x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജര്‍മന്‍ മതില്‍ തകര്‍ത്ത ബ്രസീല്‍

ഗോളാരവം- 5/ സെബി മാളിയേക്കല്‍
Published: June 10, 2026 02:06 AM IST | Updated: June 10, 2026 02:06 AM IST

ഫിഫ 2002 ലോകകപ്പിന്‍റെ ഫൈനല്‍ ഇന്നും മായാതിരിക്കുകയാണ് മുഖ്യമന്ത്രിയുടെയും രാഷ്‌ട്രപതിയുടെയും പോലീസ് മെഡല്‍ ജേതാവും റിട്ട. ഡെപ്യൂട്ടി കമന്‍ഡാന്‍റും ഇന്ത്യന്‍ മുന്‍താരവുമായ കെ.ടി. ചാക്കോയുടെ മനസില്‍. ‘പറക്കും ചാക്കോ' എന്നറിയപ്പെട്ട കെ.ടി. ചാക്കോയുടെ വാക്കുകളിലേക്ക്:

“അന്ന് ഞാന്‍ തിരുവനന്തപുരത്ത് കെഎപി ഇന്‍സ്‌പെക്ടറാണ്. പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ ഇരുന്നാണു കളി കണ്ടത്. റൊണാള്‍ഡോ, റോബര്‍ട്ടോ കാര്‍ലോസ്, റൊണാള്‍ഡീഞ്ഞോ ത്രയം ആയിരുന്നു ബ്രസീലിന്‍റെ തുറുപ്പുചീട്ട്. കൂടാതെ ക്യാപ്റ്റന്‍ കഫുവും റിവാള്‍ഡോയും. ജര്‍മനിക്കാണെങ്കില്‍ ലോകോത്തര ഗോളി ഒലിവര്‍ഖാനും മിറാസ്ലോവ് ക്ലോസും മിഷേല്‍ ബെല്ലാക്കും. രണ്ടാം പകുതിയില്‍ റിവോള്‍ഡോയുടെ ഒരു ലോംഗ് ഷോട്ട് ഒലിവര്‍ ഖാന്‍റെ കൈയില്‍ തട്ടി തെറിച്ചുവീണപ്പോള്‍ ഒരു പോച്ചറുടെ റോളില്‍ നിന്നിരുന്ന റൊണാള്‍ഡോ ഒറ്റ ടച്ചില്‍ അത് വലയിലാക്കി. 79-ാം മിനിറ്റില്‍ വലതുഭാഗത്തുനിന്നു മുന്നേറിയ ബ്രസീല്‍ ആക്രമണത്തില്‍ റിവാള്‍ഡോയ്ക്ക് പന്തുകിട്ടി. അദ്ദേഹം ഷൂട്ട് ചെയ്യും എന്ന് ഏവരും കരുതി. പക്ഷേ, മനപ്പൂര്‍വം പന്ത് കാലുകള്‍ക്കിടയിലൂടെ വിട്ടുകൊടുത്തു. ഓടിയെത്തിയ റൊണാള്‍ഡോയുടെ ഇടം കാലന്‍ ഷോട്ട് വലയില്‍... ബ്രസീലിന് അഞ്ചാം കിരീടം; റൊണാള്‍ഡോ മാന്‍ ഓഫ് ദ മാച്ച്. എന്നിട്ടും ഒലിവര്‍ ഖാന്‍ ആയിരുന്നു ഗോള്‍ഡന്‍ ബോള്‍ നേടിയ ടൂര്‍ണമെന്‍റിലെ താരം. ഫൈനലിലെ ഖാന്‍റെ ഒറ്റ പിഴവിന് വലിയ വില കൊടുക്കേണ്ടി വന്നു”

