National
കന്യാകുമാരി: കന്യാകുമാരിയിൽ വേതനം കൂട്ടി നൽകാത്തതിനെ തുടർന്ന് ജോലി ഉപേക്ഷിച്ച ജീവനക്കാരിയുടെ വീടിന് നേരെ മെഡിക്കല്‍ സ്റ്റോര്‍ ഉടമയുടെ ആക്രമണം. കന്യാകുമാരി ജില്ലയിലെ കരുങ്കല്ലിനടുത്താണ് സംഭവം.
കരുങ്കല്‍ സ്വദേശി കാവോസിമയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. മെഡിക്കല്‍ സ്റ്റോര്‍ ഉടമ ഷാജില ആണ് ആക്രമണം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഷാജിലയുടെ മെഡിക്കല്‍ സ്റ്റോറിലെ ജീവനക്കാരിയായിരുന്നു കാവോസിമ.
കാവോസിമയ്ക്ക് 300 രൂപയായിരുന്നു വേതനം. വേതനം കൂട്ടി നൽകാൻ കാവോസിമ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൂടുതൽ വേതനം ലഭിക്കാതെ വന്നതോടെ കാവോസിമ ജോലി ഉപേക്ഷിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതയായാണ് ഷാജില കാവോസിമയുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്.
കാവോസിമയുടെ ഭര്‍ത്താവിനെയും കുട്ടികളെയും അമ്മായിയമ്മയെയും ഷാജില ആക്രമിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ കാവോസിമ കരുങ്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നൽകിയിട്ടുണ്ട്.
Kerala
കണ്ണൂർ: കണ്ണൂരിൽ രണ്ടാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസെടുത്ത് പോലീസ്. അധ്യാപകൻ വിപിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് മട്ടന്നൂർ പോലീസ് കേസെടുത്തിരിക്കുന്നത്.
ബോർഡിൽ എഴുതിയത് പകർത്തി എഴുതാൻ വൈകിയെന്ന് ആരോപിച്ചാണ് മർദനമെന്ന് പരാതിയിൽ പറയുന്നു. കുട്ടിയുടെ ദേഹത്ത് മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് കുടുംബം പരാതിയുമായി പോലീസിനെ സമീപിച്ചത്.
Viral
വ്യോമസേനാ ഉദ്യോഗസ്ഥന്റെ മുൻ ഭാര്യയായ ഇരുപത്തിനാലുകാരിയെ ബ്ലാക്ക്മെയിൽ ചെയ്ത് പീഡിപ്പിക്കുകയും നിർബന്ധിത മതപരിവർത്തനം നടത്തുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മധ്യപ്രദേശ് സ്വദേശിയായ മൗലവി ഹസ്രത്ത് മൗലവി നാഗ്പൂർ പൊലീസിന് മുന്നിൽ കീഴടങ്ങി.
പൊലീസ് തിരച്ചിൽ ശക്തമാക്കിയതോടെയാണ് ഇയാൾ ബുധനാഴ്ച രാത്രി സോനേഗാവ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കേസിൽ മുഖ്യപ്രതിയായ അയ്യാസ് മദാരെയും കൂട്ടാളി അമീൻ ഷെയ്ഖും നേരത്തെ തന്നെ പിടിയിലായിരുന്നു.
കോളേജ് സഹപാഠിയായിരുന്ന അയ്യാസ് മദാരെ യുവതിയെ ഹോട്ടലിൽ വിളിച്ചുവരുത്തി പാനീയത്തിൽ മയക്കുമരുന്ന് കലർത്തി അശ്ലീല ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. തുടർന്ന് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിക്കുകയും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്തു.
ശേഷമാണ് മൗലവിയുടെ സഹായത്തോടെ യുവതിയെ ഭീഷണിപ്പെടുത്തി നിർബന്ധിത നിക്കാഹ് നടത്തിയത്. യുവതിയെ കൈകളിൽ ബലമായി പിടിച്ച് കരയിപ്പിച്ചു കൊണ്ട് മതം മാറ്റാൻ ശ്രമിക്കുന്ന ക്രൂരമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞതും വലിയ ജനരോഷത്തിന് കാരണമായതും. കേസിൽ പൊലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്.
Viral
ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ ഹോൾ ഫുഡ്സ് മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തിയ യുവതിക്ക് നേരിടേണ്ടി വന്നത് അത്യന്തം അപമാനകരമായ അനുഭവമാണ്.
