ബർലിൻ: അഫ്ഗാനിസ്ഥാനിൽനിന്നുള്ള 25 കുടിയേറ്റക്കാരെ ജർമനി നാടുകടത്തി.രാജ്യത്ത് അഭയം തേടുകയും പിന്നീട് വിവിധ ബലാത്സംഗം, കവർച്ച തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുകയും ചെയ്തവരെയാണു താലിബാനുമായി നടത്തിയ ചർച്ചയെത്തുടർന്ന് മടക്കി അയച്ചത്.
രാജ്യം നൽകിയ പിന്തുണ ദുരുപയോഗം ചെയ്യുകയും ഇവിടെ കുറ്റകൃത്യങ്ങൾ ചെയ്യുകയും ചെയ്തവരെയാണു നാടുകടത്തിയതെന്ന് ജർമൻ ആഭ്യന്തരമന്ത്രി അലക്സാണ്ടർ ദൊബ്രിൻഡിറ്റ് പറഞ്ഞു.
നാടുകടത്തൽ പ്രക്രിയ ക്രമേണ വിപുലീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.