◄ ജേതാക്കളെ കാണാനുള്ള ത്രില്ലില്‍

“അന്ന് ലോകകപ്പില്‍ മുത്തമിട്ട, ഞങ്ങളുടെയെല്ലാം ആരാധനാപാത്രമായ ടീമിനെ കാണുവാനുള്ള വെമ്പലിലാണ് ഞാനും സഹപ്രവര്‍ത്തകരും. 2026 സെപ്റ്റംബര്‍ 20ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് ഈ വിന്നിംഗ് ടീം പ്രദര്‍ശന സൗഹൃദ മത്സരം കളിക്കാനെത്തുന്നത്. ബൈചുംഗ് ബൂട്ടിയ, സുനില്‍ ഛേത്രി, ഐ.എം. വിജയന്‍ തുടങ്ങിയ ഇന്ത്യയിലെ പ്രഗത്ഭരടങ്ങിയ വെറ്ററന്‍ ടീമാണ് അവര്‍ക്കെതിരേ കളിക്കുക. ഒരുപക്ഷേ, ആ ടീമില്‍ എനിക്കും കളിക്കാനാകും. ഇല്ലെങ്കിലും നേരില്‍ കാണാമല്ലോയെന്ന ത്രില്ലിലാണ്”.

◄ അന്നും ഇന്നും ബ്രസീല്‍

“2002ലെ ബ്രസീലിയന്‍ ടീമുമായി തട്ടിച്ചു നോക്കുമ്പോള്‍ അതുപോലൊരു ത്രിമൂര്‍ത്തികള്‍ ഇന്നില്ല. അന്ന് 3-5-2 ഫോര്‍മേഷനില്‍ ആക്രമണ കളിയാണ് കാഴ്ചവച്ചിരുന്നത്. ഇന്ന് 4-3-3 ശൈലിയോ 4-2-3-1 ശൈലിയോ ആണ്. ഇന്നത്തെ ടീം യുവനിരയാണ്. പരിക്കുമാറി നെയ്മര്‍ തിരിച്ചെത്തുന്നതു മുതല്‍ക്കൂട്ടാവുമെന്നതില്‍ സംശയമില്ല. ഡ്രിബ്ലിംഗ്, വേഗത, സാങ്കേതിക മികവ് എന്നിവയില്‍ ഇപ്പോഴത്തെ ടീമും ഒട്ടും പിറകിലല്ല. അതിനാല്‍ കിരീട സാധ്യതയുള്ള ഒരു ടീം തന്നെയാണ് ബ്രസീല്‍”.

◄ സ്‌പെയിനോടും ഇഷ്ടം

“ഇത്തവണ സ്‌പെയിന്‍, ഫ്രാന്‍സ്, അര്‍ജന്‍റീന, പോര്‍ച്ചുഗല്‍ എന്നീ ടീമുകള്‍ക്കും കിരീട സാധ്യതയുണ്ട്. മെസിയും റൊണാള്‍ഡോയും എംബപ്പെയുമൊക്കെ ഏതുകളിയും മാറ്റിമറിക്കാന്‍ കഴിവുള്ളവര്‍. 2017 അണ്ടര്‍-17 ലോകകപ്പ് ഫുട്‌ബോള്‍ ഇന്ത്യയില്‍ നടന്നപ്പോള്‍ സ്‌പെയിന്‍, ബ്രസീല്‍, ഉത്തരകൊറിയ ടീമുകളെല്ലാം കേരളത്തില്‍ കളിച്ചിരുന്നു. അന്ന് അവരുടെ ലെയ്സന്‍ ഓഫീസറായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതിനാല്‍ കളി നേരിട്ടുകണ്ടിട്ടുണ്ട്. അതില്‍ സ്‌പെയിനിന്‍റെ ഫെറാന്‍ ടോറസ്, എറിക് ഗാര്‍സ്യ എന്നിവര്‍ ഈ ലോകകപ്പ് ടീമിലുണ്ട്. അതുകൊണ്ട് സ്‌പെയിനിനോടും അല്പം ഇഷ്ടം കൂടുതലുണ്ട്”- കെ.ടി. ചാക്കോ പറഞ്ഞു നിര്‍ത്തി.

Tags : Brazil German wall crashed Golaravam FIFA World Cup Football

Recent News

Corehub Up