കഴിഞ്ഞ മാർച്ച് 23-നായിരുന്നു പൊതുസമൂഹത്തെ നടുക്കിയ ഈ സംഭവം നടന്നത്. കടയ്ക്കുള്ളിൽ തിരക്കുകൾക്കിടയിലൂടെ നടന്നുവന്ന മധ്യവയസ്കനായ ഒരാൾ യുവതിയെ സമീപിക്കുകയും പെട്ടെന്ന് നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു.
കേവലം പ്രദർശനത്തിൽ ഒതുങ്ങാതെ, ഇയാൾ യുവതിയുടെ ശരീരത്തിൽ അനുവാദമില്ലാതെ സ്പർശിക്കുകയും മോശമായി പെരുമാറുകയും ചെയ്തത് അവരെ വല്ലാതെ പരിഭ്രാന്തിയിലാഴ്ത്തി. ആ സമയത്ത് പ്രതിയുടെ കയ്യിൽ ഒരു മൊബൈൽ ഫോൺ ഉണ്ടായിരുന്നതായും ദൃക്സാക്ഷികൾ സൂചിപ്പിക്കുന്നു.
അപ്രതീക്ഷിതമായുണ്ടായ ഈ ആക്രമണത്തിൽ ഭയന്നുപോയ യുവതി ഉടൻ തന്നെ സ്റ്റോർ അധികൃതരെയും പോലീസിനെയും വിവരമറിയിച്ചു. എന്നാൽ ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമ്പോഴേക്കും പ്രതി തന്ത്രപൂർവ്വം അവിടെനിന്നും രക്ഷപ്പെട്ടിരുന്നു.
തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ സ്റ്റോറിലെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങളിൽ പ്രതിയുടെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. മുപ്പതുകളോട് അടുത്ത് പ്രായം തോന്നിക്കുന്ന, താടിയുള്ള ഒരാളാണ് അക്രമിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. നീല ഡെനിം ഷർട്ടും കീറിയ ജീൻസുമാണ് ഇയാൾ ധരിച്ചിരുന്നത്.
നിലവിൽ ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായം തേടിയ അധികൃതർ, ഇയാളെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവർ ഉടൻ തന്നെ വിവരമറിയിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.
സ്റ്റോർ മാനേജ്മെന്റ് പോലീസുമായി പൂർണമായി സഹകരിക്കുകയും അന്വേഷണത്തിനായി എല്ലാ രേഖകളും കൈമാറുകയും ചെയ്തിട്ടുണ്ട്. തിരക്കേറിയ ഒരു വ്യാപാര സ്ഥാപനത്തിനുള്ളിൽ നടന്ന ഈ ലൈംഗികാതിക്രമത്തെ അതീവ ഗൗരവത്തോടെയാണ് നിയമപാലകർ കാണുന്നത്. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായും ഉടൻ തന്നെ ഇയാളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പോലീസ് വ്യക്തമാക്കി.
Viral
മഹാരാഷ്ട്രയിലെ നാഗ്പുരിൽ നിന്നുണ്ടായ വേദനാജനകമായ ഈ വാർത്ത മനസാക്ഷിയുള്ള ആരെയും ഞെട്ടിക്കുന്നതാണ്. നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷം ഒരു കൊച്ചുബാലന്റെ ജീവിതത്തിൽ തീരാവേദനയായി മാറിയത് മുത്തശ്ശിയുടെ നിമിഷനേരത്തെ പ്രകോപനം മൂലമാണ്.
മാർച്ച് മൂന്നിന് കോരാടിയിലെ ആരാംഷിൻ മേഖലയിൽ നടന്ന ഈ ദാരുണമായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പുറംലോകം അറിഞ്ഞത്.
വീടിന് പുറത്ത് ആവേശത്തോടെ ഹോളി ആഘോഷിക്കുകയായിരുന്ന നാല് വയസുകാരനായ ഓം, കളിക്കിടയിൽ തന്റെ പക്കലുണ്ടായിരുന്ന സ്പ്രേ കുപ്പി ഉപയോഗിച്ച് മുത്തശ്ശി സിന്ധു താക്കറെയുടെ ദേഹത്തേക്ക് നിറം കലർന്ന വെള്ളം ഒഴിച്ചു.
