Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dcc

Kannur

റവന്യു മന്ത്രി എ.പി. അനിൽകുമാറിന് ഡിസിസിയിൽ സ്വീകരണം നല്കി

കണ്ണൂർ: റവന്യു മന്ത്രിയായ ശേഷം കണ്ണൂരിലെത്തിയ എ.പി. അനിൽകുമാറിന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ സ്വീകരണം നൽകി.

ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് ഷാൾ അണിയിച്ചു സ്വീകരിച്ചു. നേതാക്കളായ ടി.ഒ. മോഹനൻ എംഎൽഎ, സോണി സെബാസ്റ്റ്യൻ, പി.ടി. മാത്യു ,എം.പി. ഉണ്ണികൃഷ്ണൻ, റിജിൽ മാക്കുറ്റി, മുഹമ്മദ് ബ്ലാത്തൂർ, സുരേഷ് ബാബു എളയാവൂർ, അമൃത രാമകൃഷ്ണൻ, പി. ഇന്ദിര, കെ.സി. ഗണേശൻ, എം.കെ. മോഹനൻ, കെ.പി. സാജു തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Kerala

സിപിഎം സ്ഥാനാര്‍ഥിക്ക് ഇരട്ടവോട്ട്; സ്ഥാനാര്‍ഥിത്വം റദ്ദ് ചെയ്യാന്‍ ഡിസിസി പരാതി നല്‍കി

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ സിപിഎം സ്ഥാനാര്‍ഥിക്ക് ഇരട്ടവോട്ട്. മെഡിക്കല്‍ കോളേജ് 20-ാം വാര്‍ഡ് സ്ഥാനാര്‍ഥി ഷീതു നിവേഷിനാണ് ഒരു വാര്‍ഡില്‍ രണ്ട് ബൂത്തുകളിലായി വോട്ടുകളുള്ളത്.

ഇരട്ടവോട്ട് കണ്ടെത്തിയ സാഹചര്യത്തില്‍ ഷീതുവിന്‍റെ സ്ഥാനാര്‍ഥിത്വം റദ്ദ് ചെയ്യാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി അയച്ചു. രണ്ട് തിരിച്ചറിയല്‍ രേഖ നമ്പറുകളിലായാണ് വോട്ടുകളുള്ളതെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു.

ഒരു ബൂത്തില്‍ 977 നമ്പറിലും രണ്ടാമത്തെ ബൂത്തില്‍ 1425 നമ്പറിലുമാണ് വോട്ടുകളുള്ളത്. ഇതില്‍ 977 നമ്പറിലെ വോട്ട് കാണിച്ചാണു സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ജില്ലയില്‍ കോഴിക്കോട് കോര്‍പറേഷനില്‍ മാത്രം 25,000 ഇരട്ടവോട്ടുകളാണ് കണ്ടെത്തിയിരുന്നത്.

16,000 ഇരട്ടവോട്ടില്‍ കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ഈ പരാതികളില്‍ പരിഹാരമുണ്ടായില്ലെന്നു മാത്രമല്ല എല്ലാ ഇരട്ടവോട്ടും ഇടകലര്‍ത്തി ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.

Kerala

കണ്ണൂ‍ർ ജില്ലയിലെ കോൺഗ്രസ് വിമത സ്ഥാനാർഥികളെ പാർട്ടിയിൽ നിന്ന് പുറത്താക്കി  

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂ‍ർ ജില്ലയിൽ മത്സരിക്കുന്ന കോൺഗ്രസ് വിമത സ്ഥാനാർഥികളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. വിമതരെ പുറത്താക്കിയതായി ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് അറിയിച്ചു.

നാറാത്ത് പഞ്ചായത്തിലെ നാലാംവാർഡായ കോട്ടാഞ്ചേരിയിൽ മത്സരിക്കുന്ന മനീഷ് കണ്ണോത്ത്, വളപട്ടണം പഞ്ചായത്തിലെ ഏഴാം വാർഡ് സ്ഥാനാർഥി കെ.പി. വസന്ത, ചിറക്കൽ പഞ്ചായത്തിലെ 16-ാം വാർഡ് സ്ഥാനാർഥി കെ. അജയകുമാർ എന്നിവരെയാണ് പുറത്താക്കിയത്.

