന്നുവരികയായിരുന്ന കാർ ലോറിയെ മറികടക്കുന്നതിനിടയിൽ നിയന്ത്രണംവിട്ട അപകടത്തിൽ പെടുകയായിരുന്നു.

അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കാർ യാത്രികനായ മന്നലാംകുന്ന് സ്വദേശി അബ്‌ദുൾ റഹ്‌മാന് (56) ആണ് പരിക്കേറ്റത്. അബ്‌ദുൾ റഹ്‌മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിയന്ത്രണം വിട്ട കാർ പരിസരത്ത് നിർത്തിയിട്ട ഇരുചക്രവാഹനത്തിലും ഇടിച്ചു. അപകടത്തിൽ കാറിന്‍റെ മുൻവശം പൂർണമായും തകർന്നു.

District News

നിർത്തിയിട്ടിരുന്ന ബസിനു പിന്നിൽ മിനിലോറി ഇടിച്ചു

കുമരകം: കുമരകം-ചേർത്തല റോഡിൽ ബാങ്ക്പടിക്കു സമീപം സ്വകാര്യ ബസിനു പിന്നിൽ മിനിലോറിയിടിച്ച് അപകടം . ഇന്നലെ രാവിലെ 7.45 നായായിരുന്നു സംഭവം. കോട്ടയത്തുനിന്ന് ചേർത്തലയ്ക്ക് സർവീസ് നടത്തുന്ന ആര്യൻ എന്ന സ്വകാര്യ ബസിനു പിന്നിലാണ് മിനിലോറി ഇടിച്ചത്.


ബാങ്ക്പടി സ്റ്റോപ്പിൽ യാത്രക്കാരെ കയറ്റുന്നതിനായി ബസ് നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം പിന്നാലെയെത്തിയ മിനിലോറി നിയന്ത്രണം നഷ്ടപ്പെട്ട് ബസിനു പിന്നിൽ ഇടിക്കുകയായിരുന്നു.


ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും ഗ്ലാസുകൾ തകരുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തെങ്കിലും ആർക്കും ഗുരുതര പരിക്കുകളില്ല.

National

തേജസ് തകർന്നതിനു പിന്നിൽ അട്ടിമറിയോ? ആഭ്യന്തര അന്വേഷണം ആരംഭിച്ച് വ്യോമസേന

 

ന്യൂഡൽഹി: ദുബായ് എയർ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്ന് വീണതിൽ വ്യോമസേനയുടെ ആഭ്യന്തര അന്വേഷണം തുടങ്ങി. അട്ടിമറി സാധ്യത ഉൾപ്പെടെയുള്ളവ പരിശോധിക്കുമെന്ന് വ്യോമസേന അറിയിച്ചു. അപകടത്തിൽ വിംഗ് കമാൻഡർ നമൻ സ്യാൽ വീരമൃത്യു വരിച്ചിരുന്നു

ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ സാങ്കേതിക വിവരങ്ങൾ ശേഖരിക്കുകയും എയർ ഷോയ്ക്കിടെയുള്ള ദൃശ്യങ്ങളും പരിശോധിച്ച് അപകടത്തിന്‍റെ പ്രാഥമികമായ റിപ്പോർട്ട് തയാറാകും.115 രാജ്യങ്ങളിൽ നിന്നായി 200 ഓളം വിമാനങ്ങളാണ് ദുബായിൽ നടന്ന എയർ ഷോയിൽ പങ്കെടുത്തത്.

അതേസമയം, സംഭവത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്,സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ, സൈനിക മേധാവികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. വിംഗ് കമാൻഡർ നമൻ സ്യാലിന്‍റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് തന്നെ നാട്ടിൽ എത്തിക്കും. ഹിമാചൽ പ്രദേശിലെ കാൻഗ്ര സ്വദേശിയാണ് നമൻഷ് സ്യാൽ.

International

തുർക്കിയുടെ സൈനിക വിമാനം ജോർജിയയിൽ തകർന്നുവീണു

ടിബിലിസി: തുർക്കിയുടെ സൈനിക വിമാനം ജോർജിയയിൽ തകർന്നുവീണു. വിമാനം തകർന്നുവീണ വിവരം തുർക്കി പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചത്.

20 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അസർബയ്ജാനിൽ നിന്ന് തുർക്കിയിലേയ്ക്ക് തിരിച്ചുവരുന്നതിനിടെയാണ് വിമാനം തകർന്നുവീണത്.

വിമാനം കണ്ടെത്താനും രക്ഷാപ്രവർത്തനം നടത്താനുമുള്ള ശ്രമങ്ങൾ ആരംഭിച്ചതായും തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Latest News

Corehub Up