ഈ സമയം മുത്തശ്ശി ഹോളി ആഘോഷത്തിന്റെ ഭാഗമായി കൂട്ടിയിട്ട തീക്കുണ്ഡത്തിന് മുകളിൽ ചൂടാക്കിയ വെള്ളം ബക്കറ്റിൽ എടുത്തു വരികയായിരുന്നു.
കുട്ടിയുടെ കളിചിരികൾ ആസ്വദിക്കുന്നതിന് പകരം, ദേഹത്ത് നിറം വീണതിൽ പ്രകോപിതയായ അവർ തന്റെ കയ്യിലുണ്ടായിരുന്ന തിളച്ച വെള്ളം കുഞ്ഞിന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.
തിളച്ച വെള്ളം വീണ നിമിഷം തന്നെ കുട്ടി വേദനയാൽ പുളയുന്നതും ദൂരേക്ക് ഓടി മാറുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. നിലവിളി കേട്ട് ഓടിയെത്തിയ മറ്റൊരു സ്ത്രീ തണുത്ത വെള്ളമൊഴിച്ച് കുട്ടിയെ സഹായിക്കാൻ ശ്രമിച്ചു.
പിന്നീട് മുത്തശ്ശിയും കുട്ടിയെ ആശ്വസിപ്പിക്കാൻ എത്തിയെങ്കിലും അപ്പോഴേക്കും കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അരയ്ക്ക് താഴെയാണ് കുട്ടിയുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ പൊള്ളലേറ്റത്.
ഉടൻ തന്നെ നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയുടെ ശരീരത്തിൽ 45 ശതമാനത്തോളം പൊള്ളലേറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സംഭവത്തിൽ കേസെടുത്ത കോരാടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആഘോഷം ദുരന്തമായി മാറിയ ഈ സംഭവം നാടിനെയാകെ നടുക്കിയിരിക്കുകയാണ്.
Kerala
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 58കാരന് എട്ട് വർഷം കഠിന തടവും 40,000 രൂപ പിഴയും. വാടാനപ്പള്ളി വില്ലേജ് നടുവില്‍ക്കര ആലത്തി കുമാരനെ ആണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
ചാവക്കാട് അതിവേഗ പ്രത്യേക കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം നാല് മാസം കൂടി അധികതടവ് അനുഭവിക്കണം. 2024 ഏപ്രിലില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
പുലർച്ചെ രണ്ടോടെ വീട്ടിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. കേസില്‍ പ്രോസിക്യൂഷന് 16 സാക്ഷികളെ വിസ്തരിച്ചു. 23ഓളം രേഖകളും മുതലുകളും ഹാജരാക്കി.
Viral
മധ്യപ്രദേശിലെ ഗ്വാളിയോറിൽ വനത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതിയുടെ കൊലപാതകത്തിന് പിന്നിലെ ദുരൂഹതകൾ നീക്കാൻ പോലീസിനെ സഹായിച്ചത് കേവലം ഒരു കഷ്ണം ഓംലെറ്റും ആധുനിക സാങ്കേതികവിദ്യയുമാണ്.
മുഖം തിരിച്ചറിയാൻ പോലും കഴിയാത്ത വിധം ക്രൂരമായി കൊലചെയ്യപ്പെട്ട ഈ കേസിൽ പ്രതിയെ കുടുക്കിയ പോലീസിന്റെ അന്വേഷണ മികവ് ഏറെ ശ്രദ്ധേയമാണ്.
കഴിഞ്ഞ ഡിസംബർ 29-നാണ് ഗോല കാ മന്ദിർ പോലീസ് സ്റ്റേഷൻ പരിധിയിലെ കാടിനുള്ളിൽ യുവതിയുടെ മൃതദേഹം കാണപ്പെട്ടത്. പാറക്കല്ല് ഉപയോഗിച്ച് തലയും മുഖവും തകർത്ത നിലയിലായിരുന്നതിനാൽ മൃതദേഹം ആരുടേതാണെന്ന് കണ്ടെത്തുക തുടക്കത്തിൽ പോലീസിന് അസാധ്യമായിരുന്നു.
എന്നാൽ സംഭവസ്ഥലത്തെ പരിശോധനയ്ക്കിടെ മൃതദേഹത്തിന് അരികിൽ നിന്നും ലഭിച്ച ഒരു കഷ്ണം ഓംലെറ്റ് ആണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
ഇതിന്റെ ചുവടുപിടിച്ച് പരിസരത്തുള്ള തട്ടുകടകളിൽ പോലീസ് നടത്തിയ പരിശോധനയിൽ, ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും അവിടെ വന്ന് ഓംലെറ്റ് കഴിച്ചിരുന്നതായി വിവരം ലഭിച്ചു.