ഉളിക്കൽ ഗ്രാമപ്പഞ്ചായത്തിലെ വാർഡുകളിലും അയ്യൻകുന്ന് പഞ്ചായത്തിലെ നാലാംവാർഡിലും കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ വിമതരായി മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥികളെയും പാർട്ടിയിൽനിന്ന് പുറത്താക്കി.

ഉളിക്കൽ ഗ്രാമപ്പഞ്ചായത്തിൽ വിമത സ്ഥാനാർഥികളായി മത്സരിക്കുന്ന വാർഡ് ഒന്ന് മണിക്കടവ് നോർത്തിലെ ഒ.വി. ഷാജു, വാർഡ് 18 മുണ്ടാനൂരിലെ കോൺഗ്രസ് മണ്ഡലം എക്സിക്യുട്ടീവ് അംഗം എം.എം. മാത്യു, വാർഡ് 20 മണിപ്പാറയിലെ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി റീസൺ ചക്കാനിക്കുന്നേൽ, വാർഡ് 22 മണിക്കടവ് സൗത്തിലെ മഹിളാ കോൺഗ്രസ് വാർഡ് പ്രസിഡന്‍റ് റീന മാളിയപുരയ്ക്കൽ വിമത പ്രവർത്തനം നടത്തിയ മണിക്കടവ് ഒന്നാം വാർഡ് സെക്രട്ടറി ബിനോയ് പള്ളിപ്പുറം എന്നിവരെയാണ് പുറത്താക്കിയത്.

അയ്യൻകുന്ന് പഞ്ചായത്തിലെ നാലാംവാർഡ് വാണിയപ്പാറയിൽ കോൺഗ്രസിന്‍റെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്ന മഹിളാ കോൺഗ്രസിലെ സീമ സനോജിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കി.

District News

ചായക്കട രാഷ്‌ട്രീയത്തിന്‍റെ ഭാഗമായി ചെന്നിത്തലയും

കോന്നി: തിരക്കേറിയ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ചായക്കട രാഷ്‌ട്രീയത്തിന്‍റെ ഭാഗമായി രമേശ് ചെന്നിത്തലയും. വള്ളിക്കോട്, പ്രമാടം മണ്ഡലം കണ്‍വന്‍ഷനുകള്‍ കഴിഞ്ഞു കോന്നിയിലേക്ക് പോകവേഇളക്കൊള്ളൂര്‍ ക്ഷേത്രത്തിന്‍റെ അടുത്തുള്ള സെല്‍വന്‍റെ കടയില്‍ പരിപ്പുവട കണ്ടാണ് ചെന്നിത്തല വാഹനം നിര്‍ത്തിയത്.

അപ്രതീക്ഷിതമായി നേതാവിന്‍റെ വാഹനം കണ്ട സെല്‍വനും ആദ്യം ഒന്ന് അമ്പരന്നു. ചൂട് കട്ടന്‍ ചായയും പരിപ്പുവയും ഒപ്പം പാളയന്‍കോടന്‍ പഴവും കഴിക്കുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം സ്ഥലത്തുണ്ടായിരുന്നവരോടു പ്രാദേശിക രാഷ്‌ട്രീയം ചോദിച്ചറിഞ്ഞു. കടയുടമ
സെല്‍വനുമായും ആശയ വിനിമയം നടത്തി. പ്രമാടം പഞ്ചായത്ത് സ്ഥാനാര്‍ഥി മനോജിന് വേണ്ടി യും ജില്ലാ, ബ്ലോക്ക് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയും വോട്ട് ചോദിക്കാനും മറന്നില്ല.

