Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deported

4800 ബംഗ്ലാദേശികളെ തിരിച്ചയച്ചു; കണക്ക് പുറത്തുവിട്ട് സുവേന്ദു അധികാരി

കോൽക്കത്ത: ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തു നിന്ന് 4800 ബംഗ്ലാദേശികളെ തിരിച്ചയച്ചെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. 836 പേരെ അതിർത്തി ജില്ലകളിലെ തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

കോൽക്കത്തയിൽ ബിജെപി ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആകെ 556 കിലോമീറ്റർ ദൂരത്തിലാണ് അതിർത്തിയിൽ വേലി നിർമ്മിക്കേണ്ടത്. ആദ്യഘട്ടമായി 100 കിലോമീറ്റർ നീളത്തിലുള്ള ഭൂമി വേലി നിർമാണത്തിനായി ബിഎസ്എഫിന് കൈമാറി.

ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഇതിന് അനുമതി നൽകിയിരുന്നു. തൃണമൂൽ സർക്കാരിന്‍റെ കാലത്ത് മുടങ്ങിപ്പോയ ജനസംഖ്യാ കണക്കെടുപ്പ് ഓഗസ്റ്റിൽ പുനരാരംഭിക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞു.

National

ചൈനീസ് പൗരനെ നാടുകടത്തി

ശ്രീനഗർ: വീസ നിബന്ധനകൾ ലംഘിച്ച് ലഡാക്കിലും ജമ്മു കാഷ്മീരിലും പ്രവേശിച്ചതിനെത്തുടർന്ന് കസ്റ്റഡിയിലെടുത്ത ചൈനീസ് പൗരൻ ഹു കോങ്ടായിയെ ഹോങ്കോംഗിലേക്ക് നാടുകടത്തി.

ടൂറിസ്റ്റ് വീസയിലാണ് ഹു ഡൽഹിയിലെത്തിയത്. വാരാണസി, ആഗ്ര, ന്യൂഡൽഹി, ജയ്പുർ, സർനാഥ്, ഗയ, കുശി നഗർ എന്നിവിടങ്ങളിലെ ബുദ്ധമത കേന്ദ്രങ്ങൾ സന്ദർശിക്കാൻ അനുമതിയും ലഭിച്ചിരുന്നു.

എന്നാൽ, നവംബർ 20ന്  ലേയിലേക്കു പോകുന്നതിനായി വിമാനത്താവളത്തിലെത്തുകയും അവിടുത്തെ ഫോറിനേഴ്സ് റീജണൽ രജിസ്ട്രേഷൻ ഓഫീസ് കൗണ്ടറിൽ രജിസ്റ്റർ ചെയ്യാതെ വിമാനത്തിൽ കയറുകയും ചെയ്തു.

NRI

യുഎസ് തിരിച്ചയച്ചത് 2,417 ഇന്ത്യക്കാരെ

ന്യൂഡൽഹി: ഒമ്പതുമാസത്തിനിടെ യുഎസിൽ നിന്ന് 2,417 ഇന്ത്യക്കാരെ നാട്ടിലേക്കു തിരിച്ചയച്ചതായി വിദേശകാര്യ മന്ത്രാലയം. അനധികൃത കുടിയേറ്റത്തിനെതിരേയാണു രാജ്യമെന്നും നിയമപരമായി മറ്റു രാജ്യങ്ങളിലേക്കു കടക്കാനുള്ള രീതിയെ ആണു പിന്തുണയ്ക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രഞ്ജിത് ജയ്സ്വാൾ അറിയിച്ചു.

യുക്രെയ്നുമായുള്ള യുദ്ധത്തിൽ റഷ്യൻ സൈന്യത്തിനൊപ്പം 27 ഇന്ത്യക്കാർ ഉള്ളതായും അദ്ദേഹം പറഞ്ഞു. ഇവരെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമം തുടരുകയാണ്. റഷ്യൻ സൈന്യത്തിൽ ഏതാനും പേർകൂടി ഉൾപ്പെട്ടതായി അവരുടെ കുടുംബാംഗങ്ങളിൽനിന്നാണ് അറിഞ്ഞത്. റഷ്യൻ സർക്കാരുമായും ഡൽഹിയിലെ റഷ്യൻ എംബസിയുമായും ഇക്കാര്യത്തിൽ ആശയവിനിമയം തുടരുകയാണ് -മന്ത്രാലയം വക്താവ് അറിയിച്ചു.

സ്റ്റുഡന്‍റ് വീസയിലും സന്ദർശകവീസയിലും കഴിഞ്ഞ ആറുമാസത്തിനിടെ റഷ്യയിലെത്തിയ 15 പേർ യുദ്ധമുന്നണിയിലെത്തിയെന്ന റിപ്പോർട്ടുകളെത്തുടർന്നാണു വിശദീകരണം. നിർമാണജോലിക്കായാണ് ഒരു എജന്‍റ് ഇവരെ റഷ്യയിലേക്കു കൊണ്ടുപോയത്.

Latest News

Corehub Up