കടയിലെ സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ ഇടപാട് രേഖകളും പരിശോധിച്ചപ്പോൾ സച്ചിൻ സെൻ എന്ന പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു.
മരിച്ച യുവതിയെ തിരിച്ചറിയാനായി പോലീസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ അവരുടെ രൂപരേഖ തയ്യാറാക്കിയിരുന്നു.
ഈ ചിത്രം മറ്റ് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലേക്ക് അയച്ചുനൽകിയതോടെയാണ് കൊല്ലപ്പെട്ടത് ടികാംഗഡ് സ്വദേശിനിയാണെന്ന് സ്ഥിരീകരിച്ചത്.
വിവാഹിതയായ ഇവർ ഏതാനും ദിവസങ്ങളായി സച്ചിൻ സെന്നിനൊപ്പമായിരുന്നു താമസം. യുവതിക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
കൃത്യമായ പ്ലാനിംഗോടെ വനമേഖലയിൽ എത്തിച്ച ശേഷം പ്രതി ഇവരെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഫോറൻസിക് തെളിവുകളും ഡിജിറ്റൽ രേഖകളും സമന്വയിപ്പിച്ചുകൊണ്ട് നടത്തിയ കൃത്യമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ പോലീസ് വലയിലാക്കി.
Kerala
മലപ്പുറം: കൊണ്ടോട്ടിയിൽ ബ്രൗൺഷുഗറുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി നസീറുൾ (32) ആണ് പിടിയിലായത്. ഇന്ന് രാവിലെ ആയിരുന്നു നസീറുൾ ലഹരിമരുന്നുമായി പിടിയിലായത്.
20 ഗ്രാം ബ്രൗൺഷുഗറാണ് പ്രതിയിൽ നിന്ന് പിടിച്ചെടുത്തത്. ഇത് വിൽപനയ്ക്കെത്തിച്ചതെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം. നസീറുൾ ഏറെക്കാലമായി മലപ്പുറം ജില്ലയിൽ ജോലി ചെയ്തുവരികയായിരുന്നു.
നാട്ടിൽ പോയി മടങ്ങുമ്പോൾ പ്രതി ലഹരിയുമായാണ് എത്താറുള്ളത്. ഏറെകാലമായി ഇയാൾ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇത്തരത്തിൽ നാട്ടിൽ നിന്ന് ലഹരിയുമായെത്തിയ പ്രതിയെ പോലീസ് കൊണ്ടോട്ടി ബസ് സ്റ്റാൻഡിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Kerala
തുറവൂർ: കെഎസ്എഫ്ഇ തുറവൂർ ബ്രാഞ്ചിൽ മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ മൂന്ന് പേർ പിടിയിൽ. എൽദോ വർഗീസ്, ജിബി, സി.എ. ബിജു എന്നിവരാണ് പിടിയിലായത്. ഡിസംബർ 17ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
കുത്തിയതോട് സ്വദേശി മത്തായി വർഗീസ് എന്ന പേരിൽ എൽദോ വർഗീസ് രണ്ട് മുക്കുപണ്ട വളകൾ പണയംവച്ച് 1,40,000 രൂപ തട്ടിയെടുത്തിരുന്നു. ഭിന്നശേഷിക്കാരനായി അഭിനയിച്ചാണ് എൽദോ വർഗീസ് പണയം വയ്ക്കാനെത്തിയത്.
ഇയാൾക്കൊപ്പം സഹായിയെന്ന നിലയിൽ ജിബിയും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ബിജു മൊബൈൽ ആപ്പ് വഴി നിർമിച്ച വ്യാജ ആധാർ കാർഡാണ് തിരിച്ചറിയൽ രേഖയായി നൽകിയത്. ബ്രാഞ്ച് മാനേജർ നടത്തിയ വിശദമായ പരിശോധനയിലാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.
ഒരു പവൻ സ്വർണത്തിൽ 32 ഗ്രാം ചെമ്പ് കയറ്റി സ്വർണനൂലുകൾ കൊണ്ട് പൊതിഞ്ഞാണ് സംഘം ആഭരണം നിർമിച്ചിരുന്നത്.
