വീണ വിജയൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ ഗുരുതര കണ്ടെത്തലുകളുമായി ഇഡി. കോടികളുടെ ഇടപാട് വിവരങ്ങൾ കണ്ടെത്തിയതായാണ് ഇഡി വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കിയത്.
ഓഗസ്റ്റ് 18ന് കോഴിക്കോട് ഒൻപത് കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനകളിലാണ് ഇഡിയുടെ നിർണായക കണ്ടെത്തലുകൾ. വീണ ദുബായിലേക്ക് 85 ലക്ഷം അയച്ചതിന്റെ രേഖകൾ ഡയറിയിൽനിന്ന് ലഭിച്ചതായും ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു.
20 കോടിയുടെ ഇടപാട് വിവരങ്ങളാണ് വീണയുടെ ഡയറിയിൽ ഉണ്ടായിരുന്നതെന്ന് ഇഡി വ്യക്തമാക്കി. വരുമാനത്തേക്കാൾ കൂടുതൽ തുകയുടെ ഇടപാടുകൾ നടത്തിയെന്നും കണ്ടെത്തലുണ്ട്. വീണയ്ക്ക് വ്യാജ സിം ഉണ്ടായിരുന്നതായി ഇഡി പറയുന്നു.
സിം കാർഡ് നൽകിയ ആളുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചേക്കും. ഇതുകൂടാതെ ഹവാല ഇടപാട് നടന്നെന്നും തുടർ നടപടികളിലേക്ക് കടക്കുമെന്നും ഇഡി അറിയിച്ചു.