Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drunk

ക്ലാസ് മുറിയിൽ മദ്യലഹരിയിൽ ഉറങ്ങിപ്പോയ പ്രധാനാധ്യാപകന് സസ്പെൻഷൻ

മുംബൈ: മഹാരാഷ്ട്രയിലെ സംഭാജിനഗറിൽ മദ്യപിച്ച് ബോധമില്ലാതെ ക്ലാസ് മുറിയിൽ കിടന്നുറങ്ങിയ ജില്ലാ പഞ്ചായത്ത് പ്രൈമറി സ്കൂൾ പ്രധാനാധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. വിനോദ് കട്‌കെ എന്ന അധ്യാപകനെതിരെയാണ് ജില്ലാ ഭരണകൂടത്തിന്‍റെ കർശന നടപടി.

രാജ്യവ്യാപകമായി നടക്കുന്ന 'സ്കൂൾ നന്നാക്കൂ' എന്ന കാമ്പയിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അധ്യാപകന്‍റെ ഗുരുതരമായ അനാസ്ഥ പുറത്തുവന്നത്. ക്ലാസ് മുറിയിലെ മദ്യലഹരിയിൽ കിടന്നുറങ്ങുന്ന പ്രധാനാധ്യാപകന്‍റെ ദൃശ്യങ്ങൾ സംഘടനയുടെ സ്ഥാപകൻ അഭിജീത് ദീപ്കെ എക്സ് അക്കൗണ്ടിലൂടെ പുറത്തുവിടുകയായിരുന്നു.

വിനോദ് കട്‌കെ പതിവായി മദ്യപിച്ച് സ്കൂളിലെത്താറുണ്ടെന്നും കുട്ടികളെ ക്ലാസുകളിൽ നിന്ന് പുറത്താക്കാറുണ്ടെന്നും രക്ഷിതാക്കളും നാട്ടുകാരും ആരോപിച്ചു. കൂടാതെ, ഉച്ചഭക്ഷണത്തിന് ശേഷം വൈകുന്നേരം മൂന്ന് മണി വരെ ക്ലാസുകൾ എടുക്കാതെ സ്വന്തം ഇഷ്ടപ്രകാരം മറ്റുള്ളവരെക്കൊണ്ട് ക്ലാസുകൾ എടുപ്പിക്കാറുണ്ടെന്നും പരാതിയിൽ പറയുന്നു.

അധ്യാപകനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ തെളിവുകൾ സഹിതം അധികാരികൾക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ജില്ലാ പരിഷത്ത് ഇയാൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. എന്നാൽ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടതിനെ തുടർന്ന്, പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.

രാജ്യത്തെ സർക്കാർ സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമായി കഴിഞ്ഞ ഓഗസ്റ്റ് 15-നാണ് സിജെപി കാമ്പയിൻ ആരംഭിച്ചത്. കാമ്പയിനിന്‍റെ ഭാഗമായി സ്കൂളുകൾ സന്ദർശിച്ചപ്പോഴാണ് അധ്യാപകൻ ലഹരിയിൽ മയങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ പ്രവർത്തകർക്ക് ലഭിച്ചത്.

Kerala

പുനലൂരിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ മദ്യപന്‍റെ അതിക്രമം

കൊല്ലം: പുനലൂരിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ മദ്യപന്‍റെ അതിക്രമം. മദ്യലഹരിയിൽ പ്രതിമയ്ക്ക് മുകളിൽ കയറിയ മദ്യപൻ ഗാന്ധി പ്രതിമയ്ക്ക് നേരെ അസഭ്യവർഷം നടത്തി. പ്രദേശവാസിയായ ഹരിലാലാണ് അതിക്രമം നടത്തിയത്.

കൂടാതെ, ഗാന്ധി പ്രതിമയുടെ മുഖത്തും ഇയാൾ അടിച്ചു. സമീപത്തെ കടകളിലും ഇയാൾ അതിക്രമം നടത്തിയെന്നാണ് പരാതി. ഇയാൾ സ്ഥിരം പ്രശ്നക്കാരനാണെന്ന് നാട്ടുകാർ ആരോപിക്കുന്നത്. പുനലൂർ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു.

National

യൂട്യൂബ് നോക്കി ശസ്ത്രക്രിയ; യുവതി മരിച്ചു

ലക്നോ: യൂട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് യുവതി മരിച്ചു. ഉത്തർപ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം.