Viral
അർദ്ധരാത്രിയിൽ ഉറക്കെ പാട്ടു വെച്ചതിനെ ചൊല്ലിയുണ്ടായ തർക്കം വെടിവെയ്പ്പിൽ കലാശിച്ചതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ലോകമെമ്പാടും ചർച്ചയാകുന്നത്.
റഷ്യയിൽ നിന്നുള്ളതെന്ന് പറയപ്പെടുന്ന ഈ ദൃശ്യങ്ങളിൽ, മദ്യലഹരിയിലായിരുന്ന ഒരു യുവതി അയൽവാസികളുടെ കെട്ടിടങ്ങൾക്ക് നേരെ പ്രകോപനമില്ലാതെ വെടിയുതിർക്കുന്നത് കാണാം.
രാത്രി വൈകി തന്റെ അപ്പാർട്ട്മെന്റിൽ പാട്ട് വെച്ചത് ചോദ്യം ചെയ്ത അയൽവാസികളോടുള്ള പക തീർക്കാനാണ് യുവതി റൈഫിൾ കയ്യിലെടുത്തത്.
ജനാല തുറന്ന് തോക്ക് പുറത്തേക്ക് നീട്ടി ലക്ഷ്യസ്ഥാനത്തേക്ക് ഒന്നിലധികം തവണ വെടിയുതിർക്കുന്നതും, വീണ്ടും ഉണ്ടകൾ നിറച്ച് ആക്രമണം തുടരുന്നതും വീഡിയോയിൽ വ്യക്തമാണ്.
മറ്റൊരാൾ പകർത്തിയ ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള സുരക്ഷാ ആശങ്കകളാണ് ഉയരുന്നത്.
ജനവാസ മേഖലയിൽ ഇത്രയും മാരകമായ ആയുധം കൈകാര്യം ചെയ്ത യുവതിക്കെതിരെ കർശന നടപടി വേണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആവശ്യം.
സംഭവത്തിന്റെ കൃത്യമായ തീയതിയോ സ്ഥലമോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മദ്യപാനവും തോക്ക് ഉപയോഗവും ചേർന്നുള്ള ഇത്തരം പ്രവണതകൾ പൊതുജനങ്ങളുടെ ജീവന് വലിയ ഭീഷണിയാണെന്ന് ഈ സംഭവം തെളിയിക്കുന്നു.
National
ഉദയ്പുർ: രാജസ്ഥാനിൽ ഐടി ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ മൂന്ന് പ്രതികൾ പിടിയിൽ. ഉദയ്പുർ ജികെഎം ഐടി കമ്പനി സിഇഒ ജിതേഷ് പ്രകാശ് സിസോദിയ, വനിതാ എക്സിക്യൂട്ടീവ് ഹെഡ്, ഇവരുടെ ഭർത്താവ് ഗൗരവ് സിരോഹി എന്നിവരാണ് പിടിയിലായത്.
ഡിസംബർ 20ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സഹപ്രവർത്തകർക്കൊപ്പം ജന്മദിനാഘോഷത്തിൽ പങ്കെടുത്ത പരാതിക്കാരി മദ്യപിച്ചിരുന്നു. തുടർന്ന് യുവതിയുടെ ആരോഗ്യനില വഷളായതോടെ വീട്ടിൽ വിടാമെന്ന് അറിയിച്ച് പ്രതികൾ കാറിൽ കയറ്റിക്കൊണ്ടുപോയി.
യാത്രാമധ്യേ ബോധരഹിതയായ പരാതിക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. അടുത്ത ദിവസം രാവിലെ ബോധം വന്നപ്പോഴാണ് താൻ ലൈംഗികമായി ആക്രമിക്കപ്പെട്ട വിവരം യുവതി തിരിച്ചറിയുന്നത്. തുടർന്ന് അവർ പോലീസിൽ പരാതി നൽകുകയായിരുന്നു.
Kerala
തിരുവനന്തപുരം: കാട്ടാക്കടയിൽ ബാർ ജീവനക്കാരനായ യുവാവിന് വെടിയേറ്റു. തൂങ്ങാംപാറ സ്വദേശി രഞ്ജിത്തിനാണ് വെടിയേറ്റത്. പരിക്കേറ്റ രഞ്ജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
രഞ്ജിത്തിന്റെ ബന്ധു സജീവ് എന്നയാളാണ് എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തതെന്ന് പോലീസ് അറിയിച്ചു. രഞ്ജിത്തിന്റെ പരിക്ക് ഗുരുതരമല്ല. ഫോൺ ചോദിച്ചിട്ട് കൊടുക്കാത്ത വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.