ഡിസിസി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പില്‍, പന്തളം സുധാകരൻ, എ. ഷംസുദ്ദീന്‍, വെട്ടൂര്‍ജ്യോതിപ്രസാദ്, എസ്. വി. പ്രസന്നകുമാർ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട എന്നിവരും ചെന്നിത്തലയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

Kerala

കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി എന്‍.വി. ബാബുരാജ് രാജിവച്ചു

കോഴിക്കോട്: കോണ്‍ഗ്രസില്‍ വീണ്ടും രാജി. ഡിസിസി ജനറല്‍ സെക്രട്ടറി എന്‍.വി. ബാബുരാജ് രാജിവച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെക്കുന്നതായി ബാബുരാജ് വ്യക്തമാക്കി.

നേരത്തെ നടക്കാവ് കൗണ്‍സിലര്‍ അല്‍ഫോന്‍സ രാജിവെച്ച് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനും ദീപാ ദാസ് മുന്‍ഷിക്കും ബാബുരാജ് പരാതി നല്‍കിയിട്ടുണ്ട്.

നാലര വര്‍ഷമായി പാര്‍ട്ടിയില്‍ യാതൊരു പ്രവര്‍ത്തനവും നടത്താത്ത ഒരു മുന്‍ ബ്ലോക്ക് പ്രസിഡന്‍റിന്‍റെ വാര്‍ഡ് 65ല്‍ നൂലില്‍ കെട്ടി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുകയാണ്. പാര്‍ട്ടിക്കല്ല, സിസ്റ്റത്തിനാണ് തകരാര്‍. കോഴിക്കോട് സിപിഐഎം- കോണ്‍ഗ്രസ് നെക്‌സസാണ്. അഴിമതിയുടെ കൂടാരത്തിലെ പങ്ക് കച്ചവടക്കാരാണ്. കോണ്‍ഗ്രസില്‍ പ്രതികരിക്കാന്‍ ആളില്ലാതായി', ബാബുരാജ് പറഞ്ഞു.

എരഞ്ഞിപ്പാലം വാര്‍ഡില്‍ കെപിസിസി മാര്‍ഗരേഖ അട്ടിമറിച്ചെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഡ് കമ്മറ്റി ആറ് പേരുകള്‍ നല്‍കി. എന്നാല്‍ പരാജയം ഭയപ്പെട്ട് ലിസ്റ്റിലുണ്ടായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി മറ്റൊരു വാര്‍ഡിലേക്ക് പോയെന്നും അദ്ദേഹം പറഞ്ഞു.

District News

ഡിസിസി കോർ കമ്മിറ്റിയിൽ വിമർശനം : മണക്കാട് സുരേഷിന്‍റേത് പക്വതയില്ലാത്ത സമീപനം

തിരുവനന്തപുരം: കോർപറേഷൻ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഇടഞ്ഞ കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷിന് ഡിസിസി കോർ കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം. കോർപറേഷൻ തെരഞ്ഞെടുപ്പിൽ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് നേമം ഷജീറിന് നേമം സീറ്റ് നൽകിയതുമായി ബന്ധപ്പെട്ട് പരസ്യ നിലപാട് സ്വീകരിച്ച മണക്കാട് സുരേഷിന്‍റെ നിലപാടിനെ ഡിസിസി കോർ കമ്മിറ്റി യോഗത്തിൽ നേതൃത്വം വിമർശിച്ചു.

ജീവൻ മരണ പോരാട്ടം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിലെത്തി നിൽക്കേ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി നിയോജക മണ്ഡലം കണ്‍വീനർ സ്ഥാനം രാജിവച്ചതു വിവാദമായതാണ് നേതാക്കളെ ചൊടിപ്പിച്ചത്. കെപിസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ സുരേഷ് കൂടുതൽ പക്വതയുള്ള സമീപനമായിരുന്നു സ്വീകരിക്കേണ്ടിയിരുന്നതെന്നു വിമർശനം ഉയർന്നു.

എന്നാൽ തനിയ്ക്ക് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം വേണ്ടെന്ന് മുതിർന്ന നേതാവ് എ.കെ. ആന്‍റണി അടക്കമുള്ളവരോടു പറഞ്ഞിരുന്നതായി സുരേഷ് തിരിച്ചടിച്ചു. അങ്ങനെയെങ്കിൽ കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനത്തു തുടരുന്നതു ധാർമികമായി ശരിയല്ലെന്ന വിമർശനവും ഉയർന്നു.