തേബഹദൂർ റാവത്തിന്‍റെ ഭാര്യയായ മുനിഷ്ര റാവത്ത് ആണ് മരിച്ചത്. അനധികൃതമായി പ്രവർത്തിച്ചിരുന്ന ക്ലിനിക്കിലെ ഉടമയും മരുമകനും ചേർന്നാണ് യുവതിക്ക് ശസ്ത്രക്രിയ നടത്തിയത്.

മതിയായ അംഗീകാരമില്ലാതെയാണ് ഇരുവരും ക്ലിനിക്ക് നടത്തിയിരുന്നതെന്ന് പോലീസ് അറിയിച്ചു. മുനിഷ്ര റാവത്തിന് മൂത്രത്തിൽ കല്ലുമായി ബന്ധപ്പെട്ട അസുഖമുണ്ടായിരുന്നു.

ഡിസംബർ അഞ്ചിന് ഭർത്താവ് ഇവരെ കോത്തിയിലുള്ള ശ്രീ ദാമോദർ ഔഷധാലയത്തിൽ എത്തിച്ചു. വയറുവേദനയ്ക്ക് കാരണം കല്ലുകളാണെന്ന് പറഞ്ഞ ക്ലിനിക്ക് ഓപ്പറേറ്റർ ഗ്യാൻ പ്രകാശ് മിശ്ര ശസ്ത്രക്രിയ നിർദ്ദേശിക്കുകയും, ഇതിന് 25,000 രൂപ ചെലവ് വരുമെന്ന് അറിയിക്കുകയും ചെയ്തു. ശസ്ത്രക്രിയക്ക് മുമ്പ് ഭർത്താവ് 20,000 രൂപ നൽകി.

മിശ്ര മദ്യലഹരിയിലായിരുന്നെന്നും യൂട്യൂബ് വീഡിയോ ട്യൂട്ടോറിയൽ കണ്ട ശേഷമാണ് ശസ്ത്രക്രിയ ആരംഭിച്ചതെന്നും ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. മിശ്ര തന്‍റെ ഭാര്യയുടെ വയറ്റിൽ ആഴത്തിൽ മുറിവുണ്ടാക്കുകയും, നിരവധി ഞരമ്പുകൾ മുറിക്കുകയും ചെയ്തു. തുടർന്ന് ഡിസംബർ ആറിന് വൈകുന്നേരത്തോടെ യുവതി മരണത്തിന് കീഴടങ്ങി എന്നും അദ്ദേഹം ആരോപിച്ചു.

ശസ്ത്രക്രിയ നടത്തുമ്പോൾ മിശ്രയുടെ മരുമകൻ വിവേക് കുമാർ മിശ്ര സഹായിയായി ഉണ്ടായിരുന്നു. വിവേക് കുമാർ മിശ്ര റായ്ബറേലിയിലെ ഒരു ആയുർവേദ ആശുപത്രിയിലെ ജീവനക്കാരനാണെന്നും, ഈ സർക്കാർ ജോലിയുടെ മറവിൽ അനധികൃത ക്ലിനിക്ക് വർഷങ്ങളായി പ്രവർത്തിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഇരുവർക്കുമെതിരെ കേസ് എടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

National

മദ്യലഹരി; വാഹനപരിശോധനയ്ക്കിടെ സ്വയം തീകൊളുത്തിയ യുവാവ് ഗുരുതരാവസ്ഥയിൽ

ബംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ പോലീസ് വാഹനപരിശോധനയ്ക്കിടെ മദ്യലഹരിയിലായിരുന്ന ഓട്ടോ ഡ്രൈവർ സ്വയം തീകൊളുത്തി. മഹാത്മാഗാന്ധി സർക്കിളിലാണ് സംഭവം നടന്നത്.

തിപ്പസ്വാമി(38) ആണ് തീകൊളുത്തിയത്. പോലീസ് പരിശോധനയ്ക്കായി ഇയാളുടെ വാഹനം തടഞ്ഞു. തുടർന്ന് മദ്യപിച്ചിട്ടുണ്ടോയെന്ന് അറിയാൻ ബ്രീത്ത് അനലൈസറിലേക്ക് ഊതാൻ ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ വിസമ്മതിക്കുകയും പോലീസുമായി തർക്കിക്കുകയും ചെയ്തു.

തുടർന്ന് ഇയാൾ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് 70 ശതമാനത്തോളം പൊള്ളലേറ്റുവെന്നാണ് സൂചന.

ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം ചെയ്യുന്നതിൽ നിന്നും പോലീസിനെ തടഞ്ഞതിനും തിപ്പസ്വാമിക്കെതിരെ കേസെടുത്തിട്ടുണ്ട്.

Latest News

Corehub Up