Kerala
തിരുവനന്തപുരം: ചെമ്പൂരിൽ വയോധികനെ മർദിച്ചുകൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചെമ്പൂര് എതിര്‍ക്കര വിളാകത്ത് മിനി ഭവനില്‍ സത്യരാജ് (60) ആണ് കൊല്ലപ്പെട്ടത്.
കേസിലെ ഒന്നാംപ്രതിയായ ജോയി(32) ആണ് ആര്യങ്കോട് പോലീസിന്റെ പിടിയിലായത്. സത്യരാജിന്റെ അനുജന്റെ ഭാര്യ സഹോദരനാണ് പ്രതി ജോയി. പിടിയിലായ ജോയിയെ കൂടാതെ സഹോദരൻ ജോഷിയും പിതാവ് ജോസ് എന്ന ആല്‍ബിനും ഇനിയും പിടിയിലാകാനുണ്ട്.
ശനിയാഴ്ച രാത്രി 8.30ന് സത്യരാജിന്റെ അനുജൻ മനോഹരനെ ഭാര്യ സഹോദരങ്ങളും പിതാവും ചേർന്ന് മർദിച്ചിരുന്നു. ബഹളം കേട്ട് പിടിച്ചുമാറ്റാനെത്തിയ സത്യരാജിനെ തുടർന്ന് പ്രതികൾ ക്രൂരമായി മർദിച്ചു.
പിന്നാലെ പ്രതികൾ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഉടൻതന്നെ സത്യരാജിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും മരിച്ചു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികളുടെ ശിക്ഷ വിധി നാളെ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വെള്ളിയാഴ്ച ശിക്ഷ വിധിക്കുക.
ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ എൻ.എസ്, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലീം, ആറാം പ്രതി പ്രദീപ് എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.
പ്രതികൾക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടും. പ്രതികൾ ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിച്ച് കഠിനമായ ശിക്ഷ ഉറപ്പാക്കണമെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്.
Kerala
പാലക്കാട്: കല്ലേക്കാട് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. ഡിസിസി സെക്രട്ടറി നന്ദാബാലന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം നടന്നത്.
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഒരാളുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ബിജെപിയെന്നാണ് കോൺഗ്രസിന്റെ ആരോപണം.
Kerala
ഇടുക്കി: ഒൻപതു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിക്ക് 5വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി. ഇടുക്കി ഗാന്ധിനഗർ സ്വദേശി ഗിരീഷിനെയാണ് പോക്സോ കോടതി ശിക്ഷിച്ചത്.
2024ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഗിരീഷിന്റെ മകൾക്കൊപ്പം വീട്ടിൽ കളിക്കാനെത്തിയ കുട്ടിക്ക് നേരെ ആയിരുന്നു അതിക്രമം. വിചാരണ വേളയിൽ പ്രതിയുടെ ഭാര്യയും മകളും ഇയാൾക്കെതിരെ മൊഴി നൽകിയിരുന്നു.
വിചാരണ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച കോടതി 30,000 രൂപ പിഴയൊടുക്കാനും ഉത്തരവിട്ടു.പിഴയൊടുക്കിയില്ലെങ്കിൽ ആറുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.
Kerala
കൊല്ലം: മദ്യലഹരിയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെയും പോലീസ് ഉദ്യോഗസ്ഥനെയും ആക്രമിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. കൊല്ലം കുന്നിക്കോട് ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം.
മദ്യലഹരിയിൽ അലക്ഷ്യമായെത്തിയ ഓട്ടോറിക്ഷ തടഞ്ഞ് പരിശോധിക്കുന്നതിനിടെ ആയിരുന്നു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ അമൽ ലാലിനെ പ്രതികൾ ആക്രമിച്ചത്. കുന്നിക്കോട് പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു മോട്ടോർ വാഹന വകുപ്പ് പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞത്.
ഉദ്യോഗസ്ഥനെ ആക്രമിച്ച വിവരം അറിഞ്ഞെത്തിയ കുന്നിക്കോട് പോലീസ് പ്രതികളായ അനസ്, സാബു, സജീർ എന്നിവരെ കസ്റ്റഡിയിലെടുത്തു. പ്രതികളെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ എസ്ഐയെയും പ്രതികൾ ആക്രമിക്കുകയായിരുന്നു.
Kerala
ഇടുക്കി: വണ്ടിപ്പെരിയാറിൽ എട്ട് വയസുകാരിക്ക് നേരെ അതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. മ്ലാമല പുത്തൻ മഠത്തിൽ വിഷ്ണു (30) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്.
വീടിന് സമീപത്ത് നിന്നിരുന്ന കുട്ടിയെ മുഖംമൂടി ധരിച്ചെത്തിയ പ്രതി അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടർന്ന് ഇയാൾ കുട്ടിയുടെ ഇരുകരണത്തും മർദിക്കുകയും കവിളിൽ കടിക്കുയകും ചെയ്ത ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
കുട്ടിയുടെ രക്ഷിതാക്കൾ വണ്ടിപ്പെരിയാർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
കോഴിക്കോട്: യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പെയ്ഡ് ഗ്രൂപ്പുകളില്‍ വിൽപന നടത്തിയ സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ. കൂടരഞ്ഞി സ്വദേശി ക്ലമന്റ് ആണ് സൈബര്‍ ക്രൈം പോലീസിന്റെ പിടിയിലായത്.
പരാതിക്കാരിയായ യുവതിയുമായി ക്ലമന്റ് സൗഹൃദം സ്ഥാപിച്ചിരുന്നു. പിന്നീട് പ്രണയം നടിച്ച് വീഡിയോ കോളിംഗ് നടത്തുന്നത് പതിവാക്കി. ഇയാൾ വീഡിയോ കോളിംഗിനിടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സ്ക്രീന്‍ റെക്കോര്‍ഡ് ചെയ്തിരുന്നു.
തുടർന്ന് സമൂഹ്യമാധ്യമങ്ങളിലെ പെയ്ഡ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച് പണം കൈപ്പറ്റുകയായിരുന്നു. ഇത്തരത്തില്‍ പെണ്‍കുട്ടികളെ ചതിച്ച് പണം സമ്പാദിക്കുന്ന സംഘങ്ങളിലെ പ്രധാനിയാണ് പിടിയിലായ ക്ലെമന്റെന്ന് പോലീസ് അറിയിച്ചു.
Kerala
കോട്ടയം: പാലായിൽ വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച റോസമ്മ ഉലഹന്നാൻ അഞ്ച് പേരുടെ ജീവിതത്തിൽ വെളിച്ചമായി. മസ്തിഷ്ക മരണത്തെ തുടർന്ന് റോസമ്മയുടെ അവയവങ്ങൾ അഞ്ച് പേർക്ക് ദാനം ചെയ്യുകയായിരുന്നു.
റോസമ്മയുടെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. നവംബർ അഞ്ചിന് നടന്ന വാഹനാപകടത്തെ തുടർന്നാണ് മസ്തിഷ്ക മരണം സംഭവിച്ചത്. ഭർത്താവിന്റെ ഓട്ടോറിക്ഷയിൽ ഇരിക്കുമ്പോൾ കാർ ഇടിച്ചാണ് അപകടം.
സംഭവത്തിന് ശേഷം നിർത്താതെ പോയ കാർ പോലീസ് തിരിച്ചറിഞ്ഞെങ്കിലും ഡമ്മി പ്രതിയെ ഹാജരാക്കി ഉടമ ഒളിവിൽ പോയി. കാറുടമ ജോർജുകുട്ടി ആനിത്തോട്ടം ഇപ്പോഴും ഒളിവിൽ തുടരുകയാണ്.
Kerala
പത്തനംതിട്ട: വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. നേരത്തെ കേസിൽ അറസ്റ്റിലായ ജോയൽ വി. ജോസിന്റെ സഹായിയും സുഹൃത്തുമായ യുവതിയാണ് അറസ്റ്റിലായത്.
അഹമ്മദാബാദ് സ്വദേശിയായ ഹിരാൽ ബെൻഅനൂജ് പട്ടേൽ (37) ആണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. പത്തനംതിട്ട സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹിരാൽ ബെൻഅനൂജ് പട്ടേലിന്റെ അറസ്റ്റ്.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും മൊബൈൽ നമ്പരുകളുടെ ലൈവ് ലൊക്കേഷനുകളും കോൾ ഡേറ്റ റിക്കാർഡുകളും ചോർത്തിയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പാണ് പ്രതികൾ നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
Kerala
പാലക്കാട്: വേലന്താവളത്ത് പോലീസ് പരിശോധനയിൽ കാറിന്റെ രഹസ്യ അറയിൽ രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന ഒരു കോടി 31 ലക്ഷം രൂപ പിടിച്ചെടുത്തു. പണം കൊണ്ടുവന്ന പെരിന്തൽമണ്ണ സ്വദേശി എസ്.സുഫിയാനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാവിലെ ആറു മണിക്കാണ് സംഭവം. കോയമ്പത്തൂരിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് കൊണ്ടു പോവുകയായിരുന്നു പണം. ഇയാൾ സ്ഥിരമായി ഇത്തരത്തിൽ പണം കടത്തിയിരുന്നതായി പോലീസ് സംശയിക്കുന്നു.