നേമം സീറ്റിൽ, കോണ്‍ഗ്രസ് പ്രഖ്യാപിച്ച നേമം ഷജീറിനെ ഒഴിവാക്കി ബാലസംഘം ഭാരവാഹിയായ ജി.വി. ഹരിയെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു മണക്കാട് സുരേഷിന്‍റെ ആവശ്യം. എന്നാൽ പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടികയിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന നിലപാട് കോർപറേഷന്‍റെ ചുമതലയുള്ള കെപിസിസി മുൻ അധ്യക്ഷൻ കെ. മുരളീധരൻ സ്വീകരിച്ചു.

പാർട്ടിക്കു വേണ്ടി സമരങ്ങൾ നടത്തുകയും പോലീസിന്‍റെ ക്രൂരമായ ലാത്തിച്ചാർജിന് ഇരയാകുകയും സമരത്തിന്‍റെ പേരിൽ നിരവധി കേസുകളിൽ പ്രതിയാക്കുകയും ചെയ്ത നേമം ഷജീർ മത്സര രംഗത്ത് യോഗ്യനാണെന്നു കെ. മുരളീധരൻ പറഞ്ഞു. പെട്ടി താങ്ങി നടക്കുന്നവർക്കല്ല, പാർട്ടിക്കു വേണ്ടി സമരമുഖത്ത് അടക്കം സജീവമായി നിൽക്കുന്നവർക്കാണ് സീറ്റ് നൽകിയതെന്ന് ജില്ലയിലെ മറ്റ് മുതിർന്ന നേതാക്കളും അഭിപ്രായപ്പെട്ടു.

District News

കിഫ്ബി ഉദ്യോഗസ്ഥർ പൊളിച്ച പഞ്ചായത്തംഗത്തിന്‍റെ വീട് ഡിസിസി പ്രസിഡന്‍റ് സന്ദർശിച്ചു

കുമരകം: കിഫ്ബി ഉദ്യോഗസ്ഥർ പൊളിച്ച പഞ്ചായത്ത് അംഗത്തിന്‍റെ കോണത്താറ്റ് പാലത്തിനു സമീപത്തുള്ള കുടുംബവീടും കാരിക്കത്തറ ലാബും ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് സന്ദർശിച്ചു. കോടതി പരിഗണനയിലിരിക്കുന്ന വിഷയത്തിൽ തീർപ്പുണ്ടാകുന്നതിന് മുമ്പ് നടത്തിയ പൊളിക്കൽ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുമെന്നും നിയമപരമായി നേരിടുമെന്നും നാട്ടകം സുരേഷ് പറഞ്ഞു.

മണ്ഡലം പ്രസിഡന്‍റ് സി.ജെ. സാബു, നേതാക്കളായ എ.വി. തോമസ് ആര്യപള്ളി, സലീമ ശിവാത്മജൻ, കുഞ്ഞച്ചൻ വേലിത്തറ, വി.എസ്. പ്രദീപ് കുമാർ, മെംബർമാരായ പി.കെ. മനോഹരൻ, ദിവ്യ ദാമോദരൻ എന്നിവരും ഡിസിസി പ്രസിഡന്‍റിനൊപ്പം ഉണ്ടായിരുന്നു.

District News

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ: കുറ്റപത്രം സമർപ്പിച്ചു

സുൽത്താൻ ബത്തേരി: വയനാട് ഡിസിസി ട്രഷറർ ബത്തേരി മണിച്ചിറ എൻ.എം. വിജയൻ, മകൻ ജിജേഷ് എന്നിവരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി മുൻ പ്രസിഡന്‍റ് എൻ.ഡി. അപ്പച്ചൻ, കോണ്‍ഗ്രസ് നേതാവായിരുന്ന കെ.കെ. ഗോപിനാഥൻ ബത്തേരി, ഡിസിസി മുൻ പ്രസിഡന്‍റ് പരേതനായ പി.വി. ബാലചന്ദ്രൻ അന്പലവയൽ എന്നിവരെ യഥാക്രമം ഒന്നുമുതൽ നാലുവരെ പ്രതികളാക്കിയാണ് ബത്തേരി ജൂഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചത്.