ഇയാൾക്ക് പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് പരിശോധിച്ചു വരികയാണ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ബംഗളൂരു: സർജാപുരിൽ വൃദ്ധയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ കവർന്ന കേസിൽ യുവതി പിടിയിലായി. കുഗുർ ഗ്രാമവാസിയായ ഭദ്രമ്മ (68) ആണ് കൊല്ലപ്പെട്ടത്.
കുഗുർ സ്വദേശിനിയായ ദീപ എന്ന യുവതിയാണ് ഭദ്രമ്മയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്. ഉത്സവ മധുരപലഹാരമായ 'കജ്ജയ' രുചിച്ചുനോക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തി വൃദ്ധയെ കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് ഭദ്രമ്മയുടെ ആഭരണങ്ങൾ കവർന്ന ശേഷം മൃതദേഹം രണ്ട് ദിവസം ദീപ വീട്ടിൽ സൂക്ഷിച്ചു. പിന്നാലെ തിമ്മസാന്ദ്ര തടാകത്തിൽ മൃതദേഹം ഉപേക്ഷിച്ചു. കുടുംബം ഭദ്രമ്മയെ കാണാനില്ലെന്ന് കാട്ടി നൽകിയ പരാതിയെ തുടർന്ന് പോലീസ് ദീപയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകം പുറത്തുവന്നത്.
National
മീററ്റ്: യുപി മീററ്റിൽ യുവാവിനെ വെടിയുതിർത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും പിടിയിലായി. കൊല്ലപ്പെട്ട രാഹുലിന്റെ ഭാര്യയും കാമുകൻ അജയ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അജയ്യും രാഹുലിന്റെ ഭാര്യ അഞ്ജലിയും തമ്മിലുള്ള ബന്ധം പുറത്തായതിനെ തുടർന്നായിരുന്നു കൊലപാതകം. ദേഹത്ത് മൂന്ന് തവണ വെടിയേറ്റ നിലയിലായിരുന്നു രാഹുലിന്റെ മൃതദേഹം കൃഷിയിടത്ത് കാണപ്പെട്ടത്.
കവർച്ചസംഘം കൊലപ്പെടുത്തിയതെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മൊഴിയെടുക്കാൻ വിളിക്കുന്പോൾ അഞ്ജലി സ്ഥലത്തില്ലാതിരുന്നതാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അജയ്യുമായുള്ള യുവതിയുടെ ബന്ധം കണ്ടെത്തുന്നത്.
രാഹുലിന്റെ മൃതദേഹം സംസ്കരിച്ചതിന് പിന്നാലെ ഒളിവിൽ പോയ ഇരുവരെയും കണ്ടെത്തി ചോദ്യം ചെയ്തതോടെ അജയ് കുറ്റസമ്മതം നടത്തി. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
Kerala
കൊച്ചി: എറണാകുളം ആലുവയിൽ നാല് വീടുകളിലായി നടന്ന മോഷണ പരമ്പരയിൽ ഏഴ് പവൻ സ്വർണം നഷ്ടപ്പെട്ടു. ആലുവ തോട്ടയ്ക്കാട്ടുകരയിലെ സുജിത്തിന്റെ വീട്ടിൽ നിന്നാണ് ഏഴ് പവൻ സ്വർണം നഷ്ടപ്പെട്ടത്.
സമീപത്തെ മൂന്ന് വീടുകളിലും മോഷണ ശ്രമം ഉണ്ടായി. സുജിത്തിന്റെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴ് പവൻ സ്വർണമാണ് കവർന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. റൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസിനടുത്തുള്ള വീട്ടിലായിരുന്നു മോഷണം.
അതേസമയം മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതായാണ് വിവരം. മോഷണത്തിന് കൂടുതൽ പേർ ഉണ്ടായിരുന്നോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.