ബത്തേരി ഡിവൈഎസ്പി കെ.കെ. അബ്ദുൾ ഷെരീഫിന്‍റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. നൂറോളം സാക്ഷി മൊഴികൾ, ബാങ്ക് ഇടപാട് രേഖകൾ, നേതാക്കൾ വിജയനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങൾ, ഓഡിയോ ക്ലിപ്പുകൾ, വിജയന്‍റെ ഡയറിക്കുറിപ്പുകൾ, മറ്റു ഡിജിറ്റൽ തെളിവുകൾ എന്നിവ കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് ഭരണത്തിലുള്ള സഹകരണ ബാങ്കുകളിൽ ജോലി വാഗ്ദാനം ചെയ്ത് നടത്തിയ സാന്പത്തിക ഇടപാടുകളെത്തുടർന്നുള്ള മാനസിക പ്രശ്നങ്ങളാണ് വിജയനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തിൽ. കേസിൽ ഒന്നു മുതൽ മൂന്നു വരെ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. സഹകരണ ബാങ്കിൽ ജോലി നൽകാമെന്നു പറഞ്ഞു പണം വാങ്ങിയെന്ന ആരോപണത്തിൽ പോലീസ് വിജിലൻസ് വിഭാഗം ഐ.സി. ബാലകൃഷ്ണൻ എംഎൽഎയെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വിഷം കഴിച്ച എൻ.എം. വിജയൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2024 ഡിസംബർ 27നാണ് മരിച്ചത്. വിജയനൊപ്പം വിഷം അകത്തുചെന്ന ഇളയമകൻ ജിജേഷും ഇതേ ദിവസമാണ് മരിച്ചത്. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ ജോലി വാഗ്ദാനം ചെയ്ത് വിജയൻ ഇടനിലക്കാരനായി നിന്ന് അനേകം ആളുകളിൽനിന്നു പണം വാങ്ങിയിരുന്നു. ഇവരിൽ പലർക്കും ജോലി കൊടുക്കാനോ പണം തിരികെ നൽകാനോ വിജയനു കഴിഞ്ഞില്ല. പാർട്ടി താത്പര്യങ്ങൾ മുൻനിർത്തി വിജയൻ സ്വന്തം സ്വത്ത് പണയപ്പെടുത്തി ലക്ഷക്കണക്കിനു രൂപ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് എടുത്തിരുന്നു.

ജോലി വാഗ്ദാനം ചെയ്ത് വാങ്ങിയ പണം തിരികെ കൊടുക്കാനാകാത്തതും മറ്റു കടങ്ങൾ കുടിശികയായതും പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലായിരുന്നു വിജയന്‍റെ ആത്മഹത്യ.


ഇടനിലക്കാരനായി നിന്ന് വാങ്ങിയ പണം പാർട്ടിയിലെ നേതാക്കളിൽ ചിലർക്ക് കൈമാറിയതായാണ് വിജയന്‍റേതായി പിന്നീട് പുറത്തുവന്ന കത്തുകളിൽ പറയുന്നത്. ബാധ്യത വീട്ടുന്നതിന് പലവട്ടം കത്തുനൽകിയിട്ടും പാർട്ടി സഹായത്തിന് എത്തിയില്ലെന്ന ആരോപണവും കത്തുകളിൽ ഉണ്ടായിരുന്നു. മൂത്ത മകൻ വിജേഷിനും കെപിസിസി മുൻ പ്രസിഡന്‍റ് കെ. സുധാകരനും അടക്കം എഴുതിയ കത്തുകളാണ് വിജയന്‍റെ മരണശേഷം പുറത്തുവന്നത്.


നേതാക്കൾ ആവശ്യപ്പെട്ടതനുസരിച്ചാണ് ബത്തേരി അർബൻ ബാങ്ക് നിയമനത്തിന് പണം വാങ്ങിയതെന്ന് കെ. സുധാകരന് എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിജയന്‍റെ ബാധ്യതയിൽ ബത്തേരി അർബൻ ബാങ്കിൽ ഉണ്ടായിരുന്നതടക്കം ഏകദേശം ഒരു കോടി രൂപ കെപിസിസി തീർത്തിരുന്നു.

വിജയന്‍റെ മൂത്ത മകൻ വിജേഷിന്‍റെ ഭാര്യ പദ്മജ മണിച്ചിറയിലെ വീട്ടിൽ ഇടതുകൈയുടെ ഞരന്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയും ഡിസിസി ഓഫീസിനു മുന്പിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അർബൻ ബാങ്കിലെ കടം വീട്ടിയത്.

 

നിയമപരമായി നേരിടും: ഐ.സി. ബാലകൃഷ്ണൻ എംഎൽഎ

സുൽത്താൻ ബത്തേരി: എൻ.എം. വിജയന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതി ചേർത്തത് രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരമായി നേരിടുമെന്നും ഐ.സി. ബാലകൃഷ്ണൻ എംഎൽഎ. കേസിനെ ഭയക്കുന്നില്ലെന്നും കോടതി നിർദേശപ്രകാരം അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും എംഎൽഎ പറഞ്ഞു. കേസിൽ കുറ്റപത്രം സമർപ്പിച്ചതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് സുൽത്താൻ ബത്തേരിയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

Kerala

തിരുവനന്തപുരം ഡിസിസി താത്കാലിക അധ്യക്ഷനായി എൻ. ശക്തൻ ഇന്ന് ചുമതലയേൽക്കും

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസിയുടെ താത്കാലിക അധ്യക്ഷനായി എൻ. ശക്തൻ ഇന്ന് ചുമതലയേൽക്കും. ഉച്ചയ്ക്ക് 12നു അദ്ദേഹം ചുമതല ഏറ്റെടുക്കും. വൈകാതെ പുതിയ അധ്യക്ഷനെ നിശ്ചയിക്കുമെന്നാണ് വിവരം.

വിവാദ ഫോണ്‍ സംഭാഷണം പുറത്തു വന്നതിനു പിന്നാലെ തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റ് സ്ഥാനം രാജിവച്ച പാലോട് രവിക്കു പകരമാണ് എൻ. ശക്തൻ താത്കാലിക അധ്യക്ഷന്‍റെ ചുമതല ഏറ്റെടുക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായായി പ്രസിദ്ധീകരിച്ച കരടു വോട്ടർ പട്ടികയിൽ ഏറെ ക്രമക്കേടുള്ള സാഹചര്യത്തിൽ മണ്ഡലം-ബൂത്ത് ഭാരവാഹികളെ അടക്കം ഏകോപിപ്പിക്കേണ്ട സാഹചര്യത്തിലാണ് അടിയന്തരമായി ഡിസിസി പ്രസിഡന്‍റിന്‍റെ താത്കാലിക ചുമതല നൽകിയതെന്നാണ് കെപിസിസി നേതൃത്വം പറയുന്നത്.

കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്‍റുമാരുടെയും പുനഃസംഘടന വൈകാതെ നടക്കുന്ന സാഹചര്യവുമുണ്ട്. മുൻ മന്ത്രിയും നിയമസഭാ സ്പീക്കറുമായിരുന്ന ശക്തന് ജില്ലയിലെ മിക്കവാറും നേതാക്കളും ഭാരവാഹികളുമായി അടുത്ത ബന്ധമാണുള്ളത്. ഡിസിസി പ്രസിഡന്‍റിന്‍റെ ചുമതല ഏറ്റെടുക്കാൻ ആദ്യം ശക്തൻ വൈമുഖ്യം പ്രകടിപ്പിച്ചെങ്കിലും നേതൃത്വം നിർബന്ധിച്ചതോടെ അദ്ദേഹം സന്നദ്ധത അറിയിക്കുകയായിരുന്നു.

Latest News

